<?xml version='1.0' encoding='UTF-8'?><?xml-stylesheet href="http://www.blogger.com/styles/atom.css" type="text/css"?><feed xmlns='http://www.w3.org/2005/Atom' xmlns:openSearch='http://a9.com/-/spec/opensearchrss/1.0/' xmlns:georss='http://www.georss.org/georss' xmlns:gd='http://schemas.google.com/g/2005' xmlns:thr='http://purl.org/syndication/thread/1.0'><id>tag:blogger.com,1999:blog-22761031</id><updated>2011-12-11T22:38:02.577-08:00</updated><title type='text'>വികടലോകം</title><subtitle type='html'>&lt;b&gt;ഈ കപടലോകത്തിലെ ഒരു വികടലോകം. വികടലോകത്തില്‍ ശാന്തിയും സമാധാനവും അക്ഷരങ്ങളിലൂടെ!!!&lt;/b&gt;</subtitle><link rel='http://schemas.google.com/g/2005#feed' type='application/atom+xml' href='http://vikadalokam.blogspot.com/feeds/posts/default'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default?max-results=100'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/'/><link rel='hub' href='http://pubsubhubbub.appspot.com/'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><generator version='7.00' uri='http://www.blogger.com'>Blogger</generator><openSearch:totalResults>45</openSearch:totalResults><openSearch:startIndex>1</openSearch:startIndex><openSearch:itemsPerPage>100</openSearch:itemsPerPage><entry><id>tag:blogger.com,1999:blog-22761031.post-816931830512475774</id><published>2011-11-02T10:50:00.001-07:00</published><updated>2011-11-02T10:50:54.646-07:00</updated><title type='text'>ചക്ഷുശ്രവണഗളസ്തമാം ദര്‍ദുരം</title><content type='html'>"എത്ര തവണ ഞാന്‍ പറഞ്ഞിട്ടുണ്ട്, ബിയര്‍ കുടിച്ച് കുപ്പികള്‍ ഇങ്ങനെ കൂട്ടി ഇടരുതെന്ന് ? കുടിക്കുന്നവര്‍ക്ക് ഇത് കൊണ്ട് പോയി കളഞ്ഞൂടെ ? ഒരാഴ്ച മാറി നിന്നപ്പോ വീട്ടില്‍ മുഴുവനും കുപ്പികള്‍ ആയല്ലോ ദൈവമേ..."&lt;br /&gt;&lt;br /&gt;ഭാര്യയുടെ "ജല്‍പ്പനങ്ങള്‍" കേള്‍ക്കാത്ത പോലെ ഞാന്‍ ഒരു മലയാളം സീരിയലില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. "പല തവണ പറഞ്ഞാല്‍ ആളുകള്‍ നന്നാകുമെങ്കില്‍ ഇന്ന് ഈ ലോകം എത്ര സുന്ദരമായേനെ പ്രിയേ" എന്ന ഡയലോഗിനെ പരിണിത പ്രജ്ഞനായ ഞാന്‍ മനപ്പൂര്‍വ്വം വിഴുങ്ങി.&lt;br /&gt;&lt;br /&gt;"ഇതെന്താ ഈ പാത്രങ്ങളൊക്കെ കഴുകാതെ വച്ചേ ? ഇതൊക്കെ ആകെ ഉണങ്ങിപ്പിടിച്ചു. ഇനി ഞാന്‍ പാടുപെടണം, ഇതൊന്നു വൃത്തിയാക്കാന്‍. കഷ്ടമുണ്ട് കേട്ടോ, ചായ വച്ച പാത്രമെങ്കിലും ഒന്ന് വെള്ളമൊഴിച്ച് ഇടായിരുന്നില്ലേ ?"&lt;br /&gt;&lt;br /&gt;ഞാന്‍ ചാനല്‍ മാറ്റി. തിരക്ക് പിടിച്ച ജീവിതത്തില്‍ ഇത്തരം നിസ്സാര കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ സമയം കിട്ടുന്നില്ല എന്ന് പറഞ്ഞാല്‍ അത് മനസ്സിലാക്കാനുള്ള വിവരം എല്ലാവര്ക്കും ഉണ്ടാവണം എന്നില്ലല്ലോ. അടുക്കളയില്‍ തകൃതിയായി പാത്രം കഴുകുന്ന ശബ്ദം. വിശന്നു തുടങ്ങി. കഴിക്കാന്‍ എന്തെങ്കിലും കിട്ടിയാല്‍ കൊള്ളാം എന്നുണ്ട്. പക്ഷെ, അടുക്കളയില്‍ പോകാന്‍ ധൈര്യം പോര. ചിലപ്പോ പാത്രം കഴുകിക്കും. അടുത്തിരുന്ന കുപ്പിയില്‍ നിന്നും രണ്ടു കവിള്‍ വെള്ളം കുടിച്ചു.&lt;br /&gt;&lt;br /&gt;അപ്പോഴാണ്‌ ഓര്‍ത്തത്‌... കഴിഞ്ഞ ആഴ്ച വാങ്ങിയ മിനറല്‍ വാട്ടര്‍ കുപ്പികള്‍ എല്ലാം കട്ടിലിന്റെ അടിയിലേക്ക് തള്ളി വച്ചിട്ടുണ്ട്. അത് കണ്ടിട്ട് ഇനി എന്ത് പുകിലാവുമോ എന്തോ. പതുക്കെ ചെന്ന് കുപ്പികള്‍ ഒക്കെ പെറുക്കി കവറിലാക്കി വച്ചു. അപ്പോഴാണ്‌ ശ്രദ്ധിച്ചത്... കട്ടിലിന്റെ അടിയില്‍ എന്റെ ഒരു ഷര്‍ട്ടും ബനിയനും കിടപ്പുണ്ട്. കഴിഞ്ഞ വെള്ളമടി പാര്‍ട്ടിയുടെ "ക്ഷ ത്ര ജ്ഞ" ഷര്‍ട്ടിലും ബനിയനിലും കാണാം. എടുത്തുകൊണ്ടു പോയി ബക്കറ്റില്‍ ഇട്ട് വെള്ളമൊഴിച്ചു. സോപ്പ് പൊടി ഒക്കെ ഇട്ട് പതപ്പിച്ച് വാഷിംഗ് പൌഡര്‍ നിര്മ്മ പാട്ടും പാടി വീണ്ടും ടി.വി യുടെ മുന്നില്‍ എത്തി. അടുക്കളയില്‍ പാത്രം കഴുകുന്ന ശബ്ദം ഇപ്പോഴും കേള്‍ക്കാം.&lt;br /&gt;&lt;br /&gt;"ഒന്ന് ഇങ്ങട് വര്വോ, ഒരു കാര്യം ചോദിക്കട്ടെ" (അടുക്കളയില്‍ നിന്നും സ്വല്‍പ്പം ഗൌരവത്തില്‍ വാമഭാഗം കല്‍പ്പിച്ചു )&lt;br /&gt;&lt;br /&gt;ഈശ്വരാ... ഇനി എന്താണോ ആവോ അവടെ. ഞാന്‍ ഒന്ന് ആലോചിച്ച് നോക്കി. ഒന്നും ഓര്‍മ്മ വരുന്നില്ല. വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്ന് മനസ്സില്‍ ഓര്‍ത്തു നേരെ അടുക്കളയിലേക്കു ചെന്ന്.&lt;br /&gt;&lt;br /&gt;"അതേ... ഇതെന്തിനാ ഇങ്ങനെ സൂക്ഷിച്ച് വച്ചിരിക്കുന്നത് ?"&lt;br /&gt;&lt;br /&gt;"ഏത്?"&lt;br /&gt;&lt;br /&gt;"ഇത് തന്നെ" ( കമിഴ്ത്തി വച്ചിരുന്ന ഒരു പാത്രം പൊക്കി കാണിച്ചു, ഭാര്യ. മൂന്നു ദിവസം മുന്‍പ് ചപ്പാത്തിയുടെ കൂടെ വാങ്ങിയ വെജിറ്റബിള്‍ കുറുമയുടെ ബാക്കി ഒരു കടലാസ്സില്‍ ഭദ്രമായി പൊതിഞ്ഞ് അടച്ച് വച്ചിട്ടുണ്ട്. എന്തിനാണ് അങ്ങനെ ചെയ്തത് എന്ന് എനിക്കും മനസ്സിലായില്ല. സംഭവം വെജിറ്റബിള്‍ ആണെങ്കിലും ചീഞ്ഞാല്‍ എല്ലാത്തിനും പൊട്ട മണം ആകും എന്നത് പ്രകൃതിയുടെ നിയമം ആണല്ലോ. വെജിറ്റബിള്‍ കുറുമയും ആ നിയമം ലംഘിച്ചിട്ടില്ല എന്ന് പാത്രം തുറന്നപാടേ എനിക്ക് മനസ്സിലായി. ഈ ദുര്‍ഘടാവസ്ഥയില്‍ വേറെ പ്രത്യേകിച്ചൊന്നും ചെയ്യാന്‍ ഇല്ലാത്ത കാരണം ഞാന്‍ നല്ല ഉഗ്രന്‍ ഒരു ചിരി അങ്ങ് പാസാക്കി.)&lt;br /&gt;&lt;br /&gt;"ചിരിച്ചോളോ, ചിരിച്ചോളോ... ഇതൊക്കെ സഹിക്കാന്‍ ഞാന്‍ ഒരുത്തി ഉണ്ടല്ലോ. അപ്പൊ തോന്ന്യാസം കാണിക്കാം"&lt;br /&gt;&lt;br /&gt;ഞാന്‍ ഒന്നും മിണ്ടാതെ പതുക്കെ തിരിഞ്ഞ് നടന്നു. ചെന്നപാടെ പോയി ടി.വി ഓഫ് ചെയ്തു. വിദൂരതയിലേക്ക് കണ്ണും നട്ട് സോഫയില്‍ അങ്ങനെ ഇരുന്നു. കുറച്ച് കഴിഞ്ഞപ്പോ, അടുക്കളയില്‍ നിന്നും ശബ്ദ കോലാഹലങ്ങള്‍ നിന്നു. കയ്യും മുഖവും ഒക്കെ കഴുകി സഹധര്‍മ്മിണി ഹാജര്‍ ആയി എന്റെ മുന്നിലെ സീറ്റില്‍ വന്നിരുന്നു. ടി. വി ഓണ്‍ ചെയ്യുകയും ഏതോ ഒരു മ്യുസിക് ചാനല്‍ വക്കുകയും ചെയ്തു. ഇടയ്ക്കു എന്നെ പാളി നോക്കുന്നത് നമ്മുടെ ദിവ്യ ദൃഷ്ടിയാല്‍ നാം കണ്ടു; കണ്ട ഭാവം നടിച്ചില്ല.&lt;br /&gt;&lt;br /&gt;"ഊം... ?"&lt;br /&gt;&lt;br /&gt;ഞാന്‍ ഒരു നിര്‍വ്വികാരപരബ്രഹ്മനോട്ടം പാസ്സാക്കി.&lt;br /&gt;&lt;br /&gt;"എന്താ മുഖത്ത് ഭാവങ്ങള്‍ മിന്നി മറിയുന്നത്, നാടകം ഒന്നും വേണ്ട. ഞാന്‍ ഒന്നും പറയുന്നില്ല"&lt;br /&gt;&lt;br /&gt;"ഊം" (ഞാനും വിട്ടില്ല)&lt;br /&gt;&lt;br /&gt;"പിന്നെ എന്താ ഒന്നും മിണ്ടാത്തെ?"&lt;br /&gt;&lt;br /&gt;"ഇവടെ വന്നപ്പോ കുപ്പികള്‍ ഇരിക്കുന്നതും പാത്രം കഴുകാത്തതും വെയ്സ്റ്റ് കളയാത്തതും ഒക്കെ കണ്ടുപിടിച്ചു. പക്ഷെ .."&lt;br /&gt;&lt;br /&gt;"എന്ത് പക്ഷെ ?"&lt;br /&gt;&lt;br /&gt;"ഒന്നുമില്ല"&lt;br /&gt;&lt;br /&gt;"പറയൂ "&lt;br /&gt;&lt;br /&gt;"ഞാന്‍ എന്തുകൊണ്ട് ചെയ്തില്ല എന്ന് മാത്രം ചോദിച്ചില്ല. രാവിലെ ഏഴു മണിക്ക് ഇവടെന്ന് പോയി രാത്രി പത്തിനും പതിനൊന്നിനും ഒക്കെയാണ് ഞാന്‍ തിരിച്ചെത്തുന്നത്. വല്ലതും കഴിച്ചു കിടന്നുറങ്ങാന്‍ നോക്കുമ്പോ ഈ കാര്യങ്ങളൊക്കെ ചെയ്യാന്‍ വിട്ടു പോയി. വൃത്തികെട്ട ഫുഡ് കഴിക്കാന്‍ പറ്റാഞ്ഞിട്ടാ ഞാന്‍ ആ വെജിറ്റബിള്‍ കുറുമ ബാക്കി വച്ചത്. ഇതൊന്നും ആലോചിക്കാതെ ചീത്ത പറയാന്‍ മാത്രം ഇവടെ ഇഷ്ടം പോലെ ആള്‍ക്കാരാ. ഹാ... യോഗം തന്നെ." ഇതും പറഞ്ഞു ഞാന്‍ വീണ്ടും നോക്കെത്താ ദൂരത്തു കണ്ണും നട്ട് ഇരുന്നു. കുറച്ച് നേരത്തേക്ക് സഹധര്‍മ്മിണിയുടെ അനക്കം ഒന്നും കേട്ടില്ല. കുറച്ച് കഴിഞ്ഞപ്പോ ഞാന്‍ ഇരുന്ന സോഫ ഞരങ്ങി. സഹധര്‍മ്മിണി അടുത്ത് വന്നിരുന്നു.&lt;br /&gt;&lt;br /&gt;"സാരല്ല്യട്ടാ. ഞാന്‍ പറഞ്ഞതൊക്കെ തിരിച്ചെടുത്തു, ഇനി അതിന്റെ പേരില്‍ വിഷമിക്കണ്ട. ഓ ക്കെ ?"&lt;br /&gt;"ഊം"&lt;br /&gt;"അതെന്തു പറച്ചിലാ ഡിയറെ... ഒരു ഓ ക്കെ പറയെന്നെ"&lt;br /&gt;"ഓ ക്കെ" (സംഭവം ഒതുങ്ങി എന്ന് എനിക്ക് തോന്നി. വിശക്കുന്ന കാര്യം ഇപ്പൊ പറയണോ അതോ കുറച്ചുകൂടെ കഴിഞ്ഞു മതിയോ എന്ന് ആലോചിച്ചു. കുറച്ചുകൂടെ കഴിയട്ടെ എന്ന് വിചാരിച്ച് പതുക്കെ റിമോട്ട് എടുത്ത് ചാനല്‍ മാറ്റി സ്റ്റാര്‍ മൂവീസ് വച്ചു )&lt;br /&gt;&lt;br /&gt;"അതേ, ഒരു കാര്യം"&lt;br /&gt;"യെസ് മൈ ഡിയര്‍"&lt;br /&gt;"അപ്പോഴേ ഈ നേരം വൈകി വരുന്ന സമയത്ത് ബിയര്‍ കുടിക്കാനൊക്കെ സമയം ഉണ്ടായിരുന്നല്ലേ? പാത്രം കഴുകാന്‍ മാത്രം ഉണ്ടായില്ലല്ലേ?"&lt;br /&gt;&lt;br /&gt;ഞാന്‍ ടി.വി ഓഫ് ചെയ്തു കുറച്ച് കൂടെ വെള്ളം എടുത്ത് കുടിച്ച് പതുക്കെ കട്ടിലില്‍ പോയി കിടന്നു. കിടന്ന കിടപ്പില്‍ ഒരു അറ്റകൈ പ്രയോഗം നടത്തി.&lt;br /&gt;"ആ വിക്സ് അവടെ എവടെയെങ്കിലും ഉണ്ടോ ? ഭയങ്കര തലവേദന"&lt;br /&gt;"വിക്സ് ആ സോഫയുടെ അടിയിലേക്ക് നടന്ന് പോയി ഒളിച്ചിരിക്കുകയാണെന്ന് തോന്നുന്നു. ഞാന്‍ പോകുമ്പോ അത് അലമാരയില്‍ വച്ചിരുന്നതാ"&lt;br /&gt;&lt;br /&gt;മുറിയില്‍ അത്യാവശ്യം ചൂടായിരുന്നെങ്കിലും ഞാന്‍ പുതപ്പെടുത്ത് തലവഴി മൂടി കണ്ണടച്ച് കിടന്നു.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-816931830512475774?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/816931830512475774/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=816931830512475774' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/816931830512475774'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/816931830512475774'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2011/11/blog-post.html' title='ചക്ഷുശ്രവണഗളസ്തമാം ദര്‍ദുരം'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-4389246665146612128</id><published>2010-08-14T19:40:00.000-07:00</published><updated>2010-08-14T21:11:54.616-07:00</updated><title type='text'>എന്റെ ദൈവമേ... നീ ഇതൊന്നും കാണുന്നില്ലേ ?</title><content type='html'>വ്യാഴവും വെള്ളിയും കിട്ടിയ മുടക്ക് ആഘോഷിച്ചു വയ്യാതായത്തിന്റെ ആലസ്യത്തില്‍ കിടന്നുറങ്ങിയിരുന്ന ഞാന്‍ പര പരാ വെളുത്ത്‌ തുടങ്ങിയ ശനിയാഴ്ച പുലര്‍ച്ചെ ഒരു സ്വപ്നം കണ്ടു. സംഭവം നടക്കുന്നത് ചാഴൂര്‍ എന്ന മധുര മനോജ്ഞ ഊഷര ഭൂവിലെ കൊട്ടാരത്തില്‍. കൊട്ടാരത്തിന്റെ തിണ്ണയില്‍ കിടന്നുറങ്ങിയിരുന്ന എന്നെ ഫാര്‍ ഫാര്‍ ബെറ്റര്‍ ഹാഫ് വന്നു വിളിക്കുന്നു.&lt;br /&gt; &lt;br /&gt;ഇപ്പ്രകാരം ഉവാച: "ഇവടെ കിടന്നുറങ്ങാതെ അകത്തെങ്ങാനും പോയി കിടന്നൂടെ? ഇത്ര സൌകര്യമുന്ടായിട്ടും ഈ തറയില്‍ വന്നു കിടക്കണോ, വെറുതേ ആള്‍ക്കാരെ കൊണ്ട്ട് പറയിപ്പിക്കാന്‍.  അതിനെങ്ങനെയാ, ഈ വീട്ടില് എല്ലാവരും ഇങ്ങനെയല്ലേ. ബാക്കിയുള്ളവരെ കണ്ടല്ലേ മക്കളും പഠിക്ക്യാ"&lt;br /&gt;&lt;br /&gt;ഞാന്‍ മറു ഉവാച : "ദേ, ചുമ്മാ കേറി കാടടച്ചു വെടി വക്കല്ലേ. "എല്ലാരും" എന്ന ബഹുവചനം പറയണ്ട വല്ല കാര്യവുമുണ്ടോ? എന്റെ റൂമില്‍ ഒരു വല്യേ കടന്നല്‍ കൂട്. അതല്ലേ ഞാന്‍ ഇവടെ വന്നു കിടക്കുന്നത്."&lt;br /&gt;&lt;br /&gt;വാ.ഭാ : "പിന്നേ... റൂമിനകത്തല്ലേ കടന്നല്‍ കൂട്. അവടെ പോയി കിടക്കൂ, പ്ലീസ്"&lt;br /&gt;അടിയന്‍: "ഓ.. ശല്യമായല്ലോ. ഞാന്‍ പോയേക്കാം"&lt;br /&gt;&lt;br /&gt;കല്യാണം കഴിക്കേണ്ടി വന്ന ആ "കാലഘട്ടത്തിന്റെ ആവശ്യത്തെ" പ്രാകിക്കൊണ്ട് ഞാന്‍ റുമില്‍ പോയി കിടന്നു. സീലിംഗ്  ഫാനിന്റെ മുന്‍വശത്ത് തന്നെ ഒരു വലിയ കടന്നല്‍ കൂട് ഞാന്നു കിടപ്പുണ്ട്. അങ്ങനെ കിടന്നു കിടന്നു ഞാന്‍ ഉറങ്ങിപ്പോയി. കുറച്ചു കഴിഞ്ഞു എഴുന്നേറ്റപ്പോ താടിക്ക്‌ ആകെ ഒരു ഭാരം. കണ്ണാടിയില്‍ പോയി നോക്കിയപ്പോഴുണ്ടെടാ... ആ ഫാനിന്റെ അടിയില്‍ ഞാന്നു കിടന്നിരുന്ന കടന്നല്‍സ് മൊത്തം എന്റെ താടിയില്‍. അയ്യോ എന്നും വിളിച്ച് ഒരു ചാട്ടമായിരുന്നു...&lt;br /&gt;&lt;br /&gt;നാസുവിലെ അപ്പാര്‍ട്ട്മെന്റില്‍ സ്വപ്പ്നം കണ്ടു ഞെട്ടിയുണര്‍ന്ന ഞാന്‍ ആ നടുക്കുന്ന സത്യം തിരിച്ചറിഞ്ഞു. ആ കടന്നല്‍സ് ഇപ്പോഴും പോയിട്ടില്ല. നേരെ ഓടി കണ്ണാടിയുടെ മുന്നില്‍ ചെന്ന് നോക്കി. കടന്നല്‍സ് ഒന്നുമില്ല. ബട്ട്‌, കവിളെല്ലാം വീര്‍ത്തു മുഖം ഒരു മാതിരി പപ്പക്കായ പോലെ ആയിട്ടുണ്ട്. തൊണ്ടയില്‍ ആരോ തോര്‍ത്തിട്ടു വലിച്ചു മുറുക്കിയ പോലെ. വായ ഒക്കെ ആകെ ഡ്രൈ ആയി. ആദ്യമേ പോയി കുറേ വെള്ളമെടുത്ത് കുടിച്ചു. വെള്ളം ഇറക്കാനൊക്കെ വല്ല്യേ പാട്. വയറാണെങ്കില്‍ ഒരു മാതിരി ടെക്ക്നോ പാര്‍ക്കിലെ ഹോട്ടലില്‍ നിന്ന് ഫുഡ് കഴിച്ച പോലെ കിടന്ന്‌ ഇളകിമറിയുന്നു. ഇതെന്തു പണ്ടാരമാണ് ദൈവമേ. വീണ്ടും ചെന്ന് കിടന്നു. കിടന്നങ്ങ് ഉറങ്ങിപ്പോയി. വാമഭാഗത്തിന്റെ ആശ്ചര്യവും സംഭ്രമവും സമാസമം മിക്സ്‌ ചെയ്ത ഒച്ച കേട്ടാണ് എഴുന്നേറ്റത്.&lt;br /&gt;&lt;br /&gt;വാ.ഭാ : "അയ്യോ ഇതെന്താ മുഖത്ത്?"&lt;br /&gt;&lt;br /&gt;അടിയന്‍: "നാന്‍ അവനല്ലൈ. നിന്റെ കോന്തനെ ഞാന്‍ തട്ടി. ബു ഹ ഹ ഹ ... "&lt;br /&gt;&lt;br /&gt;വാ.ഭാ : "ഓഹോ ... ഞാന്‍ അപ്പൊ ഒരു ഫോട്ടോ കൂടെ എടുക്കേണ്ടി വരുമല്ലേ?"&lt;br /&gt;&lt;br /&gt;അടിയന്‍: "യെതുക്കാഹെ?"&lt;br /&gt;&lt;br /&gt;വാ.ഭാ: "മാര്യേജ് ബ്യുറോയില്‍ കൊടുക്കാന്‍"&lt;br /&gt;&lt;br /&gt;അടിയന്‍: "നീ പട്ടു സാരി അല്ലടീ, വെള്ള സാരിയാ ഉടുക്കാന്‍ പോകുന്നത്.രാവിലേ എണീറ്റപ്പോ ഇപ്പടി താന്‍. ടോണ്‍സ്ലൈടിസ് ആണെന്ന് തോന്നുന്നു. പോയി ഒരു ചായ ഇടൂ, തൊണ്ടയില്‍ ഒരു ചൂട് തട്ടട്ടെ"&lt;br /&gt;&lt;br /&gt;ഡ്രാമ കളിച്ചിരുന്നിട്ടു കാര്യമില്ലെന്ന് മനസ്സിലായി. കഴുത്തും നീട്ടി പിടിച്ചു ചായ കുടിച്ചിരികുമ്പോ വാമഭാഗം ഉവാച.&lt;br /&gt;&lt;br /&gt;വാ.ഭാ : "ഇത് ടോണ്‍സ്ലൈടിസ് ഒന്നുമല്ല, മുണ്ടിനീരാണ് ജയാ"&lt;br /&gt;&lt;br /&gt;അടിയന്‍: "പിന്നേ.. മുണ്ടിനീര് പോലും. ഈ ജപ്പാനിലല്ലേ മുണ്ടിനീര്. ഈ ഭുമിയില്‍ ആ അസുഖം പുല്ലഴിയില്‍ മാത്രമേ ഉള്ളു. കുഗ്രാമം."&lt;br /&gt;&lt;br /&gt;വാ.ഭാ : "ചാഴൂരിന്റെ മഹത്വം ഒന്നും എന്നെക്കൊണ്ട് പറയിപ്പിക്കല്ലേ. ഓണംകേറാമൂല. കൊള്ളാവുന്ന ഒരു റോഡ്‌ എങ്കിലും ഉണ്ടോ അവടെ? ഒരു മെഡിക്കല്‍ ഷോപ്പ്? ഒരു ബേക്കറി ? ആകെ കൂടെ ഒരു അമ്പലം ഉണ്ട്. വല്ല്യേ ചാഴൂരുകാരന്‍ വന്നിരിക്കുന്നു"&lt;br /&gt;&lt;br /&gt;അടിയന്‍: "മതീ... ഞാന്‍ തോറ്റു" ( എന്നാലും എന്റെ പുണ്യ പുരാതന ചാഴൂരെ, ഈ വിഷയത്തില്‍ എന്നും തോല്‍ക്കാനാണല്ലോ എന്റെ വിധി)&lt;br /&gt;&lt;br /&gt;വാ.ഭാ ചായ പാത്രം ഒക്കെ കഴുകി വച്ച് ജപ്പാന്‍കാര്‍ ഫുഡ് അടിക്കുന്ന ഹഷി ഒരണ്ണം എടുത്തുകൊണ്ട്ട് അടുത്തു വന്നിരുന്നു. ബി.ബി.സി ന്യൂസ് വായിക്കുന്ന തിരക്കില്‍ ചായ കുടിക്കാന്‍ മറന്നിരുന്നിരുന്ന എന്റെ ചെവിക്കു താഴെയുള്ള മുഴയില്‍ മൂപ്പരാള്‍ ഹഷി കൊണ്ട്ട് ഒരു കുത്ത് ചെറുതായി. എന്റെ കണ്ണില്‍ നിന്നും വെള്ളം ചാടി അറിയാതെ. വായില്‍ വന്ന സകലമാന സാംസ്കാരിക വചനങ്ങളും കടിച്ചമര്‍ത്തി ഞാന്‍ കുറച്ചു നേരം കണ്ണും തുറിപിച്ചിരുന്നു.&lt;br /&gt;&lt;br /&gt;അടിയന്‍: "നീ ... ടീ .. നീ എന്തൂട്ടാ കാട്ട്യേ?"&lt;br /&gt;&lt;br /&gt;വാ.ഭാ : "ഞാന്‍ നീര് എത്ര ഉണ്ടെന്നു നോക്കിയതാ."&lt;br /&gt;&lt;br /&gt;അടിയന്‍: "അതിനെന്തിനാ ഈ പണ്ടാര വടി ?"&lt;br /&gt;&lt;br /&gt;വാ.ഭാ : "എനിക്കേ കയ്യോണ്ട് തൊടാന്‍ പേടിയാ. വേദനിച്ചാലോ. അതാ ഈ വടി എടുത്തേ"&lt;br /&gt;&lt;br /&gt;അടിയന്‍: "ഔ... ഹം... ഊം .. ഒന്നും പറയുന്നില്ല. പോ എണീറ്റ്"&lt;br /&gt;&lt;br /&gt;വാ.ഭാ : "അതിനെന്തിനാ ദേഷ്യപ്പെടുന്നത്? എന്തിനാ എന്നെ "ടീ" ന്ന്‍ വിളിച്ചെ?"&lt;br /&gt;&lt;br /&gt;അടിയന്‍: "ഞാന്‍ അത് ചെയ്താ പോര. ഇങ്ങട്ട് വാ, ഞാന്‍ സ്നേഹിക്കാം നിന്നെ. വാടീ"&lt;br /&gt;&lt;br /&gt;വാ.ഭാ : "ആഹ.. വയ്യാതിരിക്കുമ്പോ എന്താ ചെയ്യണ്ടെ എന്ന് നോക്കാന്‍ വന്ന എനിക്ക് ഇത് തന്നെ വേണം. ഈ അസുഖം എനിക്കും വന്നിട്ടുള്ളതാ. മുണ്ടിനീര് തന്നെയാ ഇത്. ഇനി എന്താന്നു വച്ചാ ചെയ്തോ. എന്നെ വിളിക്കണ്ട."&lt;br /&gt;&lt;br /&gt;എന്നും പറഞ്ഞ് വാമ ഭാഗം കലിപ്പ് മോഡില്‍ സ്കൂട്ടായി. &lt;br /&gt;&lt;br /&gt;ഇനി എന്ത് ചെയ്യും എന്നറിയാതെ ഇരുന്നപ്പോ ഒരു സംശയം. ഇനി ശെരിക്കും മുണ്ടി നീരുതന്നെ ആണോ? ഗൂഗിള്‍ അണ്ണനോട് ച്വാദിച്ചുകളയാം എന്നും വച്ചു സെര്‍ച്ച് ചെയ്തു "മുണ്ടിനീര്". ലോ ലതാ കിടക്കുന്നു ഒരു കാന്താരിക്കുട്ടി വക സ്മരണ. സംഭവം വായിച്ചു വന്നപ്പോ അതിന്റെ ഇംഗ്ലീഷ് വാക്കും കിട്ടി. mumps . വീണ്ടും mumps എടുത്ത് ഗൂഗിളില്‍ ഇട്ടു. വികി വക ഒരു ആര്‍ട്ടിക്കിള്‍.സംഭവം സിമ്പിള്‍.&lt;br /&gt;&lt;br /&gt;രോഗം നിസാരം&lt;br /&gt;പകരും&lt;br /&gt;ഒരിക്കല്‍ വന്നാല്‍ പിന്നെ വരില്ല&lt;br /&gt;ചികിത്സ ആവശ്യമില്ല, വന്ന വഴിയേ പൊക്കോളും&lt;br /&gt;ചൂട് വെള്ളം ഗാര്‍ഗിള്‍ ചെയ്യുക, ചൂട് പിടിക്കുക, പനി ഉണ്ടെങ്കില്‍ പാരസെറ്റമോള്‍ കഴിക്കുക&lt;br /&gt;മാറണേക്കാളും മുമ്പ് മാക്സിമം ആള്‍ക്കാര്‍ക്ക് കൊടുക്കുക (എന്റെ വക)&lt;br /&gt;&lt;br /&gt;ദയനീയതയില്‍ സങ്കടം കലര്‍ത്തിയുള്ള ഡയലോഗ് വച്ചു ഒരു കണക്കിന് വാമഭാഗത്തെ അനുനയിപ്പിച്ചു ചികിത്സ തുടങ്ങി. ചൂട് പിടിക്കലും ഗാര്‍ഗിള്‍ ചെയ്യലും ഒക്കെ തകൃതിയായി നടന്നു. കഥകളിക്കാരന്റെ പോലെയുള്ള മുഖം മാത്രം പഴയപോലെ തന്നെ. കുറേ കഴിഞ്ഞു ഞാന്‍ കിടന്നുറങ്ങി. ആരോ ഫോട്ടോ എടുക്കുന്ന ശബ്ദം കേട്ട് ഉറക്കം എണീറ്റ് നോക്കിയപ്പോ വാമഭാഗം എന്റെ മുഖത്തിന്റെ ഫോട്ടോ എടുക്കുന്നു. കാര്യം ചോദിച്ചപ്പോ "ചുമ്മാ" എന്നും പറഞ്ഞ്. എന്തെങ്കിലും ആവട്ടെ എന്നുവച്ച് ഞാന്‍ വീണ്ടും ഉറക്കം പിടിച്ചു.&lt;br /&gt;&lt;br /&gt;രാത്രി ഒരു ഒന്‍പത് മണി ആയപ്പോ വീട്ടിലേക്കു ഒന്ന് വിളിക്കാം എന്ന് പതിവില്ലാതെ വാമഭാഗം വക കമന്റ്. അവളുടെ വീട്ടിലേക്കു വിളിക്കുന്ന കാര്യമല്ലാതെ എന്റെ വീട്ടിലേക്കു വിളിക്കുന്ന കാര്യം അവള്‍ പറയാറേ ഇല്ല. എന്തായാലും വിളിച്ചേക്കാം എന്ന് വച്ചു ഡയല്‍ ചെയ്തു. പിതാശ്രീ ആണ് തുടങ്ങിയത്. പിന്നെ അമ്മയും വന്നു. മുണ്ടി നീരിന്റെ കാര്യം പറയണ്ട എന്ന് വാമഭാഗം റിക്വസ്റ്റ് ചെയ്തിരുന്നു; അമ്മക്ക് ടെന്‍ഷന്‍ ആകും പോലും. എന്തായാലും, അമ്മക്ക് പ്രത്യേക ഒരു മരുമകള്‍ സ്നേഹം. പെട്ടെന്ന് തന്നെ അവള്‍ക്ക് കൊടുക്കാനും പറഞ്ഞു. ഞാന്‍ ഈ അസ്വാഭാവിക ട്വിസ്ടുകളെ പറ്റി ആലോചിച്ചു ഇരിക്കുമ്പോ മരുമഹള്‍ സംസാരം കഴിഞ്ഞു ഫോണ്‍ കട്ട്‌ ചെയ്തു. മുഖത്ത് ഒരു പുഞ്ചിരി. കള്ള ലക്ഷണം.&lt;br /&gt;&lt;br /&gt;അടിയന്‍: "എന്താണ്? ഒരു തട്ടിപ്പ് രസം മുഖത്ത് ..."&lt;br /&gt;&lt;br /&gt;വാ. ഭാ : "അമ്മ പറഞ്ഞത് കേട്ടോ?"&lt;br /&gt;&lt;br /&gt;അടിയന്‍: "എന്നോടു പറഞ്ഞത് ഞാന്‍ കേട്ടു. നിന്നോടു പറഞ്ഞത് കേട്ടില്ല."&lt;br /&gt;&lt;br /&gt;വാ. ഭാ : "സ്വന്തം മക്കള്‍ നല്ലോണം പോലെ ഇരിക്കുന്നത് കാണുമ്പോ അമ്മമാര്‍ക്ക് അതിലും വലിയ ഒരു സന്തോഷം ഇല്ല എന്ന്"&lt;br /&gt;&lt;br /&gt;അടിയന്‍: "അതും നമ്മളും തമ്മില്‍ എന്ത് ബന്ധം ?"&lt;br /&gt;&lt;br /&gt;വാ. ഭാ : "എല്ലാം എന്റെ മിടുക്കാണെന്നാ അമ്മ പറഞ്ഞെ."&lt;br /&gt;&lt;br /&gt;അടിയന്‍: "എന്തൂട്ട് മിടുക്ക്?"&lt;br /&gt;&lt;br /&gt;വാ. ഭാ : "എന്റെ ചേച്ചി ഇന്ന് ചാഴൂര് പോയിരുന്നു. ഇന്ന് എടുത്ത ഫോട്ടോ ഇല്ലേ, അത് ഞാന്‍ ചേച്ചിക്ക് അയച്ചു കൊടുത്തിരുന്നു. ചേച്ചി അത് വീട്ടില്‍ കാണിച്ചു. അമ്മക്കൊക്കെ ഭയങ്കര സന്തോഷം ആയത്രേ."&lt;br /&gt;&lt;br /&gt;അടിയന്‍: "എന്ത് സന്തോഷം? എനിക്ക് അസുഖം വന്നാല്‍ അമ്മക്ക് സന്തോഷമോ?"&lt;br /&gt;&lt;br /&gt;വാ.ഭാ : "പുന്നാര മോന്‍ തടിച്ചത്രേ. അസുഖം ഉള്ള കാര്യം ഞാന്‍ ചേച്ചിയോടും പറഞ്ഞില്ല. ഹ ഹ ഹ"&lt;br /&gt;&lt;br /&gt;...: "........................................."&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-4389246665146612128?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/4389246665146612128/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=4389246665146612128' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/4389246665146612128'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/4389246665146612128'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2010/08/blog-post.html' title='എന്റെ ദൈവമേ... നീ ഇതൊന്നും കാണുന്നില്ലേ ?'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-5422701208129882344</id><published>2009-12-14T08:43:00.000-08:00</published><updated>2009-12-14T08:48:50.644-08:00</updated><title type='text'>പാഠം ഒന്ന്, രണ്ട്‌, മൂന്ന്... ഒരു വിലാപം</title><content type='html'>ഡിയര്‍...&lt;br /&gt;....&lt;br /&gt;ഡിയറേ...&lt;br /&gt;ഊം.. ?&lt;br /&gt;നാളെ എന്താ കറി വക്ക്യാ ?&lt;br /&gt;ഏ ?&lt;br /&gt;അല്ലാ... ഇന്നലെ സാമ്പാര്‍. ഇന്ന് ഇന്നലത്തെ സാമ്പാര്‍. അപ്പൊ നാളെയോ ?&lt;br /&gt;എന്തെങ്കിലും വയ്ക്കൂ.&lt;br /&gt;എന്നാലും, ഏതെങ്കിലും കറി പറയെന്നേ...&lt;br /&gt;...&lt;br /&gt;ഡിയറേ...&lt;br /&gt;എന്താ ?&lt;br /&gt;എന്ത്‌ കറി വയ്ക്കും ?&lt;br /&gt;അവിയല്‍ വയ്ക്കൂ.&lt;br /&gt;അയ്യോ... അതെനിക്കറിയില്ല.&lt;br /&gt;എന്നാല്‍ മോരൊഴിച്ച കൂട്ടാന്‍ വയ്ക്കൂ.&lt;br /&gt;അതും എനിക്കറിയില്ല.&lt;br /&gt;പിന്നെ എന്തറിയാം ?&lt;br /&gt;സാമ്പാര്‍ വക്കാം.&lt;br /&gt;പിന്നെ എന്തിനാ ഇങ്ങനെ ചൊദിക്കണെ. അതങ്ങട്‌ വച്ചാപ്പോരെ ?&lt;br /&gt;(ചേതന്‍ ഭഗത്തിന്റെ ടൂ സ്റ്റേറ്റ്‌സ്‌ എന്ന പുതിയ ബുക്ക്‌ വാങ്ങി ഇരുന്ന് ഒരേ ഇരുപ്പില്‍ പകുതി മുക്കാലും തീര്‍ന്നു. അതിനിടയിലാണ്‌ ഫാര്‍ ഫാര്‍ ബെറ്റര്‍ ഹാഫിന്റെ ചോദ്യ ബാങ്കിലെ ഐറ്റംസ്‌ രസം കൊല്ലിയായി പറന്ന് വീഴുന്നത്‌. ദേഷ്യം വന്നു എന്ന് പ്രത്യേകിച്ച്‌ പറയണ്ടല്ലോ. എസ്‌.എസ്‌ മ്യൂസിക്ക്‌ ചാനലിലെ ഒരു പാട്ടില്‍ ശ്രദ്ധിച്ചിരിക്കുന്ന പകുതിയെ ക്രൂരമായി ഒന്ന് നോക്കി വീണ്ടും പുസ്തകത്തിലേയ്ക്ക്‌ ഇറങ്ങി)&lt;br /&gt;ഡിയര്‍ എത്‌ ബുക്കാ വായിക്കുന്നത്‌ ?&lt;br /&gt;(വീണ്ടും തുടങ്ങി... ബുക്കിന്റെ കവര്‍ വാമഭാഗത്തിന്‌ കാട്ടിക്കൊടുത്തു)&lt;br /&gt;ഇയാളുടെ ഒരു ബുക്കല്ലേ ഇപ്പൊ അമീര്‍ ഖാനും മാധവനും ഒക്കെ ഉള്ള ഒരു ഹിന്ദി ഫിലിം ആക്കുന്നത്‌ ?&lt;br /&gt;(ഏ ... അപ്പൊ ഇവള്‍ക്ക്‌ സ്വല്‍പ്പം ജി.കെ ഒക്കെ ഉണ്ട്‌. എന്നാല്‍ പിന്നെ സ്വല്‍പ്പം വാചാലമാക്കിക്കളയാം)&lt;br /&gt;അതുതന്നെ... ഫൈവ്‌ പോയിന്റ്‌ സംവണ്‍ എന്ന ഇയാളുടെ ആദ്യത്തെ ബുക്കാണ്‌ "ത്രീ ഇഡിയറ്റ്സ്‌" എന്ന ഹിന്ദി ഫിലിമിന്റെ കഥാതന്തു. ഐ.ഐ.ടി യിലെ അണ്ടര്‍ പെര്‍ഫോമേര്‍സ്‌ ആയ മൂന്ന് സ്റ്റുഡന്റ്‌സിന്റെ കഥയാണ്‌ അത്‌. സൂപ്പര്‍ കഥ.&lt;br /&gt;അപ്പൊ ഈ ബുക്കോ ?&lt;br /&gt;ഇത്‌ രണ്ട്‌ സംസ്ഥാനങ്ങളില്‍ നിന്നുള്ള നായകന്റെയും നായികയുടേയും അഫയറിന്റെ കഥയാണ്‌.&lt;br /&gt;രണ്ട്‌ സംസ്ഥാനം ആയാല്‍ എന്താ ?&lt;br /&gt;നായകന്‍ പഞ്ചാബിയും നായിക തമിഴ്നാട്ടുകാരിയും. അവരുടെ കള്‍ചറല്‍ ബാക്‌ക്‍ഗ്രൌണ്ട്‌ കാരണം വീട്ടുകാര്‍ക്ക്‌ ഉണ്ടാകുന്ന പ്രശ്‌നങ്ങളും അതിനെ സോള്‍വ്‌ ചെയ്യാന്‍ അവര്‍ ഒരുമിച്ച്‌ ചെയ്യുന്ന കുറേ കാര്യങ്ങളും ആണ്‌ തീം. &lt;br /&gt;ഊം...&lt;br /&gt;(വീണ്ടും വാമഭാഗം ചാനല്‍ മാറ്റി. ഞാന്‍ വീണ്ടും ബുക്കിലേയ്ക്ക്‌. ഒരു പത്ത്‌ മിനിറ്റ്‌ ശാന്തസുന്ദരമായി കടന്ന് പോയി)&lt;br /&gt;ഡിയര്‍...&lt;br /&gt;....&lt;br /&gt;ഡിയറേ...&lt;br /&gt;എന്താന്ന് പറയെന്റെ ജയാ...&lt;br /&gt;ഡിയറിന്‌ എന്നെ എത്ര ഇഷ്ടമുണ്ട്‌ ?&lt;br /&gt;എന്തൂട്ട്‌ ?&lt;br /&gt;എന്നേ... എത്ര... ഇഷ്ടമുണ്ട്‌ എന്ന്.&lt;br /&gt;( ദൈവമേ, എന്തോ ഒരു കുഴപ്പം വരാന്‍ ഉണ്ടല്ലോ. അതിന്റെ മുന്നോടിയാണ്‌ ഈ ചോദ്യം)&lt;br /&gt;ഇപ്പൊ എന്തുപറ്റി ഇങ്ങനെ ചോദിക്കാന്‍ ?&lt;br /&gt;പറാ... എത്ര ഇഷ്ടമുണ്ട്‌ ?&lt;br /&gt;കുറേ...&lt;br /&gt;കുറേ എന്നു പറഞ്ഞാല്‍ എത്രയാ ? (ഒരു കൈ തീര്‍ഥം വാങ്ങുന്ന പോലെ പിടിച്ച്‌) ഇത്ര ?&lt;br /&gt;( ഇത്‌ അങ്ങനെയൊന്നും തീരുന്ന ലക്ഷണം ഇല്ല. )&lt;br /&gt;രണ്ട്‌ കൈയ്യും വിടര്‍ത്തിപ്പിടിച്ച്‌ പറഞ്ഞു ... ഇത്രേം ഇഷ്ടം.&lt;br /&gt;ഊം...&lt;br /&gt;(തല്‍ക്കാലം രക്ഷപ്പെട്ടു... വീണ്ടും എസ്‌.എസ്‌ മ്യൂസിക്ക്‌)&lt;br /&gt;ഏറ്റവും ഇഷ്ടം ആരോടാ ? ( അഞ്ച്‌ മിനിറ്റോളം കഴിഞ്ഞ്‌ അടുത്ത അമ്പ്‌ )&lt;br /&gt;നിന്റെ അച്ഛനോട്‌. മിണ്ടാതിരിക്കുന്നുണ്ടോ, ഒരുമാതിരി ചോദ്യങ്ങളും കൊണ്ട്‌ വരുന്നു. എവടെന്ന് കിട്ടുന്നു ഈ വക ഡയലോഗുകള്‍ ?&lt;br /&gt;ഓഹോ, അപ്പൊ എന്നോടല്ല. അതല്ലേ ചുമ്മാ ചൂടായി സ്ലിപ്പാവുന്നത്‌ ?&lt;br /&gt;അതേ, അങ്ങനെതന്നെ. എന്തു വേണം ഇപ്പൊ ?&lt;br /&gt;അല്ലാ... ഞാനെങ്ങാനും മരിച്ചു പോയി എന്ന് വിചാരിക്ക്യ. അപ്പൊ ഡിയര്‍ വേറെ കല്യാണം കഴിക്കോ ?&lt;br /&gt;ഒരൊറ്റ അടിയങ്ങു വച്ചുതന്നാലുണ്ടല്ലോ... മിണ്ടാണ്ടിരുന്നോളണം. ഒരു കാര്യം ചെയ്യാന്‍ സമ്മതിക്കരുത്‌.&lt;br /&gt;പറാ... ഞാന്‍ മരിച്ചു പോയാല്‍ തലമുടി വെട്ടാതെ പല്ലു തേക്കാതെ വെള്ളമടിച്ച്‌ തെണ്ടിത്തിരിഞ്ഞ്‌ നടക്കാതെ വേറെ കല്യാണം കഴിച്ചേക്കണം. ഓക്കേ ?&lt;br /&gt;പോടീ... വേണ്ടാത്ത വര്‍ത്താനം പറയാതെ.&lt;br /&gt;ഞാന്‍ പല വട്ടം പറഞ്ഞിട്ടുണ്ട്‌ എന്നെ പോടീന്ന് വിളിക്കരുതെന്ന്.&lt;br /&gt;പിന്നേ... എലിസബത്ത്‌ രാജ്ഞിയല്ലേ. എന്റമ്മോ, ഇനി വിളിക്കുന്നുല്ലേ. മാപ്പ്‌.&lt;br /&gt;അങ്ങനെ വഴിക്കുവാ. ഇനി പറ, വേറെ കല്യാണം കഴിക്കുമോ ?&lt;br /&gt;കഴിച്ചോളാമേ...&lt;br /&gt;അയ്യടാ, മനസ്സിലിരിപ്പ്‌ കണ്ടില്ലേ. ദുഷ്ടാ, അപ്പൊ ഞാന്‍ തട്ടിപ്പോകാന്‍ നോക്കി ഇരിക്ക്യാലെ ? നോക്കിക്കോ, ഞാന്‍ എങ്ങാനും തട്ടിപ്പോയി നീ വേറെ കല്യാണം കഴിച്ചാല്‍ ഞാന്‍ പ്രേതമായി വന്ന് അവളെ കൊല്ലും. നാളെ സാമ്പാറുമില്ല അവിയലുമില്ല. പട്ടിണി കിടന്നോ...&lt;br /&gt;( എല്ലാ ഭര്‍ത്താക്കന്മാര്‍കും ഇത്‌ ഒരു പാഠമായിരിക്കട്ടെ. ഒന്ന് : ഭാര്യ ചോദിക്കുന്ന മിക്കവാറും ചോദ്യങ്ങള്‍ ഉത്തരം കിട്ടാന്‍ വേണ്ടി ഉള്ളതല്ല. രണ്ട്‌ : "എനിക്ക്‌ ശേഷം" എന്ന മട്ടില്‍ വരുന്ന ചോദ്യങ്ങള്‍ക്ക്‌ കൊടുക്കേണ്ട ഉത്തരം "പ്രളയം" എന്നാകുന്നു. മൂന്ന് : ഇഷ്ടം, സ്നേഹം തുടങ്ങിയ കണ്‍സപ്റ്റുകളില്‍ ഊന്നിയുള്ള ഡയലോഗ്സ്‌ മാക്സിമം അവഗണിക്കുക, അല്ലെങ്കില്‍ ഡിന്നറിന്‌ വായുഭഗവാന്‍ ശരണം )&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-5422701208129882344?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/5422701208129882344/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=5422701208129882344' title='7 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/5422701208129882344'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/5422701208129882344'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2009/12/blog-post.html' title='പാഠം ഒന്ന്, രണ്ട്‌, മൂന്ന്... ഒരു വിലാപം'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>7</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-2695376622968575414</id><published>2009-11-20T19:01:00.000-08:00</published><updated>2009-11-20T19:28:29.664-08:00</updated><title type='text'>മാ നിഷാദ</title><content type='html'>"ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറുടെ ഭാര്യ ചീറിപ്പാഞ്ഞുവരുന്ന വെടിയുണ്ടകള്‍ക്ക്‌ മുന്നില്‍ വിരിമാറുകാട്ടേണ്ട ആവശ്യമൊന്നുമില്ലെങ്കിലും കിടന്നുറങ്ങി സമയം കളയുന്നവളും, സീരിയല്‍ കണ്ട്‌ പൊട്ടിക്കരയുന്നവളും രാത്രി ഒന്‍പത്‌ മണിയാകുമ്പോള്‍ ഭര്‍ത്താവിനെ കാത്തിരിക്കാതെ ഫുഡ്‌ അടിച്ച്‌ കിടന്നുറങ്ങാന്‍ മനസ്സാക്ഷിക്കുത്തില്ലാത്തവളും ആയിരിക്കണം"&lt;br /&gt;&lt;br /&gt;സമയം രാത്രി പത്തര കഴിഞ്ഞു. കഴുത്തില്‍ കിടക്കുന്ന ഐഡി കാര്‍ഡ്‌ വള്ളി ഊരിമാറ്റി കണ്ണുമിഴിച്ചിരിക്കുന്ന ഭാര്യയെ നോക്കി ഡയലോഗ്‌ അടിച്ച്‌ ഞാന്‍ നേരേ അടുക്കളയിലേക്ക്‌ ചെന്നു. സര്‍വ്വത്ര ശാന്തം. എല്ലാ പാത്രങ്ങളും കഴുകി വെടുപ്പാക്കി വച്ചിരിക്കുന്നു. കഞ്ഞിവെള്ളം പോലും ഇല്ല. ചെറുതായി വിശക്കുന്നു. കുറച്ച്‌ തണുത്ത വെള്ളം കിട്ടിയിരുന്നെങ്കില്‍ എന്നോര്‍ത്ത്‌ നേരെ ചെന്ന് ഫ്രിഡ്‌ജ്‌ തുറന്നു. സര്‍ക്കാര്‍ ഖജനാവ്‌ പോലെ ഏതാണ്ട്‌ ശൂന്യം... ഇന്നലെ രാത്രി ഓഫീസില്‍നിന്ന് വരും വഴി വര്‍ക്കീസില്‍ നിന്ന് വാങ്ങിയ ബട്ടര്‍സ്കോച്‌ ഐസ്‌ക്രീം ചെപ്പില്‍ കുറച്ച്‌ കരിഞ്ഞ കറിവേപ്പില കിടപ്പുണ്ട്‌. തിരുവനന്തപുരം നഗരസഭ വക മിനറല്‍ വാട്ടര്‍ ഒരു കവിള്‍ കുടിച്ച്‌ ഗ്ലാസും പിടിച്ച്‌ കസേരയില്‍ വന്ന് ഇരുന്നു. ( ബെറ്റര്‍ ഹാഫ്‌ ഏതോ ഒരു തമിഴ്‌ പാട്ട്‌ ചാനലില്‍ തുറിച്ച്‌ നോക്കി ഇരിക്കുന്നു)&lt;br /&gt;&lt;br /&gt;"എന്നെ കാത്ത്‌ ഇരിക്കണ്ട ആവശ്യമൊന്നും ഇല്ലായിരുന്നു. കിടന്നുറങ്ങിക്കൂടെ ഉറക്കം വരുമ്പൊ ?"&lt;br /&gt;"കാത്ത്‌ ഇരുന്നതൊന്നുമല്ല... ഉറക്കം വരാഞ്ഞിട്ടാ. ഇന്ന് എന്തു പറ്റി ഇത്രേം വൈകാന്‍?"&lt;br /&gt;"ഒന്നും പറയണ്ട... പണ്ടാറ പണിയാണ്‌"&lt;br /&gt;"ഇത്രേം നേരം വൈകി ഇരിക്കാന്‍ പറ്റില്ല എന്ന് പറഞ്ഞൂടെ?"&lt;br /&gt;"ആരോട്‌?"&lt;br /&gt;"ബോസ്സിനോട്‌"&lt;br /&gt;"പ്രിയതമേ... ഇതൊക്കെ ഒരു നാടകമല്ലേ. നാളെ രാവിലെ ചെല്ലുമ്പൊ സഹതാപം വഴിഞ്ഞൊഴുകുന്ന മുഖത്തോടെ ബോസ്സ്‌ ചോദിക്കും, ഇന്നലേം നേരം വൈകി അല്ലേ ? കഴിഞ്ഞു. നേരം വൈകുമെന്ന് മൂപ്പരാള്‍ക്കും അറിയാം. ചുമ്മാ ഡയലോഗ്‌"&lt;br /&gt;"എന്നും ഇങ്ങനെ നേരം വൈകി ഇരിക്കുന്ന ഈ ജോലി എന്തിനാ ? മനുഷ്യന്മാര്‍ക്ക്‌ ഇത്തിരി മനസമാധാനം വേണ്ടേ.."&lt;br /&gt;"ചങ്കില്‍ കൊള്ളുന്ന ഡയലോഗ്‌ അടിക്കാതെ. കഞ്ഞിയും ചമ്മന്തിയും എനിക്ക്‌ ഇഷ്ടമല്ല എന്ന് അറിഞ്ഞൂടെ ? ഈ പണി പോയാലേ, തെണ്ടിപ്പോകും."&lt;br /&gt;"ഓ, പിന്നേ"&lt;br /&gt;"അത്‌ കള. ഞാന്‍ വരാന്‍ ചിലപ്പൊഴൊക്കെ നേരം വൈകും. അതോര്‍ത്തിരുന്നാല്‍ ഉറക്കം വരില്ല"&lt;br /&gt;"അതോര്‍ത്ത്‌ ഇരുന്നതൊന്നുമല്ല... വിശന്നിട്ടാ ഉറക്കം വരാഞ്ഞത്‌"&lt;br /&gt;"ഏ ? വിശക്കുന്നുണ്ടെങ്കില്‍ എന്തെങ്കിലും ഉണ്ടാക്കി കഴിചൂടെ?"&lt;br /&gt;"അതിന്‌ ഉണ്ടാക്കാന്‍ ഇവടെ വല്ലതും ഉണ്ടായിട്ടുവേണ്ടേ..."&lt;br /&gt;"ഒന്നുമില്ലേ... ? ഇവടെ ഇരുന്നിരുന്ന പച്ചക്കറികളൊക്കെ എവടെ പോയി?"&lt;br /&gt;"ഫ്രിഡ്ജ്‌ കേടായി എന്ന് ഞാന്‍ കഴിഞ്ഞ ആഴ്ച തന്നെ പറഞ്ഞില്ലേ ? പച്ചക്കറിയിക്കെ ചീഞ്ഞു. അരിയും തീര്‍ന്നു"&lt;br /&gt;"എങ്കില്‍ പിന്നെ കടയില്‍ പോയി വാങ്ങിക്കൂടെ?"&lt;br /&gt;"പകലുമുഴുവന്‍ മഴയായിരുന്നു. ഒരു കുട വാങ്ങിത്തരാന്‍ എത്ര നാളായി പറയുന്നു"&lt;br /&gt;"അതാ... ഈ പച്ച നിറത്തിലുള്ള കുടയ്ക്ക്‌ ഞാന്‍ എവടെ പോകും? സമയവും കിട്ടുന്നില്ല"&lt;br /&gt;"പച്ചയും മഞ്ഞയുമൊന്നും വേണ്ട, ഒരു സാദാ കുട വാങ്ങിത്തരാന്‍ പറ്റോ?"&lt;br /&gt;"നാളെയാവട്ടെ, നിനക്ക്‌ കുട വാങ്ങിയിട്ടേ ഉള്ളൂ ബാക്കി കാര്യം"&lt;br /&gt;"ഇതു തന്നെയാ കഴിഞ്ഞ ആഴ്ച്ചയും പറഞ്ഞത്‌"&lt;br /&gt;"ശവത്തില്‍ കുത്താതെ"&lt;br /&gt;"ഞാന്‍ പറഞ്ഞെന്നേ ഉള്ളു"&lt;br /&gt;"ഇവടെ ഇരുന്നിരുന്ന കടല, പരിപ്പ്‌ സാധനങ്ങള്‍ ഒക്കെ തീര്‍ന്നോ?"&lt;br /&gt;"അതെല്ലാം ഉച്ച്‌ കുത്തിപ്പോയി"&lt;br /&gt;"അതെങ്ങനെ?"&lt;br /&gt;"ഒരു മാസമായില്ലേ ഞാന്‍ പറയുന്നു, അതൊക്ക്‌ ഇട്ട്‌ വയ്ക്കാന്‍ പ്ലാസ്റ്റിക്‌ ടിന്‍ വാങ്ങിത്തരാന്‍? നാളെയാവട്ടെ എന്ന് പറയുന്നതല്ലാതെ ഒന്നും സംഭവിക്കുന്നില്ലല്ലോ?"&lt;br /&gt;"വീണ്ടും ഞാന്‍ കുറ്റക്കാരനായി. ഇതെന്താ സെഷന്‍സ്‌ കോടതിയാണോ? ദൈവമേ, അറിയാതെ ഒന്ന് കല്യാണം കഴിച്ചപ്പോഴെയ്ക്കും കേള്‍ക്കാത്ത പഴി ഒന്നും ഇല്ലാതായോ?"&lt;br /&gt;"പഴി പറഞ്ഞതല്ല ഡിയറേ, കാര്യം പറഞ്ഞതാ. പണിത്തിരക്കുകൊണ്ടാണെന്ന് എനിക്കറിയാം. അതല്ലേ ഞാന്‍ അഡ്‌ജസ്റ്റ്‌ ചെയ്യുന്നത്‌"&lt;br /&gt;"എന്തോന്ന് അഡ്‌ജസ്റ്റ്‌ ചെയ്തെന്നാ?. ഇന്നലെ വാങ്ങിക്കൊണ്ടുവന്ന ഐസ്ക്രീം സലാമത്താക്കി അല്ലേ?"&lt;br /&gt;"വിശന്നപ്പൊ ഞാന്‍ എടുത്ത്‌ കഴിച്ചു"&lt;br /&gt;"നന്നായി. 190 രൂപ കല്ലായി. ഇത്തിരി വെള്ളം തിളപ്പിച്ച്‌ വച്ചൂടെ? പൈപ്പില്‍ ഇഷ്ടം പോലെ വെള്ളം ഉണ്ടല്ലോ"&lt;br /&gt;"സ്റ്റൌവ്വിന്റെ മുകളില്‍ ചുമ്മാ വച്ചാല്‍ വെള്ളം തിളക്കില്ല"&lt;br /&gt;"എന്നുവച്ചാല്‍?"&lt;br /&gt;"ഗ്യാസ്‌ തീര്‍ന്നു. ഞാന്‍ മിനിഞ്ഞാന്നേ പറഞ്ഞിരുന്നു, തീരാറായി എന്ന്"&lt;br /&gt;അല്ല ദാസാ, "ഇല്ല, കഴിഞ്ഞു" ഇത്യാദി അണ്‍ ഒപ്റ്റിമിസ്റ്റിക്‌ വാദങ്ങളല്ലാതെ വേറെ എന്തെങ്കിലും പറയാനുണ്ടോ?"&lt;br /&gt;"ഉണ്ടല്ലോ വിജയാ"&lt;br /&gt;"പറ, കേള്‍ക്കട്ടെ. കൊതിയാവുന്നു അങ്ങനെ ഒരു ഡയലോഗ്‌ കേള്‍ക്കാന്‍"&lt;br /&gt;"എനിക്ക്‌ വീട്ടില്‍ പോണം"&lt;br /&gt;"എന്ത്‌ ?"&lt;br /&gt;"നേരം വൈകി വരുന്ന സമയത്ത്‌ ഒന്നും തരാന്‍ ഇല്ലാണ്ടാവുമ്പൊ വിഷമമാകുന്നു. ഗ്യാസ്‌ ഒക്കെ കിട്ടിയിട്ട്‌ ഞാന്‍ തിരിച്ചു വരാം. ഇങ്ങനെ വിശന്നിരിക്കുന്നത്‌ കാണാനേ വല്ല്യേ സുഖമൊന്നുമില്ല. ഞാന്‍ ഇവടെ ഉള്ളതുകൊണ്ടല്ലേ ഒന്നും കഴിക്കാതെ വരുന്നത്‌. ഞാന്‍ ഇവടെ ഇല്ലെങ്കില്‍ അവടെന്ന് എന്തെങ്കിലും കഴിക്കുമെന്ന് എനിക്കറിയാം. അതുകൊണ്ട്‌ ഞാനും ഒന്നും കഴിച്ചില്ല. ഇന്നലെ വാങ്ങിയ നേന്ത്രപ്പഴം രണ്ടെണ്ണം ഇരിക്കുന്നുണ്ട്‌. ഇപ്പൊ ഓരോന്ന് കഴിച്ച്‌ കിടക്കാം."&lt;br /&gt;&lt;br /&gt;ഏഴുമണി നേരത്ത്‌ വിശന്നപ്പൊ ഫുഡ്‌ കോര്‍ട്ടില്‍ പോയി തട്ടിയ ബട്ടര്‍ നാനും പെപ്പര്‍ ചിക്കനും വയറ്റില്‍ കിടന്ന് എന്നെ കൊഞ്ഞനം കുത്തി. "ദുഷ്ട രാവണാ, കണ്ട്‌ പഠിക്കെടാ നിന്റെ ഭാര്യയെ. നീ വയര്‍ നിറച്ച്‌ ഫുഡ്‌ തട്ടുമ്പൊ അവള്‍ നിന്നെയും കാത്തിവടെ വിശന്നിരിക്കുകയായിരുന്നു. പോയി കൈ നല്ലപോലെ കഴുകെടാ, അല്ലെങ്കില്‍ അവള്‍ക്ക്‌ ചിക്കന്റെ മണമടിക്കും, നീ വയറു നിറയെ തട്ടി എന്ന് മനസ്സിലാകുകയും ചെയ്യും" എന്ന് വയറ്റില്‍ കിടക്കുന്ന കോഴി പറയുന്നതായി എനിക്ക്‌ തോന്നി. ഭയങ്കര വിശപ്പുള്ള പോലെ അഭിനയിച്ച്‌ ഒരു പഴം തട്ടി. കിടക്കുന്നതിന്‌ മുന്‍പ്‌ ലൈഫ്ബോയ്‌ ഹാന്‍ഡ്‌ വാഷ്‌ ഒഴിച്ച്‌ കൈ നല്ലപോലെ കഴുകി. ഇനിയിപ്പൊ, അവള്‍ക്ക്‌ പെപ്പര്‍ ചിക്കന്റെ മണമടിച്ചാലോ.&lt;br /&gt;&lt;br /&gt;ഫാന്‍ ഇട്ട്‌, ലൈറ്റ്‌ ഓഫാക്കി കിടക്കയിലേക്ക്‌ മറിയാന്‍ നേരം ഫോണ്‍ റിംഗ്‌ ചെയ്തു. ബോസ്സ്‌ കോളിംഗ്‌.&lt;br /&gt;&lt;br /&gt;"ഇപ്പൊ അയച്ച മെയിലിലെ റിലീസ്‌ നോട്‌സില്‍ പ്രോബ്‌ളംസ്‌ ഉണ്ട്‌. റിവ്യൂ കമന്റ്‌സ്‌ ഞാന്‍ അയച്ചിട്ടുണ്ട്‌. ഒന്ന് കറക്ട്‌ ചെയ്ത്‌ അയച്ചേക്കണേ. കസ്റ്റമര്‍ക്ക്‌ നാളെ രാവിലേ തന്നെ അയക്കേണ്ടതാ."&lt;br /&gt;"ഓക്കേ... ഇപ്പൊ തന്നെ അയച്ചേക്കാം"&lt;br /&gt;&lt;br /&gt;ഇയാള്‍ക്കൊന്നും വേറെ പണിയില്ലേ... പണ്ടാറമടങ്ങാന്‍. ഡയലോഗ്‌ കേട്ട്‌ തിരിഞ്ഞു കിടന്ന ഫാര്‍ ഫാര്‍ ബെറ്റര്‍ ഹാഫിനെ ഒളികണ്ണിട്ട്‌ നോക്കി ഞാന്‍ ലാപ്പ്‌ടോപ്പ്‌ ഓണ്‍ ചെയ്തു. വീണ്ടും ബോസ്സ്‌ കോളിംഗ്‌. കട്ട്‌ ചെയ്ത്‌ ഫോണ്‍ ഫ്ലൈറ്റ്‌ മോഡിലേക്ക്‌ മാറ്റി. ലോഗ്‌ ഇന്‍ ചെയ്യുമ്പൊ ബോസ്സിനെ ഓര്‍ത്ത്‌ ഞാന്‍ മനസ്സില്‍ ഉരുവിട്ടു...&lt;br /&gt;&lt;br /&gt;"മാ നിഷാദ, പ്രതിഷ്ഠാംത്വമഗമഃ ശാശ്വതീഃ സമാഃ&lt;br /&gt;യത്‌ ക്രൌഞ്ചമിഥുനാത്‌ ഏകമവധീഃ, കാമമോഹിതം"&lt;br /&gt;&lt;br /&gt;(ഈ കഥ തികച്ചും സാങ്കല്‍പ്പികം മാത്രം. ജീവിച്ചിരിക്കുന്നവരോ മരിച്ചുപോയവരോ ആയ ആരുമായും യാതൊരു ബന്ധവും ഇതിനില്ല. ഈ കഥയിലെ "ഞാന്‍" ഇതെഴുതുന്ന ഞാന്‍ അല്ലെന്നും ഈ കഥയിലെ ഭാര്യാ കഥാപാത്രത്തിന്റെ ഡയലോഗുകള്‍ക്ക്‌ എന്റെ സ്വന്തം ഭാര്യയുടെ ഡയലോഗുകളുമായി പുലബന്ധം പോലുമില്ലെന്നും ഇതിനാല്‍ ജാമ്യമെടുക്കുന്നു. കൂടുതല്‍ എഴുതാന്‍ സമയമില്ല, ഫ്രിഡ്ജ്‌ റിപ്പെയര്‍ ചെയ്യാന്‍ ആളെ വിളിക്കട്ടെ. )&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-2695376622968575414?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/2695376622968575414/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=2695376622968575414' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/2695376622968575414'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/2695376622968575414'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2009/11/blog-post.html' title='മാ നിഷാദ'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-4089421710019123160</id><published>2009-06-23T10:50:00.000-07:00</published><updated>2009-06-23T10:54:30.836-07:00</updated><title type='text'>ഒരു ബ്ലോഗന്റെ ആത്മനൊമ്പരങ്ങള്‍ (മണ്ണാങ്കട്ട)</title><content type='html'>സഖാവ്‌ ഇടിഗഡിയുടെ "വിമര്‍ശകരേ ഇതിലേ ഇതിലേ" എന്ന പോസ്റ്റ്‌ ഇന്നാണ്‌ ഞാന്‍ കണ്ടത്‌. "അമ്പാട്ടെ പാട്ടീടെ സേവ കിട്ട്യാ കൊള്ളാന്ന് നമുക്കും ണ്ടേ" എന്ന് പണ്ട്‌ ഒരു നമ്പൂരി പറഞ്ഞിരുന്നു (ഫ്രം ഐതിഹ്യമാല). കമന്റ്‌ ആയി ഇട്ടാലും പാട്ടി കാണില്ല, പോസ്റ്റ്‌ ആയി ഇട്ടാലും പാട്ടി കാണില്ല. എന്നാ പിന്നെ ഒരു പോസ്റ്റ്‌ ആക്കിക്കളയാം എന്ന് തോന്നി. ആഗോളവല്‍ക്കരണവും കേരളത്തിലെ പൊളിറ്റിക്സില്‍ ഒബാമയുടെ ഇടപെടലും ഒക്കെ ഉണ്ടെങ്കിലും കിംഗ്‌ ഫിഷര്‍ പ്രീമിയം മാത്രം കുടിച്ച്‌ (ബഡ്‌വീസര്‍ മുതലായ ഡബിള്‍ ബാരല്‍ ഗണ്‍സ്‌ സ്വപ്നമായി അവശേഷിക്കുന്നു. ഗ്ലാബലൈസേഷന്‍ യെവടടൈ) ഏമ്പക്കം വിട്ടിരിക്കുമ്പൊ ഒരു ചിന്ന പോസ്റ്റ്‌. &lt;br&gt;&lt;br /&gt;ആയിരത്തിത്തൊള്ളായിരത്തി... ച്ഛായ്‌.. വെറും രണ്ടായിരത്തി ആറില്‍ ഉദയസൂര്യന്റെ നാട്ടില്‍ ചുമ്മാ പണിയില്ലാതെ ഡയാബ്ലോ 2 കളിച്ചിരിക്കുമ്പൊഴാണ്‌ ഞാന്‍ ആദ്യമായി ബ്ലാഗ്ഗര്‍ എന്ന ഭണ്ടാരത്തെ പറ്റി അറിയുന്നത്‌. മലയാളഭാഷയോട്‌ പ്രത്യേക സ്നേഹമൊന്നും എനിക്ക്‌ ഉണ്ടായിരുന്നില്ല. (നമുക്ക്‌ ഈ വൃത്തവും അലങ്കാരവും ഒന്നും അറിയില്ലല്ലോ... ആകെ അറിയാവുന്നത്‌ പത്താം ക്ലാസ്സില്‍ ഏതോ ഒരു ഉല്‍പ്രേക്ഷയെന്നോ വട്ടമെന്നോ ഒക്കെ പറഞ്ഞ്‌ കാണാതെ പഠിച്ച "അസ്ത്യുത്തരസ്യാം ദിശിദേവദാത്മാ, ഹിമാലയോ നാമ നഗാധിരാജഃ" എന്ന സംസ്കൃതം ഡയലോഗ്‌. അതും, ഞാന്‍ കക്കൂസിലും കുളിമുറിയിലും ഒക്കെ ഇരിക്കുമ്പൊ പുറത്ത്‌ നിന്ന്‌ സംസ്കൃതം പഠിപ്പിച്ചിരുന്ന സംസ്കൃതം ടീച്ചറായിരുന്ന മൈ മദര്‍ ദ ഗ്രേറ്റിന്റെ അന്തസ്സ്‌ കാത്തുസൂക്ഷിക്കാന്‍ വേണ്ടിമാത്രം കാണാപ്പാഠം പഠിച്ചത്‌ ). സമയം പോകാന്‍ വേണ്ടി മാത്രം ബ്ലോഗ്ഗിംഗ്‌ തുടങ്ങിയ എന്റെ ആദ്യസംരംഭമായിരുന്ന "ഹെല്‍പ്പര്‍ കുഞ്ഞീത്‌" (ഇത്‌ ഒരു സെല്ഫ്‌ പബ്‌ളിസിറ്റി ഡ്രാമ അല്ല. സോ, ഏം നോട്‌ ഏഡിംഗ്‌ ദ ലിങ്ക്‌ റ്റു മൈ പോസ്റ്റ്‌) എന്ന പോസ്റ്റ്‌. കമന്റ്‌ വരുമെന്ന് പോലും അറിയാത്ത അന്ന്, "സ്വാഗതം" എന്നു ജേക്കബും "അടിപൊളി" എന്ന് ചാത്തനും പിന്നെ അനില്‍ വക ഒരു കമന്റും ഞാന്‍ കാണുകയുണ്ടായി. ആദ്യമായി ഒരു പോസ്റ്റ്‌ ഇടുന്നവനെ സംബന്ധിച്ച്‌ മോര്‍ ദാന്‍ ഇനഫ്‌ ആയിരുന്നു ആ കമന്റ്സ്‌. എല്ലാത്തിലും ഉപരിയായി, അനില്‍ അന്ന് പോസ്റ്റ്‌ ചെയത കമന്റിലെ "സെറ്റിങ്ങ്‌സ്‌ ഫോര്‍ മലയാളം ബ്ലോഗ്സ്‌" എന്ന ലിങ്ക്‌... സത്യത്തില്‍ ഒന്നിനും കൊള്ളാത്ത ഒരു പോസ്റ്റ്‌ ആയിരുന്നു അത്‌. ഒരു പുതിയ ബ്ലോഗന്‍ സാമാന്യ ബുദ്ധിക്ക്‌ ഒരു കമന്റ്‌ ഇട്ടാല്‍ തന്നെ അന്ന് ഞാന്‍ ബ്ലോഗ്ഗിംഗ്‌ നിര്‍ത്തിയേനെ. ഇന്നും ഞാന്‍ ഇടുന്ന പോസ്റ്റുകള്‍ ബ്രഹ്മാണ്ഡ ഇതിഹാസങ്ങള്‍ ആണ്‌ എന്നൊന്നും ഞാന്‍ തെറ്റിദ്ധരിച്ചിട്ടില്ല. പക്ഷെ എന്നെ, ഇന്ന് ഈ ബ്ലോഗ്‌ പോസ്റ്റ്‌ ചെയ്യാന്‍ പിടിച്ചു നിര്‍ത്തുന്നത്‌ ആദ്യത്തെ ആ മൂന്ന് കമന്റുകളാണ്‌.&lt;br&gt;&lt;br /&gt;വിമര്‍ശനത്തെ വിമര്‍ശിക്കുക എന്ന ചതിയിലെ വഞ്ചന (കടപ്പട്‌: ഗാന്ധിനഗര്‍ സെക്കന്‍ഡ്‌ സ്ട്രീറ്റ്‌) ഞാന്‍ ചെയ്യുകയല്ല. വിമര്‍ശനങ്ങളുടെ ലക്ഷ്യം പ്രേരണയാണോ പ്രേരിതമാണോ എന്നത്‌ പുതിയ ഒരു ബ്ലോഗ്ഗന്റെ അന്ത്യകൂദാശക്ക്‌ കാരണമായേക്കാം. വി.കെ.എന്‍, എം.ടി മുതലായ എഴുത്തുകാരുടെ നിലവാരത്തിലേയ്ക്‌ ഉയരാന്‍ 90 ശതമാനം ബ്ലോഗന്മാര്‍ക്കും പറ്റിയെന്ന് വരില്ല. പക്ഷെ, കോട്ടയം പുഷ്പനാഥും ജോസി വാഗമറ്റവും ഒക്കെ "ഡെലിവെറിംഗ്‌ വാട്‌ ദ അദര്‍ എന്‍ഡ്‌ വാണ്ട്‌സ്‌" എന്ന "കസ്റ്റമര്‍ പോയന്റ്‌ ഓഫ്‌ വ്യൂ" ഓറിയന്റേഷനില്‍ ഉസ്താദുകളായിരുന്നു.&lt;br /&gt;ബ്ലോഗ്‌ ലോകത്തില്‍ പൊളിറ്റിക്സ്‌ വന്നത്‌ എന്നാണ്‌ എന്ന് എനിക്കറിയില്ല. പക്ഷെ, ഇപ്പ്പ്പോള്‍ ഇവിടെ ഒരു പൊളിറ്റിക്സ്‌ ഉണ്ട്‌, അത്‌ തീര്‍ച്ച. അമേരിക്കന്‍ കുത്തകകളും അറേബ്യന്‍ ഏണ്ണയും മുതലായ ക്ലാസ്സിഫിക്കേഷന്‍, പോസ്റ്റുകളിലും കമന്റുകളിലും വരുമ്പോള്‍, ബ്ലോഗ്ഗരേ... നിങ്ങള്‍ മലയാളം ബ്ലോഗ്‌ലോകത്തെ കുരുതി കൊടുക്കുകയാണ്‌. തന്തക്കു വിളിക്കുന്ന "ഐ ആം ദ ബോസ്സ്‌" സംസ്കാരവും വിമര്‍ശനം തെറ്റാണ്‌ എന്ന് കരുതുന്ന "ഐ ആം ദ റൈറ്റ്‌" ചിന്തകളും പരസ്പരപൂരകങ്ങളാണ്‌ എന്ന് മദ്യം സാക്ഷിയായി പറഞ്ഞു കൊണ്ട്‌ ഞാന്‍ നിര്‍ത്തുന്നു. വിജയ്‌ മല്ല്യ അമര്‍ രഹേം.&lt;br&gt;&lt;br /&gt;(ഈ പാവം വികടന്‍ ഒരു ലോബിയിലും ഇല്ല. വികടന്‌ അതിനുമാത്രം സമയവുമില്ല. വായില്‍ തോന്നുന്നത്‌ മര്യാദഭാഷയില്‍ എഴുതുവാനുള്ള ഒരു സ്ഥലമായിമാത്രമേ ബ്ലോഗ്‌ലോകത്തെ കണ്ടിട്ടുള്ളൂ. ആരൊക്കെ തന്തക്കുവിളിച്ചാലും വിളിച്ചവന്റെയൊക്കെ തന്തയുടെ തന്തക്കു വിളിച്ച്‌ ഞാന്‍ ഇനിയും എഴുതും)&lt;br&gt;&lt;br /&gt;പിസ്സ്‌: ഈ ബ്ലോഗ്ഗിന്‌ കോപ്പിറൈറ്റ്‌ ഇല്ല. ഇത്‌ മെയില്‍ വഴിയോ പ്രിന്റ്‌ ഔട്‌ ആയോ കൈമാറുന്നവന്റെ തന്തക്ക്‌ വിളിക്കുന്നതല്ല.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-4089421710019123160?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/4089421710019123160/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=4089421710019123160' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/4089421710019123160'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/4089421710019123160'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2009/06/blog-post_6411.html' title='ഒരു ബ്ലോഗന്റെ ആത്മനൊമ്പരങ്ങള്‍ (മണ്ണാങ്കട്ട)'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-7131549661767036783</id><published>2009-06-23T08:25:00.000-07:00</published><updated>2009-06-23T08:30:54.703-07:00</updated><title type='text'>മൊബിഡിക്ക്‌ ഹണ്ട്‌</title><content type='html'>"ഭവതിയുടെ ഈ ക്ഷിപ്രകോപത്തിന്റെ മൂലകാരണം എന്താണെന്ന് പറയൂ. എന്നാലല്ലേ ഒരു പോംവഴി ഉണ്ടാക്കാന്‍ പറ്റു"&lt;br /&gt;&lt;br /&gt;"വേണ്ട, എന്നോട്‌ കിണുങ്ങാന്‍ വരണ്ട. നുണയന്‍"&lt;br /&gt;&lt;br /&gt;"വാട്ട്‌ ? നെവര്‍ എവര്‍ കാള്‍ മി ലൈക്‌ ദാറ്റ്‌. ദൈവകോപം ഉണ്ടാവും"&lt;br /&gt;&lt;br /&gt;"കുന്തം. ഡയലോഗ്‌ അടിക്കാന്‍ എന്താ മിടുക്ക്‌. ആള്‍ക്കാരെ പറ്റിക്കാന്‍ നടക്കുന്നു"&lt;br /&gt;&lt;br /&gt;"ഹാ... ഞാന്‍ ആരെ പറ്റിച്ചെന്നാ?"&lt;br /&gt;&lt;br /&gt;"നിന്റെ... ഞാന്‍ ഒന്നും പറയുന്നില്ല"&lt;br /&gt;&lt;br /&gt;"അല്ലയോ തറവാട്ടില്‍ പിറന്ന മങ്കേ, ഇത്തരം അസാംസ്കാരിക സൂക്തങ്ങള്‍ ഉരുവിടുന്നതില്‍ ലജ്ജയില്ലേ ? കുലമഹിമ, ആഭിജാത്യം ഇതൊക്കെ എവിടെപ്പോയ്മറഞ്ഞൂ പ്രിയേ?"&lt;br /&gt;&lt;br /&gt;"തൊടരുത്‌ എന്നെ, പോ. പോയി നുണപറഞ്ഞ്‌ ആള്‍ക്കാരെ പറ്റിക്ക്‌" (ഒരു ടച്ചിംഗ്‌ പാളിപ്പോയി)&lt;br /&gt;&lt;br /&gt;"ദിസ്‌ ഈസ്‌ ദ ലിമിറ്റ്‌. ഐ കാണ്ട്‌ സഫര്‍ എനി മോര്‍. എനിക്ക്‌ ഇനിയും മോരുകുടിക്കാന്‍ വയ്യ. കാര്യം പറ"&lt;br /&gt;(അടിച്ച ചളി ഏറ്റു. ഉണ്ണിയാര്‍ച്ചയുടെ മുഖത്ത്‌ ഒരു ചിരി മിന്നിമറഞ്ഞു)&lt;br /&gt;&lt;br /&gt;"എന്തിനാ എന്നെ പറഞ്ഞ്‌ പറ്റിച്ചേ?"&lt;br /&gt;&lt;br /&gt;"ഞാന്‍ എന്തു പറഞ്ഞെന്നാ?"&lt;br /&gt;&lt;br /&gt;"തിമിംഗലത്തിനെ കൂട്ടാന്‍ വച്ച്‌ കഴിച്ചിട്ടുണ്ടെന്ന്"&lt;br /&gt;&lt;br /&gt;"തിമിംഗലത്തിനെ...?"&lt;br /&gt;&lt;br /&gt;"കൂട്ടാന്‍ വച്ച്‌ കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞില്ലേ ഇന്നലെ?"&lt;br /&gt;&lt;br /&gt;"തിമിംഗലത്തിനെ എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. തിമിംഗലത്തിന്റെ കുട്ടിയെ എന്നല്ലേ പറഞ്ഞത്‌?"&lt;br /&gt;&lt;br /&gt;"ഒറ്റ കുത്ത്‌ വച്ചുതരും ഞാന്‍" (ഒരു പോപ്പി കുടയുടെ മുട്ട്‌ പോയിന്റ്‌ ബ്ലാങ്ക്‌ റേയ്ഞ്ചില്‍ എന്റെ നേരെ നീണ്ട്‌ വന്നു)&lt;br /&gt;&lt;br /&gt;"അല്ലയോ ആഗോളവിജ്ഞാനകൂതുകീ, നിനക്ക്‌ ഇത്ര വിവരം ഇല്ലാതെ പോയല്ലോ. തിമിംഗലത്തിന്റെ കുട്ടിയെ സൈക്കിളില്‍ മീന്‍കാരന്‍ കൊണ്ടുവന്നു എന്ന് കേട്ട്‌ നീ വിശ്വസിച്ചല്ലോ. ഹാ ഹാ ഹാ"&lt;br /&gt;&lt;br /&gt;"അതിനെന്താ സൈക്കിളില്‍ കൊണ്ട്‌ വന്നാല്‍ ?"&lt;br /&gt;&lt;br /&gt;"ഈശ്വരാ... വാമഭാഗമേ, ഒരു തിമിംഗലത്തിന്റെ കുട്ടി എത്രയുണ്ടാവും എന്നാ വിചാരം?"&lt;br /&gt;&lt;br /&gt;"ഒരു വല്ല്യേ ബ്രാലിനേക്കാളും വലിയതാവും. വല്ല്യേ തിമിംഗലത്തിന്റെ കുട്ടി അല്ലേ"&lt;br /&gt;&lt;br /&gt;"ബെസ്റ്റ്‌ ബെസ്റ്റ്‌... നീ എന്താ പഠിച്ചതെന്നാ പറഞ്ഞേ?"&lt;br /&gt;&lt;br /&gt;"എന്ത്‌ പറഞ്ഞാലും എന്നെ കളിയാക്കാന്‍ വരും. ഞാന്‍ ഇനി മിണ്ടില്ല"&lt;br /&gt;&lt;br /&gt;"സോറി ഡിയര്‍, സീരിയസ്സ്‌ ആക്കാതെ. എന്നോട്‌ ക്ഷമിക്കൂ"&lt;br /&gt;&lt;br /&gt;"അത്‌ പോട്ടെ, പക്ഷെ പിന്നേം എന്നോട്‌ നുണ പറഞ്ഞില്ലേ?"&lt;br /&gt;&lt;br /&gt;"ഇല്ലാ ഇല്ലാ ഇല്ലാ... ഞാന്‍ ആകെ ഒരു നുണയേ പറഞ്ഞിട്ടുള്ളൂ. അത്‌ ഇതാണ്‌"&lt;br /&gt;&lt;br /&gt;"അപ്പൊ പിന്നെ, തിമിംഗലത്തിന്റെ കുട്ടിയെ തൃശ്ശൂര്‍ മീന്‍ മാര്‍കറ്റില്‍ ജീവനോടെ കിട്ടും എന്ന് പറഞ്ഞതോ?"&lt;br /&gt;&lt;br /&gt;"ആര്‌ പറഞ്ഞു ? ഞാന്‍ പറഞ്ഞിട്ടില്ല"&lt;br /&gt;&lt;br /&gt;"ഈശ്വരാ, ദേ പിന്നെയും നുണ പറയുന്നു. എന്റെ തലയില്‍ കൈ വച്ച്‌ സത്യം ചെയ്തേ"&lt;br /&gt;&lt;br /&gt;"അത്‌ വേണോ ?"&lt;br /&gt;&lt;br /&gt;"വേണം"&lt;br /&gt;&lt;br /&gt;"എങ്കില്‍ ശരി, ആ തലയിങ്ങ്‌ നീട്ട്‌. സത്യം ചെയ്തുകളയാം"&lt;br /&gt;&lt;br /&gt;"കള്ളസത്യം ചെയ്താല്‍ എന്റെ തല പൊട്ടിത്തെറിച്ച്‌ പോകുമേ"&lt;br /&gt;&lt;br /&gt;"സാരമില്ല, ഞാന്‍ സഹിച്ചു. ഉള്ളില്‍ ഒന്നുമില്ലാത്ത നിന്റെ തലയാണേ സത്യം, ഞാന്‍ നിന്നോട്‌ രണ്ടേ രണ്ട്‌ നുണയേ പറഞ്ഞിട്ടുള്ളൂ, തിമിംഗലത്തിനെ പറ്റി"&lt;br /&gt;&lt;br /&gt;"മതി, ഇത്രയും മതി. ഇനി എന്നോട്‌ മിണ്ടാന്‍ വരണ്ട. എന്നെ നാണം കെടുത്തിയപ്പൊ സമാധാനമായല്ലോ?" &lt;br /&gt;&lt;br /&gt;"ആര്‌ നാണം കെടുത്തി. ഞാനോ?"&lt;br /&gt;&lt;br /&gt;"അല്ല, ഞാന്‍. എന്റെ ദൈവമേ, എന്റെ ഒരു വിധി"&lt;br /&gt;&lt;br /&gt;"എന്ത്‌ പറ്റി ?"&lt;br /&gt;&lt;br /&gt;"ഞാന്‍ ചിറ്റയോട്‌ ബെറ്റ്‌ വച്ചു"&lt;br /&gt;&lt;br /&gt;"എന്ത്‌ ബെറ്റ്‌ ?"&lt;br /&gt;&lt;br /&gt;"തൃശ്ശൂര്‍ മീന്‍ മാര്‍കറ്റില്‍ പോയാല്‍ ജീവനുള്ള തിമിംഗലത്തിന്റെ കുട്ടിയെ കിട്ടുമെന്ന്"&lt;br /&gt;&lt;br /&gt;"ഹാ ഹാ ഹാ... ഹോ ഹോ അയ്യോ അമ്മേ"&lt;br /&gt;(കിട്ടി കയ്യില്‍ ഉഗ്രന്‍ ഒരു പിച്ച്‌. വേദനിച്ച്‌ കണ്ണില്‍നിന്നൊക്കെ വെള്ളം വന്നു)&lt;br /&gt;&lt;br /&gt;"ഇന്ന് ചെല്ലുമ്പൊ വാങ്ങിക്കൊണ്ട്‌ ചെല്ലാം എന്ന് പറഞ്ഞാ ബെറ്റ്‌ വച്ചേ"&lt;br /&gt;&lt;br /&gt;"അതിന്‌ തൃശ്ശൂര്‍ മാര്‍കറ്റില്‍ തിമിംഗലത്തിന്റെ കുട്ടിയെ ഇപ്പൊ എങ്ങനെ കിട്ടാനാ ?"&lt;br /&gt;&lt;br /&gt;"അതെന്താ ?"&lt;br /&gt;&lt;br /&gt;"പണ്ട്‌ ഇവടെ രാജു നാരയണസ്വാമി കളക്ടര്‍ ആയി വന്ന് ഇവടെയൊക്കെ ഇടിച്ച്‌ പൊളിച്ചില്ലേ?"&lt;br /&gt;&lt;br /&gt;"ഉവ്വ്‌"&lt;br /&gt;&lt;br /&gt;"അപ്പൊ, തിമിംഗലത്തിന്റെ കുട്ടിയെ ഇടാനുള്ള ടാങ്ക്‌ പൊളിച്ചുകളഞ്ഞു. ഇപ്പൊ തിരുവനന്തപുരത്ത്‌ മാത്രമേ തിമിംഗലത്തിന്റെ കുട്ടിയെ ഇടാന്‍ പറ്റിയ ടാങ്ക്‌ ഉള്ളൂ. പിന്നെ വാങ്ങാന്‍ ലൈസന്‍സും വേണം"&lt;br /&gt;&lt;br /&gt;"എന്ത്‌ ലൈസന്‍സ്‌ ?"&lt;br /&gt;&lt;br /&gt;"വേള്‍ഡ്‌ വൈല്‍ഡ്‌ ലൈഫ്‌ ഓര്‍ഗനൈസേഷന്‍ തരുന്ന ലൈസന്‍സ്‌"&lt;br /&gt;&lt;br /&gt;"അത്‌ എവട്യാ?"&lt;br /&gt;&lt;br /&gt;"അമേരിക്കയിലും ജപ്പാനിലും മാത്രമേ അതിന്റെ ബ്രാഞ്ച്‌ ഉള്ളൂ. ഞാന്‍ പണ്ട്‌ ജപ്പാനില്‍ പോയ സമയത്ത്‌ ഒരെണ്ണം സംഘടിപ്പിച്ചിരുന്നു"&lt;br /&gt;&lt;br /&gt;"ദേ വരുന്നു അടുത്ത നുണ"&lt;br /&gt;&lt;br /&gt;"നുണയല്ല, സത്യം. വിശ്വാസമില്ലെങ്കില്‍ നോക്കിക്കോ. ഇത്‌ നോക്ക്‌"&lt;br /&gt;(പണ്ട്‌ ജപ്പാനില്‍ പോയപ്പൊ എടുത്തിരുന്ന ഏലിയന്‍ കാര്‍ഡ്‌ പേഴ്സില്‍ നിന്നും എടുത്ത്‌ വാമഭാഗത്തെ കാണിച്ചു. അതില്‍ പേര്‌ മാത്രമേ ഇംഗ്ലീഷില്‍ ഉള്ളു, ബാക്കി എല്ലാം ജാപ്പനീസ്‌ ആണ്‌. വാമഭാഗം കാര്‍ഡ്‌ തിരിച്ചും മറിച്ചും നോക്കി) &lt;br /&gt;&lt;br /&gt;"അപ്പൊ ഈ കാര്‍ഡ്‌ കാണിച്ചാല്‍ തിരുവനന്തപുരത്ത്‌ നിന്ന് വാങ്ങാന്‍ പറ്റോ?"&lt;br /&gt;&lt;br /&gt;"പറ്റുമല്ലോ. അവടെ വലിയതുറ എന്ന ഒരു സ്ഥലം കേട്ടിട്ടുണ്ടോ, കലാപം ഒക്കെ ഉണ്ടായ സ്ഥലം. അവടെ വല്ല്യേ ഒരു ടാങ്ക്‌ ഉണ്ട്‌. അതില്‍ ഇട്ടിട്ടുണ്ട്‌ കുറെ എണ്ണത്തിനെ"&lt;br /&gt;&lt;br /&gt;"കല്യാണം കഴിഞ്ഞ്‌ തിരുവനന്തപുരത്ത്‌ പോകുന്ന സമയത്ത്‌ എന്നെ അവടെ കൊണ്ട്‌ പൂവോ?"&lt;br /&gt;&lt;br /&gt;"കൊണ്ടുപോവാല്ലോ, ഡോണ്ട്‌ വറി ഡിയര്‍"&lt;br /&gt;&lt;br /&gt;"ഹ്മ്മ്"&lt;br /&gt;&lt;br /&gt;( ബെറ്റ്‌ വച്ച വകയില്‍ ചിറ്റക്ക്‌ കൊടുക്കാനുള്ള ഒരു പായ്‌കറ്റ്‌ മഞ്ച്‌ വാങ്ങി പ്രിയതമയുടെ കയ്യില്‍ കൊടുത്തു. പോകാന്‍ നേരം വളരേ സീരിയസ്സ്‌ ആയി ഒന്ന് ഉപദേശിച്ചു)&lt;br /&gt;&lt;br /&gt;"അതേ... ഇനി ഇതിന്റെ പേരില്‍ ചിറ്റയോട്‌ ബെറ്റ്‌ വക്കാന്‍ നിക്കണ്ട. തിരുവനന്തപുരത്ത്‌ കിട്ടും എന്നുപറഞ്ഞും ബെറ്റ്‌ വക്കണ്ട, എനിക്ക്‌ മഞ്ച്‌ വാങ്ങി കാശ്‌ കളയാന്‍ താല്‍പ്പര്യമില്ല. പിന്നെ, അല്‍പ്പസ്വല്‍പ്പം ന്യൂസ്‌പേപ്പര്‍ ഒക്കെ വായിക്കണം. അല്ലെങ്കിലേ, ഞാന്‍ പറയുന്ന ഈ നുണയൊക്കെ വിശ്വസിക്കും"&lt;br /&gt;&lt;br /&gt;"അപ്പൊ, തിരുവനന്തപുരത്ത്‌ കിട്ടും എന്ന് പറഞ്ഞതും നുണയാണോ?"&lt;br /&gt;&lt;br /&gt;(ബൈക്ക്‌ സ്റ്റാര്‍ട്‌ ആക്കി, ഹെല്‍മെറ്റ്‌ തലയില്‍ വച്ച്‌ മുന്നിലേക്ക്‌ പായുന്നതിനിടയില്‍ ഞാന്‍ വിളിച്ചുപറഞ്ഞു...)&lt;br /&gt;"യെസ്‌ സ്വീറ്റി. ഐ അം ഏന്‍ എഡുകേറ്റഡ്‌ തീഫ്‌"&lt;br /&gt;&lt;br /&gt;"പോടാ പട്ടി.... ഇനി തിമിംഗലക്കുട്ടിയെ കിട്ടിയിട്ടേ നിന്നോട്‌ മിണ്ടൂ. പോടാ.... "&lt;br /&gt;(ബാക്കി കേള്‍ക്കാന്‍ നിന്നില്ല, തിരിഞ്ഞ്‌ നോക്കാതെ വീട്ടിലേക്ക്‌ വച്ചുപിടിച്ചു. ദൈവമേ, ഒരു മൊബിഡിക്‌ ഹണ്ട്‌ നടത്തണ്ടിവരുമോ....)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-7131549661767036783?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/7131549661767036783/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=7131549661767036783' title='6 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/7131549661767036783'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/7131549661767036783'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2009/06/blog-post_23.html' title='മൊബിഡിക്ക്‌ ഹണ്ട്‌'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>6</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-2081970964805438907</id><published>2009-06-15T08:24:00.000-07:00</published><updated>2009-06-15T08:28:57.101-07:00</updated><title type='text'>മൃഗയ</title><content type='html'>ശനിയാഴ്‌ച പുലര്‍ച്ചെ വന്നു കയറിയപാടെ കിടന്നുറങ്ങിയതാണ്‌, മണി പതിനൊന്നായി. പ്രത്യേകിച്ചൊന്നും ചെയ്യാനില്ലാത്തതുകൊണ്ട്‌ പ്രകൃതിയുടെ വിളിക്ക്‌ മറുപടി പറഞ്ഞ്‌ കക്കൂസില്‍ നിന്നിറങ്ങി വീണ്ടും ഒന്ന് കിടന്നു. റൂമിന്റെ വടക്ക്‌ കിഴക്കേ മൂലയില്‍ മാത്രം റേയ്ഞ്ച്‌ ഉള്ള ഐഡിയ കണക്ഷനില്‍ തിങ്ങിഞ്ഞെരുങ്ങി ജീവിക്കുന്ന എന്റെ പാവം മൊബെയില്‍ ആ മൂലയില്‍ കിടന്ന് ഒന്ന് ഞരങ്ങി... മെസ്സേജ്‌. രാവിലെ മുതല്‍ വൈകുന്നേരം വരെ കണകുണാ സാധനങ്ങളുടെ വിലക്കുറവിനെ പറ്റി മെസ്സേജ്‌ അയച്ച്‌ ബുദ്ധിമുട്ടിക്കുന്ന ആഗോളപ്രഭൃതികളുടെ വീട്ടുകാര്‍ക്കെല്ലാം നല്ലത്‌ വരുത്തണേ എന്ന് മനസ്സുരുകി പ്രാര്‍ഥിച്ചുകൊണ്ട്‌ കഷ്ടപ്പെട്ട്‌ എണീറ്റ്‌ മെസ്സേജ്‌ നോക്കി. "എണീറ്റില്ലേ ? പോയി വല്ലതും കഴിക്കൂ"... മൂന്ന് മാസം കഴിയുമ്പൊ എന്റെ കട്ടയും പടവും മടക്കാന്‍ പോകുന്ന ഉണ്ണിയാര്‍ച്ച സസ്നേഹം ശാസിക്കുന്നു. കഴിച്ചിട്ട്‌ ഒന്നും ചെയ്യാനില്ലാത്തോണ്ട്‌ അതിനെ പറ്റി ആലോചിച്ചില്ല. അപ്പൊഴാണ്‌ ബള്‍ബ്‌ കത്തിയത്‌. ഉണ്ണിയാര്‍ച്ച സിറ്റിയില്‍ കാണും ഉച്ചവരെ. ഓഫീസ്‌ കഴിഞ്ഞ്‌ ഉച്ചക്ക്‌ ഇറങ്ങുന്ന പാടെ അവടെ എത്തിയാല്‍ ഒരു ഐസ്ക്രീം, പറ്റിയാല്‍ ഒരു സിനിമ... വാഹ്‌ ഉസ്താദ്‌ വാഹ്‌!!! ഏന്‍ ഐഡിയ കാന്‍ ചെയ്ഞ്ച്‌ യുവര്‍ ലൈഫ്‌ എന്ന് പറയുന്നത്‌ എത്ര ശരി. മൊബെയില്‍ എടുത്ത്‌ റെയ്ഞ്ച്‌ ഉള്ള മൂലയില്‍ പോയി നിന്ന് ഉണ്ണിയാര്‍ച്ചയെ വിളിച്ചു.&lt;br&gt;&lt;br /&gt;"എങ്കേ എങ്കേ നീയെങ്കേ... നാനും അങ്കേ" (ഉണ്ണിയാര്‍ച്ചയുടെ കോളര്‍ ട്യൂണ്‍ മാറ്റിയിരിക്കുന്നു)&lt;br /&gt;"ഹലാ"&lt;br /&gt;"എണീറ്റോ ? എന്താ ഇത്ര നേരത്തേ ?"&lt;br /&gt;"ഊതാതെ ഊതാതെ"&lt;br /&gt;"എന്താ പരിപാടി"&lt;br /&gt;"എനിക്ക്‌ സിറ്റിയില്‍ ഒന്ന് പോണം"&lt;br /&gt;"എന്തിനാ ?"&lt;br /&gt;(പെട്ടു... എന്ത്‌ പറയും ? ഇവളെ കാണാന്‍ വന്നതാണെന്ന് പറഞ്ഞാല്‍ അത്‌ ഒരു കുറച്ചിലാവും. മാനം കാക്കാന്‍ നുണ പറഞ്ഞേ പറ്റു)&lt;br /&gt;"എനിക്കേ... എനിക്ക്‌... എനിക്കൊന്ന് സിറ്റിസെന്ററില്‍ പോകണം"&lt;br /&gt;"പൊയ്ക്കോളൂ"&lt;br /&gt;("പിന്നേ, നിന്റെ സമ്മതം കിട്ടിയിട്ടുവേണ്ടെ" എന്നാണ്‌ വായില്‍ വന്നത്‌. പറഞ്ഞില്ല)&lt;br /&gt;"അല്ലാ... ഏതായാലും അവടെ വരെ വരുന്നതല്ലേ. ഒരുമിച്ച്‌ ഒരു ലഞ്ച്‌ കഴിച്ചിട്ട്‌ പോകാം എന്ന് വിചാരിച്ചു"&lt;br /&gt;"അയ്യോ, അതൊന്നും വേണ്ട. അച്ഛന്‍ സമ്മതിക്കില്ല"&lt;br /&gt;"അതിന്‌ അച്ഛനോട്‌ പറയണ്ടന്നേ"&lt;br /&gt;"എന്താ പൂതി. അച്ഛനോട്‌ പറയാണ്ട്‌ പറ്റില്ല്യാട്ടാ. എനിക്ക്‌ പേടിയാ. അച്ഛന്‌ വിളിച്ച്‌ പറഞ്ഞോളൂ"&lt;br /&gt;"അച്ഛന്‌ വിളിച്ചാല്‍ പ്രശ്നം തീരുമല്ലോ ? ഇനി വാക്ക്‌ മാറാന്‍ പാടില്ല"&lt;br /&gt;"ഇല്ലെന്നേ"&lt;br /&gt;"ഓ.കെ. നിന്റെ അച്ഛന്‍"&lt;br /&gt;"എന്ത്‌ ?"&lt;br /&gt;"അച്ഛന്‌ വിളിച്ചതാ..."&lt;br /&gt;"തമാശിക്കല്ലേ"&lt;br /&gt;"കഷമിക്ക്‌ തമ്പുരാട്ടീ...അച്ഛന്‍ തമ്പുരാനെ വിളിച്ച്‌ അനുവാദം വാങ്ങിക്കോളാം"&lt;br /&gt;"അച്ഛനെ വിളിച്ചിട്ട്‌ എന്നെ വിളിക്കൂ"&lt;br /&gt;"അടിയന്‍. ബൈ ഡിയര്‍"&lt;br /&gt;"ഊം ഊം..."&lt;br /&gt;(ഒരു അര്‍ത്ഥം വച്ചുള്ള മൂളലില്‍ എന്റെ മനസ്സുരുകി. എന്‍ഗേജ്‌മെന്റിന്റെ അന്ന് തന്നെ അമ്മായിയച്ഛനോട്‌ ഒരുവാക്ക്‌ മിണ്ടിയിട്ടില്ല. ഈ ചീള്‌ കേസിന്‌ മൂപ്പരാളെ വിളിച്ച്‌ അനുവാദം വാങ്ങണം എന്നൊക്കെ കേള്‍ക്കുമ്പൊ രക്തം തിളക്കുന്നു. ചുമ്മ ബലംപിടിച്ച്‌ കാലഘട്ടത്തിന്റെ ആവശ്യങ്ങളെ അടക്കി നിര്‍ത്താന്‍ മനസ്സ്‌ അനുവദിക്കുന്നുമില്ല. ലാന്‍ഡ്‌ ലൈനില്‍ വിളിച്ചുകളയാം. അമ്മത്തമ്പുരാട്ടി അറ്റന്‍ഡ്‌ ചെയ്യുകയാണെങ്കില്‍ വല്ല്യേ കുഴപ്പമില്ലാതെ അവസാനിപ്പിക്കാം. രണ്ടും മൂന്നും കല്‍പ്പിച്ച്‌ വിളിച്ചു. രണ്ടാമത്തെ റിങ്ങില്‍ തന്നെ അവടെ അറ്റന്‍ഡ്‌ ചെയ്തു, അച്ഛന്‍ തമ്പുരാന്‍. ഇയാളെന്താ ഫോണിന്റെ ചോട്ടില്‍ പെറ്റുകിടക്കുകയാണോ എന്നോര്‍ത്ത്‌ ഡയലോഗ്‌ കാച്ചി)&lt;br&gt;&lt;br /&gt;"ഹലോ, അച്ഛാ, ഞാനാ" (വിനയം)&lt;br /&gt;"എന്താ കുട്ടാ" (എതിരാളിക്കൊരു പോരാളി. അവടെ സ്നേഹം വഴിഞ്ഞൊഴുകുന്നു)&lt;br /&gt;"വെറുതേ. ഞാന്‍ ഇന്നു സിറ്റിയില്‍ ഒന്നു പോകുന്നുണ്ടേ. അച്ഛന്‍ അന്ന് ഏതോ ഒരു ഹോം തിയറ്റര്‍ വാങ്ങുന്ന കാര്യം പറഞ്ഞില്ലേ. ആ മോഡല്‍ ഏതാണെന്ന് അറിയാന്‍ വിളിച്ചതാ"&lt;br /&gt;"എനിക്കതൊന്നും ഓര്‍മ്മയില്ല മോനേ. മോള്‍ക്കറിയാം, ചോദിച്ചാമതി"&lt;br /&gt;"എങ്കില്‍ ഫോണ്‍ കൊടുക്കൂ, ചോദിക്കട്ടെ"&lt;br /&gt;"അവളിവടെയില്ല, ഓഫീസില്‍ പോയി. ഇന്ന് ഉച്ചവരെ ഓഫീസുണ്ട്‌"&lt;br /&gt;(ഹേ ഹേ ഹേ... മണ്ടന്‍ തമ്പുരാന്‍. എന്നോടാ ഇതൊക്കെ പറയുന്നത്‌. ഇയാള്‌ പോലീസുതന്നെയായിരുന്നോ എന്തോ)&lt;br /&gt;"എന്നാ ഞാന്‍ മൊബെയിലില്‍ വിളിച്ചോളാം"&lt;br /&gt;"അല്ലാ, അവള്‍ അവടെ ഉണ്ടല്ലോ. നിങ്ങള്‍ക്ക്‌ ഒരുമിച്ച്‌ പോയി നോക്കിക്കൂടെ?"&lt;br /&gt;(ഈ പാവം പാവം അച്ഛന്‍ തമ്പുരാനെ പറ്റി മോശമായി ചിന്തിച്ച ആ അഭിശപ്ത നിമിഷത്തെ കയ്യില്‍ കിട്ടിയിരുന്നെകില്‍ ഞാന്‍ അപ്പൊത്തന്നെ കഴുത്ത്‌ ഞെരിച്ച്‌ കൊന്നേനെ. ഐ ലവ്‌ യു സോ സോ സോ മച്ച്‌ മൈ ഡിയര്‍ ഫാദറിന്‍ലോ)&lt;br /&gt;"അത്‌ ശരിയാണല്ലോ. അപ്പൊ ശരി, ഞാന്‍ വൈകീട്ട്‌ വിളിക്കാം. അമ്മയോട്‌ എന്റെ അന്വോഷണങ്ങള്‍ പറയാന്‍ മറക്കല്ലേ"&lt;br /&gt;"ഓ ഓ... അങ്ങനെ ആവട്ടെ"&lt;br /&gt;(ഇത്ര സിമ്പിള്‍ ആയി കാര്യം നടക്കും എന്ന് ഞാന്‍ വിചാരിച്ചില്ല. പുലി ആളൊരു പാവം തന്നെ. നവരത്നയില്‍ കേറി രണ്ട്‌ ചില്ലി പോര്‍ക്ക്‌ പാഴ്‌സല്‍ വാങ്ങി കൊടുത്ത്‌ വിടണം എന്ന് ഞാന്‍ അപ്പൊഴേ തീരുമാനിച്ചു. ഉണ്ണിയാര്‍ച്ചയെ വിളിച്ച്‌ അനുവാദം കിട്ടിയ എഴുത്തോല സമര്‍പ്പിച്ചു. കൃത്യം ഒന്നേ മുപ്പതിന്‌ രാഗം തിയറ്ററിന്റെ സൈഡിലുള്ള ഡിലൈറ്റ്‌ ബേക്കറിയില്‍ വച്ച്‌ കാണാം എന്ന് അപ്പന്റോയ്‌മന്റ്‌ വാങ്ങി ചടപടാന്ന് പല്ലുതേപ്പും കുളിയുമൊക്കെ തീര്‍ത്ത്‌ റെഡിയായി. പന്ത്രണ്ടെ മുക്കാലോടെ ഹോണ്ട ആക്ടീവയുമെടുത്ത്‌ നൂറേ നൂറില്‍ കത്തിച്ചുവിട്ടു)&lt;br /&gt;&lt;br&gt;&lt;br /&gt;സമയം 1.30 പി.എം, നട്ടുച്ച. ലൊക്കേഷന്‍ : രാഗം തിയേറ്ററിന്‌ മുന്‍വശം. പണ്ടാറ വെയില്‍. വിയര്‍ത്ത്‌ മനുഷ്യന്റെ ഊപ്പാടിളകി. എന്തൊക്കെ ത്യാഗങ്ങള്‍ സഹിക്കണം എന്റെ ദൈവമേ. സമയം 1.35, ലവളെ കാണാനില്ല. 1.40, നോ രക്ഷ. ദേഷ്യം വന്ന് പ്രാന്തായി. മൊബെയില്‍ എടുത്ത്‌ കുത്തി. വീണ്ടും "എങ്കേ എങ്കേ നീയെങ്കേ... നാനും അങ്കേ". ഒരു ടിപ്പിക്കല്‍ പുരാണകഥയിലെന്ന പോലെ സഖാവ്‌ വിശ്വാമിത്രന്‍ പൊടുന്നനെ രംഗപടത്തിന്‌ പിന്നില്‍ നിന്നും പുറത്തുവന്നു. ഫോണ്‍ അറ്റന്‍ഡ്‌ ചെയ്ത കഠോര ശംബ്ദം ആ പാവം പാവം അച്ഛന്‍ തമ്പുരാന്റെ ആയിരുന്നു എന്ന് മനസ്സിലാക്കാന്‍ ഞാന്‍ ഏതാനും നിമിഷങ്ങള്‍ എടുത്തു)&lt;br /&gt;"എനിക്കും സിറ്റിയില്‍ വരേണ്ട ഒരു ആവശ്യമുണ്ടായിരുന്നു. അപ്പൊ പിന്നെ നമുക്ക്‌ ഒരുമിച്ച്‌ പോയി നോക്കാം എന്ന് വിചാരിച്ചു. മോന്‍ ഇപ്പൊ എവടെയാ"&lt;br /&gt;(ഇയാള്‍ പോലീസുകാരന്‍ തന്നെയായിരുന്നോ എന്ന എന്റെ സംശയം ആ നിമിഷം തീര്‍ന്നു)&lt;br /&gt;"എന്റെ വണ്ടി കേടായി. ഞാനിപ്പൊ പാലക്കല്‍ എത്തിയിട്ടേയുള്ളു. അവളോട്‌ വീട്ടില്‍ പൊയ്‌ക്കോളാന്‍ പറയാന്‍ വേണ്ടി വിളിച്ചതാ"&lt;br /&gt;"ഞാന്‍ വേണമെങ്കില്‍ വണ്ടിയും കൊണ്ട്‌ വരാം മോനേ"&lt;br /&gt;"അയ്യോ അതൊന്നും വേണ്ട അച്ഛാ, ഭയങ്കര വെയിലാണ്‌. നമുക്ക്‌ പിന്നെ നോക്കാം. ഞാന്‍ ഇപ്പൊ പോട്ടെ"&lt;br /&gt;"കഷ്ടമായിപ്പോയല്ലോ മോനേ. എന്നാ പിന്നെ വെയിലുകൊള്ളാതെ വീട്ടിലേക്ക്‌ പൊയ്ക്കോളൂ. ആ പിന്നേ, അമ്മ പ്രത്യേകം അന്വോഷിച്ചതായി പറയാന്‍ പറഞ്ഞു"&lt;br /&gt;"സന്തോഷമായച്ഛാ"&lt;br /&gt;( നേരെ തേക്കിന്‍കാട്‌ മൈതാനത്ത്‌ കേറി രണ്ട്‌ റൌണ്ട്‌ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. നല്ലോണം ദാഹിച്ചപ്പൊ പെട്ടിക്കടയില്‍ കേറി ഒരു ഉപ്പുസോഡയും കുടിച്ച്‌ ഇരുപതേ മുപ്പതില്‍ വീട്ടിലേക്ക്‌ വച്ചു പിടിച്ചു. പോകുന്ന പോക്കില്‍ നവരത്നയുടെ മുന്നിലൂടെ പാസ്സ്‌ ചെയ്തു, ഒരു തരം വെറുപ്പ്‌ എന്റെ ഉള്ളില്‍ നിന്നും തികട്ടിവന്നു. ഉണ്ണാത്തവന്‌ ഇല കിട്ടാത്ത വിഷമം, ഉണ്ടവന്‌ പായ കിട്ടാത്ത വിഷമം... അടുത്ത തവണ നോക്കാം, വേറെ ഒരു നമ്പര്‍ കണ്ടുപിടിക്കണം.)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-2081970964805438907?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/2081970964805438907/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=2081970964805438907' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/2081970964805438907'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/2081970964805438907'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2009/06/blog-post.html' title='മൃഗയ'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-2955980093807849812</id><published>2009-03-15T09:08:00.000-07:00</published><updated>2009-03-15T09:11:15.947-07:00</updated><title type='text'>ഇരുളിന്‍ മഹാനിദ്ര</title><content type='html'>മാന്യമഹാ ബ്ലോഗര്‍മ്മാരേ...&lt;br /&gt;ഇതാണെന്റെ സ്വപ്നം. ഇങ്ങിനെ ഒരു കവിതവേണ്ടാ... ഒരുവരി. ഒരേ ഒരു വരി എഴുതാന്‍ കഴിയുന്നതാണ്‌ സുകൃതം. ഇങ്ങനെ എഴുതിയ സഖാവ്‌ ഹണീസക്കര്‍ ബൂര്‍ഷ്വക്ക്‌ (മഹാനായ മധുസൂധനന്‍ നായര്‍) എന്റെ ആജീവനാന്ത സല്യൂട്ട്‌. നിങ്ങള്‍ക്ക്‌ വായിക്കാനല്ല, എനിക്ക്‌ വായിക്കാനായി എന്റെ ആദ്യത്തെ പോസ്റ്റ്‌. മറക്കില്ല രാമാ...&lt;br /&gt;&lt;br /&gt;ഇരുളുംവെളിച്ചവും ഇടതീര്‍ന്നൊരെന്‍ജീവിതക്കളരിയില്‍, എന്നാത്മദുഃഖങ്ങളില്‍&lt;br /&gt;എന്നോടൊരുമിച്ചുതോളോടുതോള്‍ചേര്‍ന്നുനടന്നൊരാ&lt;br /&gt;നഷ്ടസ്വപ്നങ്ങളേ കേട്ടീടുക&lt;br /&gt;ഇതെന്റെകാണാപ്പുറങ്ങള്‍, ഞാനെന്നുമെന്നോടുചേര്‍ത്തൊരാ&lt;br /&gt;സ്വപ്നങ്ങള്‍ നിങ്ങള്‍...&lt;br /&gt;&lt;br /&gt;( ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമക്ക്‌ വേണ്ടി മധുസൂധനന്‍ നായര്‍ എഴുതിയ ചില വരികള്‍, ഞാന്‍ എനിക്കുവേണ്ടി പോസ്റ്റുന്നു. ഒരുപക്ഷെ, വരും തലമുറയ്ക്ക്ക്ക്‌ വേണ്ടിയും)&lt;br /&gt;&lt;br /&gt;&lt;br /&gt;ഇരുളിന്‍ മഹാനിദ്രയില്‍നിന്നുണര്‍ത്തിനീ നിറമുള്ള ജീവിതപ്പീലി തന്നു &lt;br /&gt;എന്റെ ചിറകിനാകാശവും നീ തന്നു, നിന്നാത്മശിഖിരത്തിലൊരുകൂടുതന്നു&lt;br /&gt;ആത്മ ശിഖരത്തിലൊരുകൂടുതന്നു....&lt;br /&gt;&lt;br /&gt;ഒരുകുഞ്ഞുപൂവിലും തളിര്‍കാറ്റിലും പിന്നെ നീയായ്മണക്കുന്നതെങ്ങുവേറെ&lt;br /&gt;ജീവനൊഴുകുമ്പൊരൊരുതുള്ളിപൊഴിയാതെ നീതന്നെനിറയുന്നപുഴയെങ്ങുവേറെ&lt;br /&gt;കനവിന്റെയിതളായിനിന്നെപ്പടര്‍ത്തിനീവിരിയിച്ചൊരാകാശമെങ്ങുവേറെ..&lt;br /&gt;&lt;br /&gt;ഒരുകൊച്ചുരാപ്പാടികരയുമ്പൊഴും നേര്‍ത്തൊരരുവിതന്‍താരാട്ടുതളരുമ്പൊഴും&lt;br /&gt;കനിവിലൊരുകല്ലുകനിമധുരമാകുമ്പൊഴും, കാലമിടറുമ്പൊഴും&lt;br /&gt;നിന്റെഹൃദയത്തില്‍ ഞാനെനെന്റെഹൃദയം കൊരുത്തിരിക്കുന്നു....&lt;br /&gt;നിന്നിലഭയംതിരഞ്ഞുപോകുന്നു&lt;br /&gt;&lt;br /&gt;അടരുവാന്‍ വയ്യ...&lt;br /&gt;അടരുവാന്‍വയ്യനിന്‍ഹൃദയത്തിനില്‍നിന്നെനിക്കേതുസ്വര്‍ഗ്ഗംവിളിച്ചാലും&lt;br /&gt;ഉരുകിനിന്നാത്മാവിനാഴങ്ങളില്‍ വീണുപൊലിയുമ്പൊഴാണെന്റെസ്വര്‍ഗ്ഗം&lt;br /&gt;നിന്നിലലിയുന്നതേ.... നിത്യസത്യം&lt;br /&gt;(മധുസൂധനന്‍ നായര്‍)&lt;br /&gt;&lt;br /&gt;ഈ സൃഷ്ടി കേള്‍ക്കാന്‍ തോന്നുന്നവര്‍ക്കുവേണ്ടി ഇതാ ഒരു ലിങ്ക്‌...&lt;br /&gt;http://www.devaragam.net/vbscript/WimpyPlayer.aspx?var=,Daivathinte_Vikrithikal_Irulin_Mahanidrayil.Mp3&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-2955980093807849812?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/2955980093807849812/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=2955980093807849812' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/2955980093807849812'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/2955980093807849812'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2009/03/blog-post.html' title='ഇരുളിന്‍ മഹാനിദ്ര'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-8222442176025427655</id><published>2009-02-23T01:03:00.000-08:00</published><updated>2009-02-23T01:06:03.279-08:00</updated><title type='text'>ജാതകന്‍</title><content type='html'>ഏഴാമത്തെ വയസ്സിലായിരുന്നു ഞാന്‍ ആദ്യമായി പണിക്കരെ കാണുന്നത്‌. അമ്മൂമ്മയ്ക്ക്‌ മുത്തശ്ശന്‍ പറയുന്നത്‌ കഴിഞ്ഞാല്‍ പിന്നെ ഏറ്റവും വിശ്വാസം ഈ പണിക്കര്‍ പറയുന്നതായിരുന്നു. മണ്ണിലും ചളിയിലും കളിച്ച്‌ മാവിലും പ്ലാവിലും വലിഞ്ഞ്‌ കയറി തുടയിലും നെഞ്ചത്തും എന്നും പോറലുമായി നടന്നിരുന്ന എനിക്ക്‌ നവഗ്രഹങ്ങളും രാഹുവും കേതുവുമൊക്കെ അന്യമായിരുന്നു. രാഹുകാലം പൊട്ടയാണെന്ന് മാത്രമറിയാമായിരുന്നു. സ്കൂളില്‍ ചേരുന്ന ദിവസമാണ്‌ ഞാന്‍ രാഹുവിനെ പരിചയപ്പെട്ടത്‌. രാഹുകാലത്തിന്‌ മുന്‍പായി വീട്ടില്‍ നിന്നിറങ്ങാനുള്ള അമ്മൂമ്മയുടെ നിര്‍ബന്ധം കാരണം എനിക്കു അന്ന് പുലര്‍ച്ചേ അഞ്ചരക്ക്‌ എഴുന്നേല്‍ക്കേണ്ടിവന്നു. പരിചയപ്പെട്ട അന്ന് തന്നെ ഒരാളെ വെറുക്കുന്നത്‌ അന്ന് ആദ്യമായായിരുന്നു. രാഹു ഒരു സര്‍പ്പമായി വന്ന് ഗ്രഹങ്ങളെ വിഴുങ്ങുന്നതും ഏതോ ഒരു ദൈവം രാഹുവിന്റെ കഴുത്ത്‌ വെട്ടി ഗ്രഹത്തെ രക്ഷിക്കുന്നതുമൊക്കെ അമ്മൂമ്മ ഒരിക്കല്‍ പറഞ്ഞുതന്നിട്ടുണ്ട്‌. പാവം രാഹു, വിശന്നിട്ടാവും. ഞാനും അങ്ങനെയായിരുന്നു, വിശന്നാല്‍ പിന്നെ എന്തും തിന്നും. ഇരുമ്പന്‍പുളിയും കൊട്ടക്കായയും കാരപ്പഴവും ഞാവല്‍പ്പഴവും തിന്ന് വയറുനിറയെ വെള്ളവും കുടിച്ചായിരിക്കും പലപ്പോഴും കളികഴിഞ്ഞ്‌ വീട്ടില്‍ വരുന്നത്‌. കാരപ്പഴത്തിന്റെ കറുത്ത തൊലി പറ്റിയിരിക്കുന്ന പല്ലുകള്‍ പുറത്ത്‌ കാണിച്ച്‌ ഞാവല്‍പ്പഴത്തിന്റെ വയലറ്റ്‌ നിറം പുരണ്ട നാവ്‌ തുറിപ്പിച്ച്‌ മുത്തശ്ശന്റെ മുന്നില്‍നിന്ന് ഒന്ന് കൊഞ്ഞനം കാണിച്ചായിയിരുന്നു പലപ്പോഴും എന്റെ കുട്ടിക്കാലത്തെ ദിവസങ്ങള്‍ അവസാനിച്ചിരുന്നത്‌. ചീത്തപറയുന്ന അമ്മയെ പലപ്പോഴും രാഹുവിന്റെ കഴുത്ത്‌ വെട്ടിയ ദുഷ്ടനായ ദൈവമായി ഞാന്‍ മനസ്സില്‍ സങ്കല്‍പ്പിച്ചിരുന്നു. രാഹുവിനോടുള്ള ദീനാനുകമ്പ പക്ഷെ ചില ദിവസങ്ങളിലെ നേരത്തേ എഴുന്നേല്‍ക്കലില്‍ ദേഷ്യമായി മാറി.&lt;br /&gt;&lt;br /&gt;ചിക്കന്‍പോക്സ്‌ ആരും ക്ഷണിക്കാതെ തന്നെ എന്നെ തേടി വന്നു. കിടപ്പിലായിരുന്നു, രണ്ട്‌ മാസത്തോളം. ഇടക്കിടെ മരിക്കുകയും കുറേ കഴിഞ്ഞ്‌ ഉപ്പേരി വേണമെന്ന് പറഞ്ഞ്‌ കരയാന്‍ തുടങ്ങുകയും ചെയ്ത ആ കുട്ടി നാട്ടുകാര്‍ക്ക്‌ ഒരു തമാശയായിമാറി. അമ്മൂമ്മയുടെ തോളില്‍ നനഞ്ഞ കോഴിയെപ്പോലെ കിടന്ന് ഞാന്‍ പതിയെ ആ കുടുസ്സുമുറിയില്‍ നിന്ന് പുറത്ത്‌ വന്നുതുടങ്ങി. അസുഖം മാറി കുളിച്ച്‌ ആദ്യമായി അമ്പലത്തില്‍ പോയ എന്നെ കണ്ട ശാന്തിക്കാരന്‍ ശാസ്താവ്‌ പ്രസാദം കൊടുക്കുന്നതിനിടെ കളിയാക്കി, "എന്താ മേന്‍നേ, കുറുമ്പൊക്കെ കുറഞ്ഞോ?". വാടിയ ഒരു ചിരിയോടെ ശാന്തിക്കാരന്റെ കയ്യില്‍ കടന്ന് പിടിച്ചായിരുന്നു ഞാന്‍ മറുപടി കൊടുത്തത്‌. തൊട്ടശുദ്ധമാക്കിയ ആ ഏഴ്‌ വയസ്സുകാരനെ കൊല്ലാനുള്ള ദേഷ്യമുണ്ടായിരുന്നെങ്കിലും ശ്രീകോവിലടച്ച്‌ കുളത്തിലേയ്ക്ക്‌ ശുദ്ധിവരുത്താനുള്ള പോക്കില്‍ തീര്‍ത്ഥമെടുത്ത്‌ തലയില്‍ തളിച്ച്‌ അമ്മൂമ്മയോടായി പറഞ്ഞു "സരോജിനിയമ്മേ, കുട്ടീടെ ജാതകം ഒന്ന് നോക്കിക്കോളൂ. കിഴക്കേമഠത്തിലേയ്ക്ക്‌ കൊണ്ട്ചെല്ലൂ, പറ്റൂച്ചാല്‍". അന്ന് എനിക്ക്‌ ശ്രീകോവിലിനുമുന്നിലെ മണിയടിക്കാന്‍ പറ്റിയില്ല. നെയ്പ്പായസവും ഗണപതിഹോമത്തിന്റെ നാളികേരക്കൊത്തും കിട്ടിയില്ല. പകരം വീട്ടിലെത്തിയപ്പോള്‍ നല്ല അടികിട്ടി, അമ്മൂമ്മയുടെ വക. ഭാഗ്യം, അമ്പലത്തില്‍ വച്ച്‌ തല്ലി നാണംകെടുത്തിയില്ലല്ലോ, ഞാന്‍ ആശ്വസിച്ചു.&lt;br /&gt;&lt;br /&gt;നെറ്റിയില്‍ ഭസ്മം കൊണ്ട്‌ ഇന്ത്യയുടെ പതാക പോലെ മൂന്ന് വര വരച്ച്‌ നടുക്ക്‌ കുങ്കുമംകൊണ്ട്‌ ഒരു വട്ടപ്പൊട്ടും ചാര്‍ത്തിയിരിക്കുന്ന മെലിഞ്ഞ ഒരു നമ്പൂരി. മുഖമുയര്‍ത്തി എന്നെ ഒന്ന് നോക്കി. എന്നിട്ട്‌ അമ്മൂമ്മയോടായി എന്തൊക്കെയോ പറഞ്ഞു. പോയിട്ട്‌ രണ്ട്‌ ദിവസം കഴിഞ്ഞ്‌ വരാന്‍ പറഞ്ഞ്‌ അയാള്‍ എന്നെ നോക്കി തലയാട്ടി വിളിച്ചു. "ങട്‌ വരാ, കാണട്ടെ". അടുത്ത്ചെന്നുനിന്ന എന്നില്‍നിന്നും ഒരു കയ്യകലത്തില്‍ നീങ്ങി ഇരുന്ന് നമ്പൂരി എന്നെ ഉഴിഞ്ഞ്‌ നോക്കി. "ശ്ശി കുറുമ്പനാണെന്ന് കേട്ടു, ശര്യാണോ?". ശാസ്താവിന്റെ കയ്യില്‍ പിടിച്ച കഥ അവിടെയും എത്തിയിരുന്നു. "കുട്ട്യോള്‍ക്ക്‌ സ്വല്‍പ്പം കുറുമ്പൊക്കെ ആവാംട്ടോ, സരോജിനി ചീത്തപറയും... കാര്യാക്കണ്ട". ആദ്യമായി കണ്ട ഒരാളെ വല്ലാതെ ഇഷ്ടപ്പെടുന്നതും അന്നായിരുന്നു. "ആ വലത്തേ കയ്യിങ്ങട്‌ നീട്ടാ". ചെറിയമടിയോടെ ഞാന്‍ അമ്മൂമ്മയെ നോക്കി. അടി തരാനായിരിക്കുമോ എന്നല്ലായിരുന്നു പേടി, ആ പേടി സ്കൂളില്‍ ചേര്‍ന്ന് കുറച്ച്‌ കഴിഞ്ഞപ്പോഴേക്കും മാറിയിരുന്നു. മറ്റുള്ളവര്‍ തരുന്നതൊന്നും വാങ്ങരുതെന്ന് അമ്മ പറഞ്ഞുതന്നിരുന്നു. അന്തസ്സിന്‌ കുറവാണത്രേ. സംശയിച്ച്‌ നിന്നിരുന്ന എന്നോടായി നമ്പൂരി പറഞ്ഞു "മടിക്കണ്ട, നെന്റെ അച്ഛനും അമ്മയുമൊക്കെ ഇതുപോലെ നിന്നോരാ". ചെറിയ ചിരിയോടെ അമ്മൂമ്മ എനിക്ക്‌ മൌനാനുവാദം നല്‍കി. വലത്തേകൈ നീട്ടിപ്പിടിച്ചപ്പോള്‍ എനിക്ക്‌ അന്തസ്സുകുറവ്‌ തോന്നിയോ എന്നറിയില്ല, പക്ഷെ നമ്പൂരി കയ്യിലേക്ക്‌ സൂക്ഷിച്ച്‌ നോക്കിയപ്പൊ എനിക്കെന്തോ പോലെയായി. ഉള്ളംകയ്യിലേയ്ക്ക്‌ ചെല്ലം തുറന്ന് ഒരു രൂപയെടുത്ത്‌ ഇട്ടിട്ട്‌ നമ്പൂരി അമ്മൂമ്മയോടായി പറഞ്ഞു "വിഷമിക്കാനൊന്നൂല്ല്യാ, മിടുക്കനാവും". ഭക്ത്യാദരപൂര്‍വ്വം പിന്തിരിയാതെ പിന്നോക്കം നടന്നിറങ്ങുന്ന അമ്മൂമ്മയുടെ കൂടെ പടികളിറങ്ങുമ്പോള്‍ നമ്പൂരി എന്നോടായി പറഞ്ഞു "നഖം വെട്ടാന്‍ മടിക്കണമ്ന്നില്ല്യാ. ഇനി വരുമ്പൊ നഖണ്ടാവരുത്‌, ണ്ടായാല്‍ ചെമ്പ്‌ വാര്‍പ്പിലിട്ട്‌ പ്രഥമന്‍ വക്കും". വീട്ടിലെത്തിയപാടെ ഞാന്‍ ബ്ലേഡ്‌ എടുത്ത്‌ നഖം വെട്ടി.&lt;br /&gt;&lt;br /&gt;മഞ്ഞനിറത്തില്‍ ഒരു പുസ്തകം, ജോണിച്ചേട്ടന്റെ കടയില്‍ പോകുമ്പോള്‍ വാങ്ങണ്ട സാധങ്ങളുടെ ലിസ്റ്റെഴുതുന്ന പുസ്തകത്തിനേക്കാള്‍ ചെറിയ ഒരു പുസ്തകം. ഒരു ഇരുപത്‌ പേജ്‌ കാണുമായിരിക്കും. മുന്നില്‍ ആലിലയില്‍ ഇരിക്കുന്ന ഗണപതിയുടെ പടം. മലയാളത്തില്‍ എഴുതിയ മനസ്സിലാവാത്ത എന്തൊക്കെയോ വാക്കുകള്‍. അതിലെ ഒരു വരി ഞാന്‍ കേട്ടിട്ടുണ്ട്‌, അമ്പലത്തില്‍ ഗണപതി ഹോമം നടക്കുമ്പോള്‍. ഞാന്‍ എന്റെ ജാതകം വായിക്കുന്നതും നോക്കി മുത്തശ്ശന്റെ മടിയില്‍ കിടന്നു. അമ്മൂമ്മ നിര്‍ത്താതെ പറഞ്ഞുകൊണ്ടേയിരുന്നു. നമ്പൂരി പറഞ്ഞതെല്ലാം അച്ചട്ടാണത്രെ. മൂന്ന് വയസ്സും ശിഷ്ടവും നില്‍ക്കും ഗര്‍ഭശിഷ്ടദശയില്‍ മരണകാരണമായേക്കാവുന്ന അശ്രദ്ധ അമ്മയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായിട്ടുണ്ടെന്ന് നമ്പൂരി പറഞ്ഞിരിക്കുന്നു. എന്തിലും അമ്മയോട്‌ തല്ലുകൂടിയിരുന്ന അമ്മൂമ്മയ്ക്ക്‌ ഒരുപാട്‌ ഉദാഹരണങ്ങള്‍ ഉണ്ടായിരുന്നു ആ മരണകാരണമായേക്കാവുന്ന അശ്രദ്ധക്ക്‌. "എന്റെ മോനെ നീ കൊന്നേനെ" എന്ന് പറഞ്ഞ്‌ അമ്മയുമായി വീണ്ടും വഴക്കിനെഴുന്നേറ്റ അമ്മൂമ്മ മുത്തശ്ശന്റെ രൂക്ഷമായ നോട്ടത്തില്‍ അടങ്ങി. എഴ്‌ വയസ്സും ശിഷ്ടവും നില്‍ക്കും ചന്ദ്രദശയില്‍ മാരകരോഗങ്ങള്‍ക്ക്‌ കീഴെപ്പെടേണ്ടിവരും എന്നും നമ്പൂരി പറഞ്ഞുവച്ചിരിക്കുന്നു. എല്ലാം ശെരിയാണ്‌. അമ്മൂമ്മയ്ക്ക്‌ എല്ലാം വിശ്വാസമായി. ഇരുപത്തിയെട്ട്‌ വയസ്സും ശിഷ്ടവും നില്‍ക്കും ശനിദശയെ പറ്റി പറയുമ്പോള്‍ അമ്മൂമ്മയുടെ മുഖത്ത്‌ ഒരു പേടി ഉണ്ടായപോലെ തോന്നി. നാല്‍പ്പത്തിനാല്‌ വയസ്സും ശിഷ്ടവും നില്‍ക്കും ശുക്രദശയില്‍ കര്‍മ്മമണ്ഡലത്തില്‍ സൂര്യനെപ്പോലെ ശോഭിക്കുമെന്ന് പറഞ്ഞ്‌ അമ്മൂമ്മ എനിക്കൊരു ഉമ്മ തന്നു. അഷ്ടലക്ഷ്മീ യോഗവും കീര്‍ത്തീമദ്‌ യോഗവുമൊക്കെ വായിച്ച്‌ അമ്മൂമ്മയുടെ കണ്ണുകള്‍ നിറയുന്നത്‌ ഞാന്‍ കണ്ടു. എണ്‍പത്തിരണ്ട്‌ വയസ്സും ശിഷ്ടവും നില്‍ക്കും രവിദശയുടെ അടിയിലായി "ശേഷം ചിന്ത്യം, ശുഭമസ്തു" എന്നെഴുതിയിരിക്കുന്നതെന്താണെന്ന് ചോദിച്ചപ്പ്പ്പോള്‍ ദൂരേക്ക്‌ നോക്കി അമ്മൂമ്മ പറഞ്ഞു "അപ്പൊ മോന്‌ അമ്മൂമ്മയെ കാണാം". അപ്പൊ മുത്തശ്ശനേയോ എന്ന എന്റെ ചോദ്യത്തിന്‌ മറുപടി പറഞ്ഞത്‌ മുത്തശ്ശനാണ്‌... "മോന്‍ മുത്തശ്ശനെ കാണാന്‍ വരണ്ട, ആരും വരണ്ട".&lt;br /&gt;&lt;br /&gt;ഞാന്‍ ചുറ്റിലും നോക്കി. അമ്മയും അച്ഛനും ചേട്ടനും ചേട്ടത്തിയമ്മയും കട്ടിലില്‍ ഇരിക്കുന്നുണ്ട്‌. കസേരയില്‍ ഇരുന്ന് കരയുന്ന അമ്മൂമ്മയെ മുത്തശ്ശന്‍ ചീത്ത പറയുന്നു. ചേട്ടന്റെ മൂന്ന് വയസ്സുള്ള ഡെവിള്‍ എന്റെ ഓക്സിജന്‍ റ്റ്യൂബ്‌ പിടിച്ച്‌ വലിക്കുന്നു. ഞാന്‍ പതുക്കെ മയക്കത്തിലേക്ക്‌ വഴുതിവീണു. സ്വപ്നത്തില്‍ രാഹു എന്നെ വിഴുങ്ങാന്‍ വന്നു. രാഹുവിനെ ഞാന്‍ അപ്പോള്‍ ശെരിക്കും വെറുത്തു. എനിക്ക്‌ പുറത്ത്‌ കടക്കാന്‍ രാഹുവിന്റെ കഴുത്തറുക്കാന്‍ ഒരു ദൈവത്തേയും ഞാന്‍ കണ്ടില്ല. ദൈവങ്ങള്‍ ദുഷ്ടന്മാരാണ്‌. സ്വപ്നത്തില്‍ ഞാന്‍ എന്റെ ജാതകം വീണ്ടും തുറന്നുനോക്കി. ഇരുപത്തെട്ട്‌ വയസ്സും ശിഷ്ടവും നില്‍ക്കും ശനിദശയുടെ അടിയിലായി എഴുതി വെട്ടിയിരിക്കുന്നത്‌ "ശേഷം ചിന്ത്യം... ശുഭമസ്തു" എന്നാണെന്ന് എനിക്ക്‌ തോന്നി. രാഹു എന്നെ മുഴുവനും വിഴുങ്ങി. അങ്ങനെ ഞാനും ശേഷം ചിന്ത്യമായി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-8222442176025427655?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/8222442176025427655/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=8222442176025427655' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/8222442176025427655'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/8222442176025427655'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2009/02/blog-post_23.html' title='ജാതകന്‍'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-844004684695028289</id><published>2009-02-09T07:07:00.000-08:00</published><updated>2009-02-09T07:16:50.062-08:00</updated><title type='text'>ധൂമകേതു</title><content type='html'>രാജാവ്‌ ആര്‍ത്തട്ടഹസിച്ചു. "ഹാ ഹാ ഹാ.... ഹോ ഹോ"&lt;br /&gt;പ്രധാനമന്ത്രിക്ക്‌ ബോറടിച്ചു. "കളിച്ചാലും പ്രഭോ"&lt;br /&gt;രാജാവ്‌ കുതിരയെ എടുത്ത്‌ മന്ത്രിയുടെ ഭടനെ വെട്ടി.&lt;br /&gt;മന്ത്രി മറ്റൊരു ഭടനെ എടുത്ത്‌ രാജാവിന്റെ കുതിരയെ വെട്ടി.&lt;br /&gt;രാജാവലറി, "രാജ്യദ്രോഹം. ആരവിടെ ലവന്റെ തല വെട്ട്‌"&lt;br /&gt;മന്ത്രി സാഷ്ടാംഗം വീണു. "മാപ്പ്‌"&lt;br /&gt;രാജാവ്‌ തണുത്തു. രാജ്യദ്രോഹത്തിന്റെ ശിക്ഷയായി മന്ത്രിയുടെ മൂന്ന് കാലാളും ഒരു തേരും പുറത്ത്‌. രാജാവിന്റെ രണ്ട്‌ കുതിരയും രണ്ട്‌ ആനകളും അകത്ത്‌. അടുത്ത നീക്കം രാജാവിന്റെ. ചെക്ക്‌ പറയാതെ രാജാവ്‌ കാലാളെടുത്ത്‌ മന്ത്രിയുടെ രാജാവിന്റെ കഥ കഴിച്ചു. എന്നിട്ട്‌ അട്ടഹസിച്ചു.&lt;br /&gt;മന്ത്രി പറഞ്ഞു "ഗംഭീരം പ്രഭോ, ഗംഭീരം"&lt;br /&gt;&lt;br /&gt;ആസ്ഥാന വാന നിരീക്ഷകന്‍ ഓടി വന്നു. "മഹാരാജാവ്‌ നീണാള്‍ വാഴട്ടെ"&lt;br /&gt;രാജന്‍ മൊഴിഞ്ഞു "വാഴട്ടെ. പറഞ്ഞ്‌ തുലയ്ക്ക്‌"&lt;br /&gt;"ധൂമകേതു വരുന്നു"&lt;br /&gt;രാജന്‍ ആലോചിച്ചു സ്വല്‍പ്പം, പിന്നെ മൊഴിഞ്ഞു "നാളെ വരാന്‍ പറയൂ, നോം ഉറങ്ങാന്‍ പോകുന്നു"&lt;br /&gt;മന്ത്രി രാജന്റെ ചെവിയില്‍ സ്വകാര്യം പറഞ്ഞു. "ഉല്‍ക്ക, ഉല്‍ക്ക വരുന്നെന്ന്"&lt;br /&gt;രാജന്‍ ചാടി എണീറ്റു. "ആരവിടെ, പിടിച്ച്‌ കെട്ട്‌ ആ ഉലക്കയെ"&lt;br /&gt;മന്ത്രി വീണ്ടും സ്വകാര്യം പറഞ്ഞു. "ഉലക്കയല്ല. ഉല്‍ക്ക, ഭൂമിയില്‍ വന്നിടിക്കാന്‍ പോകുന്നു"&lt;br /&gt;രാജന്‍ ചിന്തിച്ചു... വീണ്ടും ചിന്തിച്ചു. പിന്നെയും ചിന്തിച്ചു. ചിന്തിച്ച്‌ ചിന്തിച്ച്‌ സിംഹാസനത്തില്‍ ഇരുന്നുറങ്ങി. ദാസിമാര്‍ കൂട്ടമായി വന്ന് എടുത്തോണ്ട്‌ പോയി. രാജന്‍ ഉറങ്ങിയില്ലെന്ന് മന്ത്രിക്ക്‌ കുറച്ച്‌ കഴിഞ്ഞപ്പോള്‍ മനസ്സിലായി.&lt;br /&gt;(അതേ സമയത്ത്‌ തിരോന്തരത്തൊരു കമ്പനിയില്‍ ഈവനിംഗ്‌ സ്നാക്സ്‌ കട്ട്‌ ചെയ്തു. പകല്‍ ഇരുട്ടത്തിരുത്താന്‍ ധാരണയായി. കാരണം ? ധൂമകേതു വരുന്നു !!! അടിമകള്‍ തലകുലുക്കി സമ്മതിച്ചു. പണിയില്ലാത്തവര്‍ ചൊറി കുത്തി ഇരുന്നു. ധൂമകേതുവിനെ പറ്റി ആര്‍ട്ടിക്കിള്‍സ്‌ വായിച്ചു. ചാറ്റ്‌ ചെയ്തു. പണി ചെയ്യുന്നവനെ കളിയാക്കി ഈസി ചെയറില്‍ കുന്തിച്ചിരുന്നു)&lt;br /&gt;&lt;br /&gt;പിറ്റേന്ന് രാജവിളംബരം.&lt;br /&gt;"മാന്യമഹാ ജനങ്ങളെ, ധൂമകേതുവിനെ പിടിച്ച്‌ കെട്ടുന്നത്‌ വരെ പണിമാത്രം, കൂലി ഇല്ല. അത്രയും കാലം ചെയ്ത പണിക്കുള്ള കൂലി സ്വാഹ. ഇനിമുതല്‍ കൂലി കൂട്ടാനുള്ള സഭ ആറ്‌ മാസം കൂടുമ്പോല്‍ ചേരും, ചായ കുടിച്ച്‌ പിരിയും. പരാതിയുള്ളവര്‍ക്ക്‌ എഴുതി കൊട്ടാരത്തിന്റെ മുന്നിലെ ചവറുകൊട്ടയില്‍ ഇടാം. ഇട്ടവര്‍ മൂന്ന് ദിവസത്തിനുള്ളില്‍ തിരിച്ചെടുത്തില്ലെങ്കില്‍ ശിക്ഷ. കൊച്ചുകുട്ടികള്‍ കുറ്റം ചെയ്താല്‍ കോലുമുട്ടായി ഡായ്‌ ഡായ്‌. ധൂമകേതുവിനെ പിടിച്ച്‌ കെട്ടാന്‍ ഒരു വിവരമില്ലാത്തവനെ ബഹിരാകാശത്തേക്കയക്കുന്നു. ചാവാന്‍ തീരുമാനിച്ച എവനെങ്കിലുമുണ്ടെങ്കില്‍ കൊട്ടാരത്തില്‍ വന്ന് പേര്‍ രജിസ്റ്റര്‍ ചെയ്യുക".&lt;br /&gt;(തിരോന്തരത്തൂന്ന് കുറെ അണ്ണന്മാര്‍ പറന്നു, കാശ്‌ തരുന്നവന്റെ അടുത്തേക്ക്‌. കയ്യും കാലും പിടിച്ചു. ആട്ടും തുപ്പും സഹിച്ചു. തെറി കേട്ടു. തന്തക്ക്‌ വിളിക്കുന്നത്‌ കേട്ട്‌ ചിരിച്ചു. വീണ്ടും ഇരന്നു. ചെയ്ത്‌ കൂട്ടിയതൊക്കെ ശെരിയാക്കാമെന്ന് പറഞ്ഞു. പോയി ആലോചിച്ച്‌ ശെരിയാക്കി വരാന്‍ തമ്പുരാന്‍ കല്‍പ്പിച്ചു. ഓച്ഛാനിച്ച്‌ തൊഴുത്‌ അണ്ണന്മാര്‍ തിരിച്ചെത്തി. ബഹളം. വട്ടമേശ, ചതുരന്‍ മ്മേശ, മുട്ടമേശ... സമ്മേളിച്ചു. അവസാനം ഒരു ചാപിള്ള പിറന്നു.)&lt;br /&gt;&lt;br /&gt;"ആരവിടെ"&lt;br /&gt;"അടിയന്‍"&lt;br /&gt;"അമിട്ടെവിടെ"&lt;br /&gt;ഔട്‌ ഓഫ്‌ സിലബസ്‌ ഡയലോഗ്‌. "അടിയന്‍" പരുങ്ങി. വീണ്ടും പരുങ്ങി.&lt;br /&gt;"അമിട്ടെവിടെഡാ നായേ"&lt;br /&gt;"അമിട്ടവടെ" മന്ത്രിപുംഗവന്‍ മൊഴിഞ്ഞു. "അടിയന്‍" സ്കൂട്ടായി.&lt;br /&gt;"ടെസ്റ്റ്‌ സൈറ്റ്‌ റെഡി ?"&lt;br /&gt;"യെസ്‌, യുവര്‍ മജെസ്റ്റി"&lt;br /&gt;"കമ്മോണ്‍"&lt;br /&gt;&lt;br /&gt;സീക്രട്‌ മിഷന്‍, കോഡ്‌ "കൂപമണ്ഡൂകം"&lt;br /&gt;ടെസ്റ്റ്‌ സൈറ്റ്‌ റെഡി. കൌണ്ട്‌ ഡൌണ്‍ ബിഗിന്‍&lt;br /&gt;ടെന്‍... ണയന്‍.. എയ്റ്റ്‌...സെവന്‍...സിക്സ്‌... ഫൈവ്‌... ഫോര്‍... അബോര്‍ട്‌, അബോര്‍ട്‌.&lt;br /&gt;റോജര്‍... റോജര്‍. ഓപ്പറേഷന്‍ കൂപമണ്ഡൂകം അബോര്‍ട്ടഡ്‌.&lt;br /&gt;റിപ്പീറ്റ്‌. ഓപ്പറേഷന്‍ കൂപമണ്ഡൂകം അബോര്‍ട്ടഡ്‌.&lt;br /&gt;റീസണ്‍. മാന്‍ഡ്‌ വെഹിക്കിള്‍ എംപ്റ്റി. അണ്‍മാന്‍ഡ്‌ വെഹിക്കിള്‍ അണവെയിലബിള്‍.&lt;br /&gt;റിപ്പീറ്റ്‌, മുന്‍പ്‌ പറഞ്ഞത്‌ തന്നെ.&lt;br /&gt;ആക്ഷന്‍, ഫൈന്‍ഡ്‌ ദ ബ്ലഡി ഇഡിയറ്റ്‌&lt;br /&gt;നോ റിപീറ്റ്‌. ഐ ഏം വെരി ആംഗ്രി.&lt;br /&gt;ഓവര്‍&lt;br /&gt;നോട്ട്‌ ഓവര്‍&lt;br /&gt;വണ്ടിയില്‍ കയറേണ്ടവനെ കണ്ടുപിടിക്കിനെടാ, ഇംഗ്ലീഷ്‌ അറിയാത്ത കണ്ട്രീസ്‌.&lt;br /&gt;ശെരിക്കും ഓവര്‍&lt;br /&gt;&lt;br /&gt;ചില്ലുകൂട്ടില്‍ ഇരുന്നുറങ്ങിയിരുന്ന രാജന്‍ ചാടി എണീറ്റു. "വാട്‌ ഹാപ്പന്‍ഡ്‌?"&lt;br /&gt;"ലവന്‍ വണ്ടിയില്‍ കയറിയില്ല"&lt;br /&gt;"യെവന്‍ ?"&lt;br /&gt;"ആകാശത്തേക്ക്‌ പോകേണ്ടവന്‍"&lt;br /&gt;"പിടിച്ചുകെട്ടിക്കൊണ്ട്‌ വരിന്‍ അവനെ"&lt;br /&gt;ഹൊയ്‌... ഹാ, ഹൊയ്‌ ഹാ, ഹൊയ്‌ ഹാ&lt;br /&gt;വേലപ്പനെ ബന്ധനസ്ഥനാക്കി കൊണ്ട്‌ വന്ന് രാജന്റെ മുന്നില്‍ നിര്‍ത്തി.&lt;br /&gt;"രാജ്യദ്രോഹി, നീ എവിടെ പോയി ഒളിച്ചു?" രാജന്‍ അലറി&lt;br /&gt;"അടിയന്‍ അവസാനമായി ചിക്കന്‍ ബിരിയാണി കഴിക്കുകയായിരുന്നു"&lt;br /&gt;"ആരവിടെ?"&lt;br /&gt;"ഇവിടെ"&lt;br /&gt;"എന്ത്‌?"&lt;br /&gt;"സോറി, അടിയന്‍"&lt;br /&gt;"രണ്ട്‌ പ്ലേറ്റ്‌ ബിരിയാണി വണ്ടിക്കകത്ത്‌ വച്ച്‌ ഈ കൃമിയെ അതിനകത്താക്ക്‌"&lt;br /&gt;"ആജ്ഞ പോലെ മഹാരാജന്‍"&lt;br /&gt;ആജ്ഞ അക്ഷരം പ്രതി നടപ്പിലായി.&lt;br /&gt;(അങ്ങകലെ തിരോന്തരത്ത്‌ ഒരുത്തനെ പിടിച്ച്‌ ലീഡ്‌ ആക്കി. എല്ലാം സോള്‍വ്‌ ചെയ്യാന്‍. അവന്‌ എന്ത്‌ വേണമെങ്കിലും ചെയ്യാം. പക്ഷെ, സംഭവം നടക്കണം. ചിക്കന്‍ ബിരിയാണിക്ക്‌ പകരം രണ്ട്‌ മണ്ടന്മാരെ കൂടെ കൊടുത്തു. കണ്‍സള്‍ട്ടേഷന്‍ വകയില്‍ രണ്ട്‌ വായാടികളേയും. ലീഡ്‌ പണിതുടങ്ങി, ഒരു അമിട്ട്‌ ഐഡിയയും വച്ച്‌. രാവും പകലും പണിതന്നെ. ചെയ്തിട്ടും ചെയ്തിട്ടും ശരിയാവുന്നില്ല. വീണ്ടും പണിതു, പിന്നെയും പണിതു...ചത്ത്‌ പണിതു)&lt;br /&gt;&lt;br /&gt;കൌണ്ട്‌ ഡൌണ്‍ ബിഗിന്‍&lt;br /&gt;ടന്‍... ണയന്‍...&lt;br /&gt;മഹാരാജന്റെ ബ്ലാക്ക്ബറി കരഞ്ഞു.&lt;br /&gt;"സ്പീക്കിംഗ്‌", മഹാരാജന്‍&lt;br /&gt;"ഐ ആം ഒബാമ"&lt;br /&gt;"അടിയന്‍"&lt;br /&gt;സെവന്‍&lt;br /&gt;"അവര്‍ സാറ്റലൈറ്റ്‌ ഫൌണ്ട്‌ മിലിടറി ആക്ഷണ്‍ അറ്റ്‌ യുവര്‍ സൈറ്റ്‌"&lt;br /&gt;"നതിംഗ്‌ ലൈക്‌ ദാറ്റ്‌, ഹൈനസ്സ്‌"&lt;br /&gt;"ചീറ്റ്‌, ഐ നോ... ഓപ്പറേഷന്‍ കൂപമണ്ഡൂകം. ഡോണ്ട്‌ റ്റ്രൈ ടു ഫൂള്‍ മി"&lt;br /&gt;"സോറി, ഹൈനസ്സ്‌. ബട്‌ ഇറ്റ്‌ വാസ്‌ അവര്‍ സീക്രട്‌ കോഡ്‌. ഹൌ യു കെയിം ടു നോ ദാറ്റ്‌?"&lt;br /&gt;"ഫൂള്‍... ലുക്‌ അറ്റ്‌ വേലപ്പന്‍സ്‌ ജി-ടാക്‌ സ്റ്റാറ്റസ്‌"&lt;br /&gt;സിക്സ്‌&lt;br /&gt;"ഷിറ്റ്‌"&lt;br /&gt;"യു വാണ്ട്‌ ?"&lt;br /&gt;"നോ"&lt;br /&gt;"ദെന്‍, അബോര്‍ട്ട്‌ മിഷന്‍"&lt;br /&gt;ഫൈവ്‌&lt;br /&gt;"ബട്‌ വി ആര്‍ ടു ഡിസ്റ്റ്രോയ്‌ ദ ധൂമകേതു"&lt;br /&gt;"ഇഡിയറ്റ്‌... ഡോണ്ട്‌ ഡു ദാറ്റ്‌"&lt;br /&gt;ഫോര്‍&lt;br /&gt;"ബട്‌ വൈ?"&lt;br /&gt;"എടേയ്‌, ആ പണ്ടാറത്തിന്റെ പേരു പറഞ്ഞാ ഞാന്‍ കേറിയത്‌. നിനക്കെന്റെ കസേര തെറിപ്പിക്കണമല്ലെ? സുട്ടിടുവേന്‍, ജാഗ്രതൈ. എനിക്കിത്‌ വച്ച്‌ കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ടടേ"&lt;br /&gt;ത്രീ&lt;br /&gt;"അടിയന്‍. നിര്‍ത്തി"&lt;br /&gt;(തിരോന്തരത്തേക്ക്‌ അര്‍ജന്റ്‌ മെസ്സേജ്‌. തല്‍ക്കാലം ധൂമകേതു വരട്ടെ. പതുക്കെ ഒന്നിടിച്ചോട്ടെ. ആ ഇടിയില്‍ പെട്ട്‌ കുറച്ചെണ്ണം ചാവട്ടെ. എന്നിട്ട്‌ മതി പുനരുദ്ധാരണം. ഈ പേരും പറഞ്ഞ്‌ അടിമകളുടെ ശമ്പളം കുറയ്ക്കിനെടാ എച്‌. ആറിലെ കഴുതകളേ. അല്ലെങ്കില്‍ നിന്നെയൊക്കെ പിരിച്ച്‌ വിടും)&lt;br /&gt;&lt;br /&gt;രാജന്‍ ബ്ലാക്ക്ബെറി വലിച്ചെറിഞ്ഞ്‌ വാകി ടോക്കി കയ്യിലെടുത്ത്‌ അലറി..&lt;br /&gt;"റോജര്‍...റോജര്‍, അബോര്‍ട്‌ ദ മിഷന്‍, അബോര്‍ട്‌ ദ മിഷന്‍"&lt;br /&gt;ടൂ&lt;br /&gt;"സോറി സര്‍, റോജര്‍ ഗോണ്‍ ടു ദ ടോയ്‌ലറ്റ്‌."&lt;br /&gt;"എനിബഡി, എനിബ്ലഡി, അബോര്‍ട്‌ ദ മിഷന്‍, അബോര്‍ട്‌ ദ മിഷന്‍"&lt;br /&gt;വണ്‍&lt;br /&gt;"പ്ലീസ്‌ റിപീറ്റ്‌ സര്‍. ഏന്‍ഡ്‌ സേ ഓവര്‍ വെന്‍ യു ഫിനിഷ്‌"&lt;br /&gt;സീറോ&lt;br /&gt;&lt;br /&gt;(നിശബ്ദത... നിഗൂഡത)&lt;br /&gt;ശ്‌ശ്‌ശൂശൂശ്ശൂ.........&lt;br /&gt;കൊട്ടാരം വക ചവറുവീപ്പയുടെ അടിയിലായി തലകീഴായി കെട്ടി വച്ച പതിനായിരം അമിട്ടുകളില്‍ ഒന്നിന്‌ തീപിടിച്ചു. ധൂമകേതുവിനെ കുത്തി വഴിമാറ്റിവിടാനുള്ള കുന്തം കയ്യിലെടുത്ത്‌ വേലപ്പന്‍ വീപ്പയുടെ ഉള്ളില്‍ വച്ച കസേരയില്‍ ഒരുങ്ങി നിന്നു. സീറ്റ്‌ ബെല്‍റ്റ്‌ ഒന്നുകൂടെ മുറുക്കി വേലപ്പന്‍ വണ്ടി മുകളിലേക്ക്‌ കുതിക്കാനായി കാത്തിരുന്നു.&lt;br /&gt;"ഠോ"... അമിട്ട്‌ പൊട്ടി.&lt;br /&gt;"ഠോ, ഠോ, ഠോ, ഠോ, ഠോ, ഠോ, ഠോ, ഠോ..." അമിട്ടുകള്‍ ഓരോന്നോരോന്നായി പൊട്ടി.&lt;br /&gt;പതിനായിരം അമിട്ടും പൊട്ടിത്തീര്‍ന്നു.&lt;br /&gt;വേലപ്പനും വണ്ടിയും കുന്തവും അവിടെത്തന്നെ കരിഞ്ഞിരുന്നു. ടോയ്‌ലെറ്റിലിരുന്ന റോജര്‍ കലിപ്പായപാടെ മൂട്‌ കഴുകാന്‍ പോലും നിക്കാതെ ഓടിവന്ന് വണ്ടി ചങ്ങലയിട്ട്‌ പൂട്ടി. ഓരോ അമിട്ടിനുമൊപ്പം വേലപ്പനും വണ്ടിയും കുന്തവും മുകളിലേക്ക്‌ കുതിച്ചുകൊണ്ടിരുന്നു. കെട്ടിയിട്ടിരിക്കുകയല്ലേ, ഓന്ത്‌ ഓടിയാല്‍ വേലിവരെ. വേലപ്പന്‍ അതിലിരുന്ന് കരിഞ്ഞു.&lt;br /&gt;&lt;br /&gt;"ആരവിടെ"&lt;br /&gt;"അടിയന്‍"&lt;br /&gt;"ധൂമകേതു വരുന്നെന്ന് പറഞ്ഞവനേയും അതിനെ വഴിമാറ്റാന്‍ പണിയെടുത്ത എല്ലാ കഴുതകളേയും തൂക്കിക്കൊല്ല്"&lt;br /&gt;&lt;br /&gt;(പാവം ലീഡ്‌. അവന്റെ പണി പോയി.&lt;br /&gt;ഒബാമയും രാജാവും മന്ത്രിയും ബ്ലാക്ക്ബെറി വച്ച്‌ കോണ്‍ഫറന്‍സ്‌ കാള്‍ നടത്തി.&lt;br /&gt;"എവരിതിംഗ്‌ അണ്ടര്‍ കണ്ട്രോള്‍ ഹൈനസ്സ്‌. വി കില്ല്ഡ്‌ ദ മാസ്റ്റര്‍ ബ്രെയിന്‍സ്‌"&lt;br /&gt;"ഗെറ്റ്‌ ലോസ്റ്റ്‌ ഇന്‍ഡ്യന്‍ ഡോഗ്‌സ്‌"&lt;br /&gt;"അരിഗാതോ ഗൊസായ്‌മസ്‌. മന്ത്രീ, തും ചുപ്‌ രഹോ")&lt;br /&gt;(കര്‍ട്ടന്‍)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-844004684695028289?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/844004684695028289/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=844004684695028289' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/844004684695028289'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/844004684695028289'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2009/02/blog-post_4649.html' title='ധൂമകേതു'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-3078701007908757027</id><published>2009-02-09T06:54:00.000-08:00</published><updated>2009-02-09T07:07:26.780-08:00</updated><title type='text'>ഇന്റര്‍വ്യൂ</title><content type='html'>സോഫയില്‍ കൂനിക്കൂടി ഇരുന്നു. മുന്നിലെ മഞ്ഞനിറമുള്ള സോഫ്റ്റ്ഡ്രിങ്കില്‍ ഒരു ഈച്ച ചത്ത്‌ കിടക്കുന്നു. എടുത്ത്‌ കുടിക്കണമെന്നുണ്ട്‌, വല്ലാത്ത പരവേശം. ഈച്ചയെ എടുത്ത്‌ എവടെ വയ്ക്കും ? ഈച്ചയോടെ കുടിച്ചാലോ ? ചോദ്യങ്ങള്‍ മനസ്സില്‍ തികട്ടി വന്നു. വന്ന ചോദ്യങ്ങള്‍ പുറത്ത്‌ ചാടാതിരിക്കാന്‍ വാ പൊത്തിപ്പിടിച്ചു. മുന്നിലെ കസേര ഇളകി... ചോദ്യം പറന്നുവന്നു!!!&lt;br /&gt;&lt;br /&gt;അപ്പോള്‍, നിങ്ങള്‍ക്ക്‌ എഴുതുന്ന ദുഃശ്ശീലം ഉണ്ടല്ലേ ?&lt;br /&gt;അടിയന്‍&lt;br /&gt;&lt;br /&gt;എന്തിനാണ്‌ നിങ്ങള്‍ എഴുതുന്നത്‌ ?&lt;br /&gt;വിശ്വസാഹിത്യകാരന്മാരുടെ ഛര്‍ദ്ദില്‍ തിന്ന് മടുത്തിരിക്‌ക്‍ണൂ. ഇനി കുറച്ച്‌ ഛര്‍ദ്ദിച്ചേക്കാം എന്ന് നിരീച്ചു.&lt;br /&gt;&lt;br /&gt;നിങ്ങള്‍ക്ക്‌ ജന്മിത്വത്തിന്റെ ഭാഷയാണല്ലോ...&lt;br /&gt;അവരാണല്ലോ വര്‍ഗ്ഗസമരത്തിന്റെ മൂലകാരണം. അവരുടെ ഭാഷയും ജീവിക്കട്ടെ.&lt;br /&gt;&lt;br /&gt;നിങ്ങള്‍ ഒരു അവസരവാദിയാണെന്ന് ഞാന്‍ പറഞ്ഞാല്‍ ?&lt;br /&gt;എനിക്കൊരു ചുക്കും ഇല്ല.&lt;br /&gt;നിങ്ങള്‍ ഒരു അഹങ്കാരികൂടെയാണ്‌&lt;br /&gt;സത്യം!!!&lt;br /&gt;&lt;br /&gt;നിങ്ങള്‍ എഴുതുന്ന ചവറുകള്‍ വായിക്കുന്നവരെ പറ്റി ഓര്‍ത്തിട്ടുണ്ടോ ?&lt;br /&gt;അവരുടെ വിധി. വൈ ഷുഡ്‌ ഐ ബോദര്‍ എബൌട്ട്‌ ഇറ്റ്‌.&lt;br /&gt;&lt;br /&gt;നിങ്ങള്‍ ഒരു ബുദ്ധിജീവിയായി നടിക്കുന്നു. ലജ്ജയില്ലേ ?&lt;br /&gt;ബുദ്ധിജീവിയാകുന്നതിലോ നടിക്കുന്നതിലോ ?&lt;br /&gt;രണ്ടിലും...&lt;br /&gt;ഇല്ല.&lt;br /&gt;&lt;br /&gt;കഷ്ടം, നിങ്ങള്‍ സ്വയം ഒരു സാംസ്കാരികനായകനാണെന്ന് വിശ്വസിക്കുന്നു അല്ലെ ?&lt;br /&gt;പ്ലീസ്‌. വേണമെങ്കില്‍ എന്റെ തന്തക്ക്‌ വിളിച്ചോളൂ, പക്ഷെ, സാംസ്കാരികനായകന്‍ എന്ന് മാത്രം അരുത്‌. അപേക്ഷയാണ്‌.&lt;br /&gt;എന്നുവച്ചാല്‍, നിങ്ങള്‍ ഒരു അസൂയാലു കൂടെയാണ്‌.&lt;br /&gt;എങ്ങനെ മനസ്സിലായി ?&lt;br /&gt;&lt;br /&gt;സാമൂഹിക വ്യവസ്ഥിതികളോട്‌ നിങ്ങള്‍ക്ക്‌ അടച്ച്‌ പുച്ഛമാണല്ലേ ?&lt;br /&gt;അതെന്തര്‌ ?&lt;br /&gt;ഏത്‌, സാമൂഹിക വ്യവസ്ഥിതിയോ പുച്ഛമോ ?&lt;br /&gt;രണ്ടും&lt;br /&gt;ലീവ്‌ ഇറ്റ്‌&lt;br /&gt;അടിയന്‍&lt;br /&gt;&lt;br /&gt;"തത്വമസി" വായിച്ചിട്ടെന്ത്‌ തോന്നി ?&lt;br /&gt;കീറിക്കളയാന്‍ തോന്നി.&lt;br /&gt;യു ആര്‍ എ ഇഡിയറ്റ്‌.&lt;br /&gt;താങ്ക്‌ യു. "എ" അല്ല, "ഏന്‍". യു ആര്‍ ഏന്‍ ഇഡിയറ്റ്‌ എന്ന് പറഞ്ഞ്‌ പഠിക്കൂ, മിസ്‌. എം.എ ലിറ്ററേച്ചര്‍.&lt;br /&gt;മുകുന്ദന്റെ കഥകളിലെ ആത്മീയ പ്രചോദനങ്ങള്‍ ?&lt;br /&gt;മദ്യപാനം, വേശ്യകള്‍, മുലകള്‍, ആത്മഹത്യ.&lt;br /&gt;നിങ്ങള്‍ അസാംസ്കാരികമായി സംസാരിക്കുന്നു.&lt;br /&gt;ക്ഷമിക്കൂ. വിപ്ലവം, തൊഴിലുറപ്പ്‌ പദ്ധതി, സാമൂഹ്യ സേവനം, കോണ്‍സ്പിരസി&lt;br /&gt;സേതുവിന്റെ കഥകള്‍ ?&lt;br /&gt;പോത്തിന്‍ചാണകം&lt;br /&gt;വാട്ട്‌ ?&lt;br /&gt;ബുള്‍ ഷിറ്റ്‌&lt;br /&gt;&lt;br /&gt;ഇപ്പോള്‍ നിങ്ങള്‍ എന്ത്‌ വായിക്കുന്നു ?&lt;br /&gt;മഞ്ഞ&lt;br /&gt;വഷളന്‍...&lt;br /&gt;(നിന്റെ അച്ഛന്‍)&lt;br /&gt;നിങ്ങള്‍ ഇനി വായിക്കരുത്‌...&lt;br /&gt;വായിക്കും&lt;br /&gt;വായിക്കുമോ ?&lt;br /&gt;കൊന്നാലും വായിക്കും&lt;br /&gt;&lt;br /&gt;നിങ്ങള്‍ ആശയമോഷണം നടത്താറുണ്ടോ?&lt;br /&gt;ഇല്ല... പ്ക്ഷെ കടിച്ചാല്‍ പൊട്ടാത്ത വാക്കുകള്‍ കിട്ടാതാവുമ്പൊ ഉത്തരാധുനികസാഹിത്യം റെഫര്‍ ചെയ്യാറുണ്ട്‌&lt;br /&gt;യൂസ്‌ലെസ്സ്‌&lt;br /&gt;യെസ്‌ ഡിയര്‍. ഐ അം ട്രയിംഗ്‌ ടു ബി ലെസ്‌ യുസ്‌ലെസ്സ്‌ ദാന്‍ അദര്‍ യുസ്‌ലെസ്സ്‌&lt;br /&gt;നിങ്ങള്‍ ഇനി എഴുതരുത്‌&lt;br /&gt;എഴുതും&lt;br /&gt;എഴുതുമോ ?&lt;br /&gt;കൊന്നാലും എഴുതും&lt;br /&gt;&lt;br /&gt;കൊല്ലും... നിങ്ങള്‍ക്ക്‌ പോകാം&lt;br /&gt;ഐ ലവ്‌ യു ഡാര്‍ലിംഗ്‌&lt;br /&gt;പോഡാ&lt;br /&gt;അടിയന്‍&lt;br /&gt;&lt;br /&gt;കാറില്‍ കയറി നേരെ വീട്ടിലേക്ക്‌. വീട്ടില്‍ കയറിയപാടെ അമ്മയോട്‌ തട്ടിക്കയറി.&lt;br /&gt;"ആ പെങ്കൊച്ച്‌ പുസ്തകം വായിക്കുന്നവളാണെന്ന് എന്തേ എന്നോട്‌ പറഞ്ഞില്ല ?".&lt;br /&gt;"അതിന്‌ നിനക്കെന്താടാ ? രണ്ടാളും പുസ്തകം വായിക്കുന്നതിലെ സമാനസ്വഭാവം ഒരു ദാമ്പത്യജീവിതത്തില്‍ നല്ലതല്ലേടാ ?"&lt;br /&gt;"രണ്ടാളും പുസ്തകം വായിച്ചിരുന്നാല്‍ ആര്‌ ചോറും കറിയും വയ്ക്കും ? ഞാന്‍ മൂന്ന് നേരം പുസ്തകം തിന്നാ മതിയൊ ?"&lt;br /&gt;"നിനക്ക്‌ ആ കുട്ടിയെ ഇഷ്ടപ്പെട്ടോ ?"&lt;br /&gt;"പെട്ടു പെട്ടു. അവളെന്നെ തല്ലിയില്ലെന്നേയുള്ളു. താടക. ഇനി അങ്ങോട്ട്‌ ചെന്നാല്‍ അവള്‍ ആട്ടും"&lt;br /&gt;"അപ്പൊ?"&lt;br /&gt;"അപ്പൊഴൊന്നുമില്ല, ഞാന്‍ പോകുന്നു"&lt;br /&gt;"എങ്ങോട്ട്‌?"&lt;br /&gt;"ഹരിദ്വാറിലേക്ക്‌. എഴുതിക്കൂട്ടിയ പാപങ്ങളൊക്കെ കളഞ്ഞിട്ട്‌ വരാം"&lt;br /&gt;പുലിയുടെ ഫോണില്‍ നിന്നും പാട്ടൊഴുകി വന്നു. "ആ ആ... ഹാ ഹാ...കണ്‍കള്‍ ഇരണ്ടാല്‍..."&lt;br /&gt;&lt;br /&gt;ഹലോ...&lt;br /&gt;അതേ..&lt;br /&gt;ആണോ ?&lt;br /&gt;ഞങ്ങള്‍ക്കും അതേ&lt;br /&gt;ഇനി ഇപ്പൊ ഇങ്ങോട്ട്‌ വരൂ, ഒരു ദിവസം&lt;br /&gt;നാളെയോ ? ആയിക്കോട്ടേ&lt;br /&gt;പെട്ടെന്നായിക്കോട്ടെ, ഞങ്ങള്‍ക്കും അങ്ങനെ തന്നെ.&lt;br /&gt;ഓക്കെ. അപ്പൊ ശരി, നാളെ കാണാം.&lt;br /&gt;ആയിക്കോട്ടെ.&lt;br /&gt;ശെരിയെന്നേ...&lt;br /&gt;സന്തോഷം...&lt;br /&gt;&lt;br /&gt;കാള്‍ അവസാനിച്ചു. പുലി ഗര്‍ജ്ജിച്ചു.&lt;br /&gt;"ഡാ, അവര്‍ക്ക്‌ സമ്മതം"&lt;br /&gt;"എന്ത്‌ സമ്മതം ?"&lt;br /&gt;"കല്യാണം നടത്താന്‍"&lt;br /&gt;"എന്ന് അവള്‍ പറഞ്ഞോ?"&lt;br /&gt;"ആ കുട്ടിക്ക്‌ നൂറ്‌ വട്ടം സമ്മതം"&lt;br /&gt;"അങ്ങനെ വരാന്‍ വഴിയില്ലല്ലോ"&lt;br /&gt;"അവര്‌ നാളെ ഇങ്ങോട്ട്‌ വരും. അടുത്ത ആഴ്ച്ച നിശ്ചയം, അടുത്ത മാസമവസാനം കല്യാണം"&lt;br /&gt;"തമാശ, കളിയാക്കാതെ"&lt;br /&gt;"അല്ല... കാര്യം. നിന്റെ കുട്ടിക്കളി നിര്‍ത്തിക്കോ"&lt;br /&gt;&lt;br /&gt;അടുത്ത ആഴ്ച്ച, വധൂ ഗൃഹം. നിശ്ചയം കഴിഞ്ഞു, മോതിരം മാറി, ഫുഡ്‌ അടിച്ചു. ഒരു ചെറിയ ഗ്യാപ്‌ കിട്ടിയപ്പൊ വാമഭാഗത്തെ അടുത്ത്‌ വിളിച്ചിരുത്തി.&lt;br /&gt;"അന്നത്തെ ഇന്റര്‍വ്യൂ കഴിഞ്ഞപ്പൊ ഞാന്‍ വിചാരിച്ചു ബോധിച്ചില്ലെന്ന്"&lt;br /&gt;"ബോധിച്ചില്ല"&lt;br /&gt;"ഏ? പിന്നെ എന്തിന്‌ സമ്മതിച്ചു?"&lt;br /&gt;"ലോക നന്മക്ക്‌"&lt;br /&gt;"എന്ത്‌ ?"&lt;br /&gt;"നീ ഇനിയും വായിക്കും എന്ന് പറഞ്ഞില്ലേ?"&lt;br /&gt;"ഉവ്വ്‌"&lt;br /&gt;"നീ ഇനിയും എഴുതും എന്ന് പറഞ്ഞില്ലേ?"&lt;br /&gt;"ഉവ്വ്‌"&lt;br /&gt;"നിന്നെക്കൊണ്ട്‌ ഞാന്‍ എഴുതിക്കില്ല. എഴുതിയാല്‍ നിന്റെ കൈ ഞാന്‍ തല്ലിയൊടിക്കും. നീ ഇനി പുസ്തകം വായിക്കില്ല. വായിച്ചാല്‍ നിന്റെ കണ്ണ്‍ രണ്ടും ഞാന്‍ കുത്തിപ്പൊട്ടിക്കും. അതിന്‌ ഞാന്‍ നിന്റെ കൂടെ വേണം"&lt;br /&gt;&lt;br /&gt;ഹരിദ്വാറിലെ കുളിക്കാത്ത, പല്ലുതേയ്ക്കാത്ത, ജഡ പിടിച്ച തലയുള്ള ഹിന്ദുത്വത്തിന്റെ മൂര്‍ത്ത രൂപങ്ങള്‍ എന്റെ ചുറ്റിലും നിന്ന് അട്ടഹസിച്ചു. "മോക്ഷം വേണോ ? എങ്കില്‍ പല്ലു തേയ്ക്കാതെ, കുളിക്കാതെ, മുടി വെട്ടാതെ ഇവടെ തെണ്ടാന്‍ വാ. നിനക്ക്‌ പുനര്‍ജ്ജനി". ഞാന്‍ ഹരിദ്വാറില്‍ വിലയം പ്രാപിച്ചു.&lt;br /&gt;(ശേഷം ചിന്ത്യം...ശുഭമസ്തു)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-3078701007908757027?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/3078701007908757027/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=3078701007908757027' title='2 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/3078701007908757027'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/3078701007908757027'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2009/02/blog-post_09.html' title='ഇന്റര്‍വ്യൂ'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>2</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-4385770130532647953</id><published>2009-02-09T06:46:00.000-08:00</published><updated>2009-02-09T06:54:08.848-08:00</updated><title type='text'>നിങ്ങളെന്നെ സോഷ്യലിസ്റ്റാക്കി</title><content type='html'>ഞായറാഴ്ച്ച പതിവുപോലെ സൂര്യന്‍ ഉദിച്ചു. തുറന്നിട്ട ജനലിലൂടെ ഇളം വെയില്‍ മുറിയില്‍ വന്ന് നിറഞ്ഞപ്പോള്‍ പുതപ്പെടുത്ത്‌ തലമൂടി ഒന്നുകൂടെ ഉറങ്ങാനുള്ള ശ്രമം നടത്തുകയായിരുന്നു. പറ്റുന്നില്ല... എണീക്കുക തന്നെ. പതുക്കെ എണീറ്റ്‌ കട്ടിലില്‍ ഇരുന്ന് മുണ്ട്‌ തപ്പിക്കണ്ടുപിടിച്ചു. ചായകിട്ടാന്‍ അടിയിലേയ്ക്‌ പോണം, അവടെ ചെന്നാല്‍ കുളിച്ച്‌ അമ്പലത്തില്‍ പോകാന്‍ പറയും. വെറുതേ രാവിലേ തന്നെ പറ്റില്ല എന്ന് പറയണ്ട എന്ന് വച്ച്‌ പതുക്കെ പുറത്തേക്കുള്ള വാതില്‍ തുറന്ന് ബാല്‍ക്കണിയില്‍ നിന്നു. ആഹഹ... പ്രശാന്തസുന്ദരമായ പ്രകൃതി. വടക്കേപ്പുറത്തെ കോലോത്തെ കുളത്തില്‍ നിറയെ ലേഡീസ്‌. വീടിന്റെ നേരെ മുന്നിലെ ഹാജുറു ഇത്തയുടെ കാര്‍പോര്‍ച്ചില്‍ കുറേ പിള്ളേര്‍. ഒരുത്തന്‍ ആസനം എന്റെ നേരെ തിരിച്ചിരുന്ന് അധമനെ പുറത്താക്കുന്നു. അധമക്കഷ്ണങ്ങളെ ഇടക്കിടേ മണ്ണിട്ട്‌ മൂടുന്നുമുണ്ട്‌. ഭാഗ്യവാന്‍, അതും ആസ്വദിക്കാന്‍ അവന്‌ പറ്റുന്നു. തലേന്ന് രാത്രി ബിയറിന്റെ കൂടെ അടിച്ച്‌ കേറ്റിയ ബീഫ്‌ ചില്ലിയെ പറ്റി ഓര്‍ത്തപ്പോള്‍ എനിക്ക്‌ കക്കൂസില്‍ പോകാന്‍ പേടി തോന്നി. തിത്തിരുമ്മയുടെ വീട്ടിലെ പശു കിടന്ന് അമറുന്നു. ഔസേപ്പേട്ടന്റെ വീട്ടില്‍ പള്ളിയില്‍ പോകാനുള്ള ബഹളം. ആരൊക്കെയോ ചീത്തപറയുന്നു. കുറേ പിള്ളേര്‍ അവടേയുമുണ്ട്‌. ചുരുക്കത്തില്‍ ഈ ഭാഗം മുഴുവനിപ്പൊ പിള്ളേരാണ്‌. കൊല്ലാകൊല്ലം ഗള്‍ഫീന്ന് ഒരുമാസത്തേയ്ക്ക്‌ നാട്ടില്‍ വരുന്ന അയലോക്കത്തെ ഇക്കാസിനോട്‌ എനിക്ക്‌ ബഹുമാനം തോന്നി. ഇഫക്ടീവ്‌ യുടിലൈസേഷന്‍ ഓഫ്‌ ടൈം.&lt;br&gt;&lt;br /&gt;സിനിമയിലെ നായകന്‍സ്‌ കയ്യില്‍ ഒരു കപ്പ്‌ കാപ്പിയുമായി വന്ന് നിന്ന് കാണിക്കുന്ന പോലെ ഞാനും കയ്യും കാലുമൊക്കെ ഒന്ന് നിവര്‍ത്തി, വളഞ്ഞ്‌ തിരിഞ്ഞ്‌ മൂരിനിവര്‍ന്നു. ഇടക്ക്‌ കണ്ണൊന്ന് കുളത്തിലേയ്ക്ക്‌ പാളിയെങ്കിലും പ്രത്യയശാസ്ത്രപരമായ സാമൂഹിക സദാചാരബോധം ഒരു ബുള്‍ഡോസറായി എന്നെ ഇടിച്ച്‌ നിരത്തി (ബുള്‍ഡോസര്‍ എന്ന ഇരട്ടപ്പേരുള്ള പങ്കജം എന്ന സ്ത്രീ കടവില്‍ നില്‍പ്പുണ്ടായിരുന്നു. ഞാനെങ്ങാനും നോക്കുന്നത്‌ കണ്ടാല്‍ പിശാച്‌ നാട്ടില്‍ പാടി നടക്കും. ഇപ്പൊ ഉള്ള ചീത്തപ്പേര്‌ തന്നെ ധാരാളം). സാക്ഷാല്‍ അന്തോണീസ്‌ പുണ്യാളന്‍ നേരിട്ട്‌ മാമോദീസയും അന്ത്യകൂദാശയുമൊക്കെ നടത്തിയ പാരമ്പര്യം അവകാശപ്പെടുന്ന കുടുംബത്തിലെ മെലിഞ്ഞുണങ്ങിയ പശു ഞങ്ങളുടെ വേലി പൊളിക്കുന്നത്‌ കണ്ട ഞാന്‍ അടിയിലേക്കോടി. "അമ്മേ... ആ പശു നമ്മുടെ വേലി പൊളിക്കുന്നു", ഫോര്‍ അമ്മാസ്‌ ഇന്‍ഫൊര്‍മേഷന്‍ ഞാന്‍ വിളംബരം ചെയ്തു. അനക്കമൊന്നും കേള്‍ക്കാനില്ല. അമ്മ കേട്ടില്ലേ എന്ന് സംശയിച്ച്‌ നിക്കുമ്പൊ മാതാശ്രീ ഒരു ചിരി ഫിറ്റ്‌ ചെയ്ത്‌ നടന്ന് വന്നു. "അവരുടെ പശു, അവരുടെ വേലി... പൊളിക്യേ കെട്ട്വേ എന്താന്ന്ച്ചാ ആയിക്കോട്ടേ. നമ്മടെ പറമ്പില്‍ക്ക്‌ കേറ്യാ ഓടിച്ചോ". ബെസ്റ്റ്‌ ബെസ്റ്റ്‌. അയലോക്കക്കാരായാ ഇങ്ങനെ വേണം.&lt;br&gt;&lt;br /&gt;പശു അവരുടെ തന്നെ തെങ്ങിന്‍ തൈ കടിച്ച്‌ തിന്നുന്നതും നോക്കി ഞാന്‍ പല്ലുതേച്ചു. പിന്നാമ്പുറത്തെ ഉയരം കുറഞ്ഞ മാവിലെ മാങ്ങകള്‍ നോക്കി നിന്നപ്പൊ ആഷിയുടെ പറമ്പിലെ കായ്ച്ച്‌ നിക്കാറുള്ള മാവുകള്‍ ഓര്‍മ്മവന്നു. ഉപ്പും മുളകും വെളിച്ചെണ്ണയില്‍ ചാലിച്ച്‌ മൂവാണ്ടന്മാങ്ങ തിന്ന് നടന്ന വണ്ടര്‍ഫുള്‍ ഇയേഴ്‌സ്‌. മോട്ടോര്‍ ഷെഡിന്‌ മുകളിലിരുന്നുള്ള ചീട്ടുകളിയിലും മോട്ടോര്‍ ഷെഡിനുള്ളിലിരുന്നുള്ള വെള്ളമടിയിലും ആ മാങ്ങകള്‍ ഞങ്ങളുടെ മോട്ടിവേഷന്‍ ഫാക്ടര്‍ (ടച്ചിങ്ങ്‌സ്‌)ആയിരുന്നല്ലൊ. ഗതകാല സ്മരണകള്‍ അയവിറക്കിയതിന്റെ കൂട്ടത്തില്‍ കുറച്ച്‌ കോള്‍ഗേറ്റ്‌ ആക്ടീവ്‌ സാള്‍ട്‌ കൂടെ വയറ്റിലേക്ക്‌ പോയി, പണ്ടാറം. വായകഴുകി ഒരു ഗ്ലാസ്‌ ചായയുമെടുത്ത്‌ പേപ്പര്‍ എടുക്കാന്‍ വീടിന്റെ ഉമ്മറത്തേക്ക്‌ ചെന്നപ്പൊ, പുലിയും വേലായുധേട്ടനും കൂടെ അടക്കം പറയുന്നു. ഒളിച്ച്‌ നിന്ന് കേള്‍ക്കുന്നത്‌ സാംസ്കാരിക മൂല്യച്യുതിയാണെന്നറിയാമെങ്കിലും ചില സമയങ്ങളില്‍ ഞാന്‍ വെറും തറയായി മാറാറുണ്ട്‌. ജനലിന്‌ പുറകില്‍ പതുങ്ങിനിന്ന് ഒരുചെവി പുറത്തേക്ക്‌ വച്ചു. ച്ഛായ്‌... ബോറന്‍ ടോപിക്‌; റിയല്‍ എസ്റ്റേറ്റ്‌. അപ്പൊ, വേലായുധേട്ടന്‍ പെയ്റ്റ്‌ പണി നിര്‍ത്തി റിയല്‍ എസ്റ്റേറ്റ്‌ മാഫിയയില്‍ ചേര്‍ന്നിരിക്കുന്നു. ഒരു നായര്‍ ഫ്യൂഡല്‍ പ്രഭുവായ അച്ഛനെ ജന്മിത്വത്തിന്റെ കരാളഹസ്തങ്ങള്‍ ബന്ധനസ്ഥനാക്കുന്നത്‌ ഞാന്‍ അവജ്ഞയോടെ നോക്കി നിന്നു.&lt;br&gt;&lt;br /&gt;അമ്മാവന്റെ പണിതീരാത്ത വീടിന്റെ വടക്ക്‌ വശത്തായി അറുപത്‌ സെന്റ്‌ കണ്ണായ സ്ഥലം കൊടുക്കാനുണ്ട്‌ പോലും. വില അറിയില്ല എന്ന വേലായുധേട്ടന്റെ അവകാശവാദം പൊള്ളയാണെന്ന് ഏത്‌ പോലീസുകാരനും മനസ്സിലാവും... പക്ഷെ പുലിക്ക്‌ മനസ്സിലായില്ല എന്ന് തോന്നുന്നു; ഇപ്പൊ പോലീസുകാരനല്ലാത്തൊണ്ടാവും. ചുരുക്കത്തില്‍ ആ സ്ഥലം അച്ഛന്റെ തലയിലോ അമ്മാവന്റെ തലയിലോ കെട്ടിവയ്ക്കാനാണ്‌ വേലായുധേട്ടന്റെ ശ്രമം. കുറച്ച്‌ കഴിഞ്ഞ്‌ വേലായുധേട്ടന്‍ പോയി. ഞാന്‍ ചായയും കുടിച്ച്‌ പേപ്പര്‍ വായിച്ചിരിക്കുമ്പൊ പുലി ഒന്ന് മുരടനക്കി; സംഭവം വ്യക്തം... എന്തോ ഡയലോഗ്‌ വരുന്നുണ്ട്‌. "ഞാന്‍ ആലോചിച്ചപ്പൊ കുറച്ച്‌ പൈസ ചിലവായാലും സാരമില്ല, നല്ല സ്ഥലമാണ്‌. ഇപ്പൊ വാങ്ങി ഇട്ടാല്‍ ഒരു ഒന്നൊന്നരക്കൊല്ലം കഴിയുമ്പൊ നല്ല വെല കിട്ടും. നിനക്ക്‌ ഒന്ന് നോക്കിക്കൂടെ?". അത്‌ ശരി...അപ്പൊ എന്റെ നെഞ്ചത്തോട്ടാണ്‌ മഴു. കൊള്ളാം, ഇവടെ പണി പോകുമോ സാലറി കുറയ്ക്കുമോ എന്നൊക്കെ ആലോചിച്ച്‌ മനുഷ്യന്റെ ഊപ്പട്‌ എളകി ഇരിക്കുമ്പൊഴാണ്‌ ഒരു കച്ചവടം. പിന്നെ പുലിയുടെ വക ഒരു ക്ലാസ്സ്‌ ആയിരുന്നു. ഇപ്പോഴത്തെ വില, സ്ഥലത്തിന്റെ ആദായം (കൂമ്പ്‌ കരിഞ്ഞ കുറേ തെങ്ങുകള്‍ ഞാന്‍ അവടെ കണ്ടിട്ടുണ്ട്‌, വെട്ടി വിറ്റാപ്പോലും വെട്ട്‌ കൂലി കിട്ടത്ത സൈസ്‌), ഭാവിയിലെ കച്ചവട സാധ്യതകള്‍ തുടങ്ങി കേരള സര്‍ക്കാര്‍ വക അടിസ്ഥാന വില വരെയുള്ള കാര്യങ്ങളുടെ ഒരു സാമാന്യ രൂപം എന്റെ മുന്നില്‍ നിറഞ്ഞൊഴുകി. സംഭവങ്ങള്‍ എനിക്കൊന്നും മനസ്സിലായില്ലെങ്കിലും അവസാനം പറഞ്ഞ ലക്ഷങ്ങള്‍ ലാഭം എന്ന വാക്ക്‌ എന്റെ ചെവി വഴി തലയില്‍ കയറി അങ്ങനെ തങ്ങി നിന്നു. ആര്‍ത്തിയുടെ കാര്യത്തില്‍ ഞാന്‍ ഒട്ടും പിറകിലല്ല. എന്നാ പിന്നെ, ഒന്നര വര്‍ഷം കൊണ്ട്‌ ഒരു വമ്പന്‍ ലാഭം ഉണ്ടാക്കിയേക്കാം എന്ന് ഞാനും വിചാരിച്ചു.&lt;br&gt;&lt;br /&gt;സീന്‍ മാറി. സ്ഥലമുടമയുടെ വീട്‌. ഉമ്മറത്ത്‌ കസേരയില്‍ ഞങ്ങള്‍ മൂന്നുപേരും ഇരുന്ന് ചായ കുടിക്കുന്നു (ഒരു പൊസ്സിബിള്‍ കസ്റ്റമര്‍ ആയാണ്‌ അയാള്‍ ഞങ്ങളെ കണ്ടത്‌. നല്ല സല്‍ക്കാരം). സ്ഥലം വില്‍ക്കാന്‍ പ്രത്യേകിച്ച്‌ കാരണമൊന്നുമില്ല എന്നാണ്‌ അയാളുടെ പക്ഷം. നോക്കി നടത്താന്‍ പറ്റുന്നില്ല പോലും. നോക്കി നടത്താന്‍ ഇതെന്താ പോത്തോ പശുവോ മറ്റോ ആണോ സാര്‍ എന്ന കുനിഷ്ട്‌ ചോദ്യം എന്റെ നാവില്‍ വിളയാടി, പറഞ്ഞില്ല.ചുമ്മാ നമ്പര്‍... വേണമെങ്കില്‍ വാങ്ങിക്കോ, എന്റെ ഔദാര്യമായി കണ്ടാമതി എന്ന സ്റ്റെയില്‍. ആവശ്യം അയാളുടേതാണെങ്കില്‍ നമ്മള്‍ വിലപേശും എന്നോര്‍ത്താവാം അയാള്‍ ഈ റൂട്ട്‌ എടുത്തത്‌. അവസാനം വിലവിവരപ്പട്ടിക നിരത്തി. ആകെ അറുപത്‌ സെന്റ്‌. അറുപത്‌ സെന്റിലായി മാസം മുന്നൂറ്‌ തേങ്ങയോളം തരുന്ന അമ്പതോളം തെങ്ങുകള്‍ ( എന്ന് വച്ചാല്‍, കൂമ്പില്ലാത്തതടക്കമുള്ള എല്ലാ തെങ്ങുകളും മാസം ആറ്‌ തേങ്ങവച്ച്‌ തന്നുകൊണ്ടിരിക്കും എന്ന് അര്‍ത്ഥം. ഹേലോ മിസ്റ്റര്‍ ഫ്രാഡ്‌, ഡിഗ്രി ഇല്ലെന്നേയുള്ളു. ഐ ആം എ പ്രി-ഡിഗ്രി മാത്തമാറ്റിക്സ്‌ ഗൈ. ആ തെങ്ങുകള്‍ മാസം ആറ്‌ പോയിട്ട്‌ ആറുമാസത്തില്‍ മൂന്ന് തേങ്ങ പോലും തരില്ല. നോണ്‍സെന്‍സ്‌). മൊത്തത്തില്‍ എടുക്കുകയാണെങ്കില്‍ സെന്റിന്‌ എഴുപതിനായിരം വച്ച്‌ "തരാം" (ഔദാര്യം). മുറിച്ച്‌ കൊടുക്കുമ്പൊ മിനിമം ഇരുപത്‌ സെന്റെങ്കിലും എടുക്കണം (അയാള്‍ മുപ്പതായി കൊടുക്കാനാണ്‌ വിചാരിച്ചിരുന്നത്‌. പിന്നെ ഞങ്ങളായ കാരണം ഇരുപത്‌ ആക്കി "തരാം". എടാ ഭൂലോക ഫ്രാഡേ, നിന്നെ എന്റെ കയ്യില്‍ കിട്ടുമെടാ), സെന്റിന്‌ എഴുപത്തി അയ്യായിരം വച്ച്‌. ഹിതെന്ത്‌ കണക്ക്‌ തമ്പുരാനേ... ഈ അയ്യായിരം രൂപ വച്ച്‌ സെന്റിന്‌ കൂടിയത്‌ "മുറിക്കാനാണോടാ നായേ" എന്ന് മനസ്സില്‍ പറഞ്ഞു. ഞാന്‍ കണക്ക്‌ കൂട്ടി. എഴുപത്തഞ്ചേ ഗുണം ഇരുപത്‌ പ്ലസ്‌ രെജിസ്റ്റ്രേഷന്‍ പ്ലസ്‌ കൈക്കൂലി. എന്റെ കണക്ക്‌ കൂട്ടല്‍ എവടേം എത്തിയില്ല. അവസാനം മൊബെയില്‍ ഫോണിലെ കാല്‍ക്കുലേറ്റര്‍ എടുത്ത്‌ പണി കൊടുത്തു. വെറും പതിനഞ്ച്‌ പതിനാറ്‌ ലക്ഷം മതി ഈ മെട്രോ സിറ്റിയില്‍ ഇരുപത്‌ സെന്റ്‌ സ്ഥലം വാങ്ങാന്‍!!! ഫിക്സഡ്‌ ഡെപോസിറ്റ്‌ ആയി ഒരു രണ്ട്‌ ലക്ഷം, സാലറി അക്കൌണ്ടിലെ ഒന്നര, എല്‍.ഐ.സി കണകുണാ വകയില്‍ ഒരു രണ്ട്‌ ലക്ഷം. ഇതാണ്‌ എന്റെ സമ്പാദ്യം (പിന്നെ കുറേ ദുശ്ശീലങ്ങളും). ഞാന്‍ തീരുമാനിച്ചു.&lt;br&gt;&lt;br /&gt;&lt;br /&gt;"അച്ഛാ, ഞാന്‍ സോഷ്യലിസ്റ്റാവാന്‍ തീരുമാനിച്ചു"&lt;br /&gt;"ഏ?"&lt;br /&gt;"നമുക്കിപ്പൊ ആകെ എത്ര ഭൂമിയുണ്ട്‌?"&lt;br /&gt;"ഒരു അറുപതോളം കാണും"&lt;br /&gt;"നമ്മള്‍ ആകെ നാലുപേരല്ലേയുള്ളു? ഈ ഇരുപതും കൂടെ വാങ്ങിയാല്‍ എണ്‍പത്‌ സെന്റാവും"&lt;br /&gt;"അതിനെന്താടാ?"&lt;br /&gt;"അപ്പൊ, നമ്മുടെ നാട്ടിലെ പാവങ്ങള്‍ എവടെ ഭൂമി വാങ്ങും? അവരുടെ കുട്ടികള്‍ കടത്തിണ്ണയില്‍ കിടക്കേണ്ടിവരില്ലേ ?"&lt;br /&gt;"എന്ത്‌ ?"&lt;br /&gt;"ഈ ഇരുപത്‌ സെന്റില്‍ അവരാരെങ്കിലും ഒരു കുടില്‍ കെട്ടിക്കോടെ അച്ഛാ"&lt;br /&gt;"പോടാ"&lt;br /&gt;"അതായതച്ഛാ... അടുത്ത വീട്ടിലെ പുല്ല്‌ കണ്ട്‌ പശുവിനെ വാങ്ങാമോ?"&lt;br /&gt;"ഇവടെയാരാ പശൂനെ വാങ്ങണെ?, ഇത്‌ വേണ്ടെങ്കില്‍ വേണ്ട. കയ്യില്‍ കാശില്ലെങ്കില്‍ അത്‌ പറ"&lt;br /&gt;&lt;br /&gt;എനിക്ക്‌ മനസ്സിലായി. കയ്യില്‍ കാശില്ലാത്തവരാണ്‌ സോഷ്യലിസ്റ്റുകളും സ്ഥിതിസമത്വവാദികളും ആകുന്നത്‌. അവന്‌ കൊല്ലാനും ചാവാനും മടി പാടില്ല. കയ്യില്‍ കാശുള്ളവന്‍ ഫ്യൂഡലിസ്റ്റൊ ബൂര്‍ഷ്വയോ ആയേ പറ്റു, അല്ലെങ്കില്‍ ആളുകള്‍ കളിയാക്കും. അവനാണെങ്കില്‍ കൊല്ലാനും കൊല്ലിക്കാനും മടിപാടില്ല. മൂന്ന് കൊല്ലം മുന്‍പ്‌ കയ്യില്‍ പത്ത്‌ പൈസ ഇല്ലാതെ തെണ്ടിത്തിരിഞ്ഞ്‌ നടന്ന സ്ഥലത്തെ ഡിഫി നേതാവിന്റെ ചുവന്ന മഹിന്ദ്ര സ്കോര്‍പ്പിയോ, ഞങ്ങള്‍ ഇറങ്ങാന്‍ നേരം ആ വീടിന്റെ മുന്നില്‍ വന്ന് നിന്നു. കഷ്ടപ്പെടുന്ന പാവങ്ങള്‍ക്ക്‌ വീതിച്ച്‌ നല്‍ക്കാന്‍ ആ അറുപത്‌ സെന്റ്‌ കമ്മ്യൂണിസം കൊണ്ട്‌ പോകും എന്ന് എനിക്കുറപ്പായിരുന്നു. കാരണം, അതൊരു സങ്കരവര്‍ഗ്ഗ "ഇസം" ആണല്ലോ. വിപ്ലവം വിജയിക്കുന്നതുവരേയേ ഇസം ആവശ്യമുള്ളു. അതു കഴിഞ്ഞാല്‍ ഏത്‌ ഇസവും ഒരു ഭാരമാവും.&lt;br&gt;&lt;br /&gt;വീട്ടില്‍ വന്ന് ഈ കഥയെഴുതാന്‍ ലാപ്‌ടോപ്പ്‌ ഓണ്‍ ചെയ്തപ്പോ ഞാന്‍ അറിയാതെ ഒരു ബൂര്‍ഷ്വയായി. ലാപ്‌ടോപ്പ്‌ ബൂര്‍ഷ്വ. അറുപത്‌ സെന്റ്‌ വാങ്ങിക്കൊണ്ട്‌ പോയ ആ അടിസ്ഥാനവര്‍ഗ്ഗസമരത്തൊഴിലാളിയോട്‌ എനിക്ക്‌ അസൂയയും സ്വയം ഒരു പുച്ഛവും തോന്നി. പതിനഞ്ച്‌ ലക്ഷം കയ്യിലില്ലാത്ത ലാപ്‌ടോപ്പ്‌ ബൂര്‍ഷ്വാ... പ്ഥൂ!!!&lt;br&gt;&lt;br /&gt;(വര്‍ഗ്ഗസമരത്തൊഴിലാളികള്‍ ക്ഷമിക്കുക, ഞരമ്പുകളില്‍ ചോരയല്ല, ഫ്യൂഡലിസമാണ്‌. അറിയാതെ, അസൂയകൊണ്ട്‌ എഴുതിപ്പോയി. എന്നെ വെട്ടി നിരത്തരുത്‌)&lt;br&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-4385770130532647953?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/4385770130532647953/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=4385770130532647953' title='3 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/4385770130532647953'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/4385770130532647953'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2009/02/blog-post.html' title='നിങ്ങളെന്നെ സോഷ്യലിസ്റ്റാക്കി'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>3</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-6100763995049910770</id><published>2008-11-09T17:51:00.000-08:00</published><updated>2008-11-09T17:55:40.540-08:00</updated><title type='text'>തന്തക്ക്‌ പിറന്നവന്‍...</title><content type='html'>ഏകദേശം ഏഴ്‌ മാസങ്ങള്‍ക്ക്‌ ശേഷം പ്രവാസത്തിന്‌ രണ്ടാഴ്ച വിശ്രമം കൊടുത്ത്‌ ചാഴൂരില്‍ അവതരിച്ചിരുന്ന സമയം. ആദ്യത്തെ രണ്ട്‌ ദിവസം ചുമ്മ അങ്ങോട്ടും ഇങ്ങോട്ടും കറങ്ങിയടിച്ച്‌ നടന്ന് സമയം കളഞ്ഞു. മദ്യവിരുദ്ധ സമിതിക്കാരുടെ പ്രവര്‍ത്തനങ്ങളെ മുക്തകണ്ഡം പുകഴ്ത്തിക്കൊണ്ട്‌ ഞങ്ങല്‍ ചാഴൂരിലെ പാടത്തും പറമ്പിലും അമ്പലക്കുളത്തിലേയ്ക്ക്‌ ചാഞ്ഞ്‌ നില്‍ക്കുന്ന ഐനി മരത്തിലുമൊക്കെ ഇരുന്ന് വെള്ളമടിച്ചു. അമ്പലക്കുളത്തില്‍ ചൂണ്ട ഇട്ട്‌ കിട്ടിയ കരിപ്പിടി എന്ന മീനിനെ നാടന്‍ സ്റ്റെയിലില്‍ ചുട്ട്‌ കഴിച്ച്‌ വയറിളക്കം പിടിച്ച്‌ ആലപ്പാട്‌ സര്‍ക്കാര്‍ വക ആശുപത്രിയിലെ ഇഞ്ചകഷന്‍ ആസ്വദിച്ചു. ഓരോ ദിവസവും ചാഴൂരില്‍ പുതിയ പുതിയ വഴികള്‍ ഉണ്ടായിക്കൊണ്ടേയിരുന്നു; വെള്ളമടിച്ച്‌ ബോധമില്ലാതായാല്‍ പിന്നെ മുന്നില്‍ കാണുന്നതെല്ലാം വഴിയായിരുന്നല്ലോ. മൂന്നാമത്തെ ദിവസം, തൃപ്രയാര്‍ ഡ്രീം ലാന്‍ഡില്‍ നിന്നും പോളക്കുളത്ത്‌ ബാറിലൂടെ ചാഴൂര്‍ ഷാപ്പിലെത്തി, ഷാപ്പടക്കാറായപ്പൊ ഞാനും ആഷിയും കൂടെ ചാഴൂര്‍ തെക്കേ ആല്‍ താണ്ടി, വടക്കേ ആലിന്റെ ചുവട്ടിലെ അമ്പലത്തിലേയ്ക്കുള്ള വഴിയിലൂടെ വീട്ടിലേയ്ക്ക്‌ നീന്തുകയായിരുന്നു. ആഷിയുടെ അരയില്‍ ഒരു കുപ്പി ബിയര്‍ ഉണ്ടായിരുന്നു. കള്ളു കുടിച്ച്‌ വീര്‍ത്ത വയറില്‍ ആ കുപ്പ്പ്പി ഒളിപ്പിച്ചു വയ്ക്കാനുള്ള അവന്റെ ശ്രമം നല്ല ഒരു തമാശയായി ഞങ്ങള്‍ ആസ്വദിച്ചു. സമയം ഏതാണ്ട്‌ പത്തര. പെട്ടെന്ന് ആഷി എന്നെ കൈപിടിച്ച്‌ പിന്നിലേയ്ക്ക്‌ വലിച്ചു. കാര്യമറിയാതെ ഞാന്‍ ചുറ്റിനും നോക്കി. തൊട്ട്‌ മുന്നില്‍ അതാ ക്രൂരമായ നോട്ടത്തോടെ ഞങ്ങളെ നോക്കി നില്‍ക്കുന്നു... ചാര്‍ളി.&lt;br&gt;&lt;br /&gt;നാട്ടിലെ അറിയപ്പെടുന്ന ഗാന്ധിയനായിരുന്നു കുഞ്ഞവറാന്‍ കുട്ടി. ലോപിച്ച്‌ ലോപിച്ച്‌ ആ പേര്‌ കുഞ്ഞറാങ്കുട്ടി എന്നായി മാറി. കുഞ്ഞറാങ്കുട്ടിക്ക്‌ ഒരു ദിവസം വഴിവക്കില്‍ നിന്നും കിട്ടിയതാണ്‌ ചാര്‍ളിയെ. പിറന്നുവീണ പാടെ അമ്മ ഉപേക്ഷിച്ച കുഞ്ഞ്‌. ആ കരച്ചില്‍ കേട്ട കുഞ്ഞറാങ്കുട്ടിക്ക്‌ അവനെ അവടെ ഉപേക്ഷിച്ച്‌ പോകാന്‍ തോന്നിയില്ല. കുഞ്ഞറാങ്കുട്ടി അവനെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ടുപോയി. സ്വന്തം മകനേയെന്നപോലെയാണ്‌ അവനെ വളര്‍ത്തിയത്‌. കൈ വളരുന്നോ കാല്‍ വളരുന്നോ എന്ന് നോക്കി ഓമനിച്ച്‌ വളര്‍ത്തി. തികഞ്ഞ ഗാന്ധിയനായ കുഞ്ഞറാങ്കുട്ടിയുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കി ചാര്‍ളി ഒരു തികഞ്ഞ സാമൂഹ്യവിരുദ്ധനായി മാറുകയായിരുന്നു. അഹിംസ എന്ന ഒരു വാക്ക്‌ ചാര്‍ളിയുടെ നിഘണ്ടുവിലുണ്ടായിരുന്നില്ല. നിഘണ്ടുതന്നെ ഉണ്ടായിരുന്നോ എന്ന് സംശയം. എന്തിനേയും ഉപദ്രവിക്കല്‍ ചാര്‍ളിക്ക്‌ ഒരു വിനോദമായിരുന്നു. വാല്‍സല്യപൂര്‍വ്വം തന്നെ തലോടിയ എല്‍സി (കുഞ്ഞറാങ്കുട്ടിയുടെ ഒറിജിനല്‍ മകള്‍) യുടെ വലതുകൈ കടിച്ച്‌ മുറിച്ചാണ്‌ ചാര്‍ളി വിധ്വംസക പ്രവര്‍ത്തികള്‍ക്ക്‌ തുടക്കം കുറിച്ചത്‌. കുഞ്ഞറാങ്കുട്ടി അന്ന് ചിരിച്ചു... തന്റെ സ്നേഹം മറ്റാര്‍ക്കും വീതം വച്ച്‌ പോകുന്നത്‌ ചാര്‍ളിക്ക്‌ ഇഷ്ടമല്ലാത്തതുകൊണ്ടാണ്‌ അവന്‍ അങ്ങനെ ചെയ്തതെന്ന് അഭിമാനപുരസ്സരം നാട്ടുകാര്‍ക്ക്‌ എക്സ്‌പ്ലേയ്‌ന്‍ ചെയ്തുകൊടുത്തു. ചാര്‍ളി വളര്‍ന്നു. കുഞ്ഞറാങ്കുട്ടി വളര്‍ത്തിയിരുന്ന സമാധാനത്തിനെ മാടപ്രാവുകള്‍ ചാര്‍ളിയുടെ കൊടും ക്രൂരതകള്‍ക്കിരയായി. സിലോണില്‍ നിന്നും കൊണ്ടുവന്ന മുന്തിയ ഇനം കോഴികള്‍ യമലോകം പൂകി. ചാര്‍ളിയുടെ വിക്രിയകള്‍ അയല്‍വക്കത്തേയ്ക്കും വ്യാപിച്ചു. കുഞ്ഞറാങ്കുട്ടി ശാസിച്ചുനോക്കി... തല്ലി നോക്കി. ചാര്‍ലി പിന്നേയും വികൃതി കാട്ടി. പിന്നെ പിന്നെ ചാര്‍ളി വീട്ടിലേയ്ക്ക്‌ വരാതായി. വഴിയില്‍ വച്ച്‌ കുഞ്ഞറാങ്കുട്ടിയെ കണ്ടാല്‍ ഒളിച്ച്‌ നടന്ന് തുടങ്ങി.&lt;br&gt;&lt;br /&gt;പതിയെ പതിയെ ചാര്‍ളി ചാഴൂരുകാരുടെ പേടിസ്വപ്നമായി മാറി. നേരം ഇരുട്ടിയാല്‍ ചാര്‍ളിയുടെ വിഹാരകേന്ദ്രങ്ങളിലൂടെ ആരും പോകാതായി. പോയവര്‍ക്കെല്ലാം ധന നഷ്ടം, മാനഹാനി മുതലായവായിരുന്നു ഫലം. ചെറുപ്പക്കാരനായിരുന്ന ചാര്‍ളി തനി സ്വഭാവം കാണിക്കാന്‍ തുടങ്ങി. കണ്ണില്‍കണ്ട പെണ്ണുങ്ങളെയെല്ലാം ചാര്‍ളി കമന്റടിച്ചു. പകല്‍ സമയത്തുപോലും കണ്ട വീട്ടിലേയ്ക്കെല്ലാം ഏത്തി നോക്കാന്‍ തുടങ്ങി. ചാര്‍ലിയെ ഇഷ്ടപ്പെടുന്നവരും ഉണ്ടായിരുന്നു. പപ്പടക്കാരന്‍ ജോസേട്ടന്റെ വീട്ടിലെ ലിസ, ചെത്തുകാരന്‍ പീതാംബരന്റെ വീട്ടിലെ ഗൌരി, ഊരും പേരുമില്ലാതെ ചാഴൂരില്‍ തെണ്ടി നടന്നിരുന്ന കാര്‍ത്തു... ഇങ്ങനെ പോകുന്നു ആ ലിസ്റ്റ്‌. ചാര്‍ലിയുടെ ശിങ്കിടിയായിരുന്നു ആണ്ടവന്‍. വാര്‍ക്കപണിക്ക്‌ വന്നിരുന്ന തമിഴന്മാരുടെ കൂട്ടത്തില്‍ ചാഴൂരില്‍ എത്തിപ്പെട്ടവനാണ്‌ ആണ്ടവന്‍. അപ്പനും അമ്മയും എവടെയെന്ന് അവനറിയില്ലായിരുന്നു. അതില്‍ അവന്‌ ദുഖവും ഉണ്ടായിരുന്നില്ല. ചാര്‍ളിയുടെ സകല തെണ്ടിത്തരത്തിനും ആണ്ടവന്‍ കൂട്ടുനിന്നു. ചാര്‍ളിയെ വീട്ടിലേക്ക്‌ കൂട്ടിക്കൊണ്ട്‌ പോകാന്‍ വന്ന കുഞ്ഞറാങ്കുട്ടിയുടെ മേല്‍ ചാടി വീണ ആണ്ടവനെ നാട്ടുകാര്‍ ചേര്‍ന്നാണ്‌ പിന്തിരിപ്പിച്ചത്‌. കൊല്ലുന്ന രാജാവിന്‌ തിന്നുന്ന മന്ത്രി എന്ന പഴഞ്ചൊല്ലു പോലെയായിരുന്നു ചാര്‍ളിയും ആണ്ടവനും.&lt;br&gt;&lt;br /&gt;രാത്രി ഒന്‍പത്‌ ഒന്‍പതര ആയാല്‍ പിന്നെ അമ്പലത്തിലേക്കുള്ള വഴിയുടെ ഇരുളടഞ്ഞ നിഗൂഡതയായിരുന്നു ചാര്‍ലിയുടെ കേന്ദ്രം. പലപ്പോഴും ഗൌരിയോ കാര്‍ത്തുവോ ഒപ്പം കാണും. ജോസേട്ടന്‍ പപ്പടവും കൊണ്ട്‌ ജില്ല വിട്ട്‌ പോകുന്ന ദിവസങ്ങളില്‍ ലിസിയായിരിക്കും കൂടെ. ചാര്‍ളിയുടെ ഈ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ കൂച്ചുവിലങ്ങിടാന്‍ ഈ പറഞ്ഞ പെണ്‍കൊടികളുടെ വീട്ടുകാര്‍ കിണഞ്ഞ്‌ ശ്രമിച്ചെങ്കിലും നടന്നില്ല. ചാര്‍ളി വീട്ടില്‍ കയറി വരും എന്നായപ്പോള്‍ എല്ലാവരും സുല്ലിട്ടു. അങ്ങനെയിരിക്കലെ ഗൌരി ഗര്‍ഭിണിയായെന്ന് നാട്ടില്‍ വാര്‍ത്ത പരന്നു. പീതാംബരന്‍ നാണക്കേട്‌ മൂലം വീട്ടില്‍ നിന്നും പുറത്തിറങ്ങാതെയായി. ഗൌരിക്കാവട്ടെ ഒരു കൂസലുമില്ല. ചാര്‍ളിയുടെ സ്വൈര്യവിഹാരം ജനം അംഗീകരിച്ച മട്ടായി. ഇത്തരത്തില്‍ ചാര്‍ളി അഴിഞ്ഞാടുന്ന സമയത്താണ്‌ ഞാനും ആഷിയും കൂടെ അവന്റെ മുന്നില്‍ പോയി പെട്ടത്‌. നാട്ടില്‍ ഇല്ലാതിരുന്നപ്പോഴും ഞാന്‍ ചാര്‍ളിയെ പറ്റി കേട്ടിരുന്നു. നേരിട്ട്‌ കാണുന്നത്‌ ആദ്യമായിട്ടാണ്‌. ശാരീരികമായ ഒരു മല്‍പ്പിടുത്തത്തിന്‌ പറ്റിയ ഒരു ശരീരമോ അതിനുള്ള തന്റേടമോ എനിക്കില്ലായിരുന്നു. ആഷിയാവട്ടെ വരുന്നിടത്ത്‌ വച്ച്‌ കാണാം എന്ന മട്ടിലാണ്‌ നില്‍പ്പ്‌. ചാര്‍ളിയെ ഞാന്‍ അടിമുടി നോക്കി. രാപകലില്ലാത്ത അധ്വാനം കൊണ്ടോ എന്തോ... മെലിഞ്ഞ ഒരു രൂപം. കണ്ണുകളില്‍ എപ്പോഴും രൌദ്രത. ഭൂമിയെ കാല്‍ക്കീഴുല്‍ ഞരിച്ചുകൊണ്ടുള്ള നടപ്പ്‌. ഇവനെ ആളുകള്‍ പേടിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ.&lt;br&gt;&lt;br /&gt;ചാര്‍ളി ഒരു ചുവട്‌ മുന്നിലേയ്ക്ക്‌ വച്ചു. ഏയ്ഞ്ചല്‍ കാര്‍ത്തു പിന്നില്‍ നില്‍പ്പുണ്ട്‌. ഞാനും ആഷിയും രണ്ടടി പുറകോട്ട്‌ വച്ചു. രണ്ടും കല്‍പ്പിച്ച്‌ തന്നെയായിരുന്നു എന്റെ നില്‍പ്പ്‌. ഇന്ന് ആണ്ടവനെ കൂടെ കാണാനില്ല, അല്ലെങ്കില്‍ പരിക്ക്‌ കൂടിയേനെ. ചുറ്റിനും നിശബ്ദത. പെട്ടെന്നായിരുന്നു അതു സംഭവിച്ചത്‌... സാകൂതം ഞങ്ങളെ വീക്ഷിച്ചുകൊണ്ട്‌ നിന്ന് ചാര്‍ളി എന്റെ നേരെ കുതിച്ചു. തിരിഞ്ഞോടാന്‍ ശ്രമിച്ച ഞാന്‍ കല്ലില്‍ തട്ടി താഴേ വീണു. ആര്‍ത്തട്ടഹസിച്ചുകൊണ്ട്‌ എന്റെ മേലെയ്ക്ക്‌ കുതിച്ച ചാര്‍ലിയുടെ തലയില്‍ അരയിലെ ബിയര്‍ കുപ്പ്പ്പി എടുത്ത്‌ ആഷി ഒറ്റ അടിയായിരുന്നു. ബിയര്‍ കുപ്പി പൊട്ടി... ഒപ്പം ചാര്‍ലിയുടെ തലയും. ചാര്‍ലിയുടെ തലപൊട്ടി കട്ടച്ചോര പുറത്ത്‌ ചാടി. ബിയറും ചോരയും കൂടി മിക്സ്‌ ആയിക്കാണും. ഒരു കരച്ചിലോടെ ചാര്‍ലി അന്ത്യശ്വാസം വലിച്ചു. നിലത്ത്‌ തളം കേട്ടിനിന്ന ബിയറില്‍ അവന്റെ നാവ്‌ മുങ്ങിക്കിടന്നു. അവസാനമായി ഒരു തുള്ളി വെള്ളം കുടിക്കാന്‍ പറ്റാതെ ബിയര്‍ കുടിച്ച്‌ ചാര്‍ളി എന്ന ചെറ്റയുടെ ജീവിതം ആ ക്ഷേത്ര നടയ്ക്കുമുന്നില്‍ എന്നെന്നേക്കുമായി അവസാനിച്ചു. ആഷിയുടെ ആദ്യത്തെ കൊലപാതകമായിരുന്നു അത്‌.&lt;br&gt;&lt;br /&gt;പിറ്റേന്ന് രാവിലെ മാധവന്‍ നായരുടെ ചായക്കടയില്‍ ചായ കുടിക്കാന്‍ വന്ന ചാഴൂരുകാര്‍ കണ്ടത്‌ അടഞ്ഞ്‌ കിടക്കുന്ന രെമ്യ തിയറ്ററിന്റെ ഗേയ്റ്റില്‍ നാലുകാലും മുകളിലേക്കാക്കി കെട്ടിത്തൂക്കി ഇട്ടിരുന്ന ചാര്‍ളിയുടെ ശവശരീരമായിരുന്നു. ഒരാഴ്ച്ചയ്ക്കുള്ളില്‍ ആണ്ടവനെ നാട്ടുകാര്‍ ചാഴൂര്‍ സെന്ററിലിട്ട്‌ തല്ലിക്കൊന്നു. ചാര്‍ളി മരിച്ച്‌ മൂന്നാം ദിവസം ഗൌരി പ്രസവിച്ചു... ആണ്‍കുഞ്ഞ്‌. നാലാം ദിവസം ഗൌരിയേയും കാര്‍ത്തുവിനേയും ലിസയേയും പഞ്ചായത്ത്‌ വക പട്ടി പിടുത്താക്കാര്‍ പിടിച്ചോണ്ട്‌ പോയി വിഷം കുത്തി വച്ച്‌ കൊന്ന് കത്തിച്ചു കളഞ്ഞു. ചാര്‍ലിയുടേയും ഗൌരിയുടേയും കുഞ്ഞ്‌ അനാഥനായി ചാഴൂരില്‍ നടന്ന് മോങ്ങി. അതു കണ്ട കുഞ്ഞറാങ്കുട്ടി അവനെ വാരിയെടുത്ത്‌ നെഞ്ചോട്‌ ചേര്‍ത്ത്‌ വീട്ടിലേയ്ക്ക്‌ നടക്കുമ്പോള്‍ ഒരു തുള്ളി കണ്ണുനീര്‍ ആ നയനങ്ങളില്‍ തങ്ങിനില്‍പ്പുണ്ടായിരുന്നു. രണ്ട്‌ ദിവസം പ്രായമായ ആ നായക്കുട്ടിക്ക്‌ പാലു കൊടുത്തുകൊണ്ടിരുന്ന കുഞ്ഞറാങ്കുട്ടിയുടെ കയ്യില്‍ തന്നെ അവന്‍ ഒരു കടി പാസാക്കി. ഒട്ടും അമാന്തിക്കാതെ കുഞ്ഞറാങ്കുട്ടി അവന്‌ പേരിട്ടു... "നായിന്റെ മോന്‍". ചാഴൂര്‍ കാത്തിരിക്കുന്നു... ചാര്‍ളി രണ്ടാമനു വേണ്ടി.&lt;br&gt;&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-6100763995049910770?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/6100763995049910770/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=6100763995049910770' title='16 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/6100763995049910770'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/6100763995049910770'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2008/11/blog-post.html' title='തന്തക്ക്‌ പിറന്നവന്‍...'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>16</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-5861518796943997735</id><published>2008-09-01T08:00:00.000-07:00</published><updated>2008-09-01T08:07:39.966-07:00</updated><title type='text'>ചെറുപ്പക്കാരനും ചെറുപ്പക്കാരിയും</title><content type='html'>&lt;b&gt;മിസ്റ്റര്‍ ചെറുപ്പക്കാരന്‍ - പൂര്‍വ്വാശ്രമം&lt;/b&gt;&lt;br&gt;&lt;br /&gt;മധ്യകേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ ഒരു മകരമാസത്തിലെ കറുത്തവാവിന്റെ അന്ന് മിസ്റ്റര്‍ ചെറുപ്പക്കാരന്‍ ഭൂജാതനായി. ചെറുപ്പക്കാരന്‍ പിറന്നു വീണപാടെ ഒരു പല്ലി വാല്‌ മുറിച്ച്‌ നിലത്തിടുകയും ഒറ്റക്കാലന്‍ കാക്ക പ്രസവിക്കുകയും തൊഴുത്തിലെ പുള്ളിപ്പശു മുട്ടയിടുകയും ചെയ്തു. കാക്ക പറക്കുന്നതിനിടയിലായിരുന്നു മിസ്റ്റര്‍ ചെറുപ്പക്കാരന്റെ ജനനം. ലോകത്തിലെ ആദ്യത്തെ പറന്നുള്ള പ്രസവത്തിലെ കുട്ടി നിലത്ത്‌ വീണ്‌ ചമ്മന്തിയായി വീരചരമം പ്രാപിച്ചു. മുട്ടയിട്ട്‌ ശീലമില്ലാത്ത പുള്ളിപ്പശു നിന്നനില്‍പ്പില്‍ മുട്ടയിട്ടതുകൊണ്ട്‌ മുട്ട നിലത്ത്‌ വീണ്‌ പൊട്ടിപ്പോയി. ആ മഹത്തായ ദിവസം ഉണ്ടായ മഹത്തായ സംഭവങ്ങള്‍: ഒന്ന്, മിസ്റ്റര്‍ ചെറുപ്പക്കാരന്‍ ഭൂമിക്കൊരു ഭാരമായിമാറി. രണ്ട്‌, ലോകത്തെ ആദ്യത്തെ പറന്നുള്ള പ്രസവം ഒരു കാക്ക നിര്‍വ്വഹിച്ചു. മൂന്ന്, ലോകത്ത്‌ ആദ്യമായി ഒരു പശു മുട്ടയിട്ടു.&lt;br&gt;&lt;br /&gt;ഭക്ഷണം കഴിച്ചുകഴിഞ്ഞ്‌ കിട്ടുന്ന സമയമെല്ലാം മിസ്റ്റര്‍ ചെറുപ്പക്കാരന്‍ കരഞ്ഞുകൊണ്ടിരുന്നു. കരച്ചില്‍ നില്‍ക്കാന്‍ ചെറുപ്പക്കാരന്‍ വീണ്ടും ഭക്ഷണം "കഴിപ്പിക്കപ്പെട്ടു". അങ്ങനെ കരഞ്ഞും ഭക്ഷണം കഴിച്ചും ചെറുപ്പക്കാരന്‍ ഒരു പരുവമായി. ചെറുപ്പക്കാരന്‍ കമിഴ്‌ന്ന് കിടന്നത്‌ വലിയ ഒരു സംഭവമായി വീട്ടുകാര്‍ ആഘോഷിച്ചു. കമിഴ്‌ന്ന് കിടക്കാനുള്ള ചെറുപ്പക്കാരന്റെ ഒരു ശ്രമം കട്ടിലിന്റെ മുകളില്‍ നിന്നും താഴെ നിലത്തവസാനിച്ചത്‌ ആ ആഘോഷത്തിന്റെ മാറ്റുകുറച്ചു. നെറ്റിയില്‍ രണ്ടും ഇടത്തേ പുരികത്തിന്മേല്‍ ഒന്നും സ്റ്റിച്ചുകള്‍ സമ്മാനിക്കപ്പെട്ട ആ ആഘോഷം ഭാവിയില്‍ ചെറുപ്പക്കാരന്റെ എസ്‌.എസ്‌.എല്‍.സി ബുക്കില്‍ തിരിച്ചറിയാനുള്ള അടയാളമായി സ്ഥാനം പിടിച്ചു. എഴുന്നേറ്റ്‌ നടക്കാന്‍ തുടങ്ങിയ ചെറുപ്പക്കാരന്‍ കണ്ണില്‍ കണ്ടതെല്ലാം വലിച്ച്‌ നിലത്തിട്ടു. ടേബിള്‍ ഫാന്‍, റേഡിയോ മുതലായവ വീടിന്റെ ഉത്തരത്തിലേയ്ക്ക്‌ ചേക്കേറി. മണ്ണപ്പം ചുട്ടുകളിച്ചും മണ്ണില്‍ വീടുണ്ടാക്കി കളിച്ചും ചെറുപ്പക്കാരന്റെ കാലുമുതല്‍ ചന്തി വരെ ചൊറി പിടിച്ചു. ചെമ്മീന്‍ വളവും യൂറിയയും ഇട്ട തെങ്ങിന്‍ തടത്തിലെ വെള്ളത്തില്‍ കളിച്ച്‌ ചെറുപ്പക്കാരന്‌ വളംകടി സ്ഥിരം സംഭവമായി. രാത്രിയായാല്‍ ഈ ചൊറി മാന്തി മാന്തി ചെറുപ്പക്കാരന്റെ അമ്മയ്ക്‌ ഉറക്കം പോയി... ചെറുപ്പക്കാരന്‍ സുഖമായി കിടന്നുറങ്ങി. എന്തിനും ഏതിനും പഞ്ചസാര മേമ്പൊടി ചേര്‍ത്തിരുന്ന ചെറുപ്പക്കാരന്‍ മാസാമാസം കൃമികടിക്കുള്ള ഗുളിക അകത്താക്കി. ശോധന കുറവായിരുന്ന ചെറുപ്പക്കാരന്‍ കക്കൂസില്‍ പോകാന്‍ പുകയിലത്തിരിയെ ആശ്രയിച്ചു. അംഗനവാടിയില്‍ പോകാന്‍ കൂട്ടാക്കാഞ്ഞ ചെറുപ്പക്കാരന്‍ അഞ്ച്‌ വയസ്സുവരെ മുല കുടിക്കുകയും കിടക്കയില്‍ മൂത്രമൊഴിക്കുകയും ചെയ്തു. വീടിനടുത്തുള്ള കുളത്തിലെ കുളിപ്പടവില്‍ രണ്ടുതവണ മുങ്ങിമരിക്കാന്‍ ശ്രമിച്ച മിസ്റ്റര്‍ ചെറുപ്പക്കാരന്‍ തുണി അലക്കാന്‍ വന്ന സ്ത്രീകള്‍ കണ്ടതുകൊണ്ട്‌ രക്ഷിക്കപ്പെട്ടു. അഞ്ചാം വയസ്സില്‍ അമ്മ മരിച്ചതോടെ അച്ഛനും ചെറുപ്പക്കാരനും അനിയത്തിയും മുത്തശ്ശനും ഉള്ളതെല്ലാം വിറ്റുപെറുക്കി നാടുവിട്ട്‌ മറ്റൊരിടത്ത്‌ സ്ഥിരതാമസമാക്കി.&lt;br&gt;&lt;br /&gt;സ്കൂളില്‍ ചേര്‍ത്തതോടെ ചെറുപ്പക്കാരന്‍ വീണ്ടും കരച്ചില്‍ ആരംഭിച്ചു. ഉമ്മ കൊടുത്തും ചോക്ക്‌ കൊടുത്തും അടി കൊടുത്തും ടീച്ചര്‍ പരമാധി ശ്രമിച്ചിട്ടും ചെറുപ്പക്കാരന്‍ കരച്ചില്‍ നിര്‍ത്തിയില്ല. അവസാനം ടീച്ചര്‍ മുലകുടിപ്പിച്ച്‌ കരച്ചില്‍ നിര്‍ത്തി. ഒന്നാം ക്ലാസ്സ്‌ മുഴുവനും ഒന്ന് വീതം മൂന്ന് നേരം ചെറുപ്പക്കാരന്‍ കരഞ്ഞു. ടീച്ചര്‍ ആ കരച്ചില്‍ ഒന്നുവീതം മൂന്നു നേരം വച്ച്‌ അവസാനിപ്പികുകയും ചെയ്തു. ചെറുപ്പക്കാരന്‍ രണ്ടാം ക്ലാസ്സിലേയ്ക്കായിട്ടും ഇടക്കിടെ ഒന്നാം ക്ലാസ്സിലേയ്ക്ക്‌ വന്നുകൊണ്ടേയിരുന്നു. നിവൃത്തിയില്ലാതെ ടീച്ചര്‍ സ്ഥലം മാറ്റം വാങ്ങി പോയി. അതോടെ ചെറുപ്പക്കാരന്‍ കരച്ചില്‍ മതിയാക്കി. പഠിക്കാന്‍ ബഹുമിടുക്കനായിരുന്ന ചെറുപ്പക്കാരന്‍ കലാകായികസാമൂഹ്യ രംഗങ്ങളില്‍ തികഞ്ഞ പരാജയമായിരുന്നു. അതുകൊണ്ട്‌ തന്നെ, കിട്ടിയ അവസരങ്ങളിലെല്ലാം ഈ വക സംരംഭങ്ങളെ തള്ളിപ്പറയുകയും ചെയ്തു. എസ്‌.എസ്‌.എല്‍.സി പരീക്ഷയില്‍ നാലാം റാങ്ക്‌ കരസ്ഥമാക്കിയ മിസ്റ്റര്‍ ചെറുപ്പക്കാരന്‍, ടൌണിലെ പ്രസിദ്ധമായ കോളേജില്‍ പ്രി-ഡിഗ്രിക്ക്‌ ചേര്‍ന്നു. പ്രി-ഡിഗ്രി ഫാസ്റ്റ്‌ ഇയര്‍ ആയപ്പോള്‍ ആദ്യമായി ബീഡി വലിക്കുകയും അടുത്ത വര്‍ഷത്തോടെ മദ്യപാനത്തില്‍ ഹരിശ്രീ കുറിക്കുകയും ചെയ്തു. ആദ്യവര്‍ഷത്തെ പരീക്ഷയില്‍ തന്നെ തോറ്റ്‌ തുന്നം പാടിയ നായകന്‍ രണ്ടാം വര്‍ഷം ഫിനിക്സ്‌ പക്ഷിയെ പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കുകയും എല്ലാം കൂടെ ഡിസ്റ്റിങ്ങ്ഷന്‍ അടിച്ചെടുക്കുകയും ചെയ്യുകയുണ്ടായി. പിന്നാലെ നടന്നിരുന്ന ഒരു തരുണീമണിയെ ഒരു നോട്ടം കൊണ്ട്‌ പോലും അനുഗ്രഹിക്കാഞ്ഞ ചെറുപ്പക്കാരന്‍, കണ്ണില്‍ കണ്ട പെണ്‍പ്പിള്ളാരുടെയെല്ലാം പിന്നാലെ വാലാട്ടി നടന്നു. എന്‍ട്രന്‍സ്‌ പരീക്ഷയില്‍ ഒന്നാമതെത്തിയ ചെറുപ്പക്കാരന്‍, പ്രസിദ്ധമായ എഞ്ചിനീയറിംഗ്‌ കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്‌ പഠിക്കാന്‍ ചേര്‍ന്നു. ഏതാണ്ട്‌ അഞ്ച്‌ വര്‍ഷങ്ങള്‍ക്ക്‌ ശേഷം എഞ്ചിനീയറായി പുറത്തിറങ്ങിയ മിസ്റ്റര്‍ ചെറുപ്പക്കരനെ ഒരു ഐ.ടി കമ്പനി റാഞ്ചിക്കൊണ്ടുപോയി. ഇത്രയും കാലം കൊണ്ട്‌ മദ്യപാനം, പുകവലി മുതലായ ബുദ്ധിജീവി മേഖലകളില്‍ മിസ്റ്റര്‍ ചെറുപ്പക്കാരന്‍ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു. ഓരോ വലിക്കും കുടിക്കും ശേഷം മിസ്റ്റര്‍ ചെറുപ്പക്കാരന്‍ അമ്മൂമ്മ പഠിപ്പിച്ചു തന്ന സമര്‍പ്പണമന്ത്രം ഈണത്തില്‍ ചൊല്ലി.&lt;br&gt;&lt;br /&gt;"കായേന വാചാ മനസേന്ത്രിയൈ വാ,&lt;br /&gt;ബുദ്ധ്യാത്മനാ വാ, പ്രകൃതേസ്വഭാവാദ്‌,&lt;br /&gt;കാരോമിയദ്യത്‌ സകലം പരസ്മൈ,&lt;br /&gt;നാരായണേദി സമര്‍പ്പയാമി"&lt;br /&gt;&lt;br /&gt;(ശരീരം കൊണ്ടോ വാക്കുകൊണ്ടോ മനസ്സുകൊണ്ടോ ഇന്ദ്ര്രിയങ്ങള്‍ കൊണ്ടോ (വായകോണ്ടോ കൈകള്‍ കൊണ്ടോ), അറിഞ്ഞോ അറിയാതെയോ ചെയ്ത (വെള്ളമടിച്ചതോ ബീഡി വലിച്ചതോ) എല്ലാമെല്ലാം ജീവപ്രപഞ്ചത്തിന്റെ പരിപാലകനായ സാക്ഷാന്‍ നാരായണന്‍ അവര്‍കള്‍ക്ക്‌ സമര്‍പ്പിച്ചു കൊള്ളുന്നു... എന്ന് സാരം. വോഡ്‌കയും ബീഡിപ്പുകയും ചെറുപ്പക്കാരന്‌, കുറ്റി ബീഡിയും ഒഴിഞ്ഞ ഗ്ലാസ്സും നാരായണന്‌. ശിവ ശിവ)&lt;br /&gt;&lt;br /&gt;ഐ.ടി കമ്പനിയിലെ ട്രെയിനിംഗ്‌ പ്രോഗ്രാമിന്റെ ആദ്യ ദിവസം ട്രെയിനിംഗ്‌ കഴിഞ്ഞ്‌ പുറത്തിറങ്ങിയ ചെറുപ്പക്കാരന്‍ ആ തരുണീമണിയെ കണ്ട്‌ അന്തം വിട്ട്‌ പകച്ചുനിന്നു. പണ്ട്‌ പ്രി-ഡിഗ്രി ക്ക്‌ പഠിക്കുമ്പോള്‍ അയാളുടെ പിന്നാലെ നടന്നിരുന്ന മിസ്‌. ചെറുപ്പക്കാരി ആയിരുന്നു അത്‌.&lt;br /&gt;&lt;br /&gt;(അടുത്ത ലക്കം: മിസ്‌. ചെറുപ്പക്കാരി - പൂര്‍വ്വാശ്രമം)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-5861518796943997735?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/5861518796943997735/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=5861518796943997735' title='4 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/5861518796943997735'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/5861518796943997735'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2008/09/blog-post.html' title='ചെറുപ്പക്കാരനും ചെറുപ്പക്കാരിയും'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>4</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-8567202923780236131</id><published>2008-03-24T09:23:00.000-07:00</published><updated>2008-03-24T09:33:02.518-07:00</updated><title type='text'>ഗുഡ്‌ ഫ്രൈഡേ... അഥവാ, ദുഃഖ വെള്ളി</title><content type='html'>ഇംഗ്ലീഷിലെ "ഗുഡ്‌ ഫ്രൈഡേ" മലയാളത്തില്‍ എങ്ങനെ "ദുഃഖ വെള്ളി" ആയി എന്നത്‌ എത്ര ആലോചിച്ചിട്ടും എനിക്ക്‌ ഒരു എത്തും പിടിയും കിട്ടാത്ത കാര്യമായിരുന്നു. ഈയുള്ളവന്റെ അപാരമായ അറിവുവച്ച്‌ നോക്കിയാല്‍ "നല്ല വെള്ളി" എന്നാണ്‌ പറയേണ്ടത്‌. ഇംഗ്ലീഷ്‌ എന്നത്‌ എനിക്കറിയാവുന്ന ഭാഷകളില്‍ (ആകെ മൂന്ന് വിരലുകള്‍ മതി ഒക്കെ കൂടെ എണ്ണാന്‍ ) ഒന്നായതുകൊണ്ടും ആ ഭാഷയില്‍ അപാരമായ പാണ്ഡിത്യം ഉണ്ടെന്ന് നടിക്കുന്നതുകൊണ്ടും വിവരമുള്ള ആരോടെങ്കിലും ചോദിച്ച്‌ സംശയനിവാരണം വരുത്തുന്നത്‌ ഒരു അപമാനമായി കരുതി, മേല്‍പ്പടി സംശയം മനസ്സിലിട്ട്‌ നടക്കുകയായിരുന്നു. ഒരു മനുഷ്യന്റെ എല്ലാ വിധ സംശയങ്ങള്‍ക്കുമുള്ള ഉത്തരം അവന്റെ ഉള്ളില്‍ തന്നെ ഉണ്ടെന്നും, സ്വന്തം ശ്രമഫലമായി അതു മറനീക്കി പുറത്ത്‌ വരുമെന്നും "ദി ട്രൂത്ത്‌" സിനിമയില്‍ തിലകന്‍ പറയുന്നുമുണ്ട്‌.&lt;br&gt;&lt;br /&gt;2008 മാര്‍ച്ച്‌ 21... ഈ വര്‍ഷത്തെ ഒരേ ഒരു ഗുഡ്‌ ഫ്രൈഡേ... അഥവാ, വണ്‍ ഏന്റ്‌ ഓണ്‍ലി വണ്‍ ദുഃഖ വെള്ളി. പുലര്‍ച്ച 5 മണിക്ക്‌ ത്രിശ്ശൂര്‍ സ്റ്റേഷനില്‍ വന്ന് നിന്ന അമൃത എക്സ്‌പ്രസ്സില്‍ നിന്നും ചാടിയിറങ്ങിയ എന്റെ പാദാരവിന്ദങ്ങള്‍ അവിടെ കെട്ടിക്കിടന്ന മഴവെള്ളത്തില്‍ കുതിര്‍ന്നു. വെള്ളത്തില്‍ ചവുട്ടി വഴുക്കി വീഴാന്‍ പോയ എന്നെ പിടിച്ച്‌ നിര്‍ത്തിയ അപ്പൂപ്പന്‍ ഒരു ആത്മഗതം വായുവിലേയ്ക്ക്‌ പറത്തി... "കൊച്ചുപിള്ളേരൊക്കെ ഇങ്ങനെ വീഴാന്‍ പോയാല്‍ ഞങ്ങള്‍ വയസ്സന്മാരൊക്കെ എങ്ങനെ വീഴണം". ആറുമണിക്കുള്ള ആനവണ്ടിയില്‍ കയറി, കുണ്ടോളിക്കടവ്‌ കോള്‍ പാടത്ത്‌ വേനല്‍ മഴ മൂലം സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്കെടുത്ത്‌, പാലക്കല്‍-അമ്മാടം-കുണ്ടോളിക്കടവ്‌-ആലപ്പാട്‌ വഴി മധുരമനോജ്ഞ ചാഴൂരില്‍ അവതരിച്ചത്‌ ദാസേട്ടന്റെ കടയുടെ മുന്നിലുള്ള ചളിക്കെട്ടിലേക്കായിരുന്നു. ചളിയില്‍ പുതഞ്ഞ കാല്‍ വലിച്ചെടുത്ത്‌, ആരെങ്കിലും കണ്ടോ എന്ന് ചുറ്റിനും ഒന്ന് നോക്കി ഇല്ലെന്ന് ഉറപ്പാക്കി പുലിമടയിലേയ്ക്ക്‌ നടക്കുമ്പോള്‍ അറിയാതെ മനസ്സിലോര്‍ത്തു... "നല്ല ദിവസം". ചെന്നുകയറിയതേ പുലിയുടെ മുന്നിലേയ്ക്കായിരുന്നു. ഷേവ്‌ ചെയ്യാത്ത മുഖവും ചപ്പറപറാ കിടക്കുന്ന തലമുടിയുമൊക്കെയായുള്ള എന്റെ വരവ്‌ കണ്ട്‌ പുലി ഉള്ളിലേക്ക്‌ നോക്കി വിളിച്ചു പറഞ്ഞു... "ഔസേപ്പേട്ടന്‍ വരുന്നുണ്ട്‌. കുറച്ച്‌ എണ്ണയെടുത്ത്‌ തലയില്‍ പൊത്തിക്കൊടുക്ക്‌. പോയി കുളിക്കട്ടെ". (ഔസേപ്പേട്ടന്‍ നാട്ടിലെ ഒരു ഭ്രാന്തനാണ്‌. പുള്ളിക്ക്‌ കുളിക്കുക എന്ന് വച്ചാല്‍ മരിക്കുന്നതിനേക്കാള്‍ വിഷമമാണ്‌. ജഡ പിടിച്ച തലയില്‍ ഒരു ചെറിയ ഭാണ്ഡക്കെട്ടുമേന്തി, അമ്പലക്കുളത്തില്‍ അയ്യപ്പന്മാര്‍ ഉപേക്ഷിക്കുന്ന കറുത്ത മുണ്ടുടുത്ത്‌ കക്ഷത്തില്‍ കീറിപ്പറിഞ്ഞ കുടയും തിരുകി ബീഡി വലിച്ച്‌ നടക്കുന്ന ഇയാളോടാണ്‌ പുലി എന്നെ കമ്പയര്‍ ചെയ്തിരിക്കുന്നത്‌. "ഹെല്ലോ മിസ്റ്റര്‍ ഓള്‍ഡ്‌ മാന്‍, വാട്‌ യു നോ അബൌട്ട്‌ മി" എന്ന് മനസ്സില്‍ പറഞ്ഞ്‌ ഞാന്‍ അകത്തേക്ക്‌ സ്കൂട്ടായി). മുകളിലെ റൂമില്‍ കയറി ഡ്രസ്സ്‌ മാറി കിടക്കയിലേക്ക്‌ വീഴുമ്പോള്‍ അടിയില്‍ അമ്മയുടെ ശബ്‌ദം കേട്ടു... "രാവിലേ തന്നെ അടിച്ചുവാരി തുടച്ച്‌ കഴിഞ്ഞതേ ഉള്ളു. അപ്പോഴേക്കും നിലത്തൊക്കെ ആരാ ചളി തേച്ചുവച്ചത്‌ ?". കനത്ത നിശബ്ദതയായിരുന്നു ഉത്തരം ( കോണ്‍സ്പിരസി ഓഫ്‌ സൈലന്‍സ്‌ ).&lt;br&gt;&lt;br /&gt;പത്തുമണിയായിക്കാണും... അടിയില്‍ നിന്നും ഒരു ഗര്‍ജ്ജനം കേട്ടു. "അവന്‍ ഇതുവരെ എണീറ്റില്ലേ ? പത്തരയാകുമ്പൊ കാറുവരും". ഈശ്വരാ... രാവിലെ തന്നെ ഒരു ചായകുടി തരായീന്നാ തോന്നണെ ( പെണ്ണുകാണാന്‍ പോകണം ). എഴുന്നേറ്റു എന്ന് പുലിയെ അറിയിക്കാന്‍ പാട്ട്‌ വച്ചു. ഇല്ലെങ്കില്‍ പുലി ഇങ്ങോട്ട്‌ കയറിവരും, അത്‌ ശെരിയാവില്ല. ഇന്ന് എവടെയാണാവോ പോകേണ്ടതെന്ന ടെന്‍ഷനില്‍ പെട്ടെന്നുതന്നെ എഴുന്നേറ്റ്‌ പല്ലുതേച്ചു. (സാധാരണ ഞാന്‍ നാട്ടില്‍ എത്തിയാല്‍ ചാഴൂരിനോട്‌ ചേര്‍ന്ന് കിടക്കുന്ന അന്തിക്കാട്‌, താന്ന്യം, ചേര്‍പ്പ്‌ മുതലായ പഞ്ചായത്തുകളിലെ പെണ്‍പിള്ളേരെല്ലാം എവടേക്കെങ്കിലും വിരുന്നുപോകും... അല്ലെങ്കില്‍ ഞാന്‍ പെണ്ണുകാണാന്‍ ചെല്ലുമെന്ന് അവര്‍ക്കറിയാം. ഒരിക്കല്‍ പോയ വീട്ടിലേക്ക്‌ വീണ്ടും കയറിച്ചെല്ലാന്‍ ഇടവരുത്തരുതേ എന്നതുമാത്രമാണ്‌ എന്റെ പ്രാര്‍ത്ഥന). കുളിയൊക്കെ കഴിഞ്ഞ്‌ താഴേക്ക്‌ ചെന്ന് ഡൈനിംഗ്‌ ടേബിളിനുമുന്നില്‍ കസേരവലിച്ചിട്ടിരുന്ന് ചായക്ക്‌ വെയിറ്റ്‌ ചെയ്തിരിക്കുമ്പോള്‍ ഉമ്മറത്തെ ചാരുകസേരയില്‍ നിന്നും എഴുന്നേറ്റ്‌ പുലി എത്തി. അടുത്തതായി ഇന്നു കാണാന്‍ പോകേണ്ട പെണ്‍കുട്ടിയെ പറ്റിയുള്ള വിവരണമാണ്‌... "ഒന്‍പതര പൊരുത്തം. പ്ലസ്‌ ടൂ കഴിഞ്ഞ്‌ കമ്പ്യൂട്ടര്‍ ഡിപ്ലോമ ഫൈനല്‍ ഇയര്‍. അച്ചന്‍, അമ്മ, ചേട്ടന്‍, പിന്നെ ഇതും. ചാലക്കുടിയാണ്‌ സ്ഥലം. പതിനൊന്നര ആകുമ്പോ എത്താം എന്ന് അവരോട്‌ പറഞ്ഞിട്ടുണ്ട്‌. കാര്‍ ഇപ്പൊ എത്തും". കഴിഞ്ഞു. പുലി പോയി ഡ്രസ്സ്‌ അയണ്‍ ചെയ്യാന്‍ തുടങ്ങി. അതൊരു സൂചനയാണ്‌, പെട്ടെന്ന് ചായകുടിച്ച്‌ റെഡിയാവണം. മനസ്സില്ലാമനസ്സോടെ എന്നപോലെ തലകുലുക്കിയ ഞാന്‍ പെട്ടെന്ന് തന്നെ ചായകുടിച്ച്‌ ഓടിപ്പോയി അയണ്‍ ചെയ്ത്‌ വച്ചിരിക്കുന്ന പുലിയുടെ ഒരു ഷര്‍ട്ടും മുണ്ടും വലിച്ചുകയറ്റി റെഡിയായി. ( ആവശ്യം എന്റെ കൂടെയാണല്ലോ... ചുമരുണ്ടെങ്കിലേ ചിത്രമെഴുതാന്‍ പറ്റു. ഈ കാര്യത്തില്‍ ചുമരേത്‌ ചിത്രമേത്‌ എന്ന് ചോദിക്കരുത്‌, ഫൌള്‍ ആകും )&lt;br&gt;&lt;br /&gt;സമയം പതിനൊന്നര... ലൊക്കേഷന്‍ വധൂഗൃഹം. പതിവു പരിപാടികളൊക്കെ കഴിഞ്ഞു. ലഡു കഴിച്ചതോര്‍ക്കാതെ ചായയില്‍ സ്വല്‍പ്പം കൂടെ പഞ്ചസാര ആകാമായിരുന്നു എന്നു തമാശ പറയാന്‍ നോക്കി ഞാന്‍ ചമ്മി. 1998 ല്‍ പുലി വലപ്പാട്‌ എ.എസ്‌.ഐ ആയിരുന്ന കാലത്തെ പറ്റി വാഗ്‌ധോരണി ഉയര്‍ന്നപ്പോള്‍ പെണ്‍കുട്ടിയോട്‌ രണ്ട്‌ ഡയലോഗ്‌ അടിക്കാനായി പുറത്തേയ്ക്ക്‌ വിളിച്ചാലോ എന്ന് ആലോചിച്ചിരിക്കവേ ആ കിളിനാദം ഉയര്‍ന്നു... "എനിക്ക്‌ കുറച്ച്‌ സംസാരിക്കാനുണ്ട്‌". ഈശ്വരാ, കടുവയെ പിടിക്കുന്ന കിടുവയോ ? കളിക്കുമ്പോള്‍ മൂര്‍ഖനോട്‌ തന്നെ വേണം എന്ന ആറാംതമ്പുരാന്‍ ഫിലിം ഡയലോഗ്‌ കടമെടുത്ത്‌ ഞാന്‍ പതുക്കെ (നമ്രശിരസ്കനായി)പുറത്തേക്കിറങ്ങി... കൂടെ ആ പെണ്‍കുട്ടിയും. മുറ്റത്ത്‌ നില്‍ക്കുന്ന മാവിന്റെ താഴ്‌ന്ന് കിടക്കുന്ന ചില്ലയില്‍ ചാരി ഇരിന്ന് ഞാന്‍ ഡയലോഗ്‌ തുടങ്ങി. വൈകാതെ ചോദ്യശരങ്ങള്‍ എന്നെ തേടി വന്നുതുടങ്ങി. ചോദ്യോത്തരവേള പകുതി ആയപ്പോഴേക്കും പിക്‍ചര്‍ ക്ലിയര്‍ ആയിത്തുടങ്ങി. മഹാത്മാ ഗാന്ധി ആണ്‌ റോള്‍ മോഡല്‍. മത്സ്യമാംസാദികള്‍ വര്‍ജ്ജ്യം. തിങ്കളാഴ്ച്ചകളിലും മുപ്പെട്ടുവ്യാഴവും ഒരിക്കല്‍. അഞ്ചുമണിക്കെഴുന്നേറ്റ്‌ കുളിയും തേവാരപൂജയും കഴിഞ്ഞു അമ്പലത്തില്‍ പോയി വന്നിട്ടേ കട്ടന്‍ ചായ പോലും കുടിക്കൂ. സന്ധ്യയ്ക്ക്‌ വിളക്ക്‌ കൊളുത്തിവച്ച്‌ അരമണിക്കൂര്‍ നാമജപം, പൂജാമുറിയില്‍. അദ്ധ്യാത്മരാമായണ പാരായണം ഇടവേളകളില്‍.... മദ്യപാനം, പുകവലി, പുകയില പ്രോഡക്‍ട്‌ കണ്‍സംപ്ഷന്‍ ഇത്യാദികള്‍ മഹാപാപം. ( ഞാന്‍ സാഷ്ടാംഗം വീണു. മകളേ, സര്‍വ്വമംഗളാനി ഭവന്തു, ദീര്‍ഘസുമംഗലീ ഭവ. നിനക്ക്‌ നല്ല ഒരു ഭാവിയുണ്ട്‌. അതു തകര്‍ക്കാന്‍ ഞാന്‍ കാരണമാകുന്നില്ല. ശ്രീകാര്യം അകത്തളം ബാറില്‍ സീസണ്‍ ടിക്കറ്റ്‌ എടുത്ത്‌ വച്ചിരിക്കുന്ന അടിയന്‌ നിങ്ങളെ പെണ്ണുകാണാന്‍ പോലും യോഗ്യതയില്ല.) തൊഴുതുവണങ്ങി ഞാന്‍ പിന്‍മാറി. മാവിന്‍ചുവട്ടില്‍ നിന്നും നീങ്ങിയതും അതിന്റെ മുകളിലിരുന്ന ഒരു കാക്ക കാഷ്ടിച്ചതും ഒരുമിച്ചായിരുന്നു. കറുത്ത ഷര്‍ട്ടിലെ വെള്ള വരകള്‍ക്കിടയില്‍ ഒരു വര കൂടെ ഉണ്ടാക്കി ആ പ്രസാദം പുറത്തേക്കൂടെ ഒലിച്ചിറങ്ങി. ഒരുകണക്കിന്‌ കഴുകി വെടിപ്പാക്കിയ നനഞ്ഞ ഷര്‍ട്ട്‌ ഇട്ട്‌ തിരിച്ച്‌ പോകാന്‍ കാറില്‍ കയറുമ്പോള്‍ ഗുഡ്‌ ഫ്രൈഡേ എങ്ങനെ ദുഃഖ വെള്ളിയായെന്ന് എനിക്ക്‌ മനസ്സിലായി. അകന്നുപോക്കുന്ന കാറിലിരുന്ന് ഉമ്മറത്തിണ്ണയില്‍ ഇരിക്കുന്ന ആ മഹിളാരത്നത്തെ നോക്കി ഞാന്‍ മനസ്സില്‍ വിളിച്ചു പറഞ്ഞു... "കാത്തിരുന്നോടീ... നിന്നെ കെട്ടാന്‍ മാര്‍പാപ്പ വരും" !!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-8567202923780236131?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/8567202923780236131/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=8567202923780236131' title='15 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/8567202923780236131'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/8567202923780236131'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2008/03/blog-post_24.html' title='ഗുഡ്‌ ഫ്രൈഡേ... അഥവാ, ദുഃഖ വെള്ളി'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>15</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-7739508173508020885</id><published>2008-03-10T08:49:00.000-07:00</published><updated>2008-03-10T08:58:01.416-07:00</updated><title type='text'>കുക്കുംബര്‍ ടൗണ്‍</title><content type='html'>നേരം പരപരാ വെളുത്ത്‌ ഒരു ആറുമണി ആയിവരുന്നു. ചാഴൂരിലെ പൂവന്‍കോഴികള്‍ ഒന്ന് കൂവിയെന്ന് വരുത്തി ഡ്യൂട്ടി അവസാനിപ്പിച്ച്‌ അയല്‍വക്കത്തെ പറമ്പിനെ ലക്ഷ്യമാക്കി പാഞ്ഞു;"സാവ്‌ധാന്‍..." പിടക്കോഴികള്‍ പിന്നലെ കൂകിപ്പറന്നു.ആരും നോക്കാനില്ലാതെ കോഴിക്കുഞ്ഞുങ്ങള്‍ തെണ്ടിത്തിരിഞ്ഞ്‌ നടന്ന് കാക്കയ്ക്കും പരുന്തിനും ഭക്ഷ്യമേള നടത്തി.ആകെക്കൂടെ ഒരു കലപില.( ചാഴൂരിലെ കോഴികള്‍ എപ്പോഴും ഫുഡ്‌ ഹണ്ടിംഗ്‌ നടത്തുന്നത്‌ അയല്‍വക്കത്തെ പറമ്പുകളിലാണ്‌. കോഴിക്കൂട്‌ തുറന്ന് കോഴികളെ അഴിച്ച്‌ വിടുന്ന ചാഴൂരിലെ ഒരു ശരാശരി വീട്ടമ്മ, ഒരു ചെറുമന്ദഹാസത്തോടെ ആ പാച്ചില്‍ കണ്ടുനില്‍ക്കും. പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ ദൈവം ചതിക്കും എന്നാണല്ലോ. അധികം വൈകാതെ തന്നെ മറ്റൊരു കോഴിപ്പട്ടാളം സ്വന്തം പറമ്പ്‌ വെട്ടിപ്പിടിക്കുന്നത്‌ കാണുന്ന ഇതേ ശ.ശ വീട്ടമ്മ, ഒരു നെടുവീര്‍പ്പിടും ). &lt;br&gt;&lt;br /&gt;പാക്കരന്‍, പതിവുപോലെ ചാഴൂര്‍ തെക്കേ ആലിന്റെ സൈഡിലുള്ള സി.സി.സി ( ചാഴൂര്‍ ക്രിക്കറ്റ്‌ ക്ലബ്ബ്‌ ) വക ഓല ഷെഡില്‍ നിന്ന് മൂരിനിവര്‍ന്നു. ഉറക്കം കളഞ്ഞ കോഴിപ്പടയെ മനസ്സാ പ്രാകിക്കൊണ്ട്‌ ഓലപ്പഴുതിലൂടെ മുഖത്തേക്കടിച്ച ഉദയസൂര്യകിരണങ്ങളെ തെല്ലിട ഉള്ളിലേക്കാവാഹിച്ച്‌ വലിഞ്ഞുനടന്നു... ഷാപ്പിലേക്ക്‌. ഗ്രൗണ്ടിലെ ആ ഓല ഷെഡ്‌ പാക്കരന്‍സ്‌ ഹട്ട്‌ എന്ന പേരില്‍ അറിയപ്പെട്ട്‌ തുടങ്ങിയിട്ട്‌ അധികമായില്ല. അടങ്കല്‍ തുകയില്‍ ഗണ്യമായ കുറവു വരുത്തി അമ്മ വതരിപ്പിച്ച പുതിയ ബജറ്റ്‌ പ്രകാരം ഞായറാഴ്ച്ച ഉള്ള കോഴിക്കറി നഷ്ടപ്പെട്ടതില്‍ പ്രതിഷേധിച്ച്‌ നിസ്സഹകരണ സമരം നടത്തുകയാണ്‌ പാക്കരന്‍. എന്നെങ്കിലും അമ്മ വന്നു വിളിച്ച്‌ വീട്ടിലേയ്ക്ക്‌ കൊണ്ടുപോകുന്നതും കാത്തിരിക്കുന്ന അഭ്യസ്ഥവിദ്യനായ ചാഴൂരിന്റെ ഈ സ്വന്തം തലതിരിഞ്ഞവന്‍, ചാഴൂര്‍ തെക്കേ ആലിനെ സമീപിച്ചപ്പോള്‍ ഒരു കാഴ്ച കണ്ട്‌ ഞെട്ടി. അതാ ഒരു തലതിരിഞ്ഞവന്‍ !!! പാക്കരന്‌ വിശ്വാസമായില്ല. പാക്കരന്‍ സ്വയം പിച്ചി നോക്കി. കണ്ണുകള്‍ അഞ്ചാറുതവണ തിരുമ്മി നോക്കി. കവിളത്ത്‌ സ്വയം അടിച്ചു. സ്വപ്നമാണോ... എന്റെ പഴയന്നൂര്‍ ഭഗവതി, എന്താണ്‌ ഞാനീ കാണുന്നത്‌ !!! ശെരിക്കും ഒരു തലതിരിഞ്ഞവന്‍... അവന്റെ തല പിന്നിലോട്ട്‌ തിരിഞ്ഞിരിക്കുന്നു. നാണക്കേടായി. ചാഴൂരിന്റെ ആസ്ഥാന തലതിരിഞ്ഞവന്‍ പദവി ഇതാ നഷ്ടപ്പെടാന്‍ പോകുന്നു. അവന്‍, ആ തലതിരിഞ്ഞവന്‍, മുന്നിലോട്ട്‌ തിരിഞ്ഞ്‌ പിന്നില്‍ അന്തംവിട്ട്‌ നില്‍ക്കുന്ന പാക്കരനെ നോക്കി ചിരിച്ചു. ആ ചിരി കണ്ടതും പാക്കരന്റെ ഫ്യൂസ്‌ അടിച്ചുപോയി. ചാഴൂര്‍ തെക്കേ ആലിന്റെ ചുവട്ടിലുള്ള പുല്‍ക്കൊടികളെ ഉമ്മവച്ചുകൊണ്ട്‌ പാക്കരന്‍ ചലനമറ്റുകിടന്നു. &lt;br&gt;&lt;br /&gt;പാക്കരന്‍ കണ്ണ്‍ തുറന്നു... പാക്കരന്‍ ഒരു ബഞ്ചില്‍ കിടക്കുകയാണ്‌, ചുറ്റിലും ആളുകള്‍. മുകളില്‍ ഓല കെട്ടി മേഞ്ഞ ഒരു മേല്‍ക്കൂര. ആളുകള്‍ എന്തൊക്കെയോ പിറുപിറുക്കുന്നുണ്ട്‌, പാക്കരന്‌ ഒന്നും ക്ലിയര്‍ ആകുന്നില്ല. ആകെ കൂടെ ഒരു മരിക്കാന്‍ പോകുന്ന പ്രതീതി. പാക്കരന്‍ ഓര്‍മ്മകളില്‍ അപഥസഞ്ചാരം നടത്തവേ ശ്രീ ശ്രീ അരവിന്ദന്‍ ( ബഹു. ബഹു. ചാഴൂര്‍ ഷാപ്പ്‌ ചീഫ്‌ അക്കൗണ്ടന്റ്‌ ) ഒരു കുപ്പി കള്ളെടുത്ത്‌ പാക്കരന്‌ നേരെ നീട്ടി. അത്‌ മടമടാന്ന് കുടിക്കവേ പാക്കരന്റെ ഓര്‍മ്മകള്‍ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റില്‍ നിന്നും കളറിലേക്ക്‌ ഒരു ട്രാന്‍സിഷന്‍ നടത്തി. പഴയ മലയാളം സിനിമയില്‍ നായകന്‍ ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ നായകന്റെ നെറ്റിയില്‍ നിന്നും സ്റ്റാര്‍ട്‌ ചെയ്ത്‌ വലുതായി വലുതായി അന്തരീക്ഷത്തില്‍ ലയിക്കുന്ന ആ വളയങ്ങള്‍ പാക്കരന്റെ നെറ്റിയില്‍ നിന്നും സ്റ്റാര്‍ട്‌ ചെയ്ത്‌ ഷാപ്പിന്റെ മേല്‍ക്കൂരയും കടന്ന് അപ്രത്യക്ഷമായി. താന്‍ ഷാപ്പിലാണെന്നും തന്നെ ആരൊക്കെയോ ചേര്‍ന്ന് ഇവടെ കൊണ്ട്‌ കിടത്തിയതാണെന്നും മനസ്സിലായ പാക്കരന്‍ ചാടി എഴുന്നേറ്റു.&lt;br&gt;&lt;br /&gt;പാക്കരന്‍ ഉവാച : എവടെ അവന്‍ ?&lt;br /&gt;ശ്രീ ശ്രീ ഉവാച : എവന്‍ ? &lt;br&gt;&lt;br /&gt;ചോദ്യത്തിന്‌ ഉത്തരമായി ഒരു മറുചോദ്യം കിട്ടിയത്‌ പാക്കരനെ സ്വല്‍പ്പം ഒന്നു ദേഷ്യം പിടിപ്പിച്ചു. എങ്കിലും, ആ ദേഷ്യം ഒരു പാടു പറ്റുകള്‍ തീര്‍ക്കാനുള്ള ശ്രീ ശ്രീ യോട്‌ കാണിക്കാന്‍ പറ്റാത്തതിനാല്‍ അല്‍പ്പസമയം മൗനം ഭജിച്ചു. അവസാനം രണ്ടും കല്‍പ്പിച്ച്‌ ചോദിച്ചു.. " ആ ആലിന്റെ ചുവട്ടിലുണ്ടായിരുന്ന തലതിരിഞ്ഞവന്‍... അവന്‍ എവടെപ്പോയി ?". കോണ്‍ഗ്രസ്സിലേക്ക്‌ മടങ്ങി വന്ന കരുണാകരനോട്‌ മുരളീധരനെ പറ്റി ചോദിക്കുന്നതുപോലെ തോന്നി ചാഴൂരിലെ ജനസാമാന്യത്തിന്‌. അവര്‍ ചിരിച്ച്‌ വശായി. ചിരി അടക്കാന്‍ പാടുപെട്ട്‌ കൊണ്ട്‌ ശ്രീ ശ്രീ ഇപ്രകാരം അരുള്‍ ചെയ്തു... "വത്സാ പാക്കരാ, ചാഴൂരിലെ ഏറ്റവും വലിയ തലതിരിഞ്ഞവനായ നീയല്ലേ ആ ആലിന്റെ ചുവട്ടില്‍ ബോധം കെട്ട്‌ കിടന്നിരുന്നത്‌ ? ഇന്നലെ കുടിച്ച്‌ കൂട്ടിയതിന്റെ ശിക്ഷ എന്നല്ലാതെ എന്തു പറയാന്‍. നീയെവിടെയാണെന്നു നിനക്കറിയില്ലെങ്കില്‍ നീ എന്നോട്‌ ചോദിക്ക്‌ നീയെവിടെയാണെന്ന്. ഇനി, ഞാന്‍ എവിടെയാണെന്ന് നിനക്കറിയില്ലെങ്കില്‍ നീ എന്നോട്‌ ചോദിക്ക്‌ ഞാന്‍ എവിടെയാണെന്ന്. അപ്പോള്‍ ഞാന്‍ പറഞ്ഞു തരാം, നീ എവിടെയാണെന്നും ഞാന്‍ എവിടെയാണെന്നും... എഴുന്നേറ്റ്‌ പോഡാ" സിനിമാ ഡയലോഗ്‌ മാറ്റിപ്പറഞ്ഞ്‌ രാവിലത്തെ കസ്റ്റമേഴ്‌സിന്റെ കയ്യടി വാങ്ങിയ ശ്രീ ശ്രീ, ഐശ്വര്യമായി പറ്റുപുസ്തകത്തില്‍ കോറിവരച്ചു... "പാക്കരന്‍ - 20 രൂ 00 പൈ". എല്ലാം ഒരു സ്വപ്നം എന്ന് കരുതി പാക്കരന്‍ സമാധാനിച്ചു. സ്‌പിരിറ്റ്‌ കലര്‍ത്തി വരുന്ന "സ്‌പീഡ്‌", "ഓവര്‍ സ്‌പീഡ്‌" ഇത്യാദി ബ്രാന്‍ഡഡ്‌ കള്ള്‌ ( ആഗോളവല്‍ക്കരണത്തെ പാക്കരന്‍ കണ്ണടച്ച്‌ എതിര്‍ക്കുന്നതു തന്നെ ഇത്തരം "ബ്രാന്‍ഡീകരണം" മൂലമാണ്‌. നല്ല കള്ള്‌ കുടിക്കാന്‍ ഇഷ്‌ടപ്പെടുന്നവര്‍ അതുകിട്ടാതെ ബ്രാന്‍ഡിയിലേക്ക്‌ ആകൃഷ്‌ടരാകുന്ന പ്രതിഭാസമാണ്‌ പാക്കരന്റെ ഭാഷയില്‍ ബ്രാന്‍ഡീകരണം ) കുടിച്ചതിന്റെ ആഫ്‌റ്റര്‍ ഇഫക്‍ട്‌ ആയി കരുതി ഒരു വളിച്ച ചിരിയും ചിരിച്ച്‌ പതിയേ അമ്പലക്കുളത്തിലേയ്ക്ക്‌ നടന്നു. ഒന്ന് മുങ്ങിക്കുളിച്ചാല്‍ പോകാവുന്നതേ ഉള്ളു ഈ മായാവലയം എന്നോര്‍ത്ത്‌ പാക്കരന്‍ ഊറിച്ചിരിച്ചു. &lt;br&gt;&lt;br /&gt;പ്രത്യേകിച്ചൊന്നും സംഭവിക്കാതെ ചാഴൂരില്‍ അന്നും സന്ധ്യമയങ്ങി. ഒന്നും സംഭവിച്ചില്ല എന്ന് പറയാന്‍ പറ്റില്ല... ഷാപ്പിലെ പറ്റു പുസ്തകത്തില്‍ ശ്രീ ശ്രീ വീണ്ടും പാക്കരന്റെ പേരിനു നേരെ അഞ്ച്‌ പ്ലസ്സുകളും അഞ്ച്‌ സംഖ്യകളും ഇട്ടു. ചീട്ട്‌ കളി, നാടക റിഹേഴ്‌സല്‍ മുതലായ ഉപജീവനമാര്‍ഗ്ഗത്തിലൂടെ പാക്കരന്‍ സമ്പന്നനാകുകയും ചെയ്തു. രാത്രി പത്ത്‌ മണിയോടെ അങ്കത്തട്ടില്‍ നിന്നും വാളും പരിചയുമായി പാക്കരന്‍ ചാടിയിറങ്ങി ( പത്ത്‌ മണിയോടെ ചാഴൂര്‍ ഷാപ്പില്‍ കള്ള്‌ വിതരണം നില്‍ക്കും. ഇനിയും കള്ള്‌ കൊടുത്താല്‍ എക്സൈസ്സുകാര്‍ പൊക്കും എന്നതാണ്‌ കാരണം; അല്ലാതെ കുടിക്കാന്‍ ആളില്ലാഞ്ഞിട്ടല്ല ). പാക്കരന്‍ യാത്രയായി... പാക്കരന്‍സ്‌ ഹട്ടിലേയ്ക്ക്‌. ചെന്നു കയറിയപാടെ, പാക്കരന്‍ കിടന്നു... ഇരുന്നു... വീണ്ടും കിടന്നു;വീണ്ടും ഇരുന്നു. ആകെ ഒരു അസ്വസ്ഥത. ചിന്താമഗ്നനായി ഓലപാളിയില്‍ ചടഞ്ഞിരുന്ന പാക്കരന്‍, ആരോ പുറത്ത്‌ മുരടനക്കുന്ന ശബ്ദം കേട്ടു. ഇതാരപ്പാ പതിവില്ലാത്ത ഒരു ഫോര്‍മാലിറ്റി കാണിക്കുന്നതെന്നോത്ത്‌ പാക്കരന്‍ ചെന്ന് ഓലപാളികൊണ്ടുള്ള വാതില്‍ തുറന്നു. അതാ അവന്‍... തലതിരിഞ്ഞവന്‍. പിന്നിലോട്ട്‌ തിരിഞ്ഞ്‌ വാതിലിനഭിമുഖമായാണ്‌ നില്‍പ്പ്‌ !!! പാക്കരന്റെ ഉള്ളില്‍ നിന്നും ഒരു കിളി പറന്നു പോയി തെക്കേ ആലിന്റെ വടക്കോട്ടുള്ള ചില്ലയില്‍ പോയി ഇരുന്ന് ശബ്ദമുണ്ടാക്കി. കാലനെ വിളിച്ചു വരുത്തുന്ന, ആരെയും തെല്ലൊന്ന് ഭയപ്പെടുത്തുന്ന നെടുളാന്‍ എന്ന് അറിയപ്പെടുന്ന പക്ഷിയുടെ ശബ്ദമായിരുന്നു അതിന്‌. അന്തിക്കാട്‌ സ്റ്റേഷന്‍ അതിര്‍ത്തിയിലെ കൊലകൊമ്പന്മാരെ ഒക്കെ ഇടിച്ചൊതുക്കിയ, പഴുവില്‍ ലക്ഷം വീട്‌ കോളനിയില്‍ രണ്ട്‌ പോലീസുകാരുമായി ചെന്നു കയറി കഞ്ചാവു കച്ചവടം അവസാനിപ്പിച്ച, അവണേങ്ങാട്‌ അമ്പലത്തിന്റെ പിന്നിലെ പാടത്തെ ചീട്ട്‌ കളി പിടിക്കാന്‍ ധൈര്യം കാണിച്ച എസ്‌. ഐ ബേബിയെ പോലും പേടിച്ചിട്ടില്ലാത്ത പാക്കരന്‍, വീണ്ടും പുല്‍ക്കൊടികളെ ഉമ്മ വച്ചു. &lt;br&gt;&lt;br /&gt;ഓര്‍മ്മ വരുമ്പോള്‍ പാക്കരന്‍ നിലത്ത്‌ കിടക്കുകയാണ്‌. തലതിരിഞ്ഞവന്‍ കസേരയില്‍ ഇരിക്കുന്നു, അഥവാ, കസേര തിരിച്ചിട്ട്‌ ഇരിക്കുന്നു. നീണ്ട മുടി, കറുത്ത ഗ്ലാസ്‌, കറുത്ത ഗൗണ്‍. അയാള്‍ വീണ്ടും ചിരിച്ചു. അപ്പൊ ഇയാള്‍ ഉപദ്രവിക്കാന്‍ വന്നതല്ല, പാക്കരന്‍ സ്വല്‍പ്പം ഒരു ആശ്വാസമായി. പറന്നുപോയ കിളി തിരിച്ച്‌ വന്ന് പാക്കരന്റെ തൊണ്ടയില്‍ കയറി. പാക്കരന്‍ ദയനീയ സ്വരത്തില്‍ ചോദിച്ചു... "ആരാ ?". സാവകാശം കണ്ണട ഊരിമാറ്റി അയാള്‍ പറഞ്ഞു... "പാക്കരാ, എനിക്ക്‌ സ്വന്തമായി ഒരു പേരില്ല. ഞാന്‍ അങ്ങു ദൂരെ കുക്കുംബര്‍ ടൗണിലെ പാക്കരന്‍... അഥവാ, കുക്കുംബര്‍ ടൗണിലെ നീ". "കുക്കുംബര്‍ ടൗണ്‍ ? അതേത്‌ രാജ്യത്ത്‌... ഞാന്‍ കേട്ടിട്ടില്ലല്ലൊ. " ആശ്ചര്യം അടക്കിപ്പിടിച്ച്‌ പാക്കരന്‍ സംസാരം തുടങ്ങി. തലതിരിഞ്ഞവന്‍ പതിയെ എഴുന്നേറ്റ്‌ അങ്ങോട്ടും ഇങ്ങോട്ടും ഉലാത്താന്‍ തുടങ്ങി, എന്തോ ചിന്തിച്ചുകൊണ്ട്‌. ( ആ ഉലാത്തല്‍ പാക്കരന്‌ "ക്ഷ" പിടിച്ചു. പാക്കരന്റെ മുന്നോട്ട്‌ നടക്കല്‍ ഇയാള്‍ക്ക്‌ പിന്നോട്ട്‌ നടക്കലാണ്‌. ഇയാള്‍ മുന്നിലോട്ട്‌ നടക്കുമ്പോള്‍ പിന്നിലോട്ട്‌ നടക്കുന്നതുപോലെ തോന്നും. ചുരുക്കം പറഞ്ഞാല്‍, ഈ തലതിരിഞ്ഞവനെ ഇങ്ങനെ ഭാവനയില്‍ കാണാം... മുന്നിലോട്ട്‌ നടക്കുമ്പോള്‍ പിന്നിലേക്ക്‌ പോകുകയും, പിന്നിലേക്ക്‌ നടക്കുമ്പോള്‍ മുന്നിലേക്ക്‌ പോകുകയും ചെയ്യുന്ന ഒരു ജീവി !!! ) ഉലാത്തല്‍ നിര്‍ത്തി അയാള്‍ പറഞ്ഞു. "പാക്കരാ, പറഞ്ഞാല്‍ നീ വിശ്വസിക്കില്ല. അതുകൊണ്ട്‌, നിന്നെ ഞാന്‍ അങ്ങോട്ട്‌ കൊണ്ടുപോകാം. എന്റെ നാട്ടിലേയ്ക്ക്‌." അയാള്‍ പാക്കരന്റെ കൈപിടിച്ചു. പാക്കരനും തലതിരിഞ്ഞവനും പതിയേ വായുവിലേയ്ക്കുയര്‍ന്നു. എന്നിട്ട്‌ ഒറ്റ പാച്ചിലായിരുന്നു. ചാഴൂര്‍ പഞ്ചായത്ത്‌ വക ഷോപ്പിംഗ്‌ കോംപ്ലക്സിനു മുകളിലൂടെ, ഷാപ്പും കടന്ന് ചാഴൂര്‍ എല്‍.പി സ്കൂളിന്റെ പിന്നിലെ ആരും ഉപയോഗിക്കാത്ത ആ പൊട്ടക്കിണറിന്റെ ഉള്ളിലേയ്ക്ക്‌ അയാള്‍ പാക്കരനേയും കൊണ്ട്‌ ഊളിയിട്ടു. പാക്കരന്‍ ഒന്ന് ഞെട്ടി. കള്ള്‌ കുടിച്ച്‌ ഇടക്ക്‌ ഞാന്‍ വാളുവക്കാറുള്ള ഈ കിണറാണോ ഈശ്വരാ ഇവരുടെ നാട്ടിലേക്കുള്ള വഴി !!?&lt;br&gt;&lt;br /&gt;( തലതിരിഞ്ഞവന്റെ കൂടെ തലതിരിഞ്ഞവരുടെ നാട്ടിലേയ്ക്ക്‌ പാക്കരന്‍ യാത്രയായി. തലതിരിയാത്തവര്‍ അടുത്ത എപ്പിസോഡ്‌ വായിക്കൂ )&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-7739508173508020885?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/7739508173508020885/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=7739508173508020885' title='5 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/7739508173508020885'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/7739508173508020885'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2008/03/blog-post.html' title='കുക്കുംബര്‍ ടൗണ്‍'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>5</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-5006242265187489631</id><published>2008-01-20T08:15:00.000-08:00</published><updated>2008-01-20T08:20:11.762-08:00</updated><title type='text'>ഒരു ന്യൂ ഇയര്‍ ആഘോഷത്തിന്റെ പാവന സ്മരണയ്‌ക്ക്‌...</title><content type='html'>ചാഴൂരും ഒട്ടും വ്യത്യസ്ഥമല്ല... ആഘോഷങ്ങള്‍ക്ക്‌ ഒരു കുറവുമില്ലെന്നു മാത്രമല്ല, ഓരോ ആഘോഷം കഴിയുമ്പോഴും ഒരു നൂറു കഥകള്‍ കാണും നാട്ടുകാര്‍ക്ക്‌ പറഞ്ഞു രസിക്കാന്‍. 2006 ഡിസംബര്‍ 31... തിരുവനന്തപുരത്തുനിന്നും ഈ പാവം വികടന്‍ ശനിയാഴ്‌ച തന്നെ വന്നടിഞ്ഞിരുന്നു. അപ്പോഴേ തുടങ്ങിയതാണ്‌ പ്ലാനിംഗ്‌; കള്ളുകുടി. എവിടെ ഇരുന്ന് കള്ള്‌ കുടിക്കണം, ഏത്‌ ബ്രാന്‍ഡ്‌ വാങ്ങണം, എത്ര പേരുകാണും, ടച്ചിങ്ങ്‌സ്‌ മുതലായ ആദ്ധ്യാത്മികവിഷയങ്ങളെ പറ്റി ഞാനും ആഷിയും കൂടെ കൂലങ്കുഷമായി ചര്‍ച്ച ചെയ്തു. ( ആഷി എന്റെ സോള്‍ ഗഡി. കള്ളുകുടിയില്‍ എന്റെ ഗുരു, ചീട്ട്‌ കളിയില്‍ എന്റെ ശിഷ്യന്‍. ) കള്ള്‌ എന്ന സാധനം ചാഴൂരില്‍ മാത്രമല്ല, ഈ ഭൂമി മലയാളത്തില്‍ തന്നെ ദുര്‍ലഭമായ ഒരു അവസ്ഥ ആയിരുന്നു അന്ന്. ഡ്രൈവ്‌, ഓവര്‍ ഡ്രൈവ്‌ എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന ആര്‍ട്ടിഫിഷ്യല്‍ ദ്രാവകത്തില്‍ കാര്യമായ താല്‍പ്പര്യം ഇല്ലാതിരുന്ന ഞങ്ങള്‍ അവസാനം തീരുമാനിച്ചു... വാറ്റ്‌ !!!&lt;br /&gt;&lt;br&gt;&lt;br /&gt;ആരോടും പറയല്ലേ... ചാഴൂരില്‍ നിന്നും പുത്തന്‍ പീടികയിലേക്ക്‌ പോകുന്ന വഴി, പാറക്കുളങ്ങര എന്ന പേരില്‍ ഒരു സ്ഥലമുണ്ട്‌. അവിടെ, നല്ല നാടന്‍ വാറ്റ്‌ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു സാധനം കിട്ടും. നിര്‍മ്മാതാക്കള്‍ ( തെങ്ങുകയറ്റക്കാരന്‍ "മാലയിട്ട കുട്ടനും" വാര്‍ക്കപ്പണിക്കാരന്‍ അശോകനും ) ഒരു ഗ്യാരണ്ടിയേ തരൂ... കണ്ണ്‍ അടിച്ച്‌ പോകില്ല. പ്രകൃദിദത്തമായ ചേരുവകളില്‍ നിന്നും വാറ്റി എടുത്ത അമൂല്യമായ ഔഷധം... മന്ത്രമില്ലാ മായമില്ലാ ജാലമില്ലാ; ഒരു കുപ്പിക്ക്‌ നൂറ്റി എഴുപത്‌ രൂപാ. ഇന്ന് വികടന്റെ കൂടെയുള്ള ചിലരൊക്കെ ആ ഗുണം അനുഭവിച്ചിട്ടുണ്ട്‌. കുപ്പി തുറന്നാല്‍ കറുകപ്പട്ടയുടെ (കോലോത്തെ പറമ്പില്‍ നില്‍ക്കുന്ന ഇലമംഗളം എന്ന് ലോക്കലി അറിയപ്പെടുന്ന മരത്തിന്റെ തൊലി) മണം. ഇത്തവണത്തെ ന്യൂ ഇയറിന്‌ അതുതന്നെ മതി എന്ന് ഉറപ്പിച്ചു. തൃപ്രയാറപ്പന്റെ സ്വന്തം നാട്ടിലെ ഡ്രീംലാന്റില്‍ നിന്നും കക്ക ഇറച്ചി വരട്ടിയതും കണവ തോരനും പഴുവില്‍ ഷാപ്പില്‍ നിന്നും ആമ ഇറച്ചി മൊരിച്ചതും. ഇനി ലൊക്കേഷന്‍... അതു ഒരു വമ്പന്‍ പ്രശ്നമാണ്‌. ചാഴൂരിന്റെ മുക്കിലും മൂലയിലും ന്യൂ ഇയര്‍ "പൊട്ടി" വിടരുന്ന ആ വേളയില്‍ എവടെ പോയി ഇരിക്കും എന്നത്‌ ഒരു ഭീകരമായ ചോദ്യമാണ്‌. അവസാനം ഇട്ടൂത്രന്‍കുട്ടി വാര്യരുടെ പണി തീരാത്ത വീടിന്റെ തറയില്‍ പ്രോഗ്രാം ഫിക്സ്‌ ചെയ്തു. ഈ പണിതീരാത്ത വീട്‌ എന്റെേം ആഷീടെം വീടിന്റെം ഇടയിലാണ്‌. എന്റെ വീട്ടീന്ന് ഒരു 25 മീറ്റര്‍ ദൂരം. ആകെ 12 ആള്‍ക്കാര്‍. ഓതറൈസ്ഡ്‌ കുടിയന്മാര്‍ (അഡല്‍ട്ട്‌) 9, അണ്‍ ഓതറൈസ്‌ഡ്‌ കുടിയന്മാര്‍ ( ദുര്‍ഗുണ പരിഹാര പാഠശാലയില്‍ അയക്കേണ്ടവര്‍) 3. ബിയര്‍ മാത്രം കുടിക്കുന്നവര്‍ 4, ഹോട്ട്‌ മാത്രം കുടിക്കുന്നവര്‍ 3, എന്തും കുടിക്കുന്നവര്‍ ബാക്കിയുള്ളത്‌. അങ്ങനെ ആകെ മൊത്തം മൂന്ന് കുപ്പി വാറ്റും രണ്ട്‌ കേയ്‌സ്‌ ബിയറും.&lt;br /&gt;&lt;br&gt;&lt;br /&gt;ന്യൂ ഇയര്‍ പൊട്ടി വിരിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയുള്ളപ്പോള്‍, ഏതാണ്ട്‌ പത്തുമണി ആയിക്കാണും, എല്ലാവരും ഹാജര്‍. ഒരു ദുര്‍ഗുണന്‌ വരാന്‍ പറ്റിയില്ല... അപ്രതീക്ഷിതമായി കാര്‍ന്നോര്‌ ഒടക്ക്‌ വച്ചു. അവന്റെ പാവന സ്മരണയ്ക്ക്‌ മുന്നില്‍ ശിരസ്സ്‌ നമിച്ചുകൊണ്ട്‌ ബിയര്‍ കുപ്പികള്‍ തുറക്കപ്പെട്ടു. വാറ്റിന്റെ സുഗന്ധത്തില്‍ പുല്‍ക്കൊടികള്‍ പോലും തരളിതരായി പോലും. ആദ്യത്തെ ഗ്ലാസ്‌ വാറ്റ്‌ അകത്ത്‌ പോയതോടെ ചിലരുടെ മനസ്സിലെ മംഗലശ്ശേരി നീലകണ്ഠന്മാര്‍ സട കുടഞ്ഞെഴുന്നേറ്റു. നാടന്‍ വാറ്റില്‍ കരിക്കിന്‍ വെള്ളം ഒഴിച്ച്‌ കുടിച്ചാല്‍ എന്തോ സംഭവിക്കും പോലും. ഞാന്‍ പണ്ട്‌ കുടിച്ചിട്ടുണ്ടെന്നും അടിപൊളിയാണ്‌ മോനേ എന്നുമൊക്കെ പലരും തട്ടിവിട്ടു. എന്നാല്‍ പിന്നെ അതൊന്നറിഞ്ഞിട്ടുതന്നെ കാര്യം എന്ന് നമ്മള്‍ തീരുമാനിച്ചു. പറയാന്‍ എളുപ്പമാണെങ്കിലും എവടെന്ന് കിട്ടും ഇപ്പൊ കരിക്ക്‌ എന്നതിന്‌ ആര്‍ക്കും ഒരു ഉത്തരവും ഉണ്ടായില്ല. "ഇനിയെന്തുചെയ്യേണ്ടു ഞാന്‍... ഷാപ്പിലോ കള്ളില്ല, ബാറിലോ കടമില്ല... ചെത്തുതെങ്ങിലെ മാട്ടമെന്തിനോ എന്നെനോക്കി ചിരിക്കുന്ന പോലെ" എന്ന് പാടിയ ചാഴൂര്‍ വാരിയം വക ന്യൂ ജനറേഷന്‍ വാരിയര്‍ "മഹാദേവന്‍" ( കുലം മുടിക്കാന്‍ പിറന്നവന്‍ എന്ന് വീട്ടുകാര്‍ വിളിക്കുന്ന ) ആണ്‌ പെട്ടെന്ന് ഒരു യുറേക്കാ മോഡല്‍ ശബ്ദമുണ്ടാക്കി ചാടി എഴുന്നേറ്റത്‌. "അളിയാ, അമ്പലത്തിന്റെ പിന്‍വശത്ത്‌ ഒരു പതിനെട്ടാം പട്ട നില്‍പ്പുണ്ട്‌. അതീന്ന് ചൂണ്ടിയാലോ?" എന്ന മാസമരികമായ ഒരു സൊലൂഷന്‍ ഞങ്ങള്‍ക്ക്‌ തന്ന് അവന്‍ ഗ്ലാസ്സില്‍ ബാക്കിയുള്ള വാറ്റ്‌ അകത്താക്കി.&lt;br&gt;&lt;br /&gt;സീന്‍ 2:&lt;br&gt;&lt;br /&gt;ലൊക്കേഷന്‍ : ചാഴൂര്‍ പഴയന്നൂര്‍ ഭഗവതി ക്ഷേത്രം, നടപ്പുര&lt;br&gt;&lt;br /&gt;കയറി ചെന്നപാടെ സാഷ്ടാംഗം ഒന്ന് നമസ്കരിച്ചു. "അമ്മേ മഹാമായേ... കാത്തുകൊള്ളണേ" എന്ന് മനസ്സുരുകി പ്രാര്‍ഥിച്ചു. അന്‍പത്‌ രൂപാ നോട്ട്‌ ഇതുവരെ കാണാത്ത ആ ഭണ്ഡാരത്തിലേയ്ക്ക്‌ ഒരു അന്‍പത്‌ രൂപാ നോട്ട്‌ തിരുകി വച്ച്‌ ഞാന്‍ തൊഴുകൈകളോടെ പ്രാര്‍ഥിച്ചു... "എന്റെ പഴയന്നൂര്‍ ഭഗവതീ, വേറെ വഴി ഇല്ല. ഈ സമയത്ത്‌ കരിക്ക്‌ പോയിട്ട്‌ മച്ചിങ്ങ പോലും വാങ്ങാന്‍ കിട്ടില്ല. അവിടുത്തെ ചൊല്‍പ്പടിയിലാണെങ്കില്‍ ഉഗ്രന്‍ ഒരു പതിനെട്ടാം പട്ട തെങ്ങും നില്‍പ്പുണ്ട്‌. അതില്‍ നിന്നും രണ്ടേ രണ്ട്‌ കരിക്ക്‌... അത്രയും മതി. ഭണ്ഡാരത്തില്‍ അന്‍പത്‌ രൂപായുടെ ഒരു ഒറ്റ നോട്ട്‌ ഇട്ടിട്ടുണ്ട്‌. ഒരു കരിക്കിന്‌ മാക്സിമം കൊടുക്കേണ്ട വില എട്ട്‌ രൂപയാണ്‌. അങ്ങനെ നോക്കിയാല്‍ അമ്മയ്ക്ക്‌ ഇത്‌ ഒരു നഷ്ടക്കച്ചവടമല്ല. ഈ ഭകതനെ ഈ ദുര്‍ഘടത്തില്‍ നിന്നും രക്ഷിക്കാന്‍ എന്റെ അമ്മയ്ക്കു മാത്രമേ കഴിയൂ. വേറെ ഒന്നും തോന്നരുത്‌". &lt;br&gt;&lt;br /&gt;"ചാഴൂരില്‍ വിളങ്ങീടുന്ന... ലോകനായികേ,&lt;br /&gt;പാഴാക്കീടരുതേ ജന്മം.&lt;br /&gt;താപത്തില്‍ കാത്തു കൊണ്ടും,&lt;br /&gt;പാപത്തില്‍ ക്ഷമിച്ചു കൊണ്ടും .. "&lt;br&gt;&lt;br /&gt;എന്നിങ്ങനെ പോകുന്ന ഏതോ ഒരു ഭക്തകവിയുടെ കീര്‍ത്തനം പാടി അമ്പലത്തിന്‌ ഇടത്‌ വശത്തുകൂടെ പിന്നിലേയ്ക്ക്‌ നടന്ന എന്നെ മഹാദേവന്‍ വാരിയര്‍ തടഞ്ഞു. "ദീപാരാധന കഴിഞ്ഞ്‌ നട അടച്ചാല്‍ പിന്നെ പ്രദക്ഷിണം പാടില്ലെന്നാ... അപ്രദിക്ഷിണമേ പാടൂ" എന്ന് പറഞ്ഞ്‌ ഞെളിഞ്ഞ്‌ നിന്ന അവന്റെ കൈ തട്ടിമാറ്റി ഞാന്‍ അലറി... "കള്ളും കുടിച്ച്‌ കരിക്ക്‌ മോഷ്ടിക്കാന്‍ അമ്പലത്തില്‍ കയറിയതും പോരാ, വേദാന്തം പറയുന്നോടാ പുല്ലേ ?" ഇരുട്ടില്‍ തപ്പി തപ്പി അമ്പലത്തിന്റെ പുറകുവശത്ത്‌ മതില്‍ക്കെട്ടിന്‌ കമ്പനി കൊടുത്ത്‌ നില്‍ക്കുന്ന ആ പതിനെട്ടാം പട്ട തെങ്ങിലെ ഉശിരന്‍ രണ്ട്‌ കരിക്ക്‌ പിരിച്ചെടുത്ത്‌ അമ്പലത്തിന്‌ മുന്‍വശം എത്തിയപ്പോഴേയ്ക്കും അടുത്ത ടീം അതിലേ പോകുന്നതുകണ്ടു.&lt;br /&gt;&lt;br&gt;&lt;br /&gt;അങ്ങനെ അമ്പലം വക കരിക്ക്‌ വാറ്റിലൊഴിച്ചടിച്ച്‌ ഫിറ്റായ ഞങ്ങള്‍ ഓള്‍ഡ്‌ ഇയര്‍ പോയതും ന്യൂ ഇയര്‍ വന്നതും അറിഞ്ഞില്ല. കൊഴ കൊഴാന്ന് വായില്‍ തോന്നിയതൊക്കെ പറഞ്ഞ്‌ മാനം നോക്കി കിടക്കുന്ന ഞങ്ങള്‍ ഒരു കാഴ്ച്ച കണ്ടു. ഒരു നിഴല്‍... വടക്ക്‌ വശത്ത്‌ നിന്നും റോഡിലൂടെ പതിയേ നടന്ന് വരുന്നു. അത്‌ നിഴലല്ല... ഒരാളാണല്ലോ. ഈയിടെയായി ഇവിടെ കള്ളന്മാരുടെ ശല്ല്യം ഉണ്ടെന്ന് എതോ ഒരുത്തന്‍ അറിവിന്റെ ഭണ്ഡാരം തുറന്നു. ആ നിഴല്‍ അടുത്തടുത്ത്‌ വന്നു. അരണ്ട നിലാവെളിച്ചമേ ഉള്ളു. ആ നിഴല്‍ പെട്ടെന്ന് നിന്നു. എന്തോ ഒരു പന്തികേട്‌ ഞങ്ങള്‍ക്ക്‌ മണത്തു. എല്ലാവരും നിശ്ശബ്ദരായി... ആ നിഴല്‍ ഒന്നനങ്ങി നിശ്ചലമായി. ഇത്‌ കള്ളന്‍ തന്നെ, ഞങ്ങള്‍ ഉറപ്പിച്ചു. എല്ലാവരും ജാഗരൂകരായി. അങ്ങനെ ഒരു പത്ത്‌ സെക്കന്‍ഡോളം അനങ്ങാതെ നിന്ന ആ നിഴല്‍ പിന്നെ ഒറ്റ ഓട്ടമായിരുന്നു... ഞങ്ങളിലൊരുത്തന്‍ പിന്നാലേ ഓടുന്നതും ആ ഓട്ടത്തിന്റെ അവസാനം എന്റെ വീടിന്റെ മുന്നില്‍ ചെന്ന് നില്‍ക്കുന്നതും ഒരു നടുക്കത്തോടെ ഞാന്‍ കണ്ടു. ഇരുട്ടില്‍ മുങ്ങിക്കിടന്നിരുന്ന എന്റെ വീടിന്റെ മുന്‍വശത്തെ ബള്‍ബ്‌ പ്രകാശിച്ചു. കുറച്ച്‌ നേരം ശ്മശാന മൂകത. വീടിന്റെ മുന്‍വശത്തെ ബള്‍ബ്ബ്‌ കെട്ടു. ഇവടെന്ന് ഓടിയവന്‍ പൊയതിനേക്കാള്‍ ഇരട്ടി സ്പീഡില്‍ തിരിച്ചോടി വന്നു. കിതപ്പ്‌ മാറ്റി അവന്‍ പറഞ്ഞു... "അത്‌ കള്ളനൊന്നല്ലഡാ. അപ്പുറത്തെ വര്‍ഗീസേട്ടനാ. പള്ളീലെ കുര്‍ബാനക്ക്‌ പോയതാ. നമ്മുടെ വര്‍ത്താനം കേട്ട്‌ കള്ളന്മാരാണെന്ന് വിചാരിച്ചാ പുള്ളി ഓട്യേ". പിന്നെ എന്തിനാടാ നീ എന്റെ വീടിന്റെ മുന്നില്‍ ചെന്ന് നിന്നെ എന്ന ചോദ്യത്തിന്റെ ഉത്തരം എന്നെ തകര്‍ത്തുകളഞ്ഞു. "വര്‍ഗീസേട്ടന്‍ ഓടിച്ചെന്ന് നിന്റെ വീടിന്റെ കോളിംഗ്‌ ബെല്‍ അടിച്ചു. ഞാന്‍ എത്തുമ്പൊഴേക്കും നിന്റെ അച്ഛന്‍ വാതില്‍ തുറന്ന് പുറത്ത്‌ വന്നേര്‍ന്നു. എന്നേം കണ്ടു. വര്‍ഗ്ഗീസേട്ടനെ നമ്മളൊക്കെ കൂടെ ഉപദ്രവിക്കാന്‍ വന്നു എന്ന് നിന്റെ അച്ഛനോട്‌ അയാള്‍ പറഞ്ഞുകൊടുത്തെടാ. വര്‍ഗ്ഗീസേട്ടന്‍ പള്ള്യേ പോയി... നിന്നോട്‌ വീട്ടിലേയ്ക്ക്‌ ചെല്ലാന്‍ പറഞ്ഞു".&lt;br&gt;&lt;br /&gt;മൂട്ടിലേം പുറത്തേം പൊടിയും തട്ടി വീട്ടിലേയ്ക്ക്‌ നടന്ന എനിക്ക്‌ അന്ത്യകൂദാശ തന്ന് ആ ഡാഷുകള്‍ ഒരു ചിയേഴ്‌സ്‌ പറഞ്ഞു. "പോഡാ....." എന്ന് പറഞ്ഞ്‌ വീട്ടിലേയ്ക്ക്‌ ആഞ്ഞുനടന്ന ഞാന്‍ ചെന്ന് കയറുമ്പോള്‍ പുലി വരാന്തയില്‍ കാത്തിരിപ്പുണ്ടായിരുന്നു. "അച്ചാ... ഹാഫി ന്യൂ ഇയഴ്‌" എന്നും പറഞ്ഞ്‌ ആടി ആടി അകത്തേക്ക്‌ പാഞ്ഞ എന്നെ പിടിച്ച്‌ നിര്‍ത്തി പുലി തലയ്ക്ക്‌ ഒരു കിഴുക്ക്‌ വച്ചു തന്നിട്ട്‌ പറഞ്ഞു... "അങ്ങനെ അല്ല... ഹാപ്പി ന്യൂ ഇയര്‍" !!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-5006242265187489631?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/5006242265187489631/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=5006242265187489631' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/5006242265187489631'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/5006242265187489631'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2008/01/blog-post.html' title='ഒരു ന്യൂ ഇയര്‍ ആഘോഷത്തിന്റെ പാവന സ്മരണയ്‌ക്ക്‌...'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-3499318517934698172</id><published>2007-12-26T06:57:00.000-08:00</published><updated>2007-12-26T07:18:44.230-08:00</updated><title type='text'>എപ്പിസോഡ്‌ 3 - അവിഘ്‌നമസ്തു</title><content type='html'>(ഇത്‌ ഒരു ആത്മകഥ അല്ല. ഇതിലെ കഥാപാത്രങ്ങള്‍ വികടന്റെ ലോകത്തില്‍ സുപരിചിതരാണെങ്കിലും കഥകള്‍ പലതും സാങ്കല്‍പ്പികം ആകാം. കടന്നു പോന്ന വഴികളിലൂടെ ഒരിക്കലെങ്കിലും ഒരു തിരിഞ്ഞു നോട്ടം ആഗ്രഹിക്കാത്തവരോ ചെയ്യാത്തവരോ കാണില്ല. ആ കൂട്ടത്തില്‍ വികടനും പങ്കുചേരുന്നു. ശ്രീ കേരള വര്‍മ്മ കോളേജില്‍ രണ്ട്‌ വര്‍ഷത്തെ പ്രീ-ഡിഗ്രി പഠനത്തിന്‌ ശേഷം, എന്‍ട്രന്‍ എക്സാം എന്ന കടമ്പയില്‍ തട്ടി വീണ വികടജീവിതത്തിന്റെ ബാക്കി ഏടുകളിലെ വേണ്ടപ്പെട്ടവരും അല്ലാത്തവരും ഈ എപ്പിസോഡിന്റെ അഭിനേതാക്കള്‍ ആകുമ്പോള്‍, കുമ്പസാരക്കൂട്ടിലെ കുഞ്ഞാടാവാന്‍ നില്‍ക്കാതെ സൌഹൃദങ്ങള്‍ സമ്മാനിച്ച ആ നല്ല നാളുകളിലേക്ക്‌ ഒരു തിരിച്ചുപോക്ക്‌. അത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ. എന്റെ നല്ല കൂട്ടുകാര്‍ക്കായി ഒരു പിടി നൊസ്റ്റാള്‍ജിക്‌ അയവിറക്കല്‍സ്‌. ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട പോലും.!!! ഒരിക്കല്‍ കൂടെ ഞാന്‍ ഊന്നി ഊന്നി പറയുന്നു... ഞാനൊരു ഉത്തരാധുനിക സത്യവാന്‍ അല്ലതന്നെ )&lt;br&gt;&lt;br /&gt;1999 ഏപ്രില്‍-മേയ്‌... (കൃത്യമായി പറയാന്‍ ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല. ബ്ലാക്ക്‌ ലേബല്‍ കല്ല്യാണി ബിയര്‍ തലയ്‌ക്ക്‌ പിടിച്ചിരിക്കുന്നു. ഓര്‍മ്മകള്‍ക്ക്‌ നല്ല നിറം പോരാ, ഒരു ബ്ലാക്‌ ഏന്റ്‌ വൈറ്റ്‌ ടച്ച്‌. കിംഗ്‌ ഫിഷര്‍ പ്രീമിയം തന്നെ മതിയായിരുന്നു) മനസ്സുരുകി പ്രാര്‍ഥിച്ചിട്ടും അത്തവണ മാത്രം... പ്രീ-ഡിഗ്രി റിസല്‍ട്ട്‌ ലേറ്റ്‌ ആയില്ല. പ്രീ-ഡിഗ്രി റിസല്‍ട്ട്‌ വൈകുകുമെന്നും തദ്വാരാ ഒരു വര്‍ഷത്തേക്കെങ്കിലും കാലിക്കറ്റ്‌ സര്‍വ്വകലാശാലയുടെ വിദ്യാഭ്യാസ നയ വൈകല്ല്യത്തെ പഴിച്ചുകൊണ്ട്‌ ചാഴൂര്‍ ലോവര്‍ പ്രൈമറി സ്കൂളില്‍ ചീട്ട്‌ കളി സംഘത്തിന്റെ തലവനായി വിലസാം എന്നുമുള്ള ദിവാസ്വപ്നങ്ങളാണ്‌ കാറ്റില്‍ കരിയില പോലെ പറന്നത്‌. 60 ശതമാനം എന്ന എന്റെ റിസല്‍ട്ട്‌ കണ്ട്‌ പുലി അന്ന് എന്നെ നമിച്ചു. "ഇത്‌ നീ പെടച്ചു എന്ന് പറയാതെ വയ്യടാ കന്നാലീ... നീ തോറ്റ്‌ തുന്നം പാടും എന്നാണ്‌ ഞാന്‍ വിചാരിച്ചത്‌. നിനക്ക്‌ ഒരു ഡിഗ്രി സീറ്റിന്‌ വേണ്ടി മറ്റുള്ളവരുടെ കാല്‌ പിടിക്കണ്ട ഗതികേട്‌ പോലും നീയായിട്ട്‌ ഉണ്ടാക്കിയില്ലല്ലൊ. അത്രയും മതി. ഇനി നിനക്ക്‌ സീറ്റ്‌ കിട്ടിയില്ലെങ്കിലും സാരമില്ല" എന്ന് പറഞ്ഞ പുലിക്ക്‌ സപ്പോര്‍ട്ട്‌ ആയി മാതാശ്രീയെക്കൂടെ കണ്ട ഞാന്‍ ആകെ സ്തബ്‌ധനായിപ്പോയി. മാര്‍ക്കിലും റിസല്‍ട്ടിലും കാര്യമായ വിശ്വാസം ഇല്ലാതിരുന്ന ചേട്ടന്‍, രാഷ്ട്രദീപികയുടെ സായാഹ്ന എഡിഷന്‍ തിരിച്ചും മറിച്ചും നോക്കി... അച്ചടിപ്പിശക്‌ വല്ലതും ആണോ എന്നറിയാന്‍. ആരും അറിയാതെ ഞാനും.&lt;br&gt;&lt;br /&gt;ഇനി എന്ത്‌ എന്ന ചോദ്യം പണ്ട്‌ മുതലേ കേരളത്തിലെ വിദ്യാഭ്യാസകൂതുകികളായ ചെറുപ്പക്കാരെ വലച്ചുകൊണ്ടേ ഇരുന്നു. ആ ഒരു ചോദ്യം തികച്ചും അപ്രതീക്ഷിതമായ ഒരു സാഹചര്യത്തില്‍ പുലി എന്നോട്‌ ചോദിക്കുമ്പോള്‍ എന്റെ സൈഡില്‍ അമ്മാവന്‍ നമ്പര്‍ 3, വലിയച്ഛന്‍ നമ്പര്‍ 1, മൈ മദര്‍ ദ ഗ്രേയ്‌റ്റ്‌ ഏന്റ്‌ മൈ വണ്‍ ഏന്റ്‌ ഓണ്‍ലി വണ്‍ ബ്രദര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ചോദ്യം കേട്ടപാടെ വലിയാനുള്ള എന്റെ ശ്രമങ്ങളെ അച്ച്യുതാനന്തന്റെ പ്രസ്താവനകളെ മലയാള മനോരമ ഖണ്ഡിക്കുന്നതുപോലെ ചേട്ടന്‍ പൊളിച്ചുകളഞ്ഞു... "അവന്‌ ടെക്‍നിക്കല്‍ സ്റ്റ്രീമില്‍ ഇറങ്ങാനാ ഇഷ്ടം" എന്ന ഒറ്റ ഡയലോഗുകൊണ്ട്‌ പുള്ളി എന്റെ വലിയല്‍ ശ്രമങ്ങളെ തകര്‍ത്തുകളഞ്ഞു. ഏഴാം ക്ലസ്സുവരെ പഠിച്ച അമ്മാവന്‍ നമ്പര്‍ 3, ഒന്‍പതാം ക്ലാസ്സിലേ പ്രപഞ്ച രഹസ്യം മനസ്സിലാക്കി പഠിപ്പ്‌ നിര്‍ത്തിയ വലിയച്ഛന്‍ നമ്പര്‍ 1 എന്നിവരുടെ ആദിപുരാതന സ്വപ്നമായിരുന്ന ഡിഗ്രി എന്ന ബാലികേറാമല (എന്ന് അവര്‍ പറയുന്നു) ഞാന്‍ കയറണം എന്നാണ്‌ അവരുടെ ആഗ്രഹം. പഠനവിഷയത്തില്‍ സ്വന്തമായി അഭിപ്രായങ്ങള്‍ ഒന്നും ഇല്ലാതിരുന്ന ഈ പാവം മൌനം ഭജിച്ചു. കാരണം, നോ ഇന്‍ഫൊര്‍മേഷന്‍... വിവരമില്ല !!!. പുലിയുടെ അഭിപ്രായത്തില്‍ എനിക്ക്‌ ടെക്‍നിക്കല്‍ സ്ട്രീം ഇഷ്ടപെട്ടതില്‍ വലിയ അദ്‌ഭുതം ഇല്ല പോലും... കാരണം, നശീകരണ വിത്ത്‌ എന്ന പദവി എനിക്കു ചാര്‍ത്തി തന്നത്‌ ഇതേ അമ്മാവന്‍ ആണ്‌, എന്റെ ഓപ്പറേഷന്‍ റേഡിയോ എന്ന സൈനിക നടപടിയിലൂടെ കേടായ റേഡിയോ റിപ്പയര്‍ ചെയ്ത്‌ പോകുമ്പോള്‍ അമ്മാവന്‍ എന്റെ അമ്മയോട്‌ പറഞ്ഞതാണ്‌... "ചേച്ചീ, ഇങ്ങനെ പോയാല്‍ ഇവന്‍ ഈ വീട്‌ കുളം തോണ്ടും". പിന്നീട്‌, എല്ലാ ഞായഴാചയിലും ഇതേ അവസ്ഥയെ തരണം ചെയ്യേണ്ടിവന്ന അമ്മാവന്‍ ഈ പറച്ചില്‍ നിര്‍ത്തി എന്നത്‌ "സ്വാഭാവികം" എന്ന ഒറ്റ വാക്കില്‍ ഒതുക്കനേ എനിക്കിപ്പോള്‍ പറ്റൂ.&lt;br&gt;&lt;br /&gt;അങ്ങനെ തികച്ചും വ്യത്യസ്ഥമായ അഭിരുചികള്‍ ഉള്ള പുലി, അമ്മാവന്‍ ഏന്റ്‌ വലിയച്ഛന്‍ കാര്യമായ ഡിസ്‌കസ്ഷനില്‍ മുഴുകി ഇരിക്കുന്ന സമയത്താണ്‌, മാതാശ്രീ വന്ന് രംഗപടം മാറ്റിയത്‌. പ്രിന്‍സിയുടെ കൂടെയുള്ള ഏതോ ഒരു ടീച്ചറുടെ മകന്‍ പോളി ടെക്‍നിക്കില്‍ പഠിച്ച്‌ നല്ല മാര്‍ക്കോടെ പാസ്സായി തിരുവനന്തപുരം ടെക്‍നോപാര്‍ക്കില്‍ "ജ്വാലികള്‍" ഒക്കെ ആയി വിലസുന്നതും അതിന്റെ ആഫ്‌റ്റര്‍ ഇഫക്ട്‌ എന്നപോലെ ജപ്പാനില്‍ പോയി "ഹോഷിമൂഷി" ഒക്കെ പഠിച്ച്‌ വലിയ ഡാവായി നാട്ടുകാരുടെ കയ്യടി വാങ്ങുന്നതുമായ കഥകള്‍ പറഞ്ഞ്‌ ആകെ ഒരു ടെക്‍നിക്കല്‍ മൂഡ്‌ ഉണ്ടാക്കി അവിടെ. "അംഭംഭട രാഭണാ... കുംഭകര്‍ണ്ണ വിഭീഷണാ" എന്ന് പണ്ട്‌ കാളിദാസന്‍ പറഞ്ഞപോലെ നോമിനും തോന്നി ഒരു ടെക്‍നിക്കല്‍ മൂഡ്‌ !!! "ന്താപ്പോ പറയ്യാ... പോളി ടെക്‍നിക്കില്‍ പഠിച്ചില്ലാന്നങ്ങട്‌ വക്ക്യാ... അട പ്രഥമന്‍ ഇല്ല്യാത്ത സദ്യ എങ്ങനേണ്ടാവും, അതുപോല്യാ" എന്ന ഒരു ചിന്ത എനിക്കും ഉണ്ടായി. അന്ന് പറഞ്ഞ വാക്കുകളുടെ ആദ്യാക്ഷരങ്ങള്‍ വച്ച്‌ തുടങ്ങി (അസ്ത്യുത്തരസ്യാം ദിശിദേവതാത്മാ ഹിമാലയോ നാമ നഗാധിരാജഃ ഇ.ടി.സി. )കാളിദാസന്‍ മഹാകാവ്യങ്ങള്‍ പലതും എഴുതിയെങ്കിലും ഈ പാവം എന്ത്‌ മഹാകാവ്യമാണോ ആവോ എഴുതുക എന്ന ചെറിയ ഒരു ശങ്കയോടെ ഞാന്‍ പ്രഖ്യാപിച്ചു... "ഞാന്‍ പോളി ടെക്‍നിക്കില്‍ ചേരാന്‍ തീരുമാനിച്ചു". വായ പൊത്തി ചിരിക്കുന്ന ചേട്ടനെ കണ്ടില്ലെന്ന് നടിച്ച്‌ ഒരു കപ്പ്‌ കാപ്പി ധൃതിയില്‍ അകത്താക്കി ഞാന്‍ ചാഴൂര്‍ ലോവര്‍ പ്രൈമറി സ്കൂളിനെ ലക്ഷ്യമാക്കി വലിഞ്ഞ്‌ നടന്നു... റമ്മി കളിക്കാന്‍. (സ്കൂളില്‍ ഇരുന്ന് ചീട്ട്‌ കളിച്ചതിന്‌ അന്ന് തന്നെ അന്തിക്കാട്‌ പോലീസ്‌ സ്റ്റേഷന്‍ വക ജീപ്പില്‍ ഒരു സവാരിയും തരമായപ്പോള്‍ ആകെപ്പാടെ ഒരു വശപ്പിശക്‌ ഫീല്‍ ചെയ്തു. "നീ നല്ല ഗുരുത്വം ഉള്ളവനാണല്ലോടാ... നിന്റെ അമ്മ ഒരു ടീച്ചറായിട്ടും നിനക്ക്‌ സ്കൂളില്‍ തന്നെ ഇരുന്ന് ചീട്ട്‌ കളിക്കണമല്ലേടാ" എന്ന എസ്‌.ഐ യുടെ ചോദ്യം എന്റെ ചങ്കില്‍ തറച്ചു)&lt;br&gt;ഭീഷണി: (തുടരും...)&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-3499318517934698172?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/3499318517934698172/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=3499318517934698172' title='8 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/3499318517934698172'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/3499318517934698172'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2007/12/3.html' title='എപ്പിസോഡ്‌ 3 - അവിഘ്‌നമസ്തു'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>8</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-872744944486451013</id><published>2007-11-20T06:51:00.000-08:00</published><updated>2007-11-20T07:06:25.334-08:00</updated><title type='text'>നായര്‌ പിടിച്ച പുലിവാല്‌</title><content type='html'>"വില്ലാളി വീരന്‍...വീരമണികണ്ഠന്‍&lt;br /&gt;പാണ്ടിമലയാളമടക്കിവാഴും&lt;br /&gt;ദിവ്യമായ പൊന്നുപതിനെട്ടാം പടികേറി വാഴും&lt;br /&gt;ഹരിഹരസുതനാനന്തചിത്തനയ്യനയ്യപ്പ സ്വാമിയേയ്‌...വിശന്നിട്ടു വയ്യ!!!"...&lt;br&gt;&lt;br /&gt;പതിനെട്ട്‌ തൊണ്ടകളില്‍ നിന്നും "ശരണമയ്യപ്പ" എന്നും ഒരു തൊണ്ടയില്‍ നിന്നും "വിശന്നിട്ടു വയ്യ" എന്നും ശബ്ദമുയര്‍ന്നു. പതിനെട്ട്‌ തൊണ്ടകളില്‍ നിന്നും ഉയര്‍ന്ന ശബ്ദത്തേയും അമ്പലത്തില്‍ പൊട്ടിയ ഇരുപത്തി ഒന്ന് കതിനകളുടെ ശബ്ദത്തേയും കടത്തി വെട്ടിക്കൊണ്ട്‌ ആ ദീന രോദനം കരുവന്തല അമ്പലത്തിന്റെ നടയില്‍ മാറ്റൊലി കൊണ്ടു. ശരണം വിളിച്ച ഗുരുസ്വാമി ആ അവതാള സ്വാമിയെ രൂക്ഷമായി നോക്കി. ഹരിഹരന്‍ നായര്‍ സ്വാമികള്‍ അസമയത്ത്‌ നാവില്‍ വിളയാടിയ വികടസരസ്വതിയെ മനസ്സില്‍ പ്രാകിക്കോണ്ട്‌ ഉച്ചത്തില്‍ വിളിച്ചു... "ശരണമയ്യപ്പാ".&lt;br&gt;&lt;br /&gt;മണ്ഡലകാലത്ത്‌ നാല്‍പ്പത്തൊന്ന് ദിവസം വ്രതമെടുത്ത്‌ മലയ്ക്ക്‌ പോയിരുന്ന മുല്ലശ്ശേരി ബന്ധുക്കളുടെ കൂടെ ആ കൊല്ലവും ഞാന്‍ കൂടിയിരുന്നു. കഴിഞ്ഞ കൊല്ലം ചെയ്ത സല്‍പ്രവൃത്തികളുടെ എണ്ണം എടുത്തപ്പോള്‍ ആ കൊല്ലവും പോകാതിരിക്കാന്‍ തോന്നിയില്ല എന്നതാണ്‌ സത്യം. ശബരിമലയില്‍ പുലിയുണ്ടോ എന്ന ചോദ്യത്തെ പറ്റി നടക്കുന്ന തര്‍ക്കങ്ങളില്‍ വലിയ താല്‍പ്പര്യം ഉണ്ടായിരുന്നില്ലെങ്കിലും അതിന്റെ റിസല്‍റ്റ്‌ എന്താവും എന്നു ഒരു ചെറിയ ആകാംക്ഷ മനസ്സില്‍ ഉണ്ടായിരുന്നു. നമ്മളെ കൂടെ ബാധിക്കുന്ന ഒരു കാര്യമാണല്ലോ. ആ വിഷയത്തിലെ തര്‍ക്കം അങ്ങനെ അനന്തമായി നീളുന്നത്‌ കണ്ടപ്പോള്‍ സ്വല്‍പ്പം കഠിനമായി തന്നെ വ്രതമെടുത്ത്‌ "ഇനി ഇപ്പൊ പുലി ഉണ്ടെങ്കില്‍ തന്നെ, നിന്നെ പിടിക്കില്ലെടാ" എന്ന് ഇടക്കിടെ മനസ്സിനെ ധൈര്യപ്പെടുത്തിയാണ്‌ ആ കൊല്ലം ഞാന്‍ ഈ പരിപാടിക്ക്‌ ഇറങ്ങിയത്‌. ഉറക്കത്തിന്‌ വേണ്ടി മാറ്റി വച്ചിരുന്ന രാത്രി ഒന്‍പതര മുതല്‍ രാവിലെ ഏഴ്‌ വരേയുള്ള നാമമാത്രമായ സമയത്തില്‍ നിന്നും ഇത്തവണ അര മണിക്കൂര്‍ കട്ട്‌ ചെയ്ത്‌ അതി രാവിലെ തന്നെ എഴുന്നേറ്റ്‌ കുളിച്ച്‌ അമ്പലത്തില്‍ പോകുമായിരുന്നു. ഇത്ര മഹത്തായ ഒരു ത്യാഗം സ്വാതന്ത്ര്യ സമര ഭടന്മാര്‍ പോലും ചെയ്തു കാണില്ല എന്ന ഉത്തമ വിശ്വാസം ഉള്ളതിനാല്‍ അല്‍പ്പം കോണ്‍ഫിഡന്റ്‌ ആയാണ്‌ ഇത്തവണത്തെ കെട്ട്‌ നിറയ്ക്കല്‍ പ്രോഗ്രാമിന്‌ അവതരിച്ചത്‌. എങ്കിലും, നാല്‍പ്പത്തൊന്ന് ദിവസം വ്രതമെടുത്തിട്ടും താടിയും മീശയും ഒന്നും കാര്യമായി വളരാത്തതില്‍ എനിക്ക്‌ സാരമായ കുണ്ഠിതം ഉണ്ടായിരുന്നു (ഒരു വെയ്റ്റ്‌ കുറവ്‌... ഒരാഴ്ച്ച മുന്‍പ്‌ വ്രതം തുടങ്ങിയ രാമദാസ്‌ സ്വാമികള്‍ നാട്ടുകാരെ കാണിക്കാനായി ഒരു മാസം മുന്‍പേ ഷേവിംഗ്‌ നിര്‍ത്തിയതാണെന്ന് കെട്ട്‌ നിറയ്ക്കിടയില്‍ ആരോ കുശുകുശുത്തപ്പോഴാണ്‌ ഒരു സമാധാനം ആയത്‌. പരദൂഷണം ചെയ്യാന്‍ അമ്പലനടയെന്നോ ബാറെന്നോ വ്യത്യാസം ഉണ്ടോ...) ആഫ്റ്റര്‍ ആള്‍, ഈ കാടുപിടിച്ച്‌ കിടക്കുന്ന താടിയും വായയുടെ ഫില്‍റ്റര്‍ ആയി ആക്ട്‌ ചെയ്യുന്ന മീശയും ആണല്ലോ ഇപ്പോഴത്തെ സ്വാമിമാരുടെ ഒരു ട്രേഡ്‌ മാര്‍ക്ക്‌.&lt;br&gt;&lt;br /&gt;ഇത്തവണ കൂട്ടത്തില്‍ ഉള്ള ഹരി സ്വാമി ഒരു ഭൂലോക മടിയന്‍ ആണ്‌. ഇദ്ദേഹത്തെ ആരും ഹരി എന്നോ ഹരിഹരന്‍ എന്നോ വിളിക്കുന്നത്‌ മൂപ്പരാള്‍ക്ക്‌ ഇഷ്ടമല്ല. ഹരിഹരന്‍ നായര്‍ എന്ന് തന്നെ വിളിക്കണം. വല്ല്യേ അഭിമാനിയാണ്‌. ദുബായ്‌, ബഹറിന്‍, നേപ്പാള്‍ എന്നീ വിദേശങ്ങളിലും ബോംബേ, വെങ്കിടങ്ങ്‌, മുല്ലശ്ശേരി എന്നീ ഭാരത മണ്ണിലും ഒരു വ്യവസായ പ്രമുഖന്‍ ആകാനുള്ള ശ്രമങ്ങളില്‍ നാല്‍പ്പത്‌ സെന്റ്‌ പറമ്പ്‌, ഒരു ഇന്‍ഡ്‌-സുസുകി മോട്ടോര്‍ സൈക്കിള്‍, സ്ത്രീധനമായി കിട്ടിയ ഇരുപത്‌ പവന്‍ സ്വര്‍ണ്ണം എന്നിവ ഗുരുവായൂര്‍ അമ്പലത്തിന്റെ ഭണ്ഡാരത്തില്‍ ഇട്ട പോലെ മുല്ലശ്ശേരി സഹകരണ ബാങ്കില്‍ പണയമായി നിക്ഷേപിച്ചവനും, കാലക്ഷേപത്തിനായി ഇപ്പോള്‍ മുല്ലശ്ശേരിയിലെ ഏതോ ഒരു സ്റ്റുഡിയോയില്‍ ഫോട്ടോഗ്രാഫര്‍ ആയി വെയില്‍ കൊണ്ട്‌ നടക്കുകയും ചെയ്യുന്നവനുമാകുന്നു ഈ മഹാനുഭാവന്‍. "സമയദോഷം" എന്ന ഒരു വാക്കില്‍ എല്ലാ തകര്‍ച്ചകളേയും ഒതുക്കി ആര്‍ക്കും അങ്ങനെ പിടികൊടുക്കാതെ നടക്കുന്ന ഇദ്ദേഹത്തിന്റെ മടി ഒന്നുകൊണ്ട്‌ മാത്രമാണ്‌ ആ കുടുംബം പൊളിഞ്ഞതെന്ന് കെട്ടുനിറക്കിടയിലെ ഭക്തി നിര്‍ഭരമായ സംസാരത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കി. ഈ പുതിയ അവതാരത്തിന്റെ ഭാവി പരിപാടികളില്‍ ഇന്ററസ്റ്റഡ്‌ ആയ മറ്റു സ്വാമിമാരുടെ കൂടെ ഞാനും കൂടി. ഏതായാലും ഹരിസ്വാമിയെ കുറ്റം പറയാന്‍ വയ്യ. ആറുമണിക്ക്‌ തുടങ്ങിയ കെട്ട്‌ നിറയ്ക്കല്‍ എട്ടര വരെ നീണ്ടപ്പോള്‍ എല്ലാവരുടേയും വയര്‍ കരിഞ്ഞിരുന്നു. ബാക്കി എല്ലാവരും മനസ്സില്‍ പറഞ്ഞപ്പോള്‍ ഹരി സ്വാമി ഉറക്കെ പറഞ്ഞു എന്ന് മാത്രം.&lt;br&gt;&lt;br /&gt;എന്തിലും ഏതിലും പരാതി പറച്ചില്‍ ഇദ്ദേഹത്തിന്റെ ഒരു സ്വഭാവമായിരുന്നു. കെട്ടുനിറ കഴിഞ്ഞപ്പോള്‍ കിട്ടിയ പായസത്തിലെ ഒരു ചെറിയ കല്ലും പൊട്ടിയ കതിനകളില്‍ ഒന്നിന്റെ ശബ്ദക്കുറവും അമ്പലക്കുളത്തിന്റെ പടവുകളിലെ വഴുക്കലും എന്നു വേണ്ട, കിട്ടിയ സമയം കൊണ്ട്‌ ഗുരുസ്വാമിയെ വരെ കുറ്റം പറഞ്ഞു കളഞ്ഞു ഈ സ്വാമികള്‍. നമ്മുടെ ഈ യാത്ര ഇന്ററസ്റ്റിംഗ്‌ ആകും എന്ന് ഏതാണ്ട്‌ ഉറപ്പയതോടെ എല്ലാവരും ഒരു പിക്നിക്ക്‌ മൂഡിലേയ്ക്ക്‌ എത്തി. കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര, ഏറ്റുമാനൂര്‍ തുടങ്ങിയ അമ്പലങ്ങളില്‍ ഒക്കെ കയറി തൊഴുതെന്നു വരുത്തി, ഉറങ്ങിയും ബാക്കി സമയങ്ങളില്‍ വായയ്ക്ക്‌ എന്തെങ്കിലും പണി കൊടുത്തുകൊണ്ടും ഞങ്ങള്‍ എരുമേലിയില്‍ എത്തി. പതിവുപോലെ പേട്ട തുള്ളി മേലാകെ ചായം ആയി കുളിക്കാനിറങ്ങിയ ഞങ്ങള്‍ ഹരിസ്വാമിയെ കാണാതെ അമ്പരന്നു. കാര്യമായ തിരച്ചിലിനൊടുവില്‍ എരുമേലി അമ്പലത്തിന്റെ മുന്‍പിലുള്ള സ്റ്റുഡിയോയില്‍ ഒരു പുലിയുടെ പ്രതിമയ്ക്ക്‌ സൈഡില്‍ പത്മാസനത്തില്‍ ഇരുന്ന് ഫോട്ടോ എടുക്കുകയായിരുന്ന ആ ദിവ്യനെ കണ്ടെത്തി. ഇക്കണക്കിന്‌ പോയാല്‍ പുലിയെ നേരിട്ട്‌ കാണണ്ടിവരുമല്ലോ സ്വാമീ എന്ന് പറഞ്ഞു ഗുരുസ്വാമി തലയില്‍ കൈവച്ച്‌ നിന്നു. പല പോസുകളില്‍ ഉള്ള ഏഴോളം ഫോട്ടൊകള്‍ തോള്‍സഞ്ചിയിലേയ്ക്ക്‌ തിരുകുന്നതിനിടെ ഹരിസ്വാമികള്‍ റിപ്ലൈഡ്‌: "ആദ്യമായി പോകുന്നതല്ലേ. നാട്ടുകാരെ കാണിച്ചേക്കാം. അല്ലെങ്കില്‍ അവന്മാര്‍ വിശ്വസിക്കില്ല".&lt;br&gt;&lt;br /&gt;വലിയാനവട്ടം, ചെറിയാനവട്ടം, കരിയിലാന്തോട്‌, കാളകെട്ടി, അഴുത, കല്ലിടുംകുന്ന് മുതലായ സ്ഥലങ്ങളെ പറ്റി ഗുരുസ്വാമി ഓരോന്ന് പറഞ്ഞുകൊണ്ടിരുന്നു. മനുഷ്യന്മാരെ പേടിപ്പിക്കാന്‍ ഓരോ പേരിടുന്നതേ... ഞാന്‍ മനസ്സില്‍ ഓര്‍ത്തു. വലിയാനവട്ടം, ചെറിയാനവട്ടം എന്നീ സ്ഥലങ്ങളില്‍കൂടെ നടക്കുമ്പോള്‍ എപ്പഴാണാവോ ആന വന്ന് ചവുട്ടി മരത്തില്‍ തേമ്പുന്നത്‌ എന്നു ആലോചിച്ച്‌ ടെന്‍ഷന്‍ ആയിരുന്നു. കരിയിലാന്തോട്‌ എന്നറിയപ്പെടുന്ന സ്ഥലം ഭീകരമായ ഒരു കാടാണ്‌. പകല്‍ സമയത്തും ഭയങ്കര ഇരുട്ട്‌. മംഗളം, മനോരമ വാരികകളില്‍ കോട്ടയം പുഷ്പനാഥും കൂട്ടരും എഴുതി പടച്ചു വിടുന്ന ഹൊറര്‍ നോവലുകളിലെ ഒരു യക്ഷി മൂഡ്‌ അവിടെ തളം കെട്ടി നിന്നിരുന്നു. ചീവീടുകളുടേയും വവ്വാലുകളുടേയും സംസ്ഥാന സമ്മേളനം നടക്കുന്ന പോലെ ആകെ കലപില. കാളകെട്ടി അല്‍പ്പം കൂടെ തുറസ്സായ സ്ഥലമാണ്‌. സ്വാമി അയ്യപ്പന്‍ മഹിഷിയെ ഭൂമിയില്‍ നിന്നും സ്കൂട്ടാക്കുന്നത്‌ കാണാന്‍ പരമശിവന്‍ വന്നപ്പോള്‍ നന്ദിയെ കെട്ടിയ സ്ഥലമാണത്രേ കാളകെട്ടി. എരുമേലിയില്‍ നിന്നും നടന്ന് തുടങ്ങിയതില്‍ പിന്നെ മനസ്സമാധാനം എന്നൊന്ന് ഉണ്ടായിട്ടില്ല. ആള്‍പ്പെരുമാറ്റം വളരെ കുറവാണ്‌. ഇനി കാട്ടില്‍ ഒരു ജങ്‌ക്‍ഷന്‍ ഉള്ളത്‌ അഴുതയിലാണെന്നും അവിടേക്ക്‌ അധികം ദൂരം ഇല്ലെന്നും ഗുരു സ്വാമി പറഞ്ഞപ്പോള്‍ ഏറ്റവും പുറകിലായി നടക്കുന്ന ഹരിസ്വാമികള്‍ ഒരു ആത്മഗതം അല്‍പ്പം ഉറക്കെയായി പറത്തിവിട്ടു... "നടന്ന് നടന്ന് കാല്‌ തേഞ്ഞു. അഴുതയില്‍ ചെരിപ്പ്‌ കിട്ടുന്ന കടയുണ്ടാകുമോ എന്തോ".&lt;br&gt;&lt;br /&gt;അഴുതയിലെ പ്രത്യേകത എന്താണെന്നു വച്ചാല്‍, അടിഭാഗം നിറയെ ഉരുളന്‍ കല്ലുകള്‍ ആണ്‌. അഴുതാ നദിയില്‍ നടന്ന് നീങ്ങുക എന്നത്‌ കാര്യമായി ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്‌. എപ്പോഴാണ്‌ ഉരുണ്ട കല്ലില്‍ ചവുട്ടി വെള്ളത്തിലേക്ക്‌ കമിഴ്‌ന്ന് വീഴുന്നതെന്ന് അറിയില്ല. നീന്തല്‍ കാര്യമായി വശമില്ലാതിരുന്ന ഞാന്‍ എപ്പോഴും മാക്സിമം അരഭാഗം വരെ വെള്ളം ആകുന്നതു വരേയേ ഇറങ്ങൂ. എന്നിട്ടു കിട്ടുന്ന പുണ്യം ഒക്കെ മതി. അഴുതയില്‍ കുളിച്ച്‌ കയറുന്ന നേരം നദിയില്‍ മുങ്ങി ആദ്യം കയ്യില്‍ തടയുന്ന കല്ല് എടുക്കണം. ആ കല്ല് മടിശ്ശീലയില്‍ കെട്ടി വച്ച്‌ കല്ലിടും കുന്നില്‍ ചെന്ന് എറിയണം. മുങ്ങലും കല്ലെടുക്കലും കല്ലെറിയുന്നതും നമുക്ക്‌ പ്രശ്നമല്ല. പക്ഷെ, മടിയില്‍ കെട്ടി വച്ച്‌ കല്ലിടും കുന്ന് വരെ നടക്കുക എന്നത്‌ ഭയാനകമായ ഒരു അവസ്ഥ തന്നെയാണ്‌. ഒരു കൈ കൊണ്ട്‌ ഇരുമുടിക്കെട്ടും മറുകൈ കൊണ്ട്‌ അരയില്‍ കെട്ടിയ ഈ കല്ലും താങ്ങി വേണം നടക്കാന്‍. കല്ലിന്റെ സൈസ്‌ ഇവടെ ഒരു പ്രധാന ഫാക്‍ടര്‍ ആണ്‌ എന്ന് എടുത്ത്‌ പറയണ്ട കാര്യമില്ലല്ലൊ. അത്ര വലിയ പാപമൊന്നും നമ്മള്‍ ചെയ്തിട്ടില്ല എന്ന് ഉത്തമ ബോധ്യമുള്ള നമ്മള്‍ ഇവടെ ഒരു ചെറിയ ട്രിക്ക്‌ എടുക്കും. കുളിക്കലും മദിക്കലും ഒക്കെ കഴിഞ്ഞാല്‍ പതുക്കെ കാലുകൊണ്ട്‌ ഒരു ചെറിയ കല്ല് തപ്പി വിരലുകള്‍ക്കിടയില്‍ അഡ്‌ജസ്റ്റ്‌ ചെയ്ത്‌ വയ്ക്കും. ഗുരു സ്വാമി നോക്കി നില്‍ക്കുന്നത്‌ കൊണ്ട്‌ മുങ്ങിക്കിടന്ന് തപ്പാന്‍ പറ്റില്ല. മുങ്ങണം, കല്ലെടുക്കണം, അപ്പൊ തന്നെ പൊങ്ങണം... ഇതാണ്‌ ഗുരുസ്വാമിയുടെ ഡിമാന്റ്‌. ആകെ കൂടെ ഒരു രണ്ട്‌ സെക്കന്റ്‌ കിട്ടും. കല്ല് തപ്പി എന്ന് ഗുരുസ്വാമിക്ക്‌ തോന്നിയാല്‍ കഴിഞ്ഞു. പിന്നെ മൂപ്പരാള്‍ക്ക്‌ തോന്നിയ കല്ലെടുപ്പിക്കും. അപ്പൊ പിന്നെ ഇതേ വഴിയുള്ളൂ. ഒറ്റ മുങ്ങല്‍... കൈകള്‍ കാലിന്റെ മേലേക്കൂടെ താഴേയ്ക്ക്‌ ഇറക്കി നേരെ വിരലുകള്‍ക്കിടയിലേയ്ക്ക്‌. നമ്മള്‍ വിദഗ്ദമായി സെറ്റ്‌അപ്പ്‌ ചെയ്തു വച്ച ആ ഉരുളന്‍ കല്ല് വിരലുകള്‍ക്കിടയില്‍ നിന്നും എടുത്ത്‌ ഒറ്റ പൊങ്ങല്‍. നമ്മളും ഹാപ്പി, ഗുരുസ്വാമിയും ഹാപ്പി.&lt;br&gt;&lt;br /&gt;അഴുതയിലേയ്ക്ക്‌ കുളിക്കാന്‍ ഇറങ്ങുന്നതിന്‌ മുന്‍പേ ഹരിഹരന്‍ സ്വാമി പ്രഖ്യാപിച്ചു... "ഏറ്റവും ചെറിയ കല്ലേ ഞാന്‍ എടുക്കൂ. നിങ്ങള്‍ കണ്ടോ എന്റെ ബുദ്ധി". കന്നിസ്വാമി ആയതിന്റെ ഒരു അഹങ്കാരവും ഇല്ല. മണ്ടന്‍ തന്നെ, ഇതൊക്കെ കേട്ടാല്‍ ഗുരുസ്വാമി വിടുമോ... പുള്ളി ഇയാളുടെ പിന്നാലെ കൂടി. അങ്ങനെ കുളിയൊക്കെ കഴിഞ്ഞ്‌ ഓരോരുത്തര്‍ ആയി കല്ലെടുത്ത്‌ തുടങ്ങി. എല്ലാവരും ഒരു അഡ്‌ജസ്റ്റ്മെന്റിലാണ്‌ കല്ലെടുക്കുന്നത്‌. കൂട്ടത്തിലെ മൂത്തവനായ ശ്രീധരസ്വാമികള്‍ സാമാന്യം തരക്കേടില്ലാത്ത ഒരു കല്ല് തന്നെ മുങ്ങി എടുത്തു. എല്ലാവരുടേയ്യും കണ്ണുകള്‍ ഹരിസ്വാമികളിലാണ്‌. കന്നിക്കെട്ടുകാരനായതുകൊണ്ട്‌ നമ്മുടെ ഈ ട്രിക്ക്‌ മൂപ്പര്‍ക്ക്‌ നല്ല വശമില്ല. മൂപ്പര്‍ക്ക്‌ ആരും പറഞ്ഞ്‌ കൊടുത്തുമില്ല. അങ്ങനെ ഏകദേശം എല്ലാവരും കല്ലെടുത്ത്‌ കഴിഞ്ഞു. ഗുരുസ്വാമിയുടെ കണ്ണുകള്‍ ഒന്ന് പാളിയ സമയം നോക്കി മൂപ്പര്‌ മുങ്ങി... പൊങ്ങി. പൊങ്ങിയപാടെ മൂപ്പര്‍ ഒന്നുകൂടെ മുങ്ങാന്‍ ഒരു ശ്രമം നടത്തി. ഹരിസ്വാമികളുടെ പിന്നില്‍ തന്നെ നിന്നിരുന്ന ശ്രീധരസ്വാമികള്‍ ചാടിക്കയറി മൂപ്പരെ പിടിച്ച്‌ പൊക്കി. പൊക്കി നോക്കിയപ്പോള്‍ മൂപ്പരുടെ രണ്ട്‌ കയ്യിലും ഓരോ കല്ല്!!! അതിബുദ്ധി കാണിച്ചതാണ്‌... ഒരെണ്ണം വലുതായാല്‍ അത്‌ കളഞ്ഞ്‌ ചെറുത്‌ എടുക്കാമെന്ന് വിചാരിച്ച പുള്ളിക്ക്‌ കയ്യില്‍ കിട്ടിയത്‌ രണ്ടും വലിയ കല്ല്. അതിലെ ഒരെണ്ണം കളയാന്‍ പോലും പുള്ളിക്ക്‌ സമയം കിട്ടിയില്ല... ടൈമിംഗ്‌ പോരാ. വീണ്ടും മുങ്ങാനുള്ള ശ്രമം ശ്രീധരസ്വാമികള്‍ ഇല്ലാതാക്കുകയും ചെയ്തു. മൂപ്പരുടെ രണ്ട്‌ കയ്യും മുകളിലേയ്ക്ക്‌ ഉയര്‍ത്തിപ്പിടിച്ച്‌ ശ്രീധരസ്വാമികള്‍ ഉറക്കെ വിളിച്ചു... "ഹരിഹരന്‍ നായര്‍ സ്വാമിയേയ്‌...". മറ്റു പതിനെട്ട്‌ തൊണ്ടകള്‍ അതേറ്റുപിടിച്ചു "ശരണമയ്യപ്പാ". അഴുതയില്‍ നിന്നും കല്ലിടുംകുന്നിലേയ്ക്കുള്ള ഏതാണ്ട്‌ പന്ത്രണ്ട്‌ കിലോമീറ്ററോളം ദൂരം രണ്ട്‌ കല്ലും അരയെയില്‍ കെട്ടി പാടുപെട്ട്‌ നടന്ന്, അവസാനം കല്ലിടും കുന്നില്‍ കല്ലെറിഞ്ഞ്‌ കല്‍കൂമ്പാരത്തില്‍ നിന്നും ഇറങ്ങി വന്ന ഹരിസ്വാമിയോട്‌ ഗുരുസ്വാമി പറഞ്ഞു... "ഗുരുസ്വാമിയെ ഹരിസ്വാമി ചതിച്ചാല്‍, ഹരിസ്വാമിയെ അയ്യപ്പസ്വാമി ചതിക്കും".&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-872744944486451013?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/872744944486451013/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=872744944486451013' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/872744944486451013'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/872744944486451013'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2007/11/blog-post.html' title='നായര്‌ പിടിച്ച പുലിവാല്‌'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-8336171665406043655</id><published>2007-09-12T10:57:00.000-07:00</published><updated>2007-09-12T11:05:23.573-07:00</updated><title type='text'>കിടിലം + ഉള്‍ക്കിടിലം = കിടിലോല്‍ക്കിടിലം</title><content type='html'>അഞ്ചടി പതിനൊന്നിഞ്ച്‌ ഉയരത്തില്‍ ഈര്‍ക്കിലി വണ്ണത്തില്‍ ഉള്ള ഈയുള്ളവന്‍ പുരനിറഞ്ഞ്‌ നില്‍ക്കുകയാണെന്ന് പുലിക്കും പ്രിന്‍സിക്കും (പ്രിന്‍സി എന്നത്‌ മാതാശ്രീയുടെ പുതിയ തൂലികാ നാമം ആണ്‌, ഹെഡ്‌ മിസ്റ്റ്രസ്സ്‌ ആയതിന്‌ ശേഷം) തോന്നാന്‍ എന്താണാവോ കാരണം എന്ന് എത്ര ആലോചിച്ചിട്ടും എനിക്ക്‌ മനസ്സിലായില്ല. എനിക്ക്‌ വേണ്ടി ആര്‍ക്കും പ്രേമലേഖനം കൊടുത്തിട്ടില്ല (കൊടുക്കാന്‍ ധൈര്യം ഉണ്ടായില്ല എന്നതാണ്‌ സത്യം), അമ്പലത്തില്‍ പോയാല്‍ നല്ല നായന്മാര്‍ പെണ്‍കൊടികളെ കണ്ടാല്‍ വായപൊളിച്ച്‌ നില്‍ക്കാറില്ല അങ്ങനെ അങ്ങനെ നാട്ടുകാരെക്കൊണ്ട്‌ ഇവന്‍ എങ്ങനെയെങ്കിലും കെട്ടിപ്പോയാല്‍ മതിയായിരുന്നു എന്ന് പറയിക്കുന്ന ഒന്നും ചെയ്യാനുള്ള സാഹചര്യം ഉണ്ടായിട്ടില്ല. എന്നിട്ടും എന്താണാവോ ഇങ്ങനെ ഒരു പടപ്പുറപ്പാടെന്ന് ചിന്തിക്കാന്‍ പോലും സമയം കിട്ടാത്ത രീതിയിലുള്ള ഒരു മൂവ്‌ ആയിരുന്നു അവര്‍ നടത്തിയത്‌...&lt;br&gt;&lt;br /&gt;ഒരു ചെറിയ ക്ലൂ തന്നിരുന്നെങ്കിലും ശനിയാഴച്ച പുലര്‍ച്ചേ തന്നെ പെണ്ണുകാണല്‍ വിഷയം വന്നു കയറുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. ഗുരുവായൂരിന്റെ വടക്ക്‌ കിഴക്കന്‍ പ്രാന്തപ്രദേശത്തായി ഉള്ള ഏതോ ഒരു കാട്ടുമുക്കില്‍ എതോ ഒരു നാടന്‍ പെണ്ണുണ്ടെന്നും "നമ്മുടെ നിലയ്ക്കും വിലയ്ക്കും ചേര്‍ന്നതാണെന്നും" പുലി പറഞ്ഞപ്പോള്‍ ഞാന്‍ ഒന്ന് ഞെട്ടി. "നമ്മുടെ" എന്ന് പറഞ്ഞതില്‍ എന്നെ കൂടെ കൂട്ടിയിട്ടുണ്ടെങ്കില്‍ പെണ്‍കുട്ടിയെ കാണാന്‍ എതെങ്കിലും ബാറില്‍ പോകണ്ടിവരുമെന്ന് മനസ്സില്‍ ഓര്‍ത്ത്‌ വിഷണ്ണനായി ഇരിക്കുമ്പോള്‍ ഗോപാലേട്ടന്റെ KL-8 B 5377 അമ്പാസഡര്‍ ടാക്സി നിരങ്ങി ഞരങ്ങി വീടിന്റെ മുന്നില്‍ അവതരിച്ചു. പേരും നാളും ഒക്കെ നേരത്തേ അറിഞ്ഞിരുന്നു. അവടെ പോയി എന്ത്‌ ചെയ്യും എന്ന് ഒരു ഐഡിയയും ഇല്ലാത്തതുകൊണ്ട്‌ കുളിക്കാന്‍ ഒരുപാട്‌ സമയം എടുത്തു... അഞ്ചാറ്‌ ഡയലോഗുകള്‍ കണ്ട്‌ വയ്ക്കുകയും ചെയ്തു.ആദ്യത്തെ പെണ്ണുകാണല്‍ ആയിട്ടും ഒരു ടെന്‍ഷന്‍ ഇല്ലാതെ ഇരിക്കുന്ന എന്നെ കുത്തിയിളക്കാന്‍ ഗോപാലേട്ടന്‍ കിണഞ്ഞ്‌ ശ്രമിക്കുന്നുണ്ട്‌. പുലി ഫ്രന്റ്‌ സീറ്റിലും ഞാന്‍ പിന്‍സീറ്റിലും ആണ്‌ ഇരിപ്പ്‌. പോകുന്ന പോക്കിലും ആലോചന അവടെപ്പോയി എന്ത്‌ മണ്ടത്തരമാണാവോ പറയാന്‍ പോകുന്നത്‌ എന്നായിരുന്നു. അതുകൊണ്ട്‌ തന്നെ പുലിയും ഗോപാലേട്ടനും കൂടി പരദൂഷണം പറയുന്നത്‌ അത്ര ശ്രദ്ധിച്ചില്ല. കാര്‍ന്നോരുടെ പേര്‌ ശ്രീധരന്‍ നായര്‍ എന്നാണെന്ന് ആരോടോ വഴിചോദിക്കുന്നത്‌ കേട്ടപ്പോള്‍ മനസ്സിലായി. (പെണ്‍മക്കളോട്‌ സ്നേഹമുള്ള അച്ഛന്മാര്‍ എന്നെപ്പോലെയുള്ള ചെറുക്കന്മാര്‍ക്ക്‌ ഒരു ശാപമാണ്‌ എന്ന ഒരു വിചാരം ഉള്ളത്‌ കൊണ്ട്‌ മേല്‍പ്പടി നായര്‍ക്ക്‌ അത്തരത്തില്‍ ഇല്ലാതെ പോകട്ടെ എന്ന് മനസ്സില്‍ പ്രാര്‍ഥിച്ചുകൊണ്ടാണ്‌ ഒരു വീടിന്റെ മുന്നില്‍ വണ്ടി നിന്നപ്പോള്‍ കാറില്‍ നിന്നും ഇറങ്ങിയത്‌).&lt;br&gt;&lt;br /&gt;ഗൊള്ളാം... നല്ല വീട്‌. ഇത്‌ വിറ്റാല്‍ മിനിമം ഒരു നാല്‍പ്പത്‌ ലക്ഷമെങ്കിലും കിട്ടും എന്നാണ്‌ ആദ്യം മനസ്സില്‍ വന്നത്‌. കാര്‍പ്പോര്‍ച്ചില്‍ കാര്‍ കാണാഞ്ഞത്‌ ചെറിയ നിരാശ ഉണ്ടാക്കി. അപ്പൊ കാര്‍ ഇല്ല... അത്യാവശ്യം പറമ്പുണ്ട്‌. മാവും പ്ലാവും ഒന്ന് രണ്ട്‌ തേക്കും കണ്ടപ്പോള്‍ തന്നെ മനസ്സ്‌ നിറഞ്ഞു. ആദ്യം ഇതൊക്കെ വെട്ടി വിറ്റിട്ടാവാം വീട്‌ വില്‍ക്കുന്നത്‌ എന്ന് തീരുമാനിച്ചു. സ്ത്രീധനം വര്‍ജ്ജ്യമായതുകൊണ്ട്‌ തന്നെ ആ വക ചോദ്യവും പറച്ചിലുമൊന്നും ഉണ്ടാവില്ല. എല്ലാം കണ്ടറിഞ്ഞ്‌ ചെയ്‌തോളണം എന്ന "താല്‍പ്പര്യക്കുറവില്ലായ്മ്മക്കുറവ്‌ ഇല്ല്യാണ്ടൊട്ട്‌ ഇല്ല്യാണ്ടില്ല്യാ... ന്നാ ഒട്ടില്ല്യേനും" എന്ന ത്രിശങ്കു സ്വര്‍ഗ്ഗം മോഡല്‍ ആണല്ലോ ഇപ്പൊ നായര്‍ കല്ല്യാണങ്ങള്‍ ഒക്കെ. (നേരിട്ട്‌ ചോദ്യവും പറച്ചിലും ഇല്ലെങ്കിലും പെണ്മക്കളുടെ കല്ല്യാണത്തിന്‌ പണയം വക്കലും കടം വാങ്ങലും ഒക്കെ ഇപ്പോഴും ഉണ്ട്‌. പുറത്ത്‌ പറയാന്‍ "ഇമ്മിണി വല്ല്യേ നായമ്മാര്‍ക്ക്‌" അഭിമാനക്കുറവാണ്‌ പോലും. കാശുള്ള നായരെ മേനോനെന്നും പിള്ളയെന്നും ഒക്കെ വിളിക്കുന്ന കാലമല്ലേ... അഭിനയിക്കാതെ പറ്റുമോ? ). വലത്‌ കാല്‍ വച്ച്‌ തന്നെ പെണ്‍വീട്ടിലേയ്ക്ക്‌ കയറി. ഇടത്‌ വച്ച്‌ വലത്‌ മാറി ചാടിമറിഞ്ഞ്‌, ഓതിരം കടകം... പൂഴിക്കടകന്‍. എന്റെ കരളിപരമ്പര ദൈവങ്ങളേ !!!&lt;br&gt;&lt;br /&gt;ടിയാന്‍ നായര്‍ പുലിയുടെ കൈപിടിച്ച്‌ അകത്തോട്ട്‌ ആനയിക്കുന്നതിനിടയില്‍ അടിച്ച ഒരു ഡയലോഗ്‌ എന്റെ പുരികങ്ങളെ ഖാണ്ഡീവം പോലെ ആക്കി... "9 മണിക്ക്‌ വരാമെന്ന് പറഞ്ഞിട്ട്‌ 11 ആയിട്ടും കാണാഞ്ഞപ്പോ ഞങ്ങള്‍ വീട്ടിലേയ്ക്ക്‌ വിളിച്ചിരുന്നു. പുറപ്പെട്ടു എന്ന് അറിഞ്ഞപ്പൊഴാ സമാധാനമായത്‌". ആറാംതമ്പുരാന്‍ സിനിമയില്‍ മോഹന്‍ലാല്‍ കൊച്ചിന്‍ ഹനീഫയോട്‌ ചോദിച്ച ആ ഒരു "തന്നോട്‌ ഞാന്‍ പറഞ്ഞോ... **** നില്‍ക്കുകയാണെന്ന്" എന്ന ഡയലോഗ്‌ ആണ്‌ വായില്‍ വന്നത്‌. ഭാവിയെ ഓര്‍ത്ത്‌ ചുമ്മാ വായും പൂട്ടി ഇരുന്നു. ഉള്ളില്‍ ചെന്ന് കയറിയ പാടെ ഭാവി അമ്മായിയമ്മ എഴുന്നള്ളി. നല്ല പ്രായമുള്ള ഒരു സ്ത്രീ. നല്ല പെരുമാറ്റം. സിമ്പിള്‍ ഏന്റ്‌ ഹമ്പിള്‍. അമ്മായിയപ്പന്‍ മഹാ മൊടയാണ്‌. പുലിയോട്‌ ദുബായിലെ മഴയെ പറ്റിയും മഞ്ഞുവീഴ്ച്ചയെ പറ്റിയും ഒക്കെ പൊളി പറയുന്നു. പുലി വിട്ട്‌ കൊടുക്കുമോ... "ഇന്‍ ണയന്റി ണയന്റി ഫോര്‍, വെന്‍ ഐ വാസ്‌ ദ എ. എസ്‌. ഐ ഓഫ്‌ പോലീസ്‌ ഇന്‍ വലപ്പാട്‌ സ്റ്റേഷന്‍" മുതലായ ഡയലോഗ്‌സ്‌ കാച്ചി പിടിച്ച്‌ നില്‍ക്കാണ്‍ ശ്രമിക്കുന്നുണ്ട്‌. എന്നാലും അമ്മായിയപ്പന്‍ ആണ്‌ മുന്നില്‍.&lt;br&gt;&lt;br /&gt;നമുക്ക്‌ ഇതിലൊന്നും താല്‍പ്പര്യം ഇല്ല. "എനിക്കൊന്നും വേണ്ടാ ഇവനെ, ഇതിലും ഭേദം എന്നെയങ്ങ്‌ കൊല്ലുന്നതാ" ഇത്യാദി ഡയലോസ്‌ ഉള്ളില്‍ നിന്നും വരുന്നുണ്ടോ എന്നറിയാന്‍ ചെവി വട്ടം പിടിച്ച്‌ ഇരിക്കുകയാണ്‌. അങ്ങനെ ഇരിക്കുമ്പോള്‍ മൂന്ന് ചേച്ചിമാര്‍ ഉള്ളില്‍ നിന്നും ഇറങ്ങി വന്നു. അതില്‍ സ്വല്‍പ്പം പ്രായം കൂടിയ സ്ത്രീയുടെ കയ്യില്‍ ചായക്കപ്പുകള്‍ നിറച്ച ട്രേ ഉണ്ടായിരുന്നു. പണ്ടത്തെ പോലെ നാണം കുണുങ്ങി വരുന്ന പെണ്ണിന്റെ കയ്യിലെ തുളുമ്പുന്ന ചായക്കപ്പൊന്നും ഇന്നത്തെ കാലാത്ത്‌ കാണാന്‍ പറ്റില്ല എന്ന് പറഞ്ഞ്‌ തന്ന മാണിയച്ചായനെ മനസ്സില്‍ ധ്യാനിച്ച്‌ മനസ്സില്‍ അങ്ങ്‌ ഉറപ്പിച്ചു... ഈ കൂട്ടത്തില്‍ ആ നിര്‍ഭാഗ്യവതി ഇല്ല !!! ട്രേ ടീപ്പോയിയില്‍ വച്ച ആ ചേച്ചി ഒരു കപ്പ്‌ ചായ എനിക്ക്‌ നേരെ നീട്ടി. രാവിലേ തന്നെ ബിയറിന്‌ പകരം ചായ കുടിക്കേണ്ടി വന്നതിലെ നിരാശ പുറത്ത്‌ കാണിക്കാതെ രണ്ട്‌ കയ്യും നീട്ട്‌ ആ കപ്പ്‌ വാങ്ങി. ദൈവം സഹായിച്ച്‌ അപ്പൊ ചിയേഴ്‌സ്‌ പറയാന്‍ തോന്നിയില്ല. ഏത്‌ ഡ്രിങ്ക്‌ ആയാലും ശരി, ഒന്ന് സിപ്പ്‌ ചെയ്ത ശേഷമേ കപ്പ്‌ നിലത്ത്‌ വയ്ക്കാവൂ എന്ന ടേബിള്‍ മാനേഴ്‌സ്‌ മനസ്സില്‍ ഓര്‍ത്ത്‌ ഒന്ന് സിപ്പ്‌ ചെയ്ത എന്നോട്‌ ആ ചേച്ചി ഒരു ചോദ്യം... "ചായ എങ്ങനെ ഉണ്ട്‌?". ടെക്‍നോപാര്‍ക്കിലെ ഗീതാഞ്ചലി റെസ്റ്റോറന്റില്‍ പോയി "ഒരു ലൈറ്റ്‌ ചായ മധുരം കൂട്ടി" എന്ന് പറഞ്ഞ്‌ ശീലിച്ചതുകൊണ്ടാവാം എന്റെ വായില്‍ അപ്പൊ വന്നത്‌ "മധുരം കുറവാ" എന്നായിപ്പോയി. വളരെ നിഷ്‌കളങ്കമായി പറഞ്ഞ്‌ അവസാനിപ്പിച്ച ഞാന്‍ പെട്ടെന്ന് അവടെ ഒരു ശ്മശാന മൂകത പരന്നതറിഞ്ഞ്‌ വെറുതേ ഒന്ന് ചുറ്റും നോക്കി. അമ്മായിയപ്പന്റെ മുഖത്ത്‌ പറഞ്ഞറിയിക്കാന്‍ പറ്റാത്ത ഒരു ഭാവം. പുലി എന്നെ ക്രൂരമായി നോക്കുന്നു. അമ്മായിയമ്മയുടെ മുഖത്ത്‌ ഒരു പുച്ഛരസം !!! ചോദ്യം ചോദിച്ച ചേച്ചിക്ക്‌ ആ പറഞ്ഞത്‌ അങ്ങ്‌ പിടിച്ചു... പുള്ളിക്കാരി നിന്ന് ചിരിയോട്‌ ചിരി. അമ്മായിയപ്പന്റെ മുഖത്ത്‌ മിന്നിമറഞ്ഞ ഭാവങ്ങള്‍ എന്നെ ശോകമൂകനാക്കി എന്ന് പ്രത്യേകം പറയണ്ടല്ലോ...&lt;br&gt;&lt;br /&gt;ഈ കാണുന്ന ചേച്ചിമാരെ അല്ലാതെ മ്മടെ ഗഡിയെ കാണുന്നില്ല. ഇവരൊക്കെ വലിയമ്മ ചെറിയമ്മ മക്കളാണെന്നും വേറെ പണി ഒന്നും ഇല്ലാത്തോണ്ട്‌ ഇവടെ വന്ന് നില്‍ക്കുകയാണെന്നും ഞാന്‍ നേരത്തേ ഉറപ്പിച്ചിരുന്നു. ആദ്യത്തെ ചേച്ചിയുടെ ഭര്‍ത്താവ്‌ ഗള്‍ഫിലാണെന്നും ഒരു കുട്ടിയുണ്ടെന്നും ചോദ്യോത്തരവേളയില്‍ മനസ്സിലായി. രണ്ടാമത്തെ ചേച്ചിയുടെ ഭര്‍ത്താവ്‌ മിലിട്ടറി ആണ്‌ പോലും. ഗുട്ടികള്‍ ആയിട്ടില്ല (സമയം കിട്ടിക്കാണില്ല എന്ന് ഞാന്‍ ഊഹിച്ചു). മൂന്നാമത്തെ ചേച്ചിയോട്‌ ഭര്‍ത്താവിനെ പറ്റി ചോദിച്ചത്‌ അവടെ ഒരു കൂട്ടച്ചിരി ഉണ്ടാക്കി. ഞാനും പുലിയും മാത്രം ചിരിച്ചില്ല. അതിലെ തമാശ എന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല. എന്തെങ്കിലും ആകട്ടെ... വന്ന കാര്യം നടക്കട്ടെ എന്നും വിചാരിച്ച്‌ ഇരിക്കുമ്പോഴാണ്‌ ഒരു ചെറിയ കശപിശ. പുലിയും അമ്മായിയപ്പനും ആണ്‌ അഭിനേതാക്കള്‍. എന്തൊക്കെയോ മിസ്‌മാച്ച്‌ ഉള്ളപോലെ. എനിക്ക്‌ ഒരു ചേച്ചിയാണെന്നും ഇപ്പോള്‍ മുംബൈയിലാണെന്നും അമ്മായിയപ്പന്‍. എനിക്ക്‌ രണ്ട്‌ ആണ്‍മക്കളാണെന്നും മൂത്തവന്റെ (അതായത്‌ എന്റെ ചേട്ടന്റെ) ഭാര്യ പ്രെഗ്‌നന്റ്‌ ആയത്‌ കൊണ്ട്‌ അവരുടെ അവകാശവാദത്തില്‍ കഴമ്പില്ലെന്നും പുലി. നമ്മള്‍ ഇതിലൊന്നും ഇടപെടാന്‍ പോയില്ല... അവരായി അവരുടെ പാടായി. അങ്ങനെ കാര്യങ്ങള്‍ ഒക്കെ പുലി ഒന്നുകൂടെ വിശദമാക്കി. അവര്‍ തമ്മില്‍ ഒരു അണ്ടര്‍സ്റ്റാന്‍ഡിംഗ്‌ ആകുന്നത്‌ വരെ ഞാന്‍ ഒരു പ്ലേറ്റ്‌ കായ വറുത്തതും കുറേ ശര്‍ക്കര വരട്ടിയും ഒരു എക്സ്‌ട്രാ ചായയും അകത്താക്കി. (നായുടെ വാല്‍ പന്തീരാണ്ട്‌ കുഴലിലിട്ടാലും നേരെ ആവില്ല എന്നല്ലേ... എന്നാ പിന്നെ കുഴല്‍ ഒന്ന് വളഞ്ഞോട്ടെ എന്ന് വച്ചു ) അങ്ങനെ ഒരു പത്ത്‌ മിനിറ്റ്‌ കഴിഞ്ഞപ്പോള്‍ അമ്മായിയപ്പന്‍ ഒരു ഡയലോഗ്ഗ്‌... "ഇനി ഇപ്പൊ അവര്‍ക്ക്‌ എന്തെങ്കിലും ചോദിക്കാനോ പറയാനൊ ഉണ്ടെങ്കില്‍ ആയിക്കോട്ടെ. നമ്മള്‍ ഒരു ശല്ല്യം ആകണ്ട".&lt;br&gt;&lt;br /&gt;ഈ കിടിലന്‍ ഡയലോഗ്‌ കേട്ട പുലി നടുങ്ങി. ഇത്ര നേരം മ്മടെ ഗഡിയെ നോക്കി ഇരുന്ന ഞാന്‍ ഒരു ഉള്‍ക്കിടിലത്തോടെ ആണ്‌ ആ ഡയലോഗ്‌ കേട്ടത്‌. ഇന്ദുലേഖയിലെ ചന്ദ്രക്കാറനെപ്പോലെ "അമ്മ്ലോംണീ അമ്മ്ണീ... ങട്ട്‌ എറങ്ങി വര്യാ" എന്ന് പറയാന്‍ നോക്കിയിരുന്ന നോമിന്റെ കര്‍ണ്ണപടങ്ങളില്‍ ആ ഡയലോഗ്സ്‌ കൂരമ്പുകളായി പെയ്‌തിറങ്ങി. അപ്പോ... ഈ കൂട്ടത്തില്‍... ആ... ഗഡി ഉണ്ട്‌. അതായത്‌... ആ... മൂന്നാമ്മത്തെ ചേച്ചി.. ??? കിടിലോല്‍ക്കിടിലം !!!&lt;br&gt;&lt;br /&gt;( യഥാര്‍ത്ഥ ശ്രീധരന്‍ നായര്‍ ഏന്റ്‌ നാടന്‍ പെണ്ണ്‍ രണ്ട്‌ കിലോമീറ്റര്‍ അപ്പുറത്തായിരുന്നു. ശേഷം ചിന്ത്യം, പെണ്ണ്‍ കാണാന്‍ വികടന്റെ ജന്മം ഇനിയും ബാക്കി )&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-8336171665406043655?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/8336171665406043655/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=8336171665406043655' title='9 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/8336171665406043655'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/8336171665406043655'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2007/09/blog-post.html' title='കിടിലം + ഉള്‍ക്കിടിലം = കിടിലോല്‍ക്കിടിലം'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>9</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-762695598218824297</id><published>2007-02-27T21:59:00.000-08:00</published><updated>2007-02-27T22:07:32.432-08:00</updated><title type='text'>പാക്കരന്റെ സുവിശേഷം</title><content type='html'>ആയിരത്തി തൊള്ളായിരത്തി നാല്‍പ്പത്തി ഏഴ്‌ ഓഗസ്റ്റ്‌ പതിനഞ്ചാം തിയ്യതി (15-08-1947 എന്ന് സാരം) ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടിയപ്പോള്‍ ലഭിച്ച സ്വാതന്ത്ര്യങ്ങളില്‍ "അഭിപ്രായ സ്വാതന്ത്ര്യം" എന്ന കീറാ മുട്ടിയെ രണ്ട്‌ കയ്യും നീട്ടി സ്വീകരിച്ചവരാണ്‌ ചാഴൂരുകാര്‍. ഈ ഒരു മൗലീകാവകാശത്തിന്റെ ഇന്ത്യന്‍ പീനല്‍ കോഡ്‌ ഉയര്‍ത്തിപ്പിടിച്ച്‌ ഗോള-ആഗോളാന്തര പ്രശ്നങ്ങളില്‍ ആരും ആവശ്യപ്പെടാതെ തന്നെ ചാഴൂരുകാര്‍ അഭിപ്രായം പറഞ്ഞുപോരുന്നു. കള്ള്‌ ഷാപ്പിലെ തെറി സഭയിലും ചായക്കടയിലെ വെടിവെട്ടത്തിലും കുളക്കരയിലെ പരദൂഷണക്കമ്മറ്റിയിലും ... എന്തിനധികം, ചാഴൂര്‍ പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലെ നാമജപത്തിനിടയിലെ ഡിസ്കഷനിടയില്‍ ഭഗവതിയെ ഒതുക്കി നിര്‍ത്താന്‍ വരെ ചാഴൂരുകാര്‍ ഈ സ്വാതന്ത്ര്യത്തെ നെഞ്ചോട്‌ ചേര്‍ത്ത്‌ പിടിക്കുന്നു. (ഭഗവതിക്കെന്ത്‌ പീനല്‍ കോഡ്‌ എന്ന് ദോഷൈക ദൃക്കുകള്‍ കുശുകുശുക്കുന്നു. അവരുടെ വിവരമില്ലായ്മ). അഭിപ്രായം പറയാനുള്ള വാസന, പരമ്പരാഗതമായി ചാഴൂരുകാരന്‌ കൈമാറി വരുന്നു. അതുകൊണ്ട്‌ തന്നെ, അമ്പുകൊള്ളാത്തവരില്ല കുരുക്കളില്‍ എന്ന് പറയുന്നപോലെ അടി കൊള്ളാത്തവരില്ല ചാഴൂരുകാരില്‍ എന്ന് പറഞ്ഞാല്‍ കുറച്ചേ അതിശയോക്തി ആവുന്നുള്ളൂ. &lt;br&gt;&lt;br /&gt;അല്ലറ ചില്ലറ മോഷണങ്ങളല്ലാതെ ചാഴൂരിലെ ക്രമസമാധാന നില അങ്ങനെ അന്തസ്സായി പോകുന്ന സമയം. മോഷണം പോകുന്ന സാധനങ്ങള്‍ നാട്ടുകാര്‍ പിറ്റേ ദിവസം കള്ളുഷാപ്പിലെ ചെന്നു കാശ്‌ കൊടുത്ത്‌ തിരിച്ചുവാങ്ങി പോന്നു. (എന്ത്‌ സാധനം മോഷണം പോയാലും ഒരു വിലയേ കൊടുക്കണ്ടൂ; ഒരു കുപ്പി കള്ളിന്റെ. അത്രയേ ആ കള്ളന്‍ ആ പണയ വസ്തുവില്‍ നിന്നും പറ്റൂ. ദരിദ്രവാസി). നിനക്ക്‌ തോന്നിയത്‌ നീ പറഞ്ഞോ, എനിക്കു തോന്നുന്നതു ഞാന്‍ പറഞ്ഞോളാം എന്ന പ്രമാണത്തില്‍ വിശ്വസിച്ച്‌ നാട്ടുകാര്‍ മാന്യമായി പരദൂഷണം പറഞ്ഞു.പറയാന്‍ ഉളുപ്പുള്ളവര്‍ പറയുന്നത്‌ കേട്ട്‌ നിന്നു. ഇതെല്ലാം, മേല്‍പ്പറഞ്ഞ അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ബലത്തിലാണ്‌. അങ്ങനെയിരിക്കലെ ചാഴൂരില്‍ ഒരു പുതിയ സംഭവവികാസം ഉണ്ടായി. സംഭവം ഉണ്ടായി എന്ന് പറയുന്നതാവും ശരി; കാരണം അതിന്‌ വികസിക്കാന്‍ പറ്റിയില്ല... അഥവാ പാക്കരന്‍ അതിന്‌ സമ്മതിച്ചില്ല. &lt;br /&gt;&lt;br&gt;&lt;br /&gt;ഒരു ശനിയാഴ്ച്ച. പാക്കരന്‍ പരപരാ ഫിറ്റ്‌ ആയിത്തുടങ്ങുന്നു (നാല്‌ നാലര സമയം). രണ്ട്‌ ഗഡികള്‍, വെള്ള ഷര്‍ട്ടും വെള്ള പാന്റും കറുത്ത ടൈയ്യും കെട്ടി ഒരു ബൈക്കില്‍ ചാഴൂര്‍ സെന്ററില്‍ അവതരിച്ചു. വരത്തന്മാരെ ചാഴൂര്‍ അങ്ങട്‌ ശ്രദ്ധിച്ചില്ല. നമ്മള്‍ എത്ര കണ്ടിരിക്കുന്നു എന്ന ഭാവം. ഗഡികള്‍ കിഴക്കും പടിഞ്ഞാറും നോക്കി. തെക്കും വടക്കും നോക്കി. വേറെ ദിക്കൊന്നും ഇല്ല്ലാത്തതിനാല്‍ സമയം കളയാതെ ബൈക്ക്‌ സ്റ്റാന്റിനൊരു ഭാരമാക്കി പതിയെ ചാഴൂര്‍ സെന്ററില്‍ വിലങ്ങനെ നിന്നു. ആരെയോ വെല്ലുവിളിക്കുന്ന മാതിരി. ഇത്തവണ ചാഴൂര്‍ ദവനേയും ദവന്റെ ദപ്പുറത്ത്‌ നില്‍ക്കുന്നവനേയും സസൂക്ഷ്മം നോക്കി. ഛെഡാ, യാതൊരു പരിചയവും ഇല്ലല്ലോ; വരട്ടെ... ഇവന്മാരുടെ ഭാവി പരിപാടി എന്തെന്നറിഞ്ഞിട്ടാവാം നെക്സ്റ്റ്‌ മൂവ്‌. ചാഴൂരുകാരെ അധികനേരം മുള്‍മുനയില്‍ നിര്‍ത്താതെ അവന്മാര്‍ കാര്യം തുടങ്ങി. &lt;br&gt;&lt;br /&gt;&lt;br /&gt;വലിയ ഒച്ചയും വിളിയും കേട്ടാണ്‌ പാക്കരന്‍ ഷാപ്പില്‍ നിന്നും ഇറങ്ങുന്നത്‌. ഞാന്‍ ഇല്ലാതെ ചാഴൂരില്‍ ഒരു ലഹളയോ ? ; ഉണ്ണിക്കദ്ഭുതമാഹ്ലാദം എന്നു ഓ. എന്‍. വി പാടിയ പോലെ പാക്കരനദ്ഭുതമാഹ്ലാദം. അവസാനം പാക്കരന്‌ ഒരു പിന്‍ ഗാമി ഉണ്ടായിരിക്കുന്നു!!! എന്നാല്‍ ആ മഹാനെ ഒന്ന് കണ്ടുകളയാം എന്ന് തീരുമാനിച്ച്‌ തെക്കേ ആലിനു സമീപം സ്ഥിതിചെയ്യുന്ന കള്ളുഷാപ്പില്‍ നിന്നും റോഡളന്ന് പാക്കരന്‍ വടക്കേ ആലിനെ ലക്ഷ്യമാക്കി നടന്നു. വഴിയിലെ പല വേലികളും പാക്കരന്റെ ഭാരം അനുഭവിച്ചറിഞ്ഞു. ഒരു കണക്കിന്‌ സെന്ററിലെത്തിയ പാക്കരന്‍ പുതുമുഖങ്ങളെ കണ്ട്‌ ഒന്ന് അമ്പരന്നു. ഒന്നുകൂടെ സൂക്ഷിച്ചു നോക്കി. സംഭവം മറ്റേതാ... റോഡരുകില്‍ ഒച്ചയും വിളിയും കൂട്ടി ദൈവാനുഗ്രഹം കൊട്ടയില്‍ വാങ്ങുന്ന സഹോദരന്മാര്‍. അണ്ണന്മാര്‍ തകര്‍ക്കുകയാണ്‌. വഴിയിലൂടെ പോകുന്നവര്‍ക്ക്‌ ഓരോ നോട്ടീസും കൊടുക്കുന്നുണ്ട്‌. എന്നല്ല, വരുന്നവരെയൊക്കെ വിശുദ്ധരാക്കിത്തരാം എന്ന് ഒരു വാഗ്ദാനവും. പാക്കരന്‍ ഒന്നുകൂടെ അനങ്ങി നോക്കി. പരിചയക്കാരന്‍ ഉണ്ട്‌; ജോസഫ്‌. അവന്‌ സലാം പറയാനുള്ള പാക്കരന്റെ ശ്രമം അടുത്തിരുന്ന സൈക്കിള്‍ തട്ടിമറിച്ച്‌ ഭാരതമാതാവിന്റെ പാദാരവിന്ദങ്ങളില്‍ അവസാനിച്ചു. ശബ്ദകോലാഹലം കേട്ട്‌ ജോസഫിന്റെയും കൂടെയുള്ള സഹോദരന്റേയും ശ്രദ്ധ അങ്ങോട്ട്‌ തിരിഞ്ഞു. ഉടുത്തിരുന്ന മുണ്ട്‌ കണ്ടുപിടിക്കാനുള്ള പാക്കരന്റെ ശ്രമം അനുസ്യൂതം തുടരുന്നതിനിടെ, ജോസഫ്‌ ഉച്ചത്തില്‍ കൂവിവിളിച്ചു. "പടച്ചുവിട്ടവന്റെ സന്താനങ്ങളെ, മദ്യപാനികള്‍ക്ക്‌ സ്വര്‍ഗരാജ്യം നിഷേധിക്കപ്പെട്ടിരിക്കുന്നു. ദൈവമേ, ഇവന്‍ ചെയ്യുന്നത്‌ എന്തെന്ന് ഇവന്‍ അറിയുന്നില്ല. പാപിയായ ഇവനോട്‌ പൊറുക്കേണമേ. ഈ പാപിക്ക്‌ മാനസാന്തരം വരുത്തേണമേ. സഹോദരാ, നിനക്ക്‌ താങ്ങും തണലുമായി ഞങ്ങളുണ്ട്‌".&lt;br&gt;&lt;br /&gt;&lt;br /&gt;സ്വര്‍ഗ്ഗതുല്ല്യമായ അവ്യക്തസുന്ദരലോകത്ത്‌ പാറിപ്പറന്ന് നടക്കുന്ന പാക്കരന്‍ ഇത്‌ കേട്ടപാടെ അങ്ങ്‌ വയലന്റായി. ഒരു വിധത്തില്‍ മുണ്ട്‌ പുതച്ച്‌ പാക്കരന്‍ ജോസഫിനടുത്തേയ്ക്ക്‌ ബാറ്റ്‌ മാന്‍ പോകുന്ന പോലെ പറന്നു. പറന്നിറങ്ങിയപാടെ ജോസഫിന്റെ കഴുത്തില്‍ കേറിപ്പിടിച്ച്‌ ഒരു ഡയലോഗങ്ങട്‌ കാച്ചി. "ഡാ ചെറ്റേ, മിനിഞ്ഞാന്ന് കൂടെ നീ എന്റെ കൂടെ ഇരുന്ന് കള്ള്‌ കുടിച്ചതല്ലേടാ. എന്നിട്ട്‌ ഇന്ന് സുവിശേഷം പറയുന്നോഡാ കഴുവേറി മോനെ". എന്നിട്ട്‌ തിരിഞ്ഞ്‌ നാട്ടുകാരോടായി. "ഇവന്‌ പറയാമെങ്കില്‍ എനിക്കും പറയാം. ഇന്നാ പിടിച്ചോ, പാക്കരന്റെ സുവിശേഷം." (യുവര്‍ ഓണര്‍, പ്ലീസ്‌ നോട്ട്‌ അഭിപ്രായസ്വാതന്ത്ര്യം, ഐ. പി.സി സെക്ഷന്‍ ....)&lt;br&gt;&lt;br /&gt;പാക്കരന്‍ ഉവാച: ആദിയില്‍ തെങ്ങും ചെത്തുകാരനും (ദാമു) ഉണ്ടായി. പിന്നാലെ ദൈവം മാട്ടം കെട്ടിക്കൊടുത്തു. ദാമു ഉഷാറായി ചെത്ത്‌ തുടങ്ങി. കള്ളിലെ മട്ട്‌ കോരിക്കളയാന്‍ ആളില്ലാതെ ദാമു ദൈവത്തോട്‌ പ്രാര്‍ത്ഥിച്ചു. ദൈവമേ, അടിയന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ താങ്ങും തണലുമായി ഒരാളെകൂടെ പടച്ച്‌ വിടൂ. പ്രാര്‍ത്ഥന കേട്ട ദൈവം അമ്മിണിയെ സൃഷ്ടിച്ചു. അമ്മിണി വന്നതോടെ ദാമു ചെത്താന്‍ പോകാതായി. വൈകാതെ ഏഴ്‌ പുതിയ ജൂനിയര്‍ ദാമുമാര്‍ ഉണ്ടായി. അവര്‍ക്ക്‌ ചെത്താന്‍ ദൈവം പതിനെട്ടാം പട്ട തെങ്ങ്‌ സൃഷ്ടിച്ചു. സൃഷ്ടികഴിഞ്ഞ്‌ ബോറഡിച്ച ദാമു വീണ്ടും ചെത്ത്‌ തുടങ്ങി. ചെത്തി ചെത്തി കള്ള്‌ കുടിക്കാന്‍ ആളില്ലാതെയായി. ബാക്കിവരുന്ന കള്ള്‌ കൊണ്ട്‌ പോയി അവര്‍ ഭാരതപ്പുഴയില്‍ ഒഴുക്കി. ഭാരതപ്പുഴ മലിനമായി. മനം നൊന്ത ദൈവം, കുടിയന്മാരെ സൃഷ്ടിച്ചു. കുടിയന്മാര്‍ കുടിച്ച്‌ കുടിച്ച്‌ ഭൂമിയില്‍ കള്ളില്ലാതെയായി. അവര്‍ പതിനാലുവര്‍ഷം തപസ്സു ചെയ്ത്‌ ദൈവത്തെ പ്രീതനാക്കി. ദൈവം അവര്‍ക്ക്‌ ചാരായം ഉണ്ടാക്കാനുള്ള ടെക്നോളജി പറഞ്ഞ്‌ കൊടുത്തു. കുടിയന്മാര്‍ ചാരായം വാറ്റി. ചാരായവിപ്ലവം!!! വീണ്ടും കുടിക്കാന്‍ ആളില്ലാതെയായി. ദൈവം വീണ്ടും കുടിയന്മാരെ സൃഷ്ടിച്ചു. കുടിയന്മാരുടെ എണ്ണം കൂടി. ചാരായ ഷാപ്പുകള്‍ ദൈവം നേരിട്ട്‌ നടത്തി വന്നത്‌ നോക്കി നടത്താന്‍ പറ്റാതായപ്പൊ ദൈവം അതു പാട്ടക്കരാറില്‍ ഈ പട്ടികളെ ഏല്‍പ്പിച്ചു. ആളുകളെ കുടിപ്പിച്ച്‌ കിടത്തി ഇവന്മാര്‍ സുവിശേഷം പറഞ്ഞുതുടങ്ങി. കാശില്ലാതായപ്പൊ ചാരായം കിട്ടാത്ത ദരിദ്രവാസികള്‍ അത്‌ കുടിക്കരുതെന്ന് പറഞ്ഞുനടന്നു. അങ്ങനെയുള്ള ഇവന്മാരെ അടിച്ചോടിപ്പിക്കാന്‍ ദൈവം പാക്കരന്‌ കൊട്ടേഷന്‍ തന്നു... ഇന്ന്... ഇപ്പൊ. ഇന്നാ പിടിച്ചോ !!!&lt;br&gt;&lt;br /&gt;പറഞ്ഞ്‌ തീര്‍ന്നതും പാക്കരന്‍ കൊടുത്തൂ ജോസഫിന്‌ ഒരു ക്വിന്റല്‍. കിട്ടിയപാടെ ജോസഫ്‌ പാക്കരന്റെ കാല്‍ക്കല്‍ വീണ്‌ തേങ്ങി. പാക്കരാ, ഇനി അടിക്കരുത്‌. പട്ടയടിക്കാന്‍ കാശുണ്ടാക്കാന്‍ വേറെ വഴിയില്ലായിരുന്നു. അതാ ഇതിനെറങ്ങിത്തിരിച്ചത്‌. വീണ്ടും പാക്കരന്‍ ഉവാച: അതെനിക്കറിയാമെടാ തെണ്ടികളെ, യു ക്നോ, പാക്കരന്‍ ഇസ്‌ ഏന്‍ എഡ്യുക്കേറ്റഡ്‌ തീഫ്‌. ഇതിലും വലിയ പെരുനാള്‌ വന്നിട്ട്‌ വല്ല്യപ്പന്‍ പള്ളീല്‍ പോയിട്ടില്ല, എന്നിട്ടാ. ഇനി മേലാക്കം ഈ വക ചെറ്റ പരിപാടിയുമായി വന്നേക്കരുത്‌. ഓടിക്കോ. സഹോദരന്മാര്‍ ഓടി, ഓടിയ വഴിയില്‍ പുല്ലുമുളക്കാത്ത രീതിയില്‍ ഓടി. ചാഴൂര്‍ കയ്യടിച്ചു. അഭിപ്രായസ്വാതന്ത്ര്യത്തെ കുറിച്ചോര്‍ത്ത്‌ പുളകം കൊണ്ടു. ചാഴൂരിന്റെ അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രതീകമായി പാക്കരന്റെ സുവിശേഷം ചാഴൂര്‍ നെഞ്ചിലേറ്റി.&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-762695598218824297?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/762695598218824297/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=762695598218824297' title='12 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/762695598218824297'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/762695598218824297'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2007/02/blog-post_27.html' title='പാക്കരന്റെ സുവിശേഷം'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>12</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-8391948302888649781</id><published>2007-02-19T21:43:00.000-08:00</published><updated>2007-02-19T21:49:15.851-08:00</updated><title type='text'>കുക്കുടമാര്‍ജ്ജാരം!!!</title><content type='html'>കൈതക്കാടുകള്‍ വെട്ടിത്തെളിച്ച്‌ റോഡ്‌ വെട്ടിയപ്പോള്‍ ആവാസ വ്യവസ്ഥയ്ക്കുണ്ടായ തകര്‍ച്ച മൂലം കുറുക്കന്‍, കീരി മുതലായ കുക്കുടവൈരികള്‍ ചാഴൂരില്‍ നിന്നും കൂട്ടപ്പാലായനം ചെയ്തു. അതിനു ശേഷം, ചാഴൂരിലെ കോഴികള്‍ ആരേയും പേടിയില്ലാതെ സ്വൈര്യവിഹാരം നടത്തി വരികയായിരുന്നു. മനുഷ്യനായിപ്പിറന്നവനെ പോലും പേടിയില്ലാതെയുള്ള ഇവന്മാരുടെ ഈ അഹങ്കാരം ഇപ്പോള്‍ അടുത്ത്‌ അസ്തമിക്കുകയുണ്ടായി. ഹലാല്‍, നോണ്‍-ഹലാല്‍ ഇറച്ചിക്കോഴി കടകള്‍ കൂണുപോലെ മുളച്ചതോടെ ചാഴൂരിലെ നാടന്‍ കോഴികള്‍ "കാലനു പോലും വേണ്ട" എന്ന രീതിയില്‍ ജീവിച്ചുപോന്നു. കോഴിക്കൂട്‌ പൂട്ടിട്ട്‌ പൂട്ടാറുള്ള ചാഴൂര്‍ക്കാര്‍ ആ പരിപാടി ഉപേക്ഷിച്ചു. മാവിന്റെയും പ്ലാവിന്റേയും മുകളില്‍ കയറി ഇരിക്കാന്‍ കോഴികള്‍ക്ക്‌ അവകാശം ലഭിച്ചു. ഇത്തരത്തില്‍ ചാഴൂരിലെ നാടന്‍ കോഴികള്‍ സ്വയം ഒരു റിപ്പബ്ലിക്കന്‍ ഫെഡറേഷന്‍ ആയി പ്രഖ്യാപിച്ചിരിക്കുമ്പോഴാണ്‌ നാടിനെ നടുക്കിയ ആ സംഭവം ഉണ്ടായത്‌. കോഴി മോഷണം!!! ആരാണ്‌ ചെയ്തതെന്ന് ഇവിടെ പറയാന്‍ വയ്യ. ഒരു ക്ലൂ തരാം... ചത്തത്‌ കീചകനെങ്കില്‍ കൊന്നത്‌ ഭീമന്‍ തന്നെ.&lt;br&gt;&lt;br /&gt;ലെറ്റ്‌ മി ഇണ്ട്രൊഡ്യൂസ്‌ വികടന്‍ സീനിയര്‍... യെസ്‌, മൈ വണ്‍ ആന്റ്‌ ഓണ്‍ലി വണ്‍ ബ്രദര്‍ !!! മുംബൈ തെരുവുകളിലെ ഫാസ്റ്റ്‌ ഫുഡ്‌ കടകളില്‍ നിന്നും ചിക്കന്‍ സിക്സ്റ്റി ഫൈവ്‌, മട്ടന്‍ ചോപ്സ്‌ മുതലായ ചപ്പ്‌ ചവറുകള്‍ തിന്ന് മതിയായ കുട്ടിപ്പുലി ഒരിക്കല്‍ നാട്ടിലേയ്ക്ക്‌ വണ്ടി കയറി. നാട്ടില്‍ നില്‍ക്കക്കളി ഇല്ലാതായപ്പോള്‍ ഉള്ള സര്‍ട്ടിഫിക്കറ്റുകളെല്ലാം എടുത്ത്‌ മുംബൈക്ക്‌ വണ്ടി കയറി, ഒരു നെറ്റ്‌ വര്‍ക്കിംഗ്‌ കമ്പനിയില്‍ കയറിക്കൂടി, പിന്നെ ഹോട്ടല്‍ താജിന്റെ വയര്‍ലെസ്സ്‌ നെറ്റ്‌ വര്‍ക്ക്‌ ഓപ്പറേറ്റര്‍ ആയി, അവിടെ നിന്നും ടാറ്റാ ഇന്‍ഫോ ടെക്കില്‍ കയറി ... ഒരു നീണ്ട പ്രവാസത്തിനൊടുവില്‍ കയ്യില്‍ നിറയെ കാശുമായി ചാഴൂരില്‍ അവതരിച്ചു, ഈ മഹാനുഭാവന്‍. ചാഴൂരിലെ ഒരുമാതിരിപ്പെട്ട അപ്പര്‍ക്ലാസ്സ്‌ അലവലാതികളുമായി കമ്പനി ആയിരുന്ന ഇദ്ദേഹം വന്നിറങ്ങിയ പാടെ പഴയ തല്ലിപ്പൊളി കമ്പനി വിളിച്ചുചേര്‍ത്തു. (എഫ്‌. വൈ. ഐ : ചാഴൂരിലെ അലവലാതികളെ മൂന്നായി തിരിച്ചിരിക്കുന്നു. ലോവര്‍ ക്ലാസ്സ്‌ തല്ലിപ്പൊളി: സിഗററ്റ്‌ വലി, മദ്യപാനം, കുളി സീന്‍ കാണല്‍ . ഇത്രയുമാണ്‌ ഇവരുടെ കര്‍മ്മമേഖല. മിഡില്‍ ക്ലാസ്സ്‌ തല്ലിപ്പൊളി: ലോവര്‍ ക്ലാസ്സ്‌ തല്ലിപ്പൊളി പ്ലസ്‌ അടി, ഇടി, വെട്ട്‌, കുത്ത്‌ . ഇത്രയുമാണ്‌ ഇവര്‍ക്ക്‌ അനുവദനീയമായ മേഖലകള്‍. അപ്പര്‍ ക്ലാസ്സ്‌ അലവലാതി: മുകളില്‍ പറഞ്ഞ രണ്ട്‌ ക്ലാസ്സുകളിലെ സ്വഭാവങ്ങളെല്ലാം വളരെ രഹസ്യമായി ചെയ്യുകയും എന്നാല്‍ പുറമേ വളരെ ഡീസന്റായി നടക്കുകയും ചെയ്യുന്നവര്‍)&lt;br&gt;&lt;br /&gt;പല പല ഓപ്ഷനുകളും അവര്‍ക്കുണ്ടായിരുന്നു. തൃപ്രയാര്‍ ഡ്രീം ലാന്റില്‍ റൂം എടുത്ത്‌ ദിവസം മുഴുവന്‍ കള്ളു കുടിക്കുക, കുണ്ടോളിക്കടവ്‌ പാലത്തിന്‌ താഴെ ഇരുന്ന് മീന്‍ പിടിച്ച്‌ പൊരിച്ച്‌ കള്ളും കൂട്ടി അടിക്കുക... അങ്ങനെ അങ്ങനെ ഒരു പാട്‌ ഓപ്ഷനുകളില്‍ നിന്നും ഒരുത്തന്‍ ഒരെണ്ണം സെലക്ട്‌ ചെയ്തു. കോഴിയെ മോഷ്ടിക്കുക, ചുട്ട്‌ കള്ളും കൂട്ടി അടിക്കുക!!! ലേഡീസ്‌ ഏന്റ്‌ ജെന്റില്‍മെന്‍, വാട്ട്‌ അ മാര്‍വ്വെലസ്‌ ഏന്റ്‌ ഇന്നൊവേറ്റീവ്‌ സജഷന്‍. യു കാന്‍ സീ ദിസ്‌ കൈന്‍ഡ്‌ ഓഫ്‌ തിംഗ്‌ സ്‌ ഓണ്‍ലി ഇന്‍ ചാഴൂര്‍. ഏന്റ്‌ ദാറ്റ്‌ സ്‌ വൈ ചാഴൂര്‍ ഈസ്‌ ചാഴൂര്‍!!! മാലോകരെ, കടന്നു വരൂ... ചാഴൂരുന്റെ വാതായനങ്ങള്‍ നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുന്നു. (കഥ തുടരട്ടെ). അങ്ങനെ സംഭവം തീരുമാനമായി. കള്ള്‌ കുടിക്കാനുള്ള ലൊക്കേഷനായി ചാഴൂര്‍ പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ അമ്പലക്കമ്മറ്റി ഓഫീസ്‌ തിരഞ്ഞെടുത്തു. തെറ്റിദ്ധരിക്കണ്ടാ, അമ്പലപ്പറമ്പിന്റെ പുറത്താണ്‌ അമ്പലക്കമ്മറ്റി ഓഫീസ്‌. ഒരു കീസ്‌ ബിയറും രണ്ട്‌ ഫുള്ളും റെഡിയായി. ഇനി കോഴിയെ വേണം!!!&lt;br&gt;&lt;br /&gt;&lt;br /&gt;കോഴിക്കായുള്ള അന്വോഷണം ചെന്നവസാനിച്ചത്‌ എന്റെ ഒരു ക്ലോസ്‌ ഫ്രണ്ടിന്റെ വീടിന്‌ പിന്നിലുള്ള കോഴിക്കൂട്ടിലാണ്‌. കൂട്ടത്തില്‍ ആര്‍ക്കും കോഴിയെ പിടിച്ച്‌ ശീലമില്ല. കോഴിയെ പിടിച്ച്‌ കറി വച്ച്‌ കൊടുത്താല്‍ മുന്നും പിന്നുമില്ലാതെ തിന്ന് തീര്‍ക്കാന്‍ എല്ലാവര്‍ക്കുമറിയാം. അങ്ങനെ ഒരു ബ്രയിന്‍ സ്റ്റോമിങ്ങിലൂടെ കോഴിയെ പിടിക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു. കോഴിയെ പിടിക്കാന്‍ ചെല്ലുമ്പോള്‍ കോഴികള്‍ കിടന്ന് ശബ്ദമുണ്ടാക്കും. അപ്പോള്‍, കുറെ വെള്ളമെടുത്ത്‌ കൂട്ടിലേയ്ക്ക്‌ ഒഴിക്കണം. അതോടെ കോഴികള്‍ മിണ്ടാതാവും. പിന്നെ പതിയെ വാതില്‍ തുറന്ന് രണ്ട്‌ കാലും കൂട്ടി കോഴിയെ പിടിക്കണം. എന്നിട്ട്‌ ഒറ്റ വലി... കോഴി പുറത്ത്‌ വരും. കോഴിയുടെ കാലില്‍ പിടിച്ച്‌ തല കീഴായി ഇട്ടില്ലെങ്കില്‍ കോഴി ശബ്ദമുണ്ടാക്കും. സോ, അവനെ തല കീഴായി പിടിക്കണം. മോസ്റ്റ്‌ ഇമ്പോര്‍ട്ടന്റ്‌ തിംഗ്‌ ഈസ്‌, പൂവനെ തന്നെ പിടിക്കണം. പിടക്കോഴിയെ പിടിക്കല്‍ ഭയങ്കര റിസ്ക്‌ ആണ്‌, ഭയങ്കരമായി ശബ്ദമുണ്ടാക്കും!!! (പെണ്ണെന്ന വര്‍ഗ്ഗം തന്നെ അങ്ങനെ ആണല്ലോ... ഒന്ന് പിടിക്കാമെന്ന് വച്ചാല്‍, തെറ്റിദ്ധരിക്കരുത്‌...അടിച്ച്‌ മാറ്റുന്ന കാര്യമാണ്‌ ഉദ്ദേശിച്ചത്‌, ഒച്ചയും വിളിയും കൂട്ടി ആള്‍ക്കാരെ അറിയിച്ച്‌ നാറ്റിക്കും).&lt;br&gt;&lt;br /&gt;&lt;br /&gt;അങ്ങിനെ ഓപ്പറേഷന്‍ ചിക്കന്‍ ചൂണ്ടല്‍ തുടങ്ങാറായി. ഒരു ബക്കറ്റ്‌ വെള്ളം, ഒരു ചെറിയ ടോര്‍ച്ച്‌, ചാക്ക്‌ ചരടിന്റെ ഒരു കഷ്ണം, കോഴിപിടുത്തക്കാരന്‍ (ആളുടെ പേര്‌ വെളിപ്പെടുത്താന്‍ നിര്‍വാഹമില്ല)... എല്ലാം റെഡി. ഇവന്റെ വീടിന്റെ ചുറ്റും മതില്‍ ഉണ്ട്‌, പക്ഷെ അത്ര ബലം പോരാ... ചുമ്മാ ഇഷ്ടിക കുറച്ച്‌ സിമന്റ്‌ ഇട്ട്‌ അടുക്കി വച്ചിരിക്കുകയാണ്‌. കലിപ്പെന്താണെന്ന് വച്ചാല്‍, മതിലിന്‌ ഭയങ്കര ഉയരമാണ്‌. ഒരു ധൈര്യത്തിന്‌ രണ്ടെണ്ണം വീശിയിട്ടാണ്‌ പരിപാടി തുടങ്ങിയത്‌. അങ്ങിനെ ഞങ്ങള്‍... സോറി, അവര്‍ കോഴിക്കൂടിനടുത്തെത്തി. രണ്ടാള്‍ മതിലിന്‌ അപ്പുറത്ത്‌ കാവല്‍ നിന്നു. ഞാന്‍... വീണ്ടും സോറി, ഒരുത്തന്‍ ബക്കറ്റില്‍ വെള്ളവുമായി കോഴിക്കൂടിനടുത്തെത്തി. സംഭവം ശെരിയാണ്‌, കൂടിനടുത്തേത്തിയപ്പോഴേയ്ക്കും കോഴികള്‍ ശബ്ദമുണ്ടാക്കി തുടങ്ങി. ഒന്നും ആലോചിച്ചില്ല, ബക്കറ്റിലെ വെള്ളമെടുത്ത്‌ ഒറ്റ ഒഴിക്കലായിരുന്നു. ഒഴിക്കലിന്റെ ശക്തിയില്‍ കയ്യിലെ ബക്കറ്റടക്കം തെറിച്ചുപോയി കോഴിക്കൂട്ടിലടിച്ച്‌ ഭയങ്കരമായ ശബ്ദമുണ്ടാക്കി. എങ്കിലും, കോഴികള്‍ മിണ്ടാതായി. അടുത്തതായി കോഴിയെ പിടിക്കലാണ്‌. കീശയിലെ ടോര്‍ച്ച്‌ എടുത്ത്‌ തെളിച്ചു. വികടന്‍ സീ. പതിയെ കോഴിക്കൂട്‌ തുറന്ന് കോഴിക്കായി തിരച്ചില്‍ തുടങ്ങി. പൂവന്‍ ഉണ്ടെടാ അങ്ങു മൂലയ്ക്കല്‍ പോയി നില്‍ക്കുന്നു. "കൊക്ക്‌ കുറേ കുളം കണ്ടതാടാ മോനേ" എന്നും പറഞ്ഞു വികടന്‍ സീ. അവന്റെ രണ്ട്‌ കാലും കൂട്ടിപ്പിടിച്ച്‌ ഒറ്റ വലി. പുറത്ത്‌ വന്നത്‌ രണ്ട്‌ കോഴികള്‍. രണ്ട്‌ കോഴികളുടേയും ഓരോ കാലുകള്‍ പിടിച്ചാണ്‌ ഈ മഹാനുഭാവന്‍ വലിച്ചത്‌... മണ്ടന്‍.&lt;br&gt;&lt;br /&gt;&lt;br /&gt;പിന്നീടങ്ങോട്ട്‌ ബഹളമയമായിരുന്നു. വെള്ളം ഒഴിച്ചതൊക്കെ ഞങ്ങള്‍ക്ക്‌ പുല്ലാടാ എന്ന മട്ടില്‍ രണ്ട്‌ കോഴികളും കൂടെ അങ്ങ്‌ കരഞ്ഞ്‌ തുടങ്ങി. വീട്ടിലെ ആളുകള്‍ എല്ലാം അറിഞ്ഞു. ഈ ബഹളത്തില്‍ നിന്നു രക്ഷപ്പെടാനായി ഒരു കോഴിയെ വലിച്ചെറിഞ്ഞ്‌ മറ്റേ കോഴിയെ മതിലിന്‌ പുറത്തേയ്ക്ക്‌ ഇട്ടു. മതിലിന്‌ അപ്പുറത്ത്‌ ആട്‌ കിറ്റന്നിടത്ത്‌ പൂട പോലും ഇല്ല. വീട്ടിലെ ആള്‍ക്കാര്‍ ഉണര്‍ന്ന് ലൈറ്റ്‌ ഇട്ട പാടെ അവന്മാര്‍ ഓടിക്കളഞ്ഞു. അപ്പുറത്തേയ്ക്കിട്ട പൂവന്‍ കൊക്കകൊക്കോ എന്ന് ശബ്ദമുണ്ടാക്കി അടുത്തുനിന്ന ഒരു മാവിന്റെ മുകളിലേയ്ക്ക്‌ പറന്നു. നമ്മള്‍ ബാക്കിയായി!!! ഒന്നും ആലോചിച്ചില്ല... മതിലിന്‌ മുകളിലേയ്ക്ക്‌ വലിഞ്ഞ്‌ കയറി താഴെയ്ക്ക്‌ ഒറ്റ ചാട്ടം. ദാ കിടക്കുന്നു അവരും അവരുടെ മുകളില്‍ മതിലും. ഒരു ബലവുമില്ലാത്ത ആ മതില്‍ ഞങ്ങളുടെ...അല്ലാ, അവരുടെ പിന്നാലെ താഴേയ്ക്ക്‌ വീണു. അപ്പോഴെയ്ക്കും വീട്ടുകാര്‍ ഉണര്‍ന്ന് അങ്ങോട്ട്‌ വരാന്‍ തുടങ്ങി. ഒരു കണക്കിന്‌ എഴുന്നേറ്റ്‌ ഒറ്റ ഓട്ടമായിരുന്നു. വീടെത്തിയപ്പോഴേയ്ക്കും കുടിച്ച കള്ളിന്റെ കെട്ടെല്ലാം വിട്ട മുംബൈ വാലാ മടമടാന്ന് വെള്ളമെടുത്ത്‌ കുടിച്ചു. ഒരു അഞ്ച്‌ മിനുറ്റ്‌ ആയപ്പോഴേയ്ക്കും ഓപ്പറേഷന്‍ ടീമിലെ ഓരോരുത്തരുടേയും മൊബെയിലില്‍ നിന്നും കോള്‍ വന്ന് തുടങ്ങി. എല്ലാരും വീട്ടില്‍ എത്തിക്കഴിഞ്ഞു!!!&lt;br&gt;&lt;br /&gt;&lt;br /&gt;പോകാതെ തെണ്ടി നടന്നിരുന്ന മറ്റ്‌ ടീം അംഗങ്ങളെല്ലാം പിറ്റേന്ന് തൊട്ട്‌ പണിയ്ക്ക്‌ പോയി. മോഷണക്കഥ നാട്ടില്‍ പാട്ടായി... ആരാണെന്ന് മാത്രം ആര്‍ക്കും അറിയില്ല; പക്ഷെ എല്ലാരും അടക്കം പറഞ്ഞു... ചത്തത്‌ കീചകനെങ്കില്‍ കൊന്നത്‌ ഭീമന്‍ തന്നെ!!! ചാഴൂര്‍ക്കാര്‍ കോഴിക്കൂട്‌ ഗോദറേജ്‌ ലോക്ക്‌ ഇട്ട്‌ പൂട്ടാന്‍ തുടങ്ങി. രാത്രി പോയിട്ട്‌ പകല്‍ പോലും ചാഴൂരിലെ കോഴികള്‍ പുറത്തിറങ്ങാതായി. വിത്ത്‌ ഇന്‍ ത്രീ ഡേയ്സ്‌, വികടന്‍ സീ. ചാഴൂരിനോട്‌ ഒരിക്കല്‍ കൂടെ വിട പറഞ്ഞു!!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-8391948302888649781?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/8391948302888649781/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=8391948302888649781' title='20 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/8391948302888649781'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/8391948302888649781'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2007/02/blog-post_19.html' title='കുക്കുടമാര്‍ജ്ജാരം!!!'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>20</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-243248030879836782</id><published>2007-02-12T07:40:00.000-08:00</published><updated>2007-02-02T00:59:16.377-08:00</updated><title type='text'>സഖാവ്‌ വാലന്റൈന്‍</title><content type='html'>ചാഴൂര്‍ എന്നും പുതുമകളുടെ കൂത്തരങ്ങായിരുന്നു. മറ്റൊരു സ്ഥലത്തും ഉണ്ടാകാത്ത സംഭവപരമ്പരകള്‍ ചാഴൂരിനെ വേറിട്ട്‌ നിര്‍ത്തിയിരുന്നു. വീട്ടമ്മമാരുടെ പേടിസ്വപ്നമായിരുന്ന ബര്‍മൂഡാ ട്രയാങ്കിള്‍, പാലമരത്തിലിരുന്ന് വഴിയിലൂടെ പോകുന്നവരോട്‌ ചാര്‍ സൌ ബീസ്‌ ചോദിച്ചിരുന്ന യക്ഷി, വട്ടിളകുമ്പോള്‍ അഞ്ച്‌ രൂപയ്ക്ക്‌ ബിരിയാണി വച്ച്‌ വിറ്റിരുന്ന സായ്‌വ്‌, ഐ.എ.എസ്സിന്‌ പഠിച്ച്‌ പിരിയിളകിയ അരപിരിലൂസ്‌, അമ്പലത്തിലെ പള്ളിവേട്ട കഴിഞ്ഞ്‌ കൃത്യം മൂന്നാം ദിവസം കരിഞ്ഞുതുടങ്ങുന്ന ആല്‍, ഓലപ്പഴുതിലൂടെ മോഹന്‍ലാലിന്റേയും മമ്മൂട്ടിയുടേയും മുഖത്തേയ്ക്ക്‌ സൂര്യഭഗവാന്‍ ടോര്‍ച്ച്‌ അടിച്ചിരുന്ന രെമ്യ തിയേറ്റര്‍... ചാഴൂരിന്റെ ഏഴ്‌ അദ്ഭുതങ്ങളില്‍ ഒന്ന് കൂടെ ബാക്കിയുണ്ട്‌. സഖാവ്‌ വാലന്റൈന്‍!!!&lt;br /&gt;&lt;br&gt;&lt;br /&gt;കവികള്‍ക്ക്‌ പാടി പാടി തൊണ്ടവേദന വരുന്ന ചീപ്പ്‌ റൊമാന്‍സില്‍ ചാഴൂരുകാര്‍ക്ക്‌ താല്‍പ്പര്യമുണ്ടായിരുന്നില്ല. ഹിന്ദു, മുസ്ലീം, കൃസ്ത്യന്‍ എന്നിങ്ങനെ ഭൂലോകത്തില്‍ നിറഞ്ഞ്‌ കവിഞ്ഞ്‌ പരസ്പരം തല്ലുകൂടി തലപൊളിച്ച്‌, പൊളിഞ്ഞ തലയില്‍ തുണിചുറ്റിവച്ച്‌ വീണ്ടും തല്ലുകൂടുന്ന ദൈവത്തിന്റെ സ്വന്തം പരമ്പരകളുടെ മൂന്നേ ഖാദം രണ്ട്‌ ഗോമ്പിനെഷനിലുള്ള പലതരം പ്രണയങ്ങളും ചാഴൂരില്‍ ഉണ്ടായിട്ടുണ്ടെങ്കിലും അതിനൊന്നും ചാഴൂരുകാരന്റെ പ്രത്യയശാസ്ത്രപരമായ ചട്ടക്കൂടിനെ പൊളിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാംഗോ സ്കിന്‍ അഥവാ മാങ്ങാത്തൊലി എന്ന് വിളിച്ച്‌ പ്രണയത്തിന്‌ അവര്‍ പുല്ലുവില കൊടുത്തു. "സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ, സ്നേഹിച്ചിടാത്തൊരു തത്വശാസ്ത്രത്തേയും"... ചാഴൂരിലെ കള്ളുഷാപ്പില്‍ വരെ ഈ വരികള്‍ ആലേഖനം ചെയ്തിട്ടുണ്ട്‌. പ്രണയം ഇത്തരത്തില്‍ ആത്മാഭിമാനത്തിന്‌ ക്ഷതമേറ്റ്‌ നടന്ന സമയത്താണ്‌ ചാഴൂര്‍ ഒരു പ്രണയകഥയില്‍ ഇന്ററസ്റ്റഡ്‌ ആയത്‌. വെറും പ്രണയമല്ല... ഒരു രാഷ്ട്രീയ പ്രണയം!!! കോണ്‍ഗ്രസ്സുകാരനായ അച്ഛന്റെ ആര്‍. എസ്സ്‌.എസ്സുകാരനായ മകന്‍ കമ്മ്യൂണിസ്റ്റുകാരന്റെ മകളെ പ്രണയിച്ച കഥ!!!&lt;br&gt;&lt;br /&gt;നാട്ടുകാരെ ഏപ്രില്‍ ഫൂളാക്കി ഷൈന്‍ ചെയ്യാന്‍ നോക്കി മാനം പോയ കുമാരനെ (റെഫ്‌ പോസ്റ്റ്‌: കുമാരസംഭവം) ഓര്‍ക്കുന്നില്ലേ ? കുമാരനാണ്‌ ഈ കഥയിലെ നായകന്‍. കുമാരന്റെ അച്ഛന്‍ അയ്യപ്പന്‍ നാട്ടിലെ അറിയപ്പെടുന്ന മദ്യപാനി മാത്രമല്ല, ഒരു കോണ്‍ഗ്രസ്സുകാരന്‍ കൂടെ ആയിരുന്നു. മഹാത്മാ ഗാന്‍ഡി മദ്യപാനത്തെ ശ്രീനാരായണഗുരുവിന്റെ അത്ര കടുത്തഭാഷയില്‍ വിമര്‍ശിക്കാതിരുന്നതിനാലാണ്‌ അയ്യപ്പന്‍ എസ്‌.എന്‍.ഡി.പി യില്‍ ചേരാതെ കോണ്‍ഗ്രസ്സില്‍ ചേര്‍ന്നതെന്ന് ചാഴൂരിലെ വിമര്‍ശനകൂതുകികള്‍ അടക്കം പറയാറുണ്ട്‌. അയ്യപ്പന്‌ ഇഷ്ടമില്ലാത്ത രണ്ട്‌ കാര്യങ്ങളേ ഉള്ളൂ; കള്ളില്‍ കുമ്പളങ്ങ നീരൊഴിക്കുന്നതും കമ്മ്യൂണിസവും. കള്ളില്‍ കുമ്പളങ്ങ നീരൊഴിക്കുന്നത്‌ ചെത്തുകാരന്‍ ജീവിക്കാന്‍ വേണ്ടി പോക്രിത്തരം ചെയ്യുന്നതാണെന്നും കമ്മ്യൂണിസ്റ്റുകാരനാവുന്നത്‌ ബാക്കിയുള്ളവരെ ജീവിക്കാന്‍ സമ്മതിക്കാതിരിക്കാനാണെന്നുമാണ്‌ അയ്യപ്പന്റെ അഭിപ്രായം. അതുകൊണ്ടാണ്‌ ആര്‍.എസ്സ്‌.എസ്സുകാരനായാലും മകന്‍ കമ്മ്യൂണിസ്റ്റുകാരനാവരുതെന്ന് കോണ്‍ഗ്രസ്സുകാരനായ അയ്യപ്പന്‍ നിര്‍ബന്ധം പിടിച്ചത്‌.&lt;br&gt;&lt;br /&gt;വടക്കേപ്പറമ്പന്‍ ഗോവിന്ദന്‍ നാട്ടിലെ അറിയപ്പെടുന്ന ഒരു കമ്മ്യൂണിസ്റ്റുകാരനാണ്‌. പുന്നപ്ര-വയലാര്‍ സംഭവത്തിലെ പ്രധാന പ്രതി താനാണെന്നും ഇതുവരെ താന്‍ ഇതു ആരോടും പറഞ്ഞിട്ടില്ലെന്നും ഒരു ലോക്കല്‍ കമ്മറ്റി യോഗത്തില്‍ വച്ച്‌ ഇദ്ദേഹം പ്രഖ്യാപിച്ച ശേഷം ചില യുവതുര്‍ക്കികള്‍ ഇദ്ദേഹത്തെ പു. ഗോവിന്ദന്‍ എന്നാണ്‌ വിളിക്കാറ്‌. (അണ്‍ പാര്‍ലമെന്ററി പദമായതിനാലാണ്‌ ചാഴൂരിന്റെ ഈ കഥാകാരന്‍ ആ "പൂ" എന്നതിനെ "പു" എന്നാക്കി എഴുതിയത്‌. എങ്കിലും ജനസാമാന്യം ആ "ഊ"കാരം അങ്ങനെതന്നെ ഒരു മടിയും കൂടാതെ ഉപയോഗിച്ച്‌ വരുന്നു.) നമ്മുടെ ഈ പു.ഗോ യ്ക്ക്‌ ഒരു മകളുണ്ട്‌, അശ്വതി. എന്തോ, വളരെ അപൂര്‍വ്വമായി മാത്രം ചാഴൂരുകാര്‍ നല്‍കിവരാറുള്ള "അടക്കവും ഒതുക്കവുമുള്ള കുട്ടി" എന്ന ബഹുമതി അശ്വതി നേടി എടുത്തിരുന്നു. എന്‍.എസ്സ്‌.എസ്സില്‍ ടൈപ്പ്‌ റൈറ്റിംഗ്‌ പഠിക്കാന്‍ പോയിവരുന്ന ആ സഞ്ചാരം ചെന്നെത്തിയത്‌ കുമാരനുമായുള്ള പ്രണയത്തിലാണ്‌.&lt;br&gt;&lt;br /&gt;സ്ഥലം ചാരൂരാണേ... സംഭവം അങ്ങ്‌ പാട്ടായി. ചാഴൂരുകാനെ രോമാഞ്ചകഞ്ചുകമണിയിച്ച ഈ പ്രണയത്തിന്‌ ജാതിമതഭേദമന്യേ എല്ലാ ചാഴൂരുകാരും സര്‍വ്വ പിന്തുണയും പ്രഖ്യാപിച്ചു;അയ്യപ്പനും ഗോവിന്ദനും ഒഴിച്ച്‌!!! ഒരു കമ്മ്യൂണിസ്റ്റുകാരന്റെ മകളുമായി തന്റെ മകന്റെ കല്ല്യാണം നടത്തിക്കില്ലെന്ന്‌ അയ്യപ്പന്‍ പ്രഖ്യാപിച്ചു. ധൈര്യമുണ്ടെങ്കില്‍ നടത്തിക്കാണിക്കാന്‍ കള്ളുഷാപ്പിലിരുന്ന് അയ്യപ്പന്‍ ഗോവിന്ദനെ വെല്ലുവിളിച്ചു. എന്തുവന്നാലും മകളുടെ ഇഷ്ടപ്രകാരം തന്നെ കല്യാണം നടത്തുമെന്ന് ഗോവിന്ദന്‍ മാധവന്‍ നായരുടെ ഗീതാ കേഫിലിരുന്ന് ചായ കുടിക്കലെ പ്രസ്താവിച്ചു. തടയാമെങ്കില്‍ തടയാന്‍ അയ്യപ്പനെ വെല്ലുവിളിക്കാനും ഗോവിന്ദന്‍ മറന്നില്ല. അയ്യപ്പന്‍ ചായ കുടിക്കാത്തതിനാലും ഗോവിന്ദന്‍ കള്ളുകുടിക്കാത്തതിനാലും നേരിട്ട്‌ വെല്ലുവിളി നടത്താനുള്ള രാഷ്ട്രീയ ഗോദ അവര്‍ക്ക്‌ ലഭിച്ചില്ല. എല്ലാ കണ്ണുകളും ചഴൂരിലേയ്ക്ക്‌ തിരിഞ്ഞു. രാഷ്ട്രിയകോമരങ്ങള്‍ക്ക്‌ ഊണും ഉറക്കവും നഷ്ടപ്പെട്ടു. അമേരിക്കയുടെ ചാര ഉപഗ്രഹങ്ങള്‍ ചാഴൂരിനെ വട്ടമിട്ട്‌ പറന്നു. അവയുടെ കഴുകന്‍ കണ്ണുകള്‍ കുമാരനേയും അശ്വതിയേയും പപ്പരാസികളുടെ പോലെ പിന്തുടര്‍ന്നു. കുമാരനേയും അശ്വതിയേയും നിരീക്ഷിക്കാന്‍ ഇന്ത്യ അയച്ച ഉപഗ്രഹങ്ങളേക്കൊണ്ട്‌ അറബിക്കടലും ബംഗാള്‍ ഉള്‍ക്കടലും നിറഞ്ഞു. കടലില്‍ വീണ ഉപഗ്രഹങ്ങള്‍ വീണ്ടെടുക്കാന്‍ പോയ ഇന്ത്യന്‍ നേവിയുടെ കപ്പലുകള്‍ക്ക്‌ പെട്രോള്‍ അടിച്ചടിച്ച്‌ ഇന്ത്യയില്‍ പെട്രോള്‍ ക്ഷാമം തുടങ്ങി.&lt;br&gt;&lt;br /&gt;പാവം കുമാരനും പാവി അശ്വതിയും. എന്തുചെയ്യണമെന്നറിയാതെ വലഞ്ഞുവശായി. സപ്പോര്‍ട്ടിംഗ്‌ ആക്ടര്‍ ആയ ഗോവിന്ദന്‍ ഒരു കണ്ടീഷന്‍ വച്ചു. കമ്മ്യൂണിസ്റ്റുകാരനാവാം എന്നുണ്ടെങ്കില്‍ മകളെ കല്ല്യാണം കഴിച്ചുതരാം!!! ചതി... ചാഴൂര്‍ അലറിവിളിച്ചു. ആരോമല്‍ ചേകവരോട്‌ ചന്തു കാണിച്ച ചതിയേക്കാള്‍ (ബഹു. എം. ടി, വി സ്റ്റില്‍ ബിലീവ്‌ ദാറ്റ്‌ ചന്തു ഈസ്‌ എ ചതിയന്‍. ഒരു വീരഗാഥകൊണ്ട്‌ സത്യം നുണയാകില്ല; ആന്റ്‌ വൈസ്‌ വേഴ്സാ) ചതിയായിപ്പോയി ഇതെന്ന് ലോകം പ്രതികരിച്ചു. റഷ്യ ശക്തമായ ഭാഷയില്‍ ഇതിനെ അപലപിച്ചു. എപ്പോഴത്തേയും പോലെ, അമേരിക്ക ബുദ്ധിപൂര്‍വ്വമായ മൌനം ഭജിച്ചു. പാക്കിസ്ഥാന്‍ അഭിപ്രായം പറഞ്ഞതിനുശേഷം തങ്ങള്‍ പ്രതികരിക്കാമെന്ന് ഇന്ത്യ പ്രസ്താവിച്ചു. കെ.പി.സി.സി യും പോളിറ്റ്‌ ബ്യൂറോയും യോഗം വിളിച്ചെങ്കിലും ആരും വരാത്തതിനാല്‍ "തീരുമാനമായില്ല" എന്ന് പറഞ്ഞ്‌ മുഖം രക്ഷിച്ചു.&lt;br&gt;&lt;br /&gt;അങ്ങനെ ഒരു ഫെബ്രുവരി പതിനാലാം തിയതി, ചാഴൂര്‍ ലോക്കല്‍ കമ്മറ്റി ഓഫീസില്‍ വച്ച്‌ കുമാരന്‍ ആദ്യം കമ്മ്യൂണിസത്തേയും പിന്നെ അശ്വതിയേയും കല്ല്യാണം കഴിച്ചു. കല്ല്യാണത്തിന്‌ ശേഷം വീട്ടില്‍ വന്ന കുമാരനേയും അശ്വതിയേയും അയ്യപ്പന്‍ കൈ പിടിച്ച്‌ അകത്ത്‌ കയറ്റി എന്ന് മാത്രമല്ല ഗോവിന്ദന്റെ കൂടെ ഇരുന്ന് ചായ കുടിക്കുകയും ചെയ്തു. കുമാരനും അശ്വതിക്കും ഉണ്ടാകാന്‍ പോകുന്ന ആണ്‍കുഞ്ഞിന്‌ മോഹന്‍ ദാസ്‌ എന്ന് പേരിടണമെന്ന് വാശിപിടിച്ച അയ്യപ്പനും ലെനിന്‍ എന്ന് പേരിടണമെന്ന് പറഞ്ഞ്‌ ഗോവിന്ദനും അവിടെ വച്ചുതന്നെ അടിയായി.&lt;br&gt;&lt;br /&gt;കമ്മ്യൂണിസ്റ്റായി ജ്ഞാനസ്നാനം നടത്തിയ കുമാരന്‍ അന്നുമുതല്‍ സഖാവ്‌ വാലന്റൈന്‍ എന്ന് അറിയപ്പ്പ്പെട്ടു തുടങ്ങി. കുമാരനും അശ്വതിക്കും ഉണ്ടായ പെണ്‍കുഞ്ഞ്‌ വായില്‍ വിരലിട്ട്‌ ലോകത്തോട്‌ വിളിച്ച്‌ പറഞ്ഞു... "അധരപുടലേ മധ്യാംഗുലോ പ്രതിഷ്ഠേ, ചക്ഷുകോ, ചക്ഷുകോ, ചക്ഷുകോ" !!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-243248030879836782?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/243248030879836782/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=243248030879836782' title='23 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/243248030879836782'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/243248030879836782'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2007/02/blog-post.html' title='സഖാവ്‌ വാലന്റൈന്‍'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>23</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-1906872590179559714</id><published>2007-01-27T17:03:00.000-08:00</published><updated>2007-01-27T17:07:47.081-08:00</updated><title type='text'>നാസുപുരാണം - രണ്ടാം ഖണ്ഡം</title><content type='html'>നാസുപുരാണം - ഒന്നാം ഖണ്ഡം എന്ന പോസ്റ്റില്‍ വിവരിച്ച ഹൊറിബിള്‍ വിമാനയാത്രയ്ക്ക്‌ ശേഷം വികടന്‍ നാസുവിന്റെ മണ്ണില്‍ ആദ്യമായി കാലുകുത്തി. നാസുവിന്റെ മണ്ണില്‍ എന്ന് ശെരിക്കും പറയാന്‍ പറ്റില്ല. മണ്ണ്‍ കാണാന്‍ ഇവിടെ ബുദ്ധിമുട്ടാണ്‌, സര്‍വത്ര കോണ്‍ക്രീറ്റ്‌. കോണ്‍ ഐസ്‌ എന്ന പേരില്‍ സൈക്കിളില്‍ തമിഴന്മാര്‍ കൊണ്ട്‌ നടക്കാറുള്ള ഐസ്ക്രീമിനെ ഓര്‍മ്മിപ്പിക്കുന്ന മരങ്ങള്‍. ചപ്പ്‌ ചവറുകള്‍ ഇല്ലാത്ത റോഡുകള്‍. സിഗററ്റ്‌, കോള, ബിയര്‍ എന്ന് വേണ്ട, കോണ്ടം വരെ കിട്ടുന്ന വെന്‍ഡിംഗ്‌ മെഷീനുകള്‍, മൊബെയില്‍ ഫോണില്‍ എപ്പോഴും എന്തൊക്കെയോ ചെയ്തുകൊണ്ടിരിക്കുന്ന നിഹോഞ്ചിന്‍സ്‌, കണ്ട അണ്ടനും അടകോടനും ബെന്‍സ്‌ കാറില്‍ കയറി പായുന്ന ട്രാഫിക്ക്‌!!! ശെരിക്കും കണ്ണ്‍ ബള്‍ബായിപ്പോയി. എന്തൊരു നാടപ്പാ. ഒരു പുവര്‍ കണ്ട്രി (ഇന്ത്യ) ബോയ്‌ ആയ ഞാന്‍ അന്തം വിട്ട്‌ പണ്ടാറമടങ്ങി. പോരാത്തതിന്‌ മുടിഞ്ഞ തണുപ്പും.&lt;br&gt;&lt;br /&gt;കുട്ടിക്കാലം മുതലേ കാര്യം സാധിച്ചുകഴിഞ്ഞാല്‍ കഴുകി വെടിപ്പാക്കുന്നത്‌ മലയാളികളുടെ ഒരു ശീലമാണല്ലോോ. പക്ഷെ, ഇവടെ വന്നപ്പൊ പുലിവാലേ... കക്കൂസില്‍ വെള്ളം എന്നൊരു സാധനം മാത്രം കിട്ടാനില്ല. പകരം ടിഷ്യൂ പേപ്പര്‍!!! പണ്ട്‌ ഊട്ടിയ്ക്ക്‌ പോയപ്പോള്‍ വെള്ളം കിട്ടാതെ സോഡ വാങ്ങി അഡ്‌ ജസ്റ്റ്‌ ചെയ്തതാണ്‌ എനിക്കിക്കാര്യത്തിലുള്ള പരിചയം. കക്കൂസില്‍ ടിഷ്യൂ പേപ്പര്‍ ആദ്യമായി ഉപയോഗിച്ച ഞാന്‍ സുന്നത്ത്‌ കഴിഞ്ഞ പിള്ളാരുടെ പോലെയാണ്‌ നടന്നിരുന്നതെന്ന് സഹമുറിയന്‍ കളിയാക്കിയിരുന്നു. വെള്ളമില്ലാത്ത കക്കൂസോ... എനിക്ക്‌ ആലോചിക്കാന്‍ പോലും പറ്റിയിരുന്നില്ല. പിന്നെ പിന്നെ അതൊരു ശീലമായി. നാസുവില്‍ വന്നതിനു ശേഷം വെള്ളം യൂസ്‌ ചെയ്യാന്‍ പറ്റുന്ന കക്കൂസ്‌ എനിക്ക്‌ കാണാന്‍ സാധിച്ചത്‌ ടോക്യോ റൌണ്ട്‌ ട്രിപ്പിന്‌ പോയപ്പോഴാണ്‌. അത്‌ ഉപയോഗിക്കാനുള്ള എന്റെ ശ്രമം ഒരു വന്‍ പരാജയമായാണ്‌ കലാശിച്ചത്‌. മാനഹാനി എക്സ്ട്രാ!!!&lt;br /&gt;&lt;br&gt;&lt;br /&gt;ടൊക്യോ റൌണ്ട്‌ ട്രിപ്‌ എന്നത്‌ ജെ. ആര്‍ (ജപ്പാന്‍ റെയില്‍ വേ) ന്റെ ഒരു സ്പെഷ്യല്‍ പ്ലാന്‍ ആണ്‌. ഏകദേശം അയ്യായിരം യെന്‍സ്‌ കൊടുത്ത്‌ ഒരു ടിക്കറ്റ്‌ എടുത്താല്‍ ഒരു ദിവസം മുഴുവന്‍ ഏതാണ്ട്‌ റൌണ്ട്‌ ഷേയ്പ്പില്‍ കിടക്കുന്ന പന്ത്രണ്ടോളം സ്റ്റേഷനുകളില്‍ എത്ര തവണ വേണമെങ്കിലും കയറി ഇറങ്ങാം. ഓരോ സ്റ്റേഷനും അടുത്തുപുറത്തായി എന്തെങ്കിലുമൊക്കെ കാണാന്‍ ഉണ്ടാവും. ഒരു ദിവസമേ ആ ടിക്കറ്റിന്‌ വാലിഡിറ്റി ഉള്ളൂ. നാസുവില്‍നിന്ന് ഏതാണ്ട്‌ നൂറ്റി അന്‍പത്‌ കിലോമീറ്റര്‍ അകലെയാണ്‌ ടോക്യോ. അതുകൊണ്ട്‌ രാവിലേ തന്നെ നാസുവില്‍ നിന്നും വണ്ടി കയറി, ടോക്യോയിലെത്തി, ടിക്കറ്റ്‌ എടുത്ത്‌ ട്രിപ്പ്‌ തുടങ്ങി.&lt;br /&gt;&lt;br&gt;&lt;br /&gt;സത്യത്തില്‍ ട്രിപ്പ്‌ എന്ന് പറയുന്നത്‌ ചുമ്മാതാ. കാണുന്ന പെണ്‍പിള്ളാരുടെയൊക്കെ ഫോട്ടോ എടുക്കുക, മക്‌ ഡൊണാള്‍ഡില്‍ കയറി ബര്‍ഗര്‍ തിന്നുക... ഇതു മാത്രമേ ആക്ടീവ്‌ ആയി നടക്കുന്നുള്ളൂ. അങ്ങനെ മൂന്ന് മക്‌ ഡൊണാള്‍ഡ്‌, ടോക്യോ ടെലിഫോണ്‍ ടവര്‍, റെയിന്‍ബോ ബ്രിഡ്‌ ജ്‌ മുതലായ ഐറ്റംസ്‌ ഒക്കെ കണ്ട്‌ നടക്കുന്ന എനിക്ക്‌ പ്രകൃതിയുടെ വിളി വന്നു!!! അടിവയറിന്റെ അന്തരാളങ്ങളിലിരുന്ന് ആരോ വിളിച്ച്‌ പറഞ്ഞു... മകനേ, സമയമാകുന്നു പോകുവാന്‍!!! സ്കൈ ലൈനില്‍ ഇരിക്കുന്ന ഞാന്‍ അടിമുടി വിയര്‍ത്തു. അടുത്ത സ്റ്റേഷനില്‍ ഇറങ്ങിയപാടെ ഓടി ഒരു കണക്കിന്‌ ടോയ്‌ ലെറ്റില്‍ കയറി.&lt;br&gt;&lt;br /&gt;അകത്ത്‌ കയറിയ ഈ പാവം ഞെട്ടിപ്പോയി. ക്ലോസറ്റ്‌ മാത്രമേ കണ്ട്‌ പരിചയമുള്ളതായി ഉള്ളൂ. എക്സ്ട്രാ ഫിറ്റിങ്ങ്സ്‌ ഒരുപാടുണ്ട്‌ ഇവടെ. ഒരുപാട്‌ സ്വിച്ചുകളും ഡിജിറ്റല്‍ തെര്‍മോമീറ്ററുമൊക്കെയുള്ള ഒരു വലിയ സെറ്റ്‌ അപ്പ്‌. ഇതൊക്കെ എന്തിനാണീശ്വരാ എന്ന് ഒരു നിമിഷം ആലോചിച്ചു. പിന്നെ, അറിയാവുന്ന സാധനം ഉപയോഗിച്ചേക്കാം എന്ന് വച്ച്‌ കാര്യം സാധിച്ചു. ഇനിയാണ്‌ കലിപ്പ്‌ തുടങ്ങുന്നത്‌. എത്രനോക്കിയിട്ടും എങ്ങനെ ഫ്ല ഷ്‌ ചെയ്യും എന്ന് എനിക്ക്‌ മനസിലാകുന്നില്ല. അറിയാവുന്ന ജാപ്പനീസ്‌ വച്ച്‌ ഒരു കാര്യം മനസ്സിലായി. ഇതില്‍ വെള്ളം കിട്ടാനുള്ള സ്കോപ്പ്‌ ഉണ്ട്‌. എന്നാ പിന്നെ ഒന്ന് പരീക്ഷിക്കുക തന്നെ. ക്ലോസറ്റില്‍ അമര്‍ന്നിരുന്ന് ഫൌണ്ടന്റെ പടമുള്ള ഒരു ബട്ടണില്‍ ഒരു ഞെക്കങ്ങട്‌ പാസ്സാക്കി. ഞെക്കിയ പാടെ അത്യാവശ്യം കൊള്ളവുന്ന ശബ്ദമുണ്ടാക്കി ഒരു വടി നീണ്ട്‌ വന്നു. ഈ ശബ്ദം കേട്ടതും ഞാന്‍ നല്ല രീതിയില്‍ ഒന്ന് ഞെട്ടി. നമുക്ക്‌ പിന്നീടാവശ്യമുള്ള പല ശരീരഭാഗങ്ങളും ആ പ്രദേശത്തായി ഉള്ളതു കൊണ്ട്‌ റിസ്ക്‌ എടുക്കണ്ട എന്ന് വച്ച്‌ ഞാന്‍ ചാടി എഴുന്നേറ്റു. എഴുന്നേറ്റപാടെ, ആ നീണ്ട്‌ വന്ന വടിയിടെ മുന്‍ഭാഗത്തുള്ള ഓട്ടയില്‍ നിന്നും വെള്ളം കുമുകുമാന്ന് വന്ന് തുടങ്ങി. നമ്മള്‍ ചാടി എഴുന്നേറ്റത്‌ കൊണ്ട്‌ ആ വെള്ളം മുഴുവന്‍ പുറത്തേയ്ക്ക്‌ വീണുകൊണ്ടിരുന്നു. കുറേ വെള്ളം എന്റെ പാന്റ്സിലേയ്ക്കും!!! ഒരുകണക്കിന്‌ അവടെ കണ്ട ബട്ടണ്‍ എല്ലാം പിടിച്ച്‌ ഞെക്കി ആ വടി ഉള്ളിലേയ്ക്ക്‌ തന്നെ ആക്കി. പക്ഷെ, ഇപ്പോഴും എനിക്ക്‌ ഫ്ല ഷ്‌ ചെയ്യാനുള്ള ബട്ടണ്‍ കണ്ട്‌ പിടിക്കാന്‍ പറ്റിയില്ല. അവസാനം വളരെ കൂലങ്കുഷമായ നിരീക്ഷണത്തിലൂടെ ക്ലോസറ്റിന്‌ പുറകിലായി, തറയില്‍ തൊട്ടു തൊട്ടില്ല എന്ന നിലയില്‍ ആ ബട്ടണ്‍ ഞാന്‍ കണ്ട്‌ പിടിച്ചു.&lt;br /&gt;&lt;br&gt;&lt;br /&gt;വൃത്തികെട്ടവന്മാര്‍, മനുഷ്യന്മാരെ മിനക്കെടുത്താന്‍ ഇവടെയാണോ ഫ്ല ഷ്‌ ബട്ടന്‍ കൊണ്ട്‌ വയ്ക്കുക എന്ന് മനസ്സില്‍ പ്രാകി ആ ബട്ടണ്‍ പിടിച്ചങ്ങ്‌ ഞെക്കി. ഞെക്കി നിവരുന്നതിന്‌ മുന്‍പായി, കാതടപ്പിക്കുന്ന ഒച്ചയില്‍ അലാം അടിച്ചു. തൃശ്ശൂര്‍ മുനിസിപ്പാലിറ്റിയില്‍ പന്ത്രണ്ട്‌ മണിക്ക്‌ സൈറണ്‍ അടിക്കുന്നതുപോലെ ഭീകരമായ ഒരു ശബ്ദം!!! എന്റെ ഫ്യൂസ്‌ അടിച്ച്‌ പോയി... എന്തുചെയ്യണം എന്ന് അറിയാതെ ആ ടോയ്‌ലെറ്റില്‍ ഞാന്‍ വായപൊളിച്ച്‌ നിന്നു. അപ്പോള്‍, ആരോ ടോയ്‌ലെറ്റിന്റെ വാതിലില്‍ തട്ടി... "സുമിമാസെന്‍, സുമിമാസെന്‍" (എക്സ്ക്യൂസ്‌ മീ എന്ന ഇംഗ്ലീഷ്‌ വാക്കിന്റെ ജാപ്പനീസ്‌ ഡയലോഗ്‌). ഞാന്‍ വാതില്‍ തുറന്നപ്പോള്‍ ആറ്‌ പോലീസുകാര്‍ തോക്കൊക്കെ കയ്യില്‍ പിടിച്ച്‌ വാതില്‍ ചവുട്ടിപ്പൊളിക്കാന്‍ റെഡിയായി നില്‍ക്കുന്നു. കഴിഞ്ഞു... ഇനി ജീവിച്ചിരുന്നിട്ട്‌ കാര്യമില്ലാ; ഞാന്‍ മനസ്സില്‍ ഓര്‍ത്തു. അവസാനം അറിയാവുന്ന മുറി ജാപ്പനീസില്‍ കാര്യം അവതരിപ്പിച്ചു. "മചിഗാത്തെ ബട്ടണ്‍ ഒ ഒഷിമഷിത... മചിഗാത്തെ" (ഇതിന്റെ അര്‍ഥം എന്താണെന്ന് എനിക്ക്‌ നല്ല ഉറപ്പില്ല. ഞാന്‍ ഉദ്ദേശിച്ചത്‌, "അറിയാതെ ബട്ടണ്‍ മാറി പ്രസ്സ്‌ ചെയ്തതാണ്‌" എന്നാണ്‌). അവര്‍ക്ക്‌ സംഭവം മനസ്സിലായി എന്ന് തോന്നുന്നു. "അ, സോ ദെസ്‌ കാ ? ദായ്ജോബ്‌, ദായ്ജോബ്‌" എന്നും പറഞ്ഞ്‌ അവര്‍ പോയി. അപ്പോഴാണ്‌ എനിക്ക്‌ ശ്വാസം നേരെ വീണത്‌.&lt;br&gt;&lt;br /&gt;ടോയ്‌ ലെറ്റില്‍ നിന്നിറങ്ങിയപ്പൊ കൂട്ടുകാര്‍ പുറത്ത്‌ കാത്ത്‌ നില്‍പ്പുണ്ട്‌. "എന്താടാ കുറേ പോലീസുകാര്‍ അങ്ങോട്ട്‌ ഓടി പോകുന്നത്‌ കണ്ടത്‌ ?" ഒരുത്തന്‍ ചോദിച്ചു. ഒന്നും അറിയാത്തതുപോലെ ഞാന്‍ പറഞ്ഞു... "ഏതോ ഒരു മണ്ടന്‍ ഫ്ല ഷ്‌ ചെയ്യാനുള്ള ബട്ടണ്‍ ആണെന്ന് വച്ച്‌ അലാം ബട്ടണ്‍ പ്രസ്സ്‌ ചെയ്തു. വിവരമില്ലെങ്കില്‍ ഇവനൊക്കെ വീട്ടില്‍ ഇരുന്നാപോരെ ?. വാ, വാ പോകാം. ഇവടെ നിന്ന് ഇനിയും സമയം കളയണ്ടാ".&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-1906872590179559714?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/1906872590179559714/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=1906872590179559714' title='14 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/1906872590179559714'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/1906872590179559714'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2007/01/blog-post_27.html' title='നാസുപുരാണം - രണ്ടാം ഖണ്ഡം'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>14</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-116895611488676444</id><published>2007-01-16T05:57:00.000-08:00</published><updated>2007-01-16T06:01:54.913-08:00</updated><title type='text'>ബര്‍മൂഡാ ട്രയാങ്കിള്‍</title><content type='html'>മധ്യധരണ്യാഴിയിലോ മറ്റോ ഉള്ള ഒരു ഇമാജിനറി ഏരിയ ആണല്ലോ ബര്‍മൂഡാ ട്രയാങ്കിള്‍. പക്ഷെ ചാഴൂരുകാര്‍ക്ക്‌ ഇത്‌ ലോക്കല്‍ ആയിട്ടുള്ള ഒരു ഏരിയ ആണ്‌. ചാഴൂര്‍ പഞ്ചായത്ത്‌ എന്ന് പൊതുവേ വിളിക്കപ്പെടുമെങ്കിലും ചാഴൂര്‍ എന്ന സ്ഥലം ഈ പഞ്ചായത്തിന്റെ ഒരു മൂലയ്ക്കല്‍ക്കില്ല എന്നതാണ്‌ സത്യം. പെരിങ്ങോട്ടുകരയില്‍ നിന്നു തുടങ്ങി വടക്കോട്ട്‌ പുത്തന്‍ പീടിക വരേയും തെക്കോട്ട്‌ മൂന്നും കൂടിയ വഴി വരേയും പടിഞ്ഞാറോട്ട്‌ ചെമ്മാപ്പിള്ളി വരേയും കിഴക്കോട്ട്‌ കുണ്ടോളിക്കടവ്‌ വരേയുമാണ്‌ അഖിലലോക പ്രശസ്തമായ ചാഴൂര്‍ പഞ്ചായത്ത്‌. പക്ഷെ, ചാഴൂര്‍ എന്നു പറയുന്നതു കാര്യമായ പുരോഗതിയൊന്നും തന്നെ ഈ ഭാഗത്ത്‌ വന്നിട്ടില്ല. അതായത്‌, ഒരു ബാറോ ഒരു ബിവറീജസ്‌ കോര്‍പ്പറേഷന്‍ സ്റ്റാളോ എന്തിനധികം... കൊള്ളാവുന്ന ഒരു ഹോട്ടല്‍ പോലും ഈ പഞ്ചായത്തിലില്ല. പക്ഷെ... ഒന്നുണ്ട്‌. അതാണ്‌ ഈ പഞ്ചായത്തിനെ ചുറ്റുവട്ടത്തുള്ള താന്ന്യം, ചേര്‍പ്പ്‌, അന്തിക്കാട്‌ മുതലായ പഞ്ചായത്തുകളില്‍ നിന്നും വ്യത്യസ്ഥമാക്കുന്നത്‌. ആ ഒന്നാണ്‌, അല്ല ഒന്നൊന്നരയാണ്‌ ബര്‍മൂഡാ ട്രയാങ്കിള്‍!!!&lt;br&gt;&lt;br /&gt;ഈ ട്രയാങ്കിളില്‍ പെട്ടിട്ടുള്ള ആരും തിരിച്ചുപോയിട്ടില്ല എന്നത്‌ രാത്രി പോലെ സത്യം(പകല്‍ പോലെയും). അഥവാ ആര്‍ക്കും തിരിച്ചു പോകാന്‍ തോന്നിയിട്ടില്ല. ചാഴൂരിനെ വടക്കേ ആല്‍ എന്നു തെക്കേ ആല്‍ എന്നും രണ്ടായി തിരിച്ചിട്ടുണ്ട്‌. ഈ തെക്കേ ആല്‍ എന്ന മഹത്തായ സെന്ററിലാണ്‌ ശ്രീ ശ്രീ അരവിന്ദന്റെ കള്ളുഷാപ്പ്‌. ഈ മാന്യദേഹം ആര്‍ക്കും കടം കൊടുക്കുന്നതല്ല. എങ്കിലും സ്ഥലത്തെ കലാസാംസ്കാരിക രംഗത്തെ ഉന്നമനത്തില്‍ ഇദ്ദേഹത്തിന്‌ വലിയ പങ്കുണ്ട്‌. ചാഴൂരിലെ പാവപ്പെട്ട കുടിയന്മാരുടെ സര്‍ഗ്ഗവേദന മനസ്സിലാക്കുന്നവന്‍ എന്ന രീതിയില്‍ അടിച്ച്‌ ഫിറ്റായി പാട്ടുപാടുന്നവരെ തടയാന്‍ ഇദ്ദേഹം ശ്രമിച്ചിട്ടില്ല; എന്നുമാത്രമല്ല പലപ്പോഴും പ്രോല്‍സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്‌. കുഞ്ഞീത്‌ എന്ന കഥാപാത്രവും ഇതേ ഷാപ്പിനെ ആശ്രയിച്ചാണ്‌ ജീവിക്കുന്നത്‌. ഇദ്ദേഹത്തിന്റെ ഒരു കഥ "ഹെല്‍പ്പര്‍ കുഞ്ഞീത്‌" എന്ന പേരില്‍ വികടലോകത്തില്‍ പണ്ട്‌ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.&lt;br&gt;&lt;br /&gt;ചാഴൂര്‍ ഷാപ്പിന്‌ ഏകദേശം നാല്‍പത്തി അഞ്ച്‌ ഡിഗ്രി കിഴക്കുമാറിയാണ്‌ പുറത്തൂര്‍ ഷാപ്പ്‌. അവിടത്തെ ശ്രീ ശ്രീ ആരാണെന്ന് വികടന്‌ ഓര്‍മ്മയില്ല. കാരണം, പലപ്പോഴും ചാഴൂര്‍ ഷാപ്പിലെ കള്ളെല്ലാം കുടിച്ച്‌ തീര്‍ത്ത്‌ മതിയാവാതെ വരുമ്പോഴാണ്‌ പുറത്തൂര്‍ ഷാപ്പിലേക്ക്‌ പോകാറ്‌. പുറത്തൂര്‍ ഷാപ്പ്‌ എനിക്കെന്നും ഒരു റിസ്ക്‌ ആയിരുന്നു. കാരണം ഡിപ്ലോമയ്ക്ക്‌ കൂടെ പഠിച്ച സുജിത്ത്‌ എന്ന "ചക്കമോന്‍" ന്റെ ഫാദര്‍ ആ ഷാപ്പിന്റെ പരിധിയിലിള്ള ഒരു ചെത്തുകാരന്‍ കൂടെ ആണ്‌. പുള്ളിയെ പേടിച്ചാണ്‌ പലപ്പോഴും അവിടെ കയറാറ്‌.. പുറത്തൂര്‍ ഷാപ്പിലെ ഒരു പ്രത്യേകത എന്താണെന്നുവച്ചാല്‍, അവടെ വരുന്നവരില്‍ ഭൂരിഭാഗവും ചാഴൂരുകാര്‍ ആയിരിക്കും. സത്യം പറഞ്ഞാല്‍, പാവപ്പെട്ട പുറത്തൂര്‍കാര്‍ക്ക്‌ കുടിക്കാനുള്ള കള്ളുകൂടെ ചാഴൂരുകാര്‍ വന്ന് കുടിക്കും. ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം എന്ന വിചാരമുള്ള അവിടത്തെ ഇറെസ്പോണ്‍സിബിള്‍ ശ്രീ ശ്രീ വരുന്നവന്‍ പുറത്തൂരുകാരന്‍ എന്നോ ചാഴൂരുകാരന്‍ എന്നോ ആലപ്പാടുകാരന്‍ എന്നോ ഭേദമില്ലാതെ എല്ലാര്‍ക്കും കള്ളുകൊടുത്തു പോന്നു.&lt;br&gt;&lt;br /&gt;അങ്ങിനെ കുടിച്ച കള്ളു മതിയാകാത്ത ചാഴൂരുകാരനും ചാഴൂരുകാരന്‍ കാരണം കള്ളുകിട്ടത്ത പുറത്തൂര്‍ ആലപ്പാടുകാരനും അവസാന ആശ്രയം പുറത്തൂര്‍, ഷാപ്പിന്‌ ഏകദേശം നാല്‍പ്പത്തി അഞ്ച്‌ ഡിഗ്രി വടക്കുമാറി സ്ഥിതിചെയ്യുന്ന കുണ്ടോളിക്കടവ്‌ ഷാപ്പാണ്‌. ഈ ഷാപ്പിലെ ഒരു പ്രത്യേകത എന്ന് വച്ചാല്‍ രാത്രി പത്തുമണി വരെ ഷാപ്പുകാരന്‍ "കള്ള്‌" എന്നു വിളിക്കുന്ന ഒരു തരം പാനീയം ലഭിക്കും എന്നതാണ്‌. മാത്രമല്ല, കുണ്ടോളിക്കടവ്‌ സ്ഥിതിചെയ്യുന്നത്‌ ത്രിശ്ശൂരിലെ പ്രസിദ്ധമായ കോള്‍പ്പാടങ്ങള്‍ക്ക്‌ തൊട്ടരികിലാണ്‌. ചേറിന്റെ മണമുള്ള കാറ്റും പാടത്തെ ബണ്ടില്‍ നിന്നും പിടിക്കുന്ന ബ്രാല്‍, ഞണ്ട്‌, ആമ മുതലായ കുടിയന്മാരുടെ ഇഷ്ട കറികളും ഈ ഷാപ്പിനെ ഒരു ജനതയുടെ വികാരമാക്കി മാറ്റി. ബഹു. വായനക്കരേ... ഇതാണ്‌ ചാഴൂരിന്റെ ബര്‍മൂഡാ ട്രയാങ്കിള്‍!!! ഇതേ ബര്‍മൂഡാ ട്രയാങ്കിളില്‍ പെട്ടിട്ടാണ്‌ ഒരിക്കല്‍ പാക്കരന്‍ കുണ്ടോളിക്കടവ്‌ പാലം കാണാനില്ല എന്ന് പ്രഖ്യാപിച്ചത്‌. ഇതേ ബര്‍മൂഡാ ട്രയാങ്കിളില്‍ വച്ചാണ്‌ ഒരിക്കല്‍ ദില്‍പ്പു (ദിലീപ്‌ എന്നാണ്‌ ശെരിക്കും പേര്‌) പഴയന്നൂര്‍ ഭഗവതിയെ കണ്ടത്‌. "ഈ ട്രയാങ്കിളില്‍ പെട്ടിട്ടുള്ള ആരും തിരിച്ചുപോയിട്ടില്ല...". ഇതേ ബര്‍മൂഡാ ട്രയാങ്കിളില്‍ നിന്നാണ്‌ ഈ പാവം വികടന്‍ തിരിച്ചുപോയത്‌.&lt;br&gt;&lt;br /&gt;ഇംഗ്ലീഷ്‌ വര്‍ഷം 2002. പെരിങ്ങോട്ടുകര സോമശേഖര ക്ഷേത്രത്തിലെ പൂരം. അഥവാ, താന്ന്യം, ചാഴൂര്‍ കുറുമ്പിലാവ്‌, പെരിങ്ങോട്ടുകര മുതലായ ദേശക്കാര്‍ക്ക്‌ തല്ലുകൂടാനുള്ള അവസരം. ഈ പാവം വികടന്‍ അന്ന് ഡിപ്ലോമ ഫൈനല്‍ ഇയര്‍. പരീക്ഷ എഴുതാനുള്ള കടലാസ്സ്‌ വാങ്ങി (ഹാള്‍ ടിക്കറ്റ്‌) മടക്കി കീശയിലിട്ട്‌ ചാഴൂര്‍ തെക്കേ ആല്‍ സ്റ്റോപ്പില്‍ ബസ്സിറങ്ങി ചുമ്മാ ഒന്നു വീക്ഷിച്ചു. ബഹുമാന്യരായ ചാഴൂരിലെ കുടിയന്മാര്‍ ചാഴൂര്‍ ഷാപ്പിലേയ്ക്ക്‌ ജാഥ നടത്തുന്നു. കൂടെ സ്നേഹിതനായ ആഷിയും ഉണ്ട്‌. എന്നാല്‍ പിന്നെ കൂടെ പോയേക്കാം എന്നു കരുതി അങ്ങ്‌ കയറി. ആ കയറല്‍ ഒരു കയറലായിരുന്നു. ആ ജാഥ നേരെ പുറത്തൂര്‍ ഷാപ്പിലേയ്ക്കും അവിടെ നിന്ന് കുണ്ടോളിക്കടവ്‌ ഷാപ്പിലേയ്ക്കും നീണ്ടു. നീണ്ട്‌ നിവര്‍ന്ന് കിടന്നു...ഇരുന്നു...ഇഴഞ്ഞു. പത്തുമണി ആയപ്പോള്‍ കുണ്ടോളിക്കടവ്‌ ഷാപ്പ്‌ അടച്ചു. ബഹു. കുടിയന്മാരെല്ലാം പുറത്തായി.അപ്പോഴാണ്‌ ഈ പാവം ഒരു നഗ്ന സത്യം മനസ്സിലാക്കിയത്‌. ആ കടലാസ്സ്‌ (ഹാള്‍ ടിക്കറ്റ്‌) കാണാനില്ല!!!&lt;br&gt;&lt;br /&gt;തല പൊന്തിച്ച്‌ പിടിക്കാന്‍ പറ്റുന്നില്ല, അതിനെടക്ക്‌ എങ്ങനെ ഹാള്‍ ടിക്കറ്റ്‌ തപ്പാന്‍. ആരോ പറഞ്ഞു... ആ പോട്ടെ പുല്ല്‌. അതു നമുക്ക്‌ വേറെ ഉണ്ടാക്കാം. നീ വാ, നമുക്കു പൂരം കാണാന്‍ പോകാം. അങ്ങനെയെങ്കില്‍ അങ്ങനെ!!! നേരെ പെരിങ്ങോട്ടുകരയ്ക്ക്‌ വച്ചു പിടിച്ചു. പൂരം കണ്ട്‌ മേളം ആസ്വദിച്ച്‌ അങ്ങനെ നില്‍ക്കുന്ന സമയത്ത്‌ പിന്നില്‍ നിന്നും ഒരു വിളി. "ഡാാ കന്നാലീീ...". ഈശ്വരാ, പുലി!!! തിരിഞ്ഞുനോക്കുന്നതിനു മുന്‍പേ നടുമ്പുറത്ത്‌ കിണ്ണങ്കാച്ചി ഒരു ഇടി കിട്ടി.ആഹഹാ, നല്ല സുഖം. "ഹാള്‍ ടിക്കറ്റ്‌ നീ ഷാപ്പിലാണോടാ സൂക്ഷിക്കാന്‍ വക്കുന്നത്‌ പട്ടി. നടക്കെടാ വീട്ടിലേയ്ക്ക്‌".&lt;br /&gt;ചതി തന്നെ. ഹാള്‍ ടിക്കറ്റ്‌ ചാഴൂര്‍ ഷാപ്പില്‍ വച്ച്‌ മറന്ന ഞാന്‍ പുറത്തൂര്‍ ഷാപ്പിലേയ്ക്ക്‌ പോയ സമയത്ത്‌ ആ ശ്രീ ശ്രീ അരവിന്ദന്‍ അത്‌ എന്റെ വീട്ടില്‍ കൊണ്ട്‌ കൊടുത്തു. ചതി... വഞ്ചന...കുലദ്രോഹം!!! അന്ന് കിട്ടിയ അടിയേക്കാല്‍ എന്നെ വേദനിപ്പിച്ചത്‌ ആ ഷാപ്പുകാരന്റെ ചതിയായിരുന്നു. അന്നത്തോടെ വികടന്‍ ബര്‍മൂഡാ ട്രയാങ്കിളിനോട്‌ വിട പറഞ്ഞു. മാ നിഷാദാ!!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-116895611488676444?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/116895611488676444/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=116895611488676444' title='10 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/116895611488676444'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/116895611488676444'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2007/01/blog-post.html' title='ബര്‍മൂഡാ ട്രയാങ്കിള്‍'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>10</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-116349187495067924</id><published>2006-11-14T00:04:00.000-08:00</published><updated>2006-11-14T00:11:14.980-08:00</updated><title type='text'>ഇല്ല്യാണ്ടൊട്ട്‌ ഇല്ല്യാണ്ടില്യ... ന്നാ ഒട്ടില്ല്യേനും!!!</title><content type='html'>അവസാനം അത്‌ സംഭവിച്ചു. പതിനാറ്‌ വര്‍ഷത്തെ പാപങ്ങളുടെ സി.സി അടയ്ക്കാനായി കലിയുഗവരദനായ അയ്യപ്പസ്വാമിയുടെ സന്നിധിയിലേയ്ക്ക്‌ ഇരുമുടിക്കെട്ടുമായി യാത്രതുടങ്ങാന്‍ തീരുമാനിച്ചു. സംഭവം റിസ്ക്‌ ആണെന്ന്‌ പലരും പറഞ്ഞു. പലതും കണ്ട്രോള്‍ ചെയ്യണം പോലും; ചെയ്തില്ലെങ്കില്‍ പുലി പിടിക്കും. യേശുദാസ്‌ പാടുന്നത്‌ "പുണ്യപാപച്ചുമടുകളാം ഇരുമുടി കെട്ടുമേന്തി..." എന്നാണെങ്കിലും എന്റെ ഇരുമുടിക്കെട്ടില്‍ പാപച്ചുമടുമാത്രമേ കാണൂ എന്നും ചില കുബുദ്ധികള്‍ പറഞ്ഞു പരത്തി.ചുരുക്കിപ്പറഞ്ഞാല്‍, പോയാല്‍ ചിലപ്പോഴേ തിരിച്ചുപോരാന്‍ പറ്റൂ എന്ന ഒരു വിചാരം എനിക്കും ഉണ്ടായി. കന്നിക്കെട്ടുകാരനായതുകൊണ്ട്‌ കഠിനവ്രതാമാണെന്നാണല്ലോ. മണ്ഡലകാലം തുടങ്ങിയപ്പോള്‍ തന്നെ വ്രതം തുടങ്ങി. പുലി പിടിക്കും എന്നൊക്കെ പറയുന്നത്‌ ചുമ്മാ ആണെന്ന്‌ ഒരു ധൈര്യത്തിന്‌ മനസ്സില്‍ ഉറപ്പിച്ചു. &lt;br&gt;&lt;br /&gt;കാഞ്ഞാണിയില്‍ നിന്നും നേരെ വടക്കോട്ട്‌ പോയാല്‍ വെങ്കിടങ്ങ്‌ കഴിഞ്ഞുള്ള ഒരു സ്ഥലത്തിന്റെ പേരാണ്‌ മുല്ലശ്ശേരി. അവിടെ ഭക്തശ്ശിരോമണികളായ കുറച്ച്‌ ബന്‍ഡുക്കള്‍ ഉണ്ട്‌. അവരുടെ കൂടെയാണ്‌ പോകാന്‍ തീരുമാനിച്ചത്‌. അവര്‍ ഭയങ്കര സ്റ്റ്രിക്ട്‌ ആണ്‌. അച്ഛന്‍ അമ്മ താവഴിയായി പത്തിരുപതുപേര്‍ കൂട്ട്കുടുംബമായാണ്‌ താമസം. പുലര്‍ച്ചേ നാലരയാകുമ്പോഴേക്കും എഴുന്നേറ്റ്‌ മൂന്ന്‌ കിലോമീറ്റര്‍ അകലെയുള്ള ഒരു അമ്പലക്കുളത്തില്‍ കുളിക്കാന്‍ പോകും. കുളികഴിഞ്ഞുവന്നാല്‍ ഭജനയും കഴിഞ്ഞേ ഫുഡ്‌ അടിക്കൂ. ഗുരുസ്വാമിയാണെങ്കില്‍ ഒരു പുലിയാ. സ്റ്റ്രിക്റ്റോട്‌ സ്റ്റ്രിക്റ്റ്‌. അനങ്ങാന്‍ പറ്റില്ല.&lt;br&gt;&lt;br /&gt;ഇവരുടെ നേരെ ഓപ്പോസിറ്റ്‌ ആണ്‌ നമ്മുടെ കലാപരിപാടി. ആറ്‌-ആറരയാകുമ്പൊ എഴുന്നേല്‍ക്കും. ബൈക്കുമെടുത്ത്‌ പാറക്കുളങ്ങര അമ്പലക്കുളത്തിലേയ്ക്ക്‌ വച്ചുപിടിക്കും. തണുത്ത വെള്ളത്തില്‍ ഒന്ന്‌ മുങ്ങാനുള്ള പാടോര്‍ത്ത്‌ അമ്പലക്കുളത്തിന്റെ അടുത്തെത്തുമ്പോഴേക്കും ശരണം വിളി തുടങ്ങും. മുങ്ങി മുങ്ങിയില്ല എന്ന പരുവത്തില്‍ ഒരു കാക്കക്കുളിയങ്ങ്‌ പാസ്സാക്കി ഭസ്മം നനച്ച്‌ തൊട്ട്‌ നേരെ അമ്പലത്തിലേയ്ക്ക്‌. അമ്പലത്തില്‍ കയറിയാല്‍ ശരണം വിളിക്കാതെ വേറെ നിവൃത്തിയില്ല. സാക്ഷാല്‍ അയ്യപ്പസ്വാമിയാണ്‌ പ്രതിഷ്ഠ. അവടെ നിന്നും പെട്ടെന്ന്‌ തന്നെ ഊരിപ്പോരും. നേരെ ചാഴൂര്‍ പഴയന്നൂര്‍ ഭഗവതി ക്ഷേത്രത്തിലേയ്ക്ക്‌. അവിടെനിന്നും ഇറങ്ങി ചിലപ്പൊ പഴുവില്‍ സുബ്രമഹ്ണ്യ‍സ്വാമീ ക്ഷേത്രത്തിലേയ്ക്ക്‌. ഇങ്ങനെ നാട്ടിലെ ഒരുമാതിരിപ്പെട്ട അമ്പലങ്ങളെല്ലാം കവര്‍ ചെയ്ത്‌ വീട്ടിലെത്തുമ്പോഴേയ്ക്കും ഒരു പുലിയെ തിന്നാനുള്ള വിശപ്പായിക്കാണും. സംഭവം ഞാനാണ്‌ ശബരിമലയ്ക്ക്‌ പോകുന്നത്‌, പക്ഷെ എന്നേക്കാളും പേടി അമ്മയ്ക്കാണ്‌ (പറഞ്ഞപോലെ പുലിയെങ്ങാനും പിടിച്ചാലോ എന്ന്‌ അമ്മയ്ക്ക്‌ പേടിയുണ്ട്‌). അതുകൊണ്ട്‌ തന്നെ മാതാവ്‌ ഭയങ്കര സ്റ്റ്രിക്റ്റ്‌ ആണ്‌. കുളിക്കാതെ പച്ചവെള്ളം തരില്ല. പക്ഷെ, കുളിയെല്ലാം കഴിഞ്ഞുവന്നാല്‍ പിന്നെ നമുക്ക്‌ പരമ സുഖമാണ്‌. "മാളികപ്പുറം, നോമിന്‌ ചായ കിട്ടിയില്ല" ഇത്യാദി വചനങ്ങള്‍ ഉരുവിട്ട്‌ ഇരിക്കുന്ന എന്നെ പുലി കനപ്പിച്ച്‌ നോക്കും. വേണമെങ്കില്‍ പോയി എടുത്ത്‌ കുടിക്കെഡാ ചെക്കാ എന്ന്‌ പുള്ളിക്ക്‌ പറഞ്ഞാല്‍ കൊള്ളാമെന്നുണ്ട്‌. അമ്മയെ പേടിച്ച്‌ പറയില്ലെന്ന്‌ മാത്രം. മാലയിട്ടാല്‍ പരമ സുഖമാണ്‌. ഫുഡ്‌ അടിച്ചുകഴിഞ്ഞാല്‍ പാത്രം കഴുകണ്ടാ എന്നതായിരുന്നു ഞാന്‍ കണ്ട ഏറ്റവും വലിയ അഡ്വാന്റേജ്‌.&lt;br&gt;&lt;br /&gt;ഇങ്ങനെ പരമസുഖമായി വാണരുളുന്ന സമയത്താണ്‌ ആ കര്‍ണ്ണകഠോരമായ വാര്‍ത്ത ഞാന്‍ കേട്ടത്‌. ദോസ്‌ പീപ്പിള്‍ ആര്‍ ഗൊയിംഗ്‌ ബൈ ഫൂട്‌ ഫ്രം എരുമേലി!!! എന്റെ അയ്യപ്പസ്വാമീ... എരുമേലിയില്‍ നിന്ന്‌ നടന്ന്‌ സന്നിധാനത്തെത്തുമ്പോഴേയ്ക്കും ഒന്നരറാത്തല്‍ ഉള്ള എന്റെ ശരീരീരഭാര ഭാരം ഒരു റാത്തല്‍ ആയിക്കുറയുമല്ലോ എന്ന അമ്മയുടെ വേവലാതിയേക്കള്‍ എന്നെ അലട്ടിയിരുന്ന പ്രശ്നം എത്ര പുലികളില്‍ നിന്നും എസ്കേപ്പ്‌ ചെയ്തുവേണം ഈശ്വരാ തിരിച്ച്‌ വരാന്‍ എന്നതായിരുന്നു. അങ്ങനെ ആ ദിവസം വന്നെത്തി. നാളികേരത്തിലേയ്ക്ക്‌ ഉരുക്കിവച്ചിരുന്ന നെയ്യെടുത്തൊഴിക്കുമ്പോള്‍ എന്റെ കൈ വിറച്ചു. അവസാനം ഗുരുസ്വാമി എന്റെ കയ്യില്‍ മുറുക്കിപ്പിടിച്ചാണ്‌ നെയ്‌ നിറച്ചത്‌. ഇരുമുടിക്കെട്ട്‌ മുറുക്കി ഗുരുസ്വാമി എന്റെ തലയില്‍ വച്ച്‌ നടക്കാന്‍ പറഞ്ഞപ്പോള്‍ അറക്കാന്‍ കൊണ്ട്‌ പോകുന്ന ആടിന്റെ ദയനീയതയായിരുന്നു എന്റെ മുഖത്തെന്ന്‌ പലരും പറഞ്ഞു!!!&lt;br /&gt;കൊടുങ്ങല്ലൂര്‍, ചോറ്റാനിക്കര, ഏറ്റുമാനൂര്‍ മുതലായ അമ്പലങ്ങളില്‍ ഒക്കെ കയറി എരുമേലിയില്‍ എത്തിയപ്പോഴേയ്ക്കും ഫുഡ്‌ അടിച്ച്‌ ഞങ്ങളില്‍ പലരും ഒരു പരുവമായിരുന്നു. സ്വാമി തിന്തകതോം, അയ്യപ്പ തിന്തകതോം പാടി എരുമേലി പേട്ട തുള്ളി കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ശെരിക്കും സ്വാമിയെ വിളിച്ചുപോയി. ചളികെട്ടിക്കിടക്കുന്ന വെള്ളമാണെങ്കിലും എന്തൊരു തണുപ്പ്‌. തമിഴന്മാരുക്ക്‌ ഈ ചളിയൊന്നും ഒരു പ്രശ്നമല്ല. മിനറല്‍ വാട്ടറില്‍ കുളിക്കുന്നപോലെയാണ്‌ അവര്‍ ആര്‍മാദിച്ച്‌ കുളിക്കുന്നത്‌. ആ വെള്ളത്തില്‍ ഇറങ്ങി കുളിച്ചാല്‍ തന്നെ പകുതി പാപം തീരും എന്നെ ഞാന്‍ മനസ്സിലോര്‍ത്തു. തമിഴന്മാരെ പറ്റിക്കാന്‍ അവിടവിടെയായി തേങ്ങ ഉടയ്ക്കലും വെടി വഴിപാടുമൊക്കെ ഉണ്ടായിരുന്നു. മലയാളികളെ അവര്‍ക്ക്‌ കാര്യമായി മൈന്‍ഡ്‌ ഇല്ല. (പിശുക്കന്മാരാണെത്രെ). അങ്ങനെ എരുമേലിയില്‍ കുളിയും കഴിഞ്ഞ്‌ വണ്ടിയില്‍ കേറി ഉറങ്ങാന്‍ തുടങ്ങിയ എന്നെ തട്ടി വിളിച്ച്‌ ഗുരു സ്വാമി പറഞ്ഞു... "സ്വാമീ, ഉറങ്ങാന്‍ സമയമില്ല. നടക്കാറായി".&lt;br&gt;&lt;br /&gt;ശരണം വിളിച്ച്‌ നടപ്പ്‌ തുടങ്ങി. ആദ്യമൊക്കെ നല്ല ആവേശമായിരുന്നു. പിന്നെ പിന്നെ ആവേശമൊക്കെ തണുത്തു. നടക്കാന്‍ വയ്യാതായി. അതും ടാറിട്ട റോഡിലൂടെ. നട്ടുച്ചയ്ക്ക്‌ ചുട്ടുപൊള്ളുന്ന റോഡിലൂടെ. ശരണം വിളി ഉച്ചത്തിലായി. (ആരായാലും വിളിച്ചുപോകും). ഒരു വളവ്‌ തിരിഞ്ഞതും ടാറിട്ട റോഡ്‌ പെട്ടെന്നവസാനിച്ചു. കാട്ടുവഴി ആരംഭിച്ചു. കാര്യമായ വിശ്രമമൊന്നുമില്ല, നടപ്പുതന്നെ. നടന്ന് നടന്ന് രാത്രിയായി. ഗുരു സ്വാമി നില്‍ക്കുന്ന ലക്ഷണമൊന്നുമില്ല. നമ്മള്‍ ചില കുരുത്തം കൊള്ളി പിള്ളേര്‍ക്ക്‌ ബോറഡിച്ചുതുടങ്ങി. നമ്മള്‍ സിനിമ, ക്രിക്കറ്റ്‌ മുതലായ അദ്ധ്യാത്മിക വിഷയങ്ങളെക്കുറിച്ച്‌ വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു. ഒരു സ്ഥലമെത്തിയപ്പോള്‍ ഗുരു സ്വാമി നടത്തം നിര്‍ത്തി. എന്നിട്ട്‌ പറഞ്ഞു... "സ്വാമിമാരെ, ഇനിയങ്ങോട്ട്‌ അയ്യപ്പസ്വാമി തന്നെ ശരണം. എല്ലാവരും ശരണം വിളിച്ചു കൂട്ടമായി നടക്കണം". ഓ.. ഈസ്ഥലത്തിന്‌ എന്തിത്ര പ്രത്യേകത എന്ന മട്ടില്‍ നമ്മള്‍ അന്യോന്യം നടത്തുകയാണ്‌. ഗുരുസ്വാമി മാത്രം സ്ഥിരമായി ശരണം വിളിക്കുന്നുണ്ട്‌. ചിലര്‍ ഒറ്റക്കും തെറ്റയ്ക്കും. നമ്മള്‍ കാടിന്റെ ഭീകരത ആസ്വദിച്ച്‌ നടക്കുകയാണ്‌. കുട്ടി കുട്ടി ഗ്രൂപ്പുകളായാണ്‌ നടപ്പ്‌.&lt;br /&gt;അങ്ങനെ ആകെ ഇരുട്ട്‌ പരന്നിരുന്ന ഭാഗത്ത്‌ നിന്നും ഞങ്ങള്‍ അല്‍പ്പം നിലാവുള്ള ഒരു ഭാഗത്തെത്തി. പെട്ടെന്ന്..ണ്‍ജങ്ങളുടെ വലതുഭാഗത്തുള്ള കാട്ടില നിന്നും കരിയിലകള്‍ ഞെരിച്ചമര്‍ത്തി അതിവേഗത്തില്‍ എന്തൊ ഓടി വരുന്ന ഒരു ശബ്ദവും ഒരു മുരള്‍ച്ചയും. ഒരു ഇരുപതു കിളി ഒരുമിച്ച്‌ ആകാശത്തേക്ക്‌ പറന്നു. അതു ഞങ്ങള്‍ ഓരോരുത്തരുടേയും ജീവനായിരുന്നു എന്ന സത്യം മനസ്സിലാക്കിയ ഞങ്ങള്‍ ഒരേ ശബ്ദത്തില്‍ ശരണം വിളിച്ചു. അല്ല... കരഞ്ഞു!!! ആ ദയനീയമായ നിലവിളി കേട്ടിട്ടോ എന്തോ, വന്ന സാധനം തിരിച്ചു പോയി. അതെന്താണെന്ന് ഞങ്ങള്‍ക്കിപ്പോഴും അറിയില്ല. പുലിയാണോ എന്തോ... പിന്നീട്‌ പമ്പയില്‍ എത്തുന്നതുവരെ ഞങ്ങളുടെ തൊണ്ട വിശ്രമമെന്തെന്ന് അറിഞ്ഞിട്ടില്ല. ദൈവഭക്തിയേക്കള്‍ ദൈവഭയമായിരുന്നു ഞങ്ങളെ നയിച്ചത്‌ എന്നതാണ്‌ സത്യം. പമ്പയില്‍ എത്തിയതും ഞാന്‍ മനസ്സില്‍ തീരുമാനിച്ചു... ഇനി ഇങ്ങോട്ടില്ല. ഇങ്ങനെ പുണ്യം എനിക്കുവേണ്ട മച്ചമ്പീ!!!&lt;br&gt;&lt;br /&gt;അന്ന് വൈകുന്നേരം ദര്‍ശനം കഴിഞ്ഞ്‌ പമ്പയില്‍ തിരിച്ചെത്തി വണ്ടിയില്‍ കയറിയ എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു. അന്ന് തുടങ്ങിയ ആ യാത്ര ഒരിക്കല്‍ മാത്രമേ ഞാന്‍ മുടക്കിയുള്ളൂ. മച്ചകത്തമ്മയെ കാല്‍തൊട്ട്‌ വന്ദിച്ച്‌, ഒരു നിയോഗം പോലെ ഇത്തവണയും. അയ്യപ്പസ്വാമി അനുഗ്രഹിച്ചാല്‍ ഈ നവമ്പര്‍ ഇരുപത്തി അഞ്ചാം തിയതി വീണ്ടും ഹരിഹരസുതന്റെ മുന്നില്‍ തൊഴുകയ്യുമായി നില്‍ക്കും!!!&lt;br&gt;&lt;br /&gt;ശബരിമലയില്‍ പുലിയുണ്ടോ എന്ന് ചോദിച്ചാല്‍ ഞാന്‍ ഇന്നും പറയും... ഇല്ല്യാണ്ടൊട്ട്‌ ഇല്ല്യാണ്ടില്ല്യ... ന്നാ ഒട്ടില്ല്യേനും!!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-116349187495067924?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/116349187495067924/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=116349187495067924' title='24 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/116349187495067924'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/116349187495067924'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2006/11/blog-post_14.html' title='ഇല്ല്യാണ്ടൊട്ട്‌ ഇല്ല്യാണ്ടില്യ... ന്നാ ഒട്ടില്ല്യേനും!!!'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>24</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-116339861715662228</id><published>2006-11-12T22:14:00.000-08:00</published><updated>2006-11-12T22:16:57.176-08:00</updated><title type='text'>കാപ്പിറ്റല്‍ പണിഷ്‌ മെന്റ്‌</title><content type='html'>പത്താം ക്ലാസ്സ്‌ പാസ്സായി ഇനി എന്തു ചെയ്യും എന്ന്‌ വണ്ടറടിച്ച്‌ നടക്കുന്ന കാലം. ത്രിശ്ശൂര്‍ ജില്ലയിലെ ഒരുമാതിരിപ്പെട്ട കോളേജുകളിലെല്ലാം പ്രീ-ഡിഗ്രി അഡ്മിഷനുവേണ്ടി അപ്ലൈ ചെയ്ത്‌ വീട്ടില്‍ കുത്തി ഇരുന്ന്‌ മൂട്ടില്‍ വേരുപിടിച്ച്‌ തുടങ്ങി. അഡ്മിഷന്‍ കുണ്ടാമണ്ടികളെക്കുറിച്ച്‌ കാര്യമായ വിവരമൊന്നും ഇല്ലാതിരുന്നതിനാല്‍ ടെന്‍ഷന്‍ തീരെ ഉണ്ടായിരുന്നില്ല. എങ്ങനെയെങ്കിലുമൊക്കെ സംഭവം ശരിയാകുമെന്ന ശുഭാപ്തി വിശ്വാസം എനിക്ക്‌ പണ്ടേ ഉണ്ടായിരുന്നു. ക്ലാസ്സിലെ പഠിപ്പിസ്റ്റായിരുന്ന എനിക്ക്‌ അഡ്മിഷന്‍ കിട്ടിയില്ലെങ്കില്‍ പിന്നെ ആര്‍ക്ക്‌ കിട്ടാന്‍ എന്ന അഹങ്കാരവും മേമ്പൊടിക്ക്‌ മനസ്സില്‍ ഇട്ടുവച്ചിരുന്നു. ഒരു മാസത്തോളം വീട്ടിലിരുന്നപ്പോഴേക്കും ബോറടിച്ച്‌ പണ്ടാറമടങ്ങി. സ്വാഭാവികമായും അദര്‍ ആക്റ്റിവയറ്റെസിനു വേണ്ടിയുള്ള അന്വോഷണം ചീട്ടുകളിയിലാണ്‌ അവസാനിച്ചത്‌. ചീട്ടുകളി എന്ന്‌ പറയുന്നത്‌ അന്നത്തെ കളിക്ക്‌ ഒരു കുറച്ചിലാവും. മാരത്തോണ്‍ ചീട്ടുകളി ആയിരുന്നു. ഇടക്ക്‌ ഉശിരു കൂട്ടാന്‍ നാടന്‍ വാറ്റും. (കള്ളുകുടി അന്ന്‌ ഒരു പ്രഖ്യാപിത കള്‍ചറല്‍ പ്രോഗ്രാം അല്ലായിരുന്നു. വല്ലപ്പോഴും ഓസിനു കിട്ടിയാല്‍ രണ്ടെണ്ണം വീശും എന്നല്ലാതെ അണ പൈസ ചിലവാക്കി വെള്ളമടിച്ചിരുന്നില്ല; ചിലവാക്കാന്‍ കാശില്ലായിരുന്നു എന്നതാണ്‌ സത്യം).&lt;br&gt;&lt;br /&gt;പുലി അന്ന്‌ വലപ്പാട്‌ സ്റ്റേഷനിലെ എ. എസ്‌. ഐ ആണ്‌. വലപ്പാടും ചാഴൂരും തമ്മില്‍ കാര്യമായ ഡിസ്റ്റന്‍സ്‌ ഇല്ല. പതിനഞ്ച്‌ മിനിറ്റോളം ബസ്സിലിരുന്നാല്‍ വലപ്പാടെത്താം. തിരിച്ചും അങ്ങനെ തന്നെ. പുലി രാവിലേ തന്നെ സ്കൂട്ടാവും. ചേര്‍പ്പ്‌ സ്കൂളിലെ സംസ്കൃതം ടീച്ചറായ മാതാശ്രീ പോകാന്‍ ഒന്‍പതേ കാലാവും. വണ്‍ ആന്‍ഡ്‌ ഓണ്‍ലി വണ്‍ ബ്രദര്‍ പ്രീ-ഡിഗ്രി സപ്ലിമെന്ററി എക്സാമിനുള്ള ട്യൂഷന്‍ എന്ന പേരില്‍ രാവിലേ പോയാല്‍ എപ്പൊഴാണ്‌ വരുന്നതെന്ന്‌ ദൈവം തമ്പുരാനുമാത്രമേ അറിയൂ. കച്ചറ കാണിച്ചാല്‍ "യുവര്‍ മദേഴ്സ്‌ കൊക്കനട്ട്‌" എന്ന്‌ ഉറക്കെ അമ്മയ്ക്കു വിളിച്ചിരുന്ന ഗ്രാന്‍ഡ്‌ ഫാദര്‍ (സിംഹം: പുലിയുടെ പുലി. പുലി ആളൊരു പുലിയാണെങ്കിലും സിംഹത്തിന്റെ അടുത്തെത്തിയാല്‍ എലിയാകും. മുഖത്തേയ്ക്ക്‌ നോക്കാതെ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ നോക്കിയാണ്‌ സംസാരിക്കുക) ഉച്ചയ്ക്ക്‌ ഊണ്‌ കഴിക്കാനാണ്‌ വീട്ടില്‍ കയറുന്നത്‌; ബാക്കി സമയമെല്ലാം അന്‍പത്താറ്‌ സെന്റ്‌ പറമ്പില്‍ കൈക്കോട്ടിന്‌ ഭാരമായി നടക്കും. ചുരുക്കിപ്പറഞ്ഞാല്‍ ഒന്‍പതേ കാലോടു കൂടി ഞാന്‍ ആ വീട്ടില്‍ തനിച്ചാണ്‌. ഇന്നുവരെ കണ്ടിട്ടില്ലെങ്കിലും പ്രേതങ്ങളെ എനിക്ക്‌ ഭയങ്കര പേടിയാണ്‌. അതുകൊണ്ട്‌ തന്നെ ഒട്ടുമുക്കാല്‍ സമയവും ഞാന്‍ പുറത്താണ്‌ ഇരിക്കുക. ഉള്ളില്‍ കയറുന്നത്‌ ഭക്തകുചേലന്‍, ഭക്തഹനുമാന്‍ മുതലായ "ചില" പുരാണ വീഡിയോ കേസറ്റുകള്‍ കാണാനാണ്‌. ആകെ മൊത്തം ഒരു വസന്ത പിടിച്ച കോഴിയെപ്പോലെ ഇരുന്ന്‌ ബോറഡിച്ചപ്പോഴാണ്‌ ചീട്ട്‌ കളി തുടങ്ങിയത്‌.&lt;br&gt;&lt;br /&gt;വരാനുള്ളത്‌ വഴില്‍ തങ്ങില്ലല്ലൊ... ഒരു ദിവസം ഗ്രാന്‍ഡ്‌ ഫാദറിന്റെ അജ്ഞ പ്രകാരം ദാസേട്ടന്റെ കടയില്‍ നിന്നും ഒരു പൊതി മഞ്ഞ കാജ വാങ്ങി വരുമ്പോഴാണ്‌ നടുക്കുന്ന ആ സത്യം ഞാന്‍ മനസ്സിലാക്കിയത്‌. "ഞാന്‍ ഇതുവരെ ബീഡി വലിച്ചിട്ടില്ല, ച്ഛായ്‌!!!". എന്നാല്‍ പിന്നെ ഒന്ന്‌ പരീക്ഷിക്കുക തന്നെ. തീരുമാനിച്ചു. തീരുമാനിച്ചാല്‍ പോരല്ലോ.. നടത്തണ്ടേ ? ലോകം കാണാത്ത ചാഴൂര്‍ക്കാര്‍ക്ക്‌ പതിനഞ്ച്‌ വയസ്സ്‌ പ്രായമുള്ള ഒരുത്തന്‍ ബീഡി വലിക്കുന്നത്‌ കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ പറ്റുമോ ? ഇല്ല എന്ന പരമാര്‍ത്ഥം അറിയുന്നതിനാല്‍ വളരെ രഹസ്യമായി ഞാന്‍ ബീഡി വലി തുടങ്ങി. പിറ്റേന്ന്‌ രാവിലെ തന്നെ ഞാന്‍ ഒരു പൊതി കാജാ ബീഡി വാങ്ങി പേപ്പര്‍ കെട്ടിന്റെ പുറകില്‍ ഒളിപ്പിച്ചു വച്ചു. ഓപ്പറേഷന്‍ ബീഡി വലി ഭയങ്കര സിമ്പിള്‍ ആണ്‌. ഒളിപ്പിച്ചു വച്ചിരിക്കുന്ന കെട്ടില്‍ നിന്നും ഒരു ബീഡിയെടുത്ത്‌ നേരെ അടുക്കളയിലേക്ക്‌ പോകും. അടുപ്പിന്മേല്‍ കയറി നിന്നാല്‍ തല ചിമ്മിനിയുടെ ഉള്ളിലാവും. നമ്മള്‍ വിടുന്ന ഓരോ പുകയും നേരെ മുകളിലേക്ക്‌ പോയി അന്തരീകഷത്തില്‍ ലയിക്കും. കമ്പനിപ്പടി(ബീഡിയുടെ കെട്ട്‌) വരെ വലിക്കണം; ബീഡിക്കുറ്റി ഗ്രാന്‍ഡ്‌ ഫാദറിന്റെ മുറിയിലെ കളക്ഷനില്‍ ഇടാനുള്ളതാണ്‌. മുഴുവല്‍ വലിച്ചില്ലെങ്കില്‍ പുള്ളി എടുത്ത്‌ വലിക്കും(കുടുമ്മത്തിലെ അറിയപ്പെടുന്ന ഒരു പിശുക്കനാണ്‌ എന്റെ ഗ്രാന്‍ഡ്‌ ഫാദര്‍). ബീഡിക്കുറ്റി സുരക്ഷിതസ്ഥാനത്ത്‌ എത്തിച്ചു കഴിഞ്ഞാല്‍ കൈ കഴുകണം(ബീഡിയുടെ മണം പോകാന്‍ പാടാ). അതിനു ശേഷം പല്ലുതേക്കണം. അപ്പൊ നമ്മള്‍ "സ്മെല്‍ ഫ്രീ" ആകും; "കെയര്‍ ഫ്രീ" ആയി നടക്കാം.&lt;br&gt;&lt;br /&gt;പതുക്കെ പതുക്കെ ഞാന്‍ ചീട്ട്‌ കളിക്കുന്നിടത്തും അമ്പലക്കുളത്തിന്റെ കരയിലുമൊക്കെ ഇരുന്ന്‌ ബീഡി വലിക്കാന്‍ തുടങ്ങി. നാട്ടുകാര്‍ ചിലര്‍ക്കൊക്കെ അറിയാം; പക്ഷെ വീട്ടില്‍ അറിയില്ല. അങ്ങനെ ഒരു ദിവസം... ഒരു ദിവസമല്ല; 1998 ഓഗസ്റ്റ്‌ 26. സമയം ഉച്ചയ്ക്ക്‌ ഒന്നര. ഞാന്‍ അടുക്കളയില്‍ അടുപ്പിനു മുകളില്‍ കയറി നിന്ന്‌ ആസ്വദിച്ചങ്ങ്‌ വലിക്കുകയാണ്‌. പുറത്ത്‌ ഏതോ വണ്ടി വന്ന ശബ്ദം കേട്ട്‌ ഞാന്‍ ശ്രദ്ധിച്ച്‌ നിന്നു. പ്രത്യേകിച്ച്‌ അനക്കമൊന്നും ഇല്ല. വീണ്ടും വലി തുടര്‍ന്നു. അങ്ങനെ വലിച്ച്‌ തീര്‍ന്ന്‌ അടുപ്പിന്‌ മുകളില്‍ നിന്നുമിറങ്ങാന്‍ ഭാവിക്കുന്ന സമയം ഒരു ഘനഘംഭീര ശബ്ദം എന്റെ കര്‍ണ്ണങ്ങളില്‍ വന്നു പതിച്ചു. പിന്നാലെ ഒരു കൈയ്യും!!! ആ ശബ്ദം "ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാന്‍" എന്നും ആ കൈ പുലിയുടേയുമായിരുന്നു. കോടതിയിലേയ്ക്ക്‌ പോക്കേണ്ട ദിവസം പുലി നേരത്തേ വരുമെന്ന ബാലപാഠം ഞാന്‍ മറന്നു. അതിനുള്ള ശിക്ഷയും കിട്ടി. പിന്നീടങ്ങോട്ട്‌ ഒരു വിചാരണയായിരുന്നു. അമേരിക്ക സദ്ദാമിനോടെന്ന പോലെ മാതാശ്രീയും പുലിയും കൂടെ എനിക്ക്‌ ശിക്ഷ വിധിച്ചു. കാപ്പിറ്റല്‍ പണിഷ്‌ മെന്റ്‌:പ്രീ-ഡിഗ്രിക്ക്‌ അഡ്മിഷന്‍ കിട്ടിയാലും ഇല്ലെങ്കിലും, തല്‍ക്കാലം മോന്‍ എന്റ്രന്‍സ്‌ കോച്ചിങ്ങിന്‍ ചേര്‍ന്നോ. കാശ്‌ പോയാലും വേണ്ടില്ല, നിന്നെ വെറുതെ വീട്ടിലിരുത്തുന്ന പ്രസ്ഥാനമില്ലെന്ന്‌ അസന്ദിഗ്ദമായി പുലി പ്രഖ്യാപിച്ചു. വികടലോകത്തിലെ വര്‍ണ്ണശബളമായ ഏടുകള്‍ ഇവിടെ തുടങ്ങുന്നു!!!&lt;div class="blogger-post-footer"&gt;&lt;img width='1' height='1' src='https://blogger.googleusercontent.com/tracker/22761031-116339861715662228?l=vikadalokam.blogspot.com' alt='' /&gt;&lt;/div&gt;</content><link rel='replies' type='application/atom+xml' href='http://vikadalokam.blogspot.com/feeds/116339861715662228/comments/default' title='Post Comments'/><link rel='replies' type='text/html' href='http://www.blogger.com/comment.g?blogID=22761031&amp;postID=116339861715662228' title='17 Comments'/><link rel='edit' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/116339861715662228'/><link rel='self' type='application/atom+xml' href='http://www.blogger.com/feeds/22761031/posts/default/116339861715662228'/><link rel='alternate' type='text/html' href='http://vikadalokam.blogspot.com/2006/11/blog-post.html' title='കാപ്പിറ്റല്‍ പണിഷ്‌ മെന്റ്‌'/><author><name>വികടന്‍</name><uri>http://www.blogger.com/profile/01112153112812761020</uri><email>noreply@blogger.com</email><gd:image rel='http://schemas.google.com/g/2005#thumbnail' width='16' height='16' src='http://img2.blogblog.com/img/b16-rounded.gif'/></author><thr:total>17</thr:total></entry><entry><id>tag:blogger.com,1999:blog-22761031.post-116062768682014956</id><published>2006-10-11T21:27:00.000-07:00</published><updated>2006-10-11T21:34:46.840-07:00</updated><title type='text'>സ്വന്തം ലേഖകന്‍</title><content type='html'>ഈ പ്രേമം ഒരു പൊല്ലാപ്പ്‌ പിടിച്ച ഏര്‍പ്പാടാണ്‌. വല്ലാത്ത എര്‍പ്പാട്‌!!! അത്‌ നമ്മളേയും കൊണ്ടേ പോകൂ. അഥവാ, നമ്മള്‍ കൊണ്ടേ പോകൂ. മൊബെയില്‍ ഫോണ്‍ മുതലായ ആധുനിക സങ്കേതങ്ങളെ ബൂര്‍ഷ്വാസി എന്ന്‌ വിളിച്ച്‌ അകറ്റിനിര്‍ത്തിയിരുന്ന ചാഴൂരുകാര്‍ക്ക്‌ തങ്ങളുടെ ഹൃദയവേദന അറിയിക്കാന്‍ രണ്ടേ രണ്ട്‌ മാര്‍ഗ്ഗങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഒന്ന്‌ നേരിട്ട്‌ പറയുക; പ്രാക്ടിക്കലി ഇമോസ്സിബിള്‍ ഏന്റ്‌ ഡെയ്ഞ്ചറസ്‌. സ്വാഭാവികമായും രണ്ടാമത്തെ ഓപ്ഷനായ എഴുത്തിനേയാണ്‌ ചാഴൂരുകാരന്‍ അശ്രയിച്ചുപോന്നത്‌. പക്ഷെ, ഒരു കുഴപ്പമുണ്ട്‌. ചാഴൂര്‍ പഞ്ചായത്തിന്റെ ശരാശരി വിദ്യാഭ്യാസം കാല്‍ക്കുലേറ്റ്‌ ചെയ്താല്‍, അംഗനവാടി ആയിരിക്കും ഉത്തരം. അത്രയ്ക്ക്‌ വിദ്യാസമ്പന്നരായിരുന്ന ചാഴൂരുകാരന്റെ പ്രേമലേഖനം പലപ്പോഴും എം. എ മലയാളം വിദ്യാര്‍ഥികള്‍ക്ക്‌ ഒരു പ്രൊജക്റ്റ്‌ ചെയ്യാനുള്ള സ്കോപ്പ്‌ ഉണ്ടാക്കിക്കൊടുത്തിരുന്നു. (ഇലക്ട്രോണിക്സ്‌ ഡിപ്ലോമ പാസ്സായ ഒരുത്തന്‍ ഹാം റേഡിയോ വഴി മറ്റൊരു സെയിം കാറ്റഗറി വിദ്യാസമ്പന്നനോട്‌ തന്റെ പ്രേമത്തെ കുറിച്ച്‌ കമ്മ്യൂണിക്കേറ്റ്‌ ചെയ്യുകയും അത്‌ റേഡിയോ ഓണ്‍ ചെയ്ത്‌ വച്ചിരുന്ന സകലമാന ചാഴൂര്‍ക്കാരും കേള്‍ക്കുകയും ചെയ്തതാണ്‌ അക്കാലത്തുണ്ടായ ഒരു "ബ്രേയ്ക്ക്‌ ദ റൂള്‍" സംഭവത്തിന്റെ പര്യവസാനം. രണ്ട്‌ ഹാമുകള്‍ക്കും കണക്കിന്‌ കിട്ടി എന്ന്‌ മാത്രമല്ല, അന്നുമുതല്‍ ഹാം റേഡിയോ ചാഴൂരില്‍ ബാണ്‍ ചെയ്യുകയും ചെയ്തു).&lt;br&gt;&lt;br /&gt;ആത്മാര്‍ഥ സുഹൃത്ത്‌ സഹായിച്ച്‌ ഈയുള്ളവന്‌ പ്രണയലേഖനങ്ങള്‍ ഒരുപാട്‌ എഴുതേണ്ടി വന്നിട്ടുണ്ട്‌. ഒരെണ്ണം മാത്രം മലയാളയും ബാക്കിയുള്ളത്‌ ഇംഗ്ലീഷിലും ആയിരുന്നു. എഴുതിയാല്‍ മാത്രം പോരാ അത്‌ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ കൂട്ട്‌ പോകേണ്ട ഭാരിച്ച ഉത്തരവാദിത്വം കൂടെ പേറിയാണ്‌ ഞാന്‍ ഈ റിസ്കീ ടാസ്ക്‌ ചെയ്തുപോന്നിരുന്നത്‌. സംഭവങ്ങളുടെ തുടക്കം ഒരു ശനിയാഴ്ച്ച ഉച്ചയ്ക്കാണ്‌. ഉച്ചയൂണും കഴിഞ്ഞ്‌ മറ്റൊന്നും ചെയ്യാനില്ലാത്തതിനാല്‍ മാത്രം ചീട്ടുകളിച്ചേക്കാം എന്ന വിചാരവുമായി സദാ സന്നദ്ധനായ കൂട്ടുകാരന്റെ ഭവനം പൂകി. അവന്റെ മുറിയില്‍ കയറിയപാടെ എന്തോ എഴുതിക്കൊണ്ടിരുന്ന അവന്‍ പെട്ടെന്ന്‌ കടലാസ്സെല്ലാം വാരിവലിച്ച്‌ മേശവലിപ്പിലേക്കിട്ട്‌ വളിച്ച ഒരു ചിരി ചിരിച്ചു. എന്തോ പന്തികേട്‌ മണത്ത ഞാന്‍ നേരെ ചെന്ന്‌ മേശവലിപ്പില്‍ നിന്നും ആ കടലാസ്സുകള്‍ എടുത്ത്‌ ഏത്‌ പ്രപഞ്ചരഹസ്യമാണ്‌ എഴുവച്ചിരിക്കുന്നത്‌ എന്ന്‌ നോക്കാന്‍ തുടങ്ങി. ചിരി അടക്കാന്‍ പറ്റുന്നില്ല. ചിരിച്ചു, ചിരിച്ച്‌ ചിരിച്ച്‌ പണ്ടാറമടങ്ങി. ആ കടലാസ്സ്‌ കഷ്ണത്തിലെ പ്രപഞ്ച രഹസ്യം താഴെ ചേര്‍ക്കുന്നു.&lt;br&gt;&lt;br /&gt;പ്രയപ്പെട്ട രോവതിക്ക്‌,&lt;br&gt;&lt;br /&gt;കുറേ നളായി തനിക്ക്‌ ഒരു കത്തൊഴുതണം എന്ന്‌ വിചരിക്കുന്നു. എവടെ തടങ്ങണം എങ്ങനെ തടങ്ങണം എന്നഴിയാതെ ഇത്രനാളും കാത്തിരുന്നു. ഇനി പറയാതെ വയ. എനിക്ക്‌ തനെ ഇഷ്ടമാണ്‌. തനിക്കും എനെ ഇഷ്ടമാണെന്ന്‌ വിചരിക്കുന്നു. ഞാന്‍ പത്താം ക്ലാസ്സ്‌ വരേയെ പടിച്ചിട്ടുളു. (ശുദ്ധ നുണ, അവന്‍ എട്ടാം ക്ലാസ്സില്‍ മൂന്നാമതും തോല്‍ക്കുമ്പോള്‍ സമപ്രായക്കാരനായ ഞാന്‍ ഡിപ്ലോമ സെക്കന്റ്‌ ഇയര്‍ ചെയ്യുകയാണ്‌). താന്‍ സ്കുളിലെക്ക്‌ പേകുന്ന വണ്ടിയും നേക്കി ഞാന്‍ കത്തിരിക്കാറുണ്ട്‌. തന്നെ കണ്ടല്ലെങ്കില്‍ ഒരു സുകവും ഇല്ല. കഴിഞ്ഞ അഴ്ച രണ്ട്‌ ദിവസം തന്നെ കണ്ടിലലോ. അസുകം എന്തെങ്കിലും ഉണ്ടായിരുന്നോ ? ഞാന്‍ എത്ര വെഷമിച്ചു എന്ന്‌ അറിയുമേ. എന്നേട്‌ ദേഷ്യമെന്നും തോന്നരുത്‌. ഇത്രയെങ്കിലും പറഞ്ഞല്ലെങ്കില്‍ ഞാന്‍ കരളു പെട്ടി മരിച്ചുപേകും. എനിക്ക്‌ ഒരു മറുപടി തരണം. ഞാന്‍ കത്തിരിക്കും. &lt;br&gt;&lt;br /&gt;എന്ന്‌ ഹ്രദയം നിറയെ സ്നേഹത്തേടെ,&lt;br&gt;&lt;br /&gt;ആഷിഫ്‌ (സൈഡില്‍ ഒരു ഹൃദയത്തിന്റെ ചിഹ്നവും)&lt;br&gt;&lt;br /&gt;(അതാ, ഒരു ഒപ്പ്‌ താഴെ.. ഹെന്തിത്‌ ? ലീവ്‌ ആപ്ലിക്കേഷനോ). &lt;br&gt;&lt;br /&gt;ചിരിച്ചുചിരിച്ച്‌ എന്റെ അടപ്പിളകി. ചിരി നിര്‍ത്താന്‍ പറ്റുന്നില്ല. വീണ്ടും ചിരിച്ചു, വീണ്ടും അടപ്പിളകി. അവന്റെ ഒരു "കരളു പെട്ടി മരിക്കല്‍". മണ്ടന്‍, മരമണ്ടന്‍. ഇങ്ങനെ ഒരു കത്തെഴുതിയാല്‍ അവള്‍ അപ്പൊതന്നെ അവന്റെ ചീട്ട്‌ കീറി ചുമരില്‍ ഒട്ടിക്കും, കാട്ടായം. "എന്തിനാടാ നീ മലയാള ഭാഷയെ കളങ്കപ്പെടുത്തുന്നത്‌ ? പറ്റുന്ന പണിക്ക്‌ പോയാ പോരെ". സംഭവം കൂട്ടുകാരൊക്കെ തന്നെ, പക്ഷെ അവനുമില്ലേ ആത്മാഭിമാനം. അവന്‍ ചൂടായി. "പോടാ പന്നി. ഞാന്‍ എത്ര ബുദ്ധിമുട്ടിയാണ്‌ ഇതെഴുതിയതെന്ന്‌ നിനക്കറിയില്ല. കളിയാക്കാന്‍ വന്നിരിക്കുന്നു. പട്ടി". സംഭവം കലിപ്പായി. ചുള്ളന്‍ പിണങ്ങി. പണ്ടാറമേ, ഇതെങ്ങനെ ഒന്ന്‌ സോള്‍വ്‌ ചെയ്യും ? അവസാനം ഞാന്‍ പറഞ്ഞു. എടാ പൊട്ടാ, ഇതു വായിച്ചാ അവള്‍ക്ക്‌ മനസിലാവും നീ പത്താം ക്ലാസ്സ്‌ പോയിട്ട്‌ അഞ്ചാം ക്ലാസ്സ്‌ പോലും നേരെ ചൊവ്വേ കണ്ടിട്ടില്ലെന്ന്‌. നിനക്ക്‌ വേണമെങ്കില്‍ ഞാന്‍ എഴുതിത്തരില്ലേ. ഒരു വാക്ക്‌ പറഞ്ഞാ പോരെ? ആഷിയുടെ മുഖം തെളിഞ്ഞു.അങ്ങനെ അവന്‍ ഉണ്ടാക്കിയ ആ സാമ്പിള്‍ പ്രൊജക്ട്‌ ഞാന്‍ മലയാളത്തില്‍ എഴുതിക്കൊടുത്തു. &lt;br&gt;&lt;br /&gt;ഇനിയാണ്‌ പ്രധാന പ്രശ്നം. കത്തെഴുതാന്‍ ഏത്‌ കോന്തനും പറ്റും. പക്ഷെ അത്‌ വിചാരിച്ച ആളുടെ കയ്യില്‍ കൊടുക്കണ്ടെ. റിസ്കാണ്‌. അബദ്ധം വല്ലതും പറ്റിയാല്‍ നാറുകയും ചെയ്യും. ഇതാണെങ്കില്‍ അവന്റെ കന്നി പ്രേമവും. അവനെ സഹായിക്കാതിരിക്കാന്‍ വയ്യ. കഥാനായികയെക്കുറിച്ച്‌: വീട്‌ - കാഞ്ഞാണി. പിതാവ്‌ - ഖത്തര്‍. മാതാവ്‌ - ഒരു പണിയും ഇല്ല.പഠനം - ഭാരത വിദ്യാമന്ദിര്‍, അയ്യുന്ന്‌. ഏഴാം ക്ലാസ്സ്‌!!!(എടാ മഹാ പാപി. ഏഴാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു ബാലികക്കാണോ നീ പ്രേമലേഖനം എഴുതുന്നത്‌ ? സാംസ്കാരിക അധപതനം!!!). ഒപ്പറേഷന്‍ ലൌലെറ്റര്‍ ഞങ്ങള്‍ പ്ലാന്‍ ചെയ്യാന്‍ തുടങ്ങി. ദമയന്തിയേയും വഹിച്ച്‌ ഒരു വാന്‍ കൃത്യം എട്ടേ കാലിന്‌ എസ്‌. എന്‍ റോഡിലെ സ്റ്റോപ്പിന്‌ തൊട്ടടുത്തായി നില്‍ക്കും. അവിടെ നിന്നും രണ്ട്‌ പിള്ളേര്‍സ്‌ കയറാനുണ്ട്‌. ആ സമയത്താണ്‌ ഞാന്‍ വലപ്പാട്‌ ശ്രീ രാമ പോളി ടെക്നിക്കിലേക്ക്‌ പോകാന്‍ ബസ്സ്‌ കാത്ത്‌ നില്‍ക്കുക. മഴ ഫ്രീക്വന്റായി പെയ്യുന്ന സമയം. (പ്രകൃതി വരെ അവന്‌ സപ്പോര്‍ട്ടുണ്ടെന്ന്‌ അവന്‍ ആണയിട്ടു). വാന്‍ കൊണ്ട്‌ നിര്‍ത്തിയപാടെ അവന്‍ നടന്ന്‌ തുടങ്ങും. ഞാന്‍ പിന്നാലെ ചെല്ലണം. മഴയുണ്ടായാലും ഇല്ലെങ്കിലും കുട നിവര്‍ത്തിപ്പിടിക്കണം. പുള്ളിക്കാരി സൈഡ്‌ ചേര്‍ന്നാണ്‌ ഇരിപ്പ്‌. അവന്‍ വാനിന്റെ സൈഡിലൂടെ നടന്ന്‌ എഴുത്ത്‌ അവളുടെ മടിയിലേക്ക്‌ ഇടും. ഞാന്‍ കുടയും പിടിച്ച്‌ ഈ വിക്രസ്സ്‌ മറ്റുള്ളവരില്‍നിന്നും മറയ്ക്കണം. (കവര്‍ ഫയര്‍ എന്നൊക്കെ പറയുന്ന പോലെ ഒരു മറ.).&lt;br&gt;&lt;br /&gt;പ്ലാന്‍ റെഡി, ഇനി സംഭവം നടത്തിയാല്‍ മതി. തിങ്കളാഴ്ച്ച നേരം പുലര്‍ന്നു. എനിക്കപാര ടെന്‍ഷന്‍. കത്ത്‌ കൊടുക്കുന്നത്‌ അവനാണെങ്കിലും ടെന്‍ഷന്‍ മുഴുവന്‍ എനിക്കായിരുന്നു. സമയവും സന്ദര്‍ഭവും റെഡി. ഞാനും ആഷിയും എസ്‌. എന്‍ റോഡില്‍ ഹാജര്‍. അകലേ നിന്നും ഭാരത വിദ്യാ മന്ദിറിന്റെ വാന്‍ വരുന്നു. എന്റെ കയ്യും കാലും കുഴഞ്ഞു തുടങ്ങി. സാമാന്യം നന്നായി മഴ പെയ്യുന്നുണ്ട്‌. കൂടെ കാറ്റും. വാന്‍ വന്ന്‌ ഓരം ചേര്‍ത്ത്‌ നിര്‍ത്തി. ആഷി നടന്നു തുടങ്ങി. (ബസ്സ്‌ സ്റ്റോപ്പില്‍ നിറയെ ആള്‍ക്കാരുണ്ട്‌, നാശം പിടിക്കാന്‍). ഞാന്‍ പിന്നാലെ വിട്ടു. കുട നിവര്‍ത്തിപ്പിടിച്ചിട്ടുണ്ട്‌. ഞാന്‍ പതുക്കെ അവന്റെ ഒപ്പം എത്തി കുട മറയാക്കിപ്പിടിച്ചു. ഈ സംഭവം നടക്കുന്നതിന്റെ നേരെ ഓപ്പൊസിറ്റ്‌ സൈഡില്‍ നിറയെ സ്ത്രീജനങ്ങള്‍ നില്‍പ്പുണ്ട്‌. അവരും പിള്ളേഴ്സിനെ സ്കൂളിക്കേക്ക്‌ കേറ്റി വിട്ട്‌ സ്വൈര്യക്കേട്‌ ഒഴിവാക്കാന്‍ നില്‍ക്കുകയാണ്‌. കുട മറ ഇല്ലെങ്കില്‍ അവര്‍ എല്ലാം കാണും. ഒരു വിധത്തില്‍ ഞാന്‍ കുട കറക്ട്‌ ആക്കിപ്പിടിച്ചു. ഇപ്പൊ റോഡില്‍ ഒരു വാനും വാനിന്റെ സൈഡില്‍ ആഷിയും ഞാനും പിന്നെ എന്റെ കുടയും അങ്ങനെ നിറഞ്ഞുകവിഞ്ഞ്‌ നില്‍ക്കുകയാണ്‌. അവന്‍ കത്ത്‌ ഇടാന്‍ തുടങ്ങുകയാണ്‌. ആ നിമിഷത്തില്‍ ആ വിപത്ത്‌ സംഭവിച്ചു. പേ, പേ പേ... (ഒരു ചക്കടാ വണ്ടി ഞങ്ങളുടെ പിന്നില്‍ വന്ന്‌ ചറ പറാ ഹോണ്‍ അടിച്ചു.) ഞാന്‍ ഞെട്ടി പിന്നിലേക്ക്‌ ചാടിയതും ആളുകളെല്ലാം ഇങ്ങോട്ട്‌ നോക്കിയതും ആഷി കത്ത്‌ വാനിന്റെ ജനലിലൂടെ അകത്തേക്കിട്ടതും ഒരുമിച്ചായിരുന്നു. പോരേ പുകില്‌. നാട്ടുകാര്‍ മുഴുവനും കണ്ടു. കത്തിട്ടപാടെ അവന്‍ ഒരു ഓട്ടമങ്ങുവച്ചുകൊടുത്തൂ. പാവം ഞാന്‍!!! എന്ത്‌ ചെയ്യും ? തിരിച്ച്‌ സ്റ്റോപ്പില്‍ ചെന്നുനിന്നു. പിന്നലെ വന്ന ശ്രീ കൃഷ്ണയില്‍ കയറി അവടെ നിന്നും രക്ഷപെട്ടു.&lt;br&gt;&lt;br /&gt;സമയം രാത്രി എട്ടര. അഞ്ച്‌ മണിക്ക്‌ വീട്ടിലെത്തിയ മാതാശ്രീ എന്നോട്‌ ഒന്നും മിണ്ടിയിട്ടില്ല. ഭയങ്കര ഗൌരവം. എനിക്ക്‌ അപ്പോഴേ ഒരു സാമ്പാറിന്റെ മണമടിച്ചു. എട്ടേ മുക്കാല്‍; പുലി വീട്ടിലെത്തി. ഡ്രസ്സ്‌ മാറിയ പുലി എന്നെ വിളിച്ചു. മരണമണി!!! ഒന്നുമറിയാത്ത ഒരു പാവത്തിനെപ്പോലെ ഞാന്‍ ഹാജരായി. പുലി കാം ഏന്റ്‌ കൂള്‍. എന്നെ പിടിച്ച്‌ സൈഡിലിരുത്തി പുലി ഒരു ചോദ്യമങ്ങട്‌ ചോദിച്ചു. "ഡാ കന്നാലി, നിനക്ക്‌ ഇപ്പൊ എത്ര വയസ്സായി ? " ഞാന്‍: പത്തൊന്‍പത്‌. പുലി: നിനക്ക്‌ ഇപ്പൊ കല്യാണം കഴിക്കണോ ? പാവം ഞാന്‍ ചമ്മി പരുവമായി. (വേണമെന്ന്‌ എങ്ങനെ പറയും ? ) ഞാന്‍: വേണ്ട. പുലി: പിന്നെ നീ എന്തിനാടാ പെണ്‍പിള്ളാരുടെ പിന്നാലെ കത്തും കൊണ്ട്‌ നടക്കുന്നത്‌ ? പുകിലേ... ഞാന്‍ കത്ത്‌ കൊടുത്തു എന്നാണ്‌ വാര്‍ത്ത പരന്നിരിക്കുന്നത്‌. (സ്ത്രീ വര്‍ഗ്ഗം നശിച്ചുപോട്ടെ. നുണച്ചികള്‍!!!). അവടെ നിന്നും ഊരിപ്പോരാന്‍ വേറെ വഴിയൊന്നും ഇല്ലെന്ന്‌ മനസ്സിലായ ഞാന്‍ ഉള്ളത്‌ ഉള്ളതുപോലെ പറഞ്ഞു. സംഭവം സത്യമാണെന്ന്‌ തോന്നിയ സുപ്രീം കോടതി (പുലി) എന്നെ വെറുതെ വിട്ടു. വെറുതെ വിട്ടു എന്ന്‌ തീര്‍ത്തും പറയാന്‍ വയ്യ; നല്ല നടപ്പിന്‌ ശിക്ഷിച്ചു. മാതാശ്രീക്കും സമ്മതമായി.&lt;br&gt;&lt;br /&gt;പിറ്റേന്ന്‌ രാവിലെ - സമയം:എട്ടേ കാല്‍. ലൊക്കേഷന്‍ :എസ്‌. എന്‍ റോഡ്‌ ബസ്സ്‌ സ്റ്റോപ്പ്‌. ഞാനും ആഷിയും റെഡി. പുഷ്പകവിമാനം വിസിബിള്‍ ആയി. അതങ്ങനെ മന്ദം മന്ദം കൊണ്ട്‌ വന്ന്‌ ഞങ്ങളുടെ അടുത്തായി നിന്നു. പിള്ളേഴ്സ്‌ കയറുകയും വണ്ടി പതിയെ നീങ്ങാന്‍ തുടങ്ങുകയും ചെയ്തു. വണ്ട്‌ ഞങ്ങളെ പാസ്സ്‌ ചെയ്ത്‌ പോയപ്പോല്‍ ലവള്‍ ലിവനെ നോക്കി ഒന്നു മന്ദഹസിച്ചു. എന്നിട്ട്‌ റോഡിലേക്ക്‌ കൈ ചൂണ്ടിക്കാണിച്ചു. റോഡിലേക്ക്‌ നോക്കിയ ആഷിയുടെ കണ്ണിന്‌ കുളിര്‍മ്മയായി ഒരു തുണ്ട്‌ കടലാസ്സ്‌ അവിടെ കിടന്നിരുന്നു. അവന്‍ ഓടിച്ചെന്ന്‌ അതെടുത്ത്‌ നിവര്‍ത്തി. പട്ടിയുടെ കയ്യില്‍ പൊതിക്കാത്ത തേങ്ങ കിട്ടിയപോലെയുള്ള അവന്റെ മുഖം കണ്ട ഞാന്‍ അതു വാങ്ങി നോക്കി. സംഭവം ഇംഗ്ലീഷ്‌ ആണ്‌. വെറുതെയല്ല ചുള്ളന്‍ വെട്ടിവിയര്‍ക്കുന്നത്‌. ഞാന്‍ അതിലൂടെ കണ്ണോടിച്ചു.&lt;br /&gt;I can not read or write malayalam. I was studying in Delhi till this year. So,please write the letter in english . പിന്നീടുള്ള എഴുത്തുകള്‍ എല്ലാം ഇംഗ്ലീഷിലായിരുന്നു. അവരുടെ പ്രേമം എന്തായി എന്ന്‌ എന്നോട്‌ ചോദിക്കരുത്‌, ഞാന്‍ പറയില്ല. ഏതായാലും എന്റെ ചിലവില്‍ അവന്‍ വലിയ ആളായി ഇംഗ്ലീഷില്‍ ലെറ്റേഴ്സ്‌ കൊടുക്കാന്‍ തുടങ്ങി. അവന്റെ ചിലവില്‍ ഞാന്‍ വാറ്റുചാരായം കുടിക്കാനും.&lt;br&gt;&lt;br /&gt;"ശ്യാമവര്‍ണ്ണ രൂപിണീ, കഠോരഭാഷിണിപ്രിയേ &lt;br&gt;&lt;br /&gt;പ്രേമലേഖനം നിനക്കു ഞാന്‍ തരുന്നു ശാരദേ&lt;br&gt;&lt;br /&gt;ചാന്തുപൊട്ട്‌ കണ്മഷി,
